സംസ്ഥാന ഫലമായി അംഗീകാരം നേടിയ ചക്ക ദേശീയ കാർഷിക നയ രൂപീകരണത്തിൽ ഇടം പിടിക്കാൻ മുൻ കൈ എടുക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ ഡയറക്ടറായ ഡോക്ടർ ചന്ദ്ര ഗൗഡ പറഞ്ഞു. പാരിസ്ഥിതികമായും സാമ്പത്തികമായും നേട്ടമുണ്ടാക്കാൻ ചക്കയ്ക്ക് കഴിയും. തിരുവല്ല കാർഷിക വിജ്ഞാന കേന്ദ്രത്തിൽനടന്ന ചക്ക ശില്പശാലയിലാണ് ഡോക്ടർ ചന്ദ്ര ഗൗഡ ഇക്കാര്യം പങ്കുവെച്ചത്.
ഡോക്ടർ ചന്ദ്ര ഗൗഡ
പ്ലാവ്, കൃഷി പരിപാലനം, മൂല്യവർദ്ധനവ്, ഉല്പന്ന ഗുണമേന്മ, സാങ്കേതിക വിദ്യകൾ, ജെം പ്ലാസം വിപണി എന്നീ മേഖലയിൽ വിശദമായ ഗവേഷണ പഠനങ്ങൾ ഇനിയും ആവശ്യമാണ്. കൂടുതൽ മഴയായാലും കടുത്ത വേനലായാലും വളരുന്ന വൃക്ഷമാണ് പ്ലാവ്. മാറുന്ന കാലാവസ്ഥയെ അതിജീവിക്കാൻ കഴിയുന്ന പ്ലാവ് നമുക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത വൃക്ഷമാണ്.
കാശ്മീർ ഒഴികെ എല്ലാ സംസ്ഥാനത്തും വളരുന്ന വൃക്ഷമാണ് പ്ലാവ്. ആഗോള താപനം ലഘുകരിക്കുന്നത് വഴി പരിസ്ഥിതി സംരംക്ഷണനത്തിൽ പങ്ക് വഹിക്കുന്നു. ആഹാരവും മൂല്യവർദ്ധനവിൽ നിന്നു് അധിക വരുമാനവും നൽകുന്ന ചക്ക ചെറിയ ഫലമെന്ന ഗണത്തിൽ നിന്നും വലിയ ഫലമെന്ന ഗണത്തിൽ എത്തിക്കാൻ ഐ.സി. എ. ആറിന്റെ ഭാഗത്ത് നിന്നും എല്ലാ ശ്രമങ്ങളും ഉണ്ടാകും. സംസ്ഥാന ഫലമായി ചക്കയെ ഉയർത്തിയ സംസ്ഥാന സർക്കാരിനെ ഞാൻ അഭിനന്ദിക്കുന്നു. ഈ മേഖലയെ ഉയർത്തിക്കൊണ്ടു വരാൻ ഞങ്ങൾ എല്ലാ പിന്തുണയും നൽകും. ഡോക്ടർ ചന്ദ്രഗൗഡ പറഞ്ഞു.
ദേശീയ കർഷക നയ രൂപീകരണത്തിൽ ,ചെറിയ ഫലമായ ചക്ക പലപ്പോഴും പരിഗണിക്കപ്പെടാതെ പോകുകയായിരുന്നു. വലിയ ഫലങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുന്നതോടെ മാത്രമേ ഈ മേഖലയുടെ സമഗ്ര വികാസത്തിന് കേന്ദ്ര പദ്ധതികൾ ഉണ്ടാകുകയുള്ളു.
