മലപ്പുറം: പ്രളയത്തിൽ 23 ഏക്കറിലെ നെൽക്കൃഷി മുഴുവൻ നശിച്ചിട്ടും നഷ്ടപരിഹാരം ലഭിക്കാത്ത ഒതുക്കുങ്ങൽ മറ്റത്തൂരിലെ വലിയപീടിയേക്കൽ മുഹമ്മദിന്റെ പ്രശ്നത്തിന് പരിഹാരമായി. വെള്ളിയാഴ്ച മലപ്പുറം പ്രിൻസിപ്പൽ കൃഷിഓഫീസറുടെ ഓഫീസിൽ നടന്ന ചർച്ചയിൽ 81,000 രൂപ നഷ്ടപരിഹാരം നൽകാൻ ധാരണയായി. മാതൃഭൂമി ന്യൂസാണ് കഴിഞ്ഞ ദിവസം മുഹമ്മദിന്റെ ഗതികേട് പുറത്തറിയിച്ചത്.
നാടൻ കൃഷിരീതിയായ കൂട്ടുമുണ്ടകനാണ് മുഹമ്മദ് വിതച്ചത്. പ്രളയത്തിൽ അതെല്ലാം നശിച്ചു, ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. നഷ്ടപരിഹാരത്തിനായി ഒതുക്കുങ്ങൽ വില്ലേജ് ഓഫീസിൽ സമീപിച്ചപ്പോൾ അതിന് വ്യവസ്ഥയില്ല എന്നായിരുന്നു മറുപടി. വേണമെങ്കിൽ കുറച്ചു വിത്തുതരാമെന്നും പറഞ്ഞു. തനിക്ക് വിതയ്ക്കാൻ പറ്റിയ വിത്തല്ലാത്തതുകൊണ്ട് മുഹമ്മദ് അത് നിഷേധിച്ചു.
രണ്ടുമാസം വില്ലേജ് ഓഫീസ് കയറിയിറങ്ങിയിട്ടും ഫലമില്ലാതായതോടെ നിരാശനായ മുഹമ്മദ് കൃഷിതന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് മാതൃഭൂമി ന്യൂസ് ഈ പ്രശ്നം ഏറ്റെടുക്കുന്നത്. വാർത്ത വന്നദിവസംതന്നെ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പ്രിൻസിപ്പൽ കൃഷി ഓഫീസർ എൻ.യു. സദാനന്ദനെ ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഒതുക്കുങ്ങൽ വില്ലേജ് ഓഫീസറേയും മുഹമ്മദിനേയും പ്രിൻസിപ്പൽ കൃഷി ഓഫീസർ തന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു.
വിശദീകരണം ആവശ്യപ്പെട്ടപ്പോൾ ഇൻഷുറൻസ് നിയമം പോലെയാണ് പ്രളയദുരിതാശ്വാസ നിയമമെന്ന് തെറ്റിദ്ധരിച്ചാണ് താൻ നഷ്ടപരിഹാരം നിഷേധിച്ചതെന്ന് കൃഷിഓഫീസർ അറിയിച്ചു. വിതച്ച നെല്ലിന് നഷ്ടപരിഹാരമില്ലെന്ന ധാരണയിലാണ് ഇങ്ങനെ സംഭവിച്ചതെന്ന് അവർ പറഞ്ഞു. ഈ ചർച്ചയിൽത്തന്നെ 81,000 രൂപ നഷ്ടപരിഹാരംനൽകാൻ ഉത്തരവാകുകയും ചെയ്തു.
ഇനി കൃഷി തുടരാൻ തന്നെയാണ് 67-കാരനായ മുഹമ്മദിന്റെ തീരുമാനം. സമാനമായ പ്രശ്നം നേരിടുന്ന കൃഷിക്കാർക്കെല്ലാം അർഹമായ നഷ്ടപരിഹാരം നൽകുമെന്നും ജില്ലാ കൃഷി ഓഫീസുമായി ബന്ധപ്പെടണമെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
Content highlights: Agriculture, Organic farming, Malappuram
നാടൻ കൃഷിരീതിയായ കൂട്ടുമുണ്ടകനാണ് മുഹമ്മദ് വിതച്ചത്. പ്രളയത്തിൽ അതെല്ലാം നശിച്ചു, ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. നഷ്ടപരിഹാരത്തിനായി ഒതുക്കുങ്ങൽ വില്ലേജ് ഓഫീസിൽ സമീപിച്ചപ്പോൾ അതിന് വ്യവസ്ഥയില്ല എന്നായിരുന്നു മറുപടി. വേണമെങ്കിൽ കുറച്ചു വിത്തുതരാമെന്നും പറഞ്ഞു. തനിക്ക് വിതയ്ക്കാൻ പറ്റിയ വിത്തല്ലാത്തതുകൊണ്ട് മുഹമ്മദ് അത് നിഷേധിച്ചു.
രണ്ടുമാസം വില്ലേജ് ഓഫീസ് കയറിയിറങ്ങിയിട്ടും ഫലമില്ലാതായതോടെ നിരാശനായ മുഹമ്മദ് കൃഷിതന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് മാതൃഭൂമി ന്യൂസ് ഈ പ്രശ്നം ഏറ്റെടുക്കുന്നത്. വാർത്ത വന്നദിവസംതന്നെ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പ്രിൻസിപ്പൽ കൃഷി ഓഫീസർ എൻ.യു. സദാനന്ദനെ ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഒതുക്കുങ്ങൽ വില്ലേജ് ഓഫീസറേയും മുഹമ്മദിനേയും പ്രിൻസിപ്പൽ കൃഷി ഓഫീസർ തന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു.
വിശദീകരണം ആവശ്യപ്പെട്ടപ്പോൾ ഇൻഷുറൻസ് നിയമം പോലെയാണ് പ്രളയദുരിതാശ്വാസ നിയമമെന്ന് തെറ്റിദ്ധരിച്ചാണ് താൻ നഷ്ടപരിഹാരം നിഷേധിച്ചതെന്ന് കൃഷിഓഫീസർ അറിയിച്ചു. വിതച്ച നെല്ലിന് നഷ്ടപരിഹാരമില്ലെന്ന ധാരണയിലാണ് ഇങ്ങനെ സംഭവിച്ചതെന്ന് അവർ പറഞ്ഞു. ഈ ചർച്ചയിൽത്തന്നെ 81,000 രൂപ നഷ്ടപരിഹാരംനൽകാൻ ഉത്തരവാകുകയും ചെയ്തു.
ഇനി കൃഷി തുടരാൻ തന്നെയാണ് 67-കാരനായ മുഹമ്മദിന്റെ തീരുമാനം. സമാനമായ പ്രശ്നം നേരിടുന്ന കൃഷിക്കാർക്കെല്ലാം അർഹമായ നഷ്ടപരിഹാരം നൽകുമെന്നും ജില്ലാ കൃഷി ഓഫീസുമായി ബന്ധപ്പെടണമെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
Content highlights: Agriculture, Organic farming, Malappuram