ചിറ്റൂർ: തമിഴ്നാട്ടിലും മലബാർ മേഖലയിലുമായി ഒതുങ്ങിനിന്ന കൂവക്കൃഷി എലപ്പുള്ളിയിലേക്കും ചേക്കേറുന്നു. കൂവക്കൃഷിയുടെ ഗുണം മനസ്സിലാക്കിയ നീലിയമ്മൻകോട്ടിലെ ഷാഹുൽ ഹമീദാണ് കൃഷിയിലേക്കിറങ്ങിയത്. 10 സെന്റിൽ നടത്തിയ പരീക്ഷണം വിജയിച്ചതോടെ മൂന്നേക്കറോളം സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കുകയായിരുന്നു. ലാഭകരമാണെന്ന് തിരിച്ചറിഞ്ഞതിനാൽ വീണ്ടും കൃഷി വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് കർഷകൻ.
സാധാരണ വയനാട്ടിലാണ് കൂവക്കൃഷി കൂടുതൽ ചെയ്തുവരുന്നത്. പ്രവാസിയായിരുന്നു ഷാഹുൽ ഹമീദ്. സൗദിയിൽ ജോലിക്ക് പോയ ഷാഹുൽ അറബിയിൽനിന്ന് സ്ഥലം പാട്ടത്തിനെടുത്ത് 15 വർഷത്തോളം അവിടെ പച്ചക്കറിക്കൃഷി നടത്തി. നേട്ടം കൊയ്ത് നാട്ടിൽ തിരിച്ചെത്തിയതോടെ നീലിയമ്മൻകോട്ടിലും ആറേക്കർ പാട്ടത്തിനെടുത്ത് പച്ചക്കറിക്കൃഷി ചെയ്തു. എലപ്പുള്ളി കൃഷിഭവൻ പരിധിയിലെ മികച്ച കർഷകനുമായി ഈ 60 കാരൻ.
മേഖലയിലില്ലാത്ത കൃഷിചെയ്യണമെന്ന ആഗ്രഹം മണിയേരി ഹരിത പച്ചക്കറി സംഘം സെക്രട്ടറി ചെന്താമരയുമായി പങ്കുവെച്ചതോടെയാണ് കൂവക്കൃഷിയിലേക്ക് തിരിഞ്ഞതെന്ന് ഷാഹുൽഹമീദ് പറഞ്ഞു. വയനാട്ടിൽ നിന്നെത്തിക്കുന്ന വിത്ത് ഉപയോഗിച്ചാണ് കൃഷി. വാര മാടി മൂന്നടി അകലത്തിൽ നടും. രണ്ടുമാസം കഴിയുമ്പോൾ ആദ്യ വളപ്രയോഗവും അഞ്ചുമാസം കഴിയുമ്പോൾ രണ്ടാം വളപ്രയോഗവും നടത്തും. ചാണകം, തമിഴ്നാട്ടിലെ ഉഴവർ ഓർഗാനിക് തുടങ്ങിയ വളങ്ങളാണ് നൽകുന്നത്. ഒരു ഏക്കറിന് അഞ്ചുടൺ വളമിടും. ഒന്നിടവിട്ട ദിവസങ്ങളിലാണ് ജലസേചനം. കീടബാധയെ പ്രതിരോധിക്കാൻ കാന്താരിമുളക്, വേപ്പില തൊലി, ഇല, മുരിങ്ങത്തൊലി, ഗോമൂത്രം എന്നിവയുടെ മിശ്രിതമാണ് തളിക്കുന്നത്. മണൽചേർന്ന മണ്ണാണ് ചെടിയുടെ വളർച്ചയ്ക്കായി ഉപയോഗിക്കുന്നത്.
പത്ത് മാസം കഴിഞ്ഞാണ് വിളവെടുപ്പ്. ഒരു ഏക്കറിൽ മൂന്നര ടൺവരെ വിളവ് ലഭിക്കും. കൃഷിയിറക്കാൻ ഏക്കറിന് ഒരുലക്ഷം രൂപയാണ് ചെലവ്്. കിലോഗ്രാമിന് 60 രൂപ നിരക്കിൽ പാലക്കാട് ചന്തയിലാണ് വിൽപ്പന. ഒരു ഏക്കറിൽനിന്ന് മൂന്നരലക്ഷം രൂപവരെ ലാഭം കിട്ടാറുണ്ടെന്ന് ഇദ്ദേഹം പറയുന്നു. രണ്ട് വർഷമായി കൃഷിചെയ്ത് വരുന്നുണ്ട്. ഭാര്യ സുബൈദ, മക്കളായ ജാഫർ, ജസീന, സെജീന എന്നിവരും ഒപ്പമുണ്ട്.
