പൂവിപണിയിൽ എന്നും പ്രിയമേറിയതാണ് മുല്ല. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കാവേരി പട്ടണത്തിൽ മാത്രം 2000 ഏക്കർ സ്ഥലത്ത് മുല്ല കൃഷി ചെയ്യുന്നു. ദിവസേന 50 ടൺ പൂക്കൾ ഇവിടെ നിന്ന് ബാംഗ്ളൂർ വിപണിയിൽ എത്തുന്നുണ്ട്. ശരാശരി 30 മുതൽ 50 വരെ വില കിട്ടുന്നു. ചിങ്ങമാസം പിറന്നാൽ 1000 മുതൽ 1500 വരെ വില ലഭിക്കും.
ഒരേക്കറിലും അമ്പതേക്കറിലും മുല്ല മാത്രം കൃഷി ചെയ്യുന്ന അനേകം ആളുകളുണ്ടിവിടെ. ഒരു തവണ കൃഷി ചെയ്താൽ കുറഞ്ഞത് 15 വർഷക്കാലം അധിക അധ്വാനമില്ലാതെ വിളവെടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.
നിലം നന്നായി ആഴത്തിൽ രണ്ടുതവണ കിളച്ച് കളകൾ നീക്കം ചെയ്ത് ചെടിയും വരിയും തമ്മിൽ ഒന്നര മീറ്റർ അകലം പാലിച്ച് 30 സെ.മീ ആഴത്തിലും ചതുരത്തിലുമുള്ള കുഴികൾ എടുത്ത് ചാണകപ്പൊടി നിറച്ച് കുഴിമൂടി വേര് പിടിപ്പിച്ചതോ ചാരിവെച്ചതോ ആയ തൈകൾ നടും.വെള്ള സൗകര്യമുണ്ടെങ്കിൽ എക്കാലത്തും നടാമെങ്കിലും ജൂൺ മുതൽ നവമ്പർ വരെയാണ് പറ്റിയ കാലം.
നട്ട ഉടനെയും പിന്നീട് ആഴ്ചയിലൊരു തവണയും നന്നായി നനയ്ക്കണം. നാല് മാസത്തിലൊരിക്കൽ പത്ത് കിലോ ചാണകം, അരക്കിലോ വീതം ഫോസ്ഫേറ്റും പൊട്ടാഷും ചുവട്ടിൽ വിതറി ഇടയിളക്കും.
ഒരു ദിവസം ഒരു ചെടിയിൽ നിന്ന് ചുരുങ്ങിയത് 15-20 മൊട്ടുകൾ പറിക്കാം. 10 സെന്റിൽ നിന്നും ശരാശരി ഒന്നരക്കിലോ പൂക്കൾ കിട്ടും. മഴക്കാലത്ത് കുറയുമെങ്കിലും ഒരാണ്ടിൽ 9 തവണ വിളവെടുക്കാം.
അതിരാവിലെ ആരംഭിക്കുന്ന മൊട്ടുപറിക്കൽ 8 മണിക്ക് മുമ്പ് അവസാനിപ്പിക്കും. കുടുംബാംഗങ്ങൾ എല്ലാവരും ഇതിൽ പങ്കാളികളാകും.വീട്ടമ്മമാർക്ക് വരുമാനം നൽകുന്ന മുല്ലക്കൃഷിക്ക് വേണ്ട സഹായങ്ങളും പ്രോത്സാഹനങ്ങളും സർക്കാർ നൽകുന്നുണ്ട്. മുറ്റത്തോ ചട്ടിയിലോ ഒരു ചുവട് മുല്ല നട്ടാൽ വീട്ടുമുറ്റത്ത് എന്നും പരിമളം പരത്താം.
Content highlights: Kaveri, Agriculture,Jasmine
ഒരേക്കറിലും അമ്പതേക്കറിലും മുല്ല മാത്രം കൃഷി ചെയ്യുന്ന അനേകം ആളുകളുണ്ടിവിടെ. ഒരു തവണ കൃഷി ചെയ്താൽ കുറഞ്ഞത് 15 വർഷക്കാലം അധിക അധ്വാനമില്ലാതെ വിളവെടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.
നിലം നന്നായി ആഴത്തിൽ രണ്ടുതവണ കിളച്ച് കളകൾ നീക്കം ചെയ്ത് ചെടിയും വരിയും തമ്മിൽ ഒന്നര മീറ്റർ അകലം പാലിച്ച് 30 സെ.മീ ആഴത്തിലും ചതുരത്തിലുമുള്ള കുഴികൾ എടുത്ത് ചാണകപ്പൊടി നിറച്ച് കുഴിമൂടി വേര് പിടിപ്പിച്ചതോ ചാരിവെച്ചതോ ആയ തൈകൾ നടും.വെള്ള സൗകര്യമുണ്ടെങ്കിൽ എക്കാലത്തും നടാമെങ്കിലും ജൂൺ മുതൽ നവമ്പർ വരെയാണ് പറ്റിയ കാലം.
നട്ട ഉടനെയും പിന്നീട് ആഴ്ചയിലൊരു തവണയും നന്നായി നനയ്ക്കണം. നാല് മാസത്തിലൊരിക്കൽ പത്ത് കിലോ ചാണകം, അരക്കിലോ വീതം ഫോസ്ഫേറ്റും പൊട്ടാഷും ചുവട്ടിൽ വിതറി ഇടയിളക്കും.
ഒരു ദിവസം ഒരു ചെടിയിൽ നിന്ന് ചുരുങ്ങിയത് 15-20 മൊട്ടുകൾ പറിക്കാം. 10 സെന്റിൽ നിന്നും ശരാശരി ഒന്നരക്കിലോ പൂക്കൾ കിട്ടും. മഴക്കാലത്ത് കുറയുമെങ്കിലും ഒരാണ്ടിൽ 9 തവണ വിളവെടുക്കാം.
അതിരാവിലെ ആരംഭിക്കുന്ന മൊട്ടുപറിക്കൽ 8 മണിക്ക് മുമ്പ് അവസാനിപ്പിക്കും. കുടുംബാംഗങ്ങൾ എല്ലാവരും ഇതിൽ പങ്കാളികളാകും.വീട്ടമ്മമാർക്ക് വരുമാനം നൽകുന്ന മുല്ലക്കൃഷിക്ക് വേണ്ട സഹായങ്ങളും പ്രോത്സാഹനങ്ങളും സർക്കാർ നൽകുന്നുണ്ട്. മുറ്റത്തോ ചട്ടിയിലോ ഒരു ചുവട് മുല്ല നട്ടാൽ വീട്ടുമുറ്റത്ത് എന്നും പരിമളം പരത്താം.
Content highlights: Kaveri, Agriculture,Jasmine