പ്രമേഹത്തിനും കാൻസറിനും പച്ച ചക്ക മരുന്നാണ് എന്ന് അനുഭവസ്ഥർ പറയുമ്പോൾ ശാസ്ത്രീയ പഠനം നടത്താൻകേന്ദ്ര നടപടി ആവശ്യമാണ്. എന്നിരുന്നാലും ചക്കയുടെ സ്ഥാനം ഉയർന്ന് നില്ക്കണം. ഈ സാഹചര്യത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ്അഗ്രികൾച്ചർ റിസർച്ചിന്റെ ഇടപെടൽ ഈ മേഖലയുടെ സുസ്ഥിരമായ വളർച്ചക്ക് അനിവാര്യമാണ്.
ഡോക്ടർ ചന്ദ്ര ഗൗഡ
പ്ലാവ്, കൃഷി പരിപാലനം, മൂല്യവർദ്ധനവ്, ഉല്പന്ന ഗുണമേന്മ, സാങ്കേതിക വിദ്യകൾ, ജെം പ്ലാസം വിപണി എന്നീ മേഖലയിൽ വിശദമായ ഗവേഷണ പഠനങ്ങൾ ഇനിയും ആവശ്യമാണ്. കൂടുതൽ മഴയായാലും കടുത്ത വേനലായാലും വളരുന്ന വൃക്ഷമാണ് പ്ലാവ്. മാറുന്ന കാലാവസ്ഥയെ അതിജീവിക്കാൻ കഴിയുന്ന പ്ലാവ് നമുക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത വൃക്ഷമാണ്.
കാശ്മീർ ഒഴികെ എല്ലാ സംസ്ഥാനത്തും വളരുന്ന വൃക്ഷമാണ് പ്ലാവ്. ആഗോള താപനം ലഘുകരിക്കുന്നത് വഴി പരിസ്ഥിതി സംരംക്ഷണനത്തിൽ പങ്ക് വഹിക്കുന്നു. ആഹാരവും മൂല്യവർദ്ധനവിൽ നിന്നു് അധിക വരുമാനവും നൽകുന്ന ചക്ക ചെറിയ ഫലമെന്ന ഗണത്തിൽ നിന്നും വലിയ ഫലമെന്ന ഗണത്തിൽ എത്തിക്കാൻ ഐ.സി. എ. ആറിന്റെ ഭാഗത്ത് നിന്നും എല്ലാ ശ്രമങ്ങളും ഉണ്ടാകും. സംസ്ഥാന ഫലമായി ചക്കയെ ഉയർത്തിയ സംസ്ഥാന സർക്കാരിനെ ഞാൻ അഭിനന്ദിക്കുന്നു. ഈ മേഖലയെ ഉയർത്തിക്കൊണ്ടു വരാൻ ഞങ്ങൾ എല്ലാ പിന്തുണയും നൽകും. ഡോക്ടർ ചന്ദ്രഗൗഡ പറഞ്ഞു.
ദേശീയ കർഷക നയ രൂപീകരണത്തിൽ ,ചെറിയ ഫലമായ ചക്ക പലപ്പോഴും പരിഗണിക്കപ്പെടാതെ പോകുകയായിരുന്നു. വലിയ ഫലങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുന്നതോടെ മാത്രമേ ഈ മേഖലയുടെ സമഗ്ര വികാസത്തിന് കേന്ദ്ര പദ്ധതികൾ ഉണ്ടാകുകയുള്ളു.
പ്രമേഹത്തിനും കാൻസറിനും പച്ച ചക്ക മരുന്നാണ് എന്ന് അനുഭവസ്ഥർ പറയുമ്പോൾ ശാസ്ത്രീയ പഠനം നടത്താൻകേന്ദ്ര നടപടി ആവശ്യമാണ്. എന്നിരുന്നാലും ചക്കയുടെ സ്ഥാനം ഉയർന്ന് നില്ക്കണം. ഈ സാഹചര്യത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ്അഗ്രികൾച്ചർ റിസർച്ചിന്റെ ഇടപെടൽ ഈ മേഖലയുടെ സുസ്ഥിരമായ വളർച്ചക്ക് അനിവാര്യമാണ്.