Content highlights: Agriculture, Organic farming
സാധാരണ വയനാട്ടിലാണ് കൂവക്കൃഷി കൂടുതൽ ചെയ്തുവരുന്നത്. പ്രവാസിയായിരുന്നു ഷാഹുൽ ഹമീദ്. സൗദിയിൽ ജോലിക്ക് പോയ ഷാഹുൽ അറബിയിൽനിന്ന് സ്ഥലം പാട്ടത്തിനെടുത്ത് 15 വർഷത്തോളം അവിടെ പച്ചക്കറിക്കൃഷി നടത്തി. നേട്ടം കൊയ്ത് നാട്ടിൽ തിരിച്ചെത്തിയതോടെ നീലിയമ്മൻകോട്ടിലും ആറേക്കർ പാട്ടത്തിനെടുത്ത് പച്ചക്കറിക്കൃഷി ചെയ്തു. എലപ്പുള്ളി കൃഷിഭവൻ പരിധിയിലെ മികച്ച കർഷകനുമായി ഈ 60 കാരൻ.
മേഖലയിലില്ലാത്ത കൃഷിചെയ്യണമെന്ന ആഗ്രഹം മണിയേരി ഹരിത പച്ചക്കറി സംഘം സെക്രട്ടറി ചെന്താമരയുമായി പങ്കുവെച്ചതോടെയാണ് കൂവക്കൃഷിയിലേക്ക് തിരിഞ്ഞതെന്ന് ഷാഹുൽഹമീദ് പറഞ്ഞു. വയനാട്ടിൽ നിന്നെത്തിക്കുന്ന വിത്ത് ഉപയോഗിച്ചാണ് കൃഷി. വാര മാടി മൂന്നടി അകലത്തിൽ നടും. രണ്ടുമാസം കഴിയുമ്പോൾ ആദ്യ വളപ്രയോഗവും അഞ്ചുമാസം കഴിയുമ്പോൾ രണ്ടാം വളപ്രയോഗവും നടത്തും. ചാണകം, തമിഴ്നാട്ടിലെ ഉഴവർ ഓർഗാനിക് തുടങ്ങിയ വളങ്ങളാണ് നൽകുന്നത്. ഒരു ഏക്കറിന് അഞ്ചുടൺ വളമിടും. ഒന്നിടവിട്ട ദിവസങ്ങളിലാണ് ജലസേചനം. കീടബാധയെ പ്രതിരോധിക്കാൻ കാന്താരിമുളക്, വേപ്പില തൊലി, ഇല, മുരിങ്ങത്തൊലി, ഗോമൂത്രം എന്നിവയുടെ മിശ്രിതമാണ് തളിക്കുന്നത്. മണൽചേർന്ന മണ്ണാണ് ചെടിയുടെ വളർച്ചയ്ക്കായി ഉപയോഗിക്കുന്നത്.
പത്ത് മാസം കഴിഞ്ഞാണ് വിളവെടുപ്പ്. ഒരു ഏക്കറിൽ മൂന്നര ടൺവരെ വിളവ് ലഭിക്കും. കൃഷിയിറക്കാൻ ഏക്കറിന് ഒരുലക്ഷം രൂപയാണ് ചെലവ്്. കിലോഗ്രാമിന് 60 രൂപ നിരക്കിൽ പാലക്കാട് ചന്തയിലാണ് വിൽപ്പന. ഒരു ഏക്കറിൽനിന്ന് മൂന്നരലക്ഷം രൂപവരെ ലാഭം കിട്ടാറുണ്ടെന്ന് ഇദ്ദേഹം പറയുന്നു. രണ്ട് വർഷമായി കൃഷിചെയ്ത് വരുന്നുണ്ട്. ഭാര്യ സുബൈദ, മക്കളായ ജാഫർ, ജസീന, സെജീന എന്നിവരും ഒപ്പമുണ്ട്.
Content highlights: Agriculture, Organic farming