പ്ലാവിന്റെ ഇല ആടിന്റെ തീറ്റയായി മാത്രം കണ്ടിരുന്ന മലയാളികളുടെ മുന്നിലേക്കാണ് ആൻസി മാത്യു വ്യത്യസ്തമായ പരീക്ഷണവുമായി കടന്നു വന്നത്. ഇല മുതൽ ചക്കയുടെ മുള്ളു വരെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് വളരെ ഭംഗിയായി ഇവർ കാണിച്ചു തന്നു. മുന്നൂറോളം ചക്ക വിഭവങ്ങൾ സ്വയം കണ്ടെത്തി യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ഏഷ്യൻ റെക്കോർഡ് ആൻസി സ്വന്തമാക്കി. ചക്ക മടൽ വലിച്ചെറിയാൻ തോന്നുന്നതിന് മുമ്പ് ഇനി ഒരു വട്ടം ചിന്തിക്കുന്നത് നന്നായിരിക്കും. ചക്കക്കുരുവിനെ കളിയാക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് ഇത്.
ചക്ക സംസ്ഥാന ഫലമായി അംഗീകരിക്കപ്പെട്ടതിനുശേഷം മറ്റൊരു പ്രധാന ചുവടുവെപ്പുമായി ആൻസി വീണ്ടും കടന്നുവരുന്നു. ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ചക്ക കൊണ്ട് മാന്ത്രികത സൃഷ്ടിക്കാൻ ഇത്തവണ കേരളത്തിൽ നിന്ന് ആൻസി മാത്യു പോവുകയാണ്. കേരളത്തിൽ ചക്ക വിഭവങ്ങളൊരുക്കി ശ്രദ്ധേയയായി മേളയിലെത്തുന്ന ആദ്യത്തെ മലയാളിയാണ് ആൻസി മാത്യു.
ഓസ്ട്രേലിയയിൽ നിന്നുള്ള ലീ ഹോംസ്, മൊറോക്കോയിലെ ഹസ്സൻ മാസ്സോലി, ഈജിപ്തിൽ നിന്നുള്ള ഡൈന അൽ ഡിഫ് തുടങ്ങി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ പതിനഞ്ചിലേറെ പാചക വിദഗ്ദ്ധരാണ് ഇത്തവണ ഒക്ടോബർ 31ന് ഷാർജ എക്സ്പോ സെന്ററിൽ ആരംഭിക്കുന്ന പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നത്.
ചക്ക പക്കാവട
ചക്ക പരീക്ഷണ വസ്തുവാകുന്നു
പത്ത് പതിനഞ്ച് ഏക്കർ സ്ഥലമുള്ള വീട്ടിലെ പറമ്പിൽ ഏതാണ്ട് മുപ്പതോളം പ്ലാവുകളുണ്ട്. ഇത് കണ്ടാണ് ഞാൻ വളരുന്നത്. ചെറുപ്പത്തിൽ തന്നെ ചക്കയും ചക്കപ്പുഴുക്കും ചക്കക്കുരുവും മനസിൽ കയറിയിരുന്നു. പാചകത്തിനോടും താത്പര്യമുണ്ടായിരുന്നു. വീട്ടുപറമ്പിലുണ്ടാകുന്ന ചക്ക പാഴായിപ്പോകാതിരിക്കാനാണ് ആദ്യമായി ഒരു പരീക്ഷണം നടത്താൻ ഞാൻ തീരുമാനിച്ചത്. ചക്കയുടെ കൂഞ്ഞിൽ കൊണ്ട് തോരൻ,കട്ലറ്റ് എന്നിവയുണ്ടാക്കാം. പഴുക്കാൻ തുടങ്ങിയ ചക്കയുടെ മടൽ ഉപയോഗിച്ച് ജെല്ലി ഉണ്ടാക്കാം. പച്ചച്ചക്കയുടെ ചവിണി കൊണ്ട് ചക്ക മിക്സ്ചർ,ചവിണിത്തോരൻ എന്നിവയുണ്ടാക്കാമെന്നും ആൻസി കണ്ടെത്തിയിരിക്കുന്നു.
ഇടിച്ചക്ക റോൾ
ചക്കപ്പൊടിയിൽ നിന്ന് കേക്ക്
കേക്ക് ഉണ്ടാക്കാൻ മൈദയ്ക്ക് പകരം ചക്കപ്പൊടി ഉപയോഗിച്ചൂടേ എന്നാണ് ഞാൻ ചിന്തിച്ചത്.ആനിയ്ക്ക കുരുവിന്റെ പൊടിയായിരുന്നു ആദ്യം ഞാൻ തീരുമാനിച്ചത്. അത് നടുവേദന കുറയ്ക്കാൻ ഉത്തമമാണ്. ആനിയ്ക്ക കുരു പൊടിച്ചപ്പോൾ കേക്ക് ഉണ്ടാക്കാൻ മാത്രമുള്ള പൊടി കിട്ടിയില്ല. അപ്പോളാണ് ചക്കക്കുരുവും പച്ചച്ചക്കയും ഉണക്കിപ്പൊടിച്ച് കേക്ക് ഉണ്ടാക്കാൻ ഉപയോഗിച്ചത്. വളരെ രുചികരമായിരുന്നു ഇത്. മൈദ കൊണ്ടുണ്ടാക്കാവുന്ന എല്ലാ വിഭവങ്ങളും ചക്ക കൊണ്ടും ഉണ്ടാക്കാമെന്ന് ഞാൻ മനസിലാക്കി.
പ്രമേഹ രോഗികൾക്കൊരു പാചക വിധി
മൂന്ന് മാസം പ്രായമുള്ള കൊത്തച്ചക്ക ( ടെൻഡർ ജാക്ക്ഫ്രൂട്ട്) ഉണക്കി പൊടിച്ചതിൽ ഒലീവ് ഇല ഉണക്കിപ്പൊടിച്ചതും ചേർക്കുക. 10 ദോശയുണ്ടാക്കാനുള്ള മാവിൽ രണ്ടു സ്പൂൺ
ഈ മിശ്രിതംചേർത്താൽ ഷുഗർ ഗണ്യമായി കുറയും
സ്വന്തം വീട്ടിൽ ആണ് ആദ്യം പരീക്ഷണങ്ങൾ നടത്തിയത്. ആ പരീക്ഷണങ്ങൾ എട്ടു വർഷങ്ങളായി തുടരുകയാണ്. ഒരുപാട് ആളുകൾക്ക് ചക്ക വിഭവങ്ങൾ ഉണ്ടാക്കാനുള്ള പരിശീലനം നൽകാനുള്ള അവസരം കിട്ടിയിട്ടുണ്ട്. ഈ വർഷം നവംബർ 3,4,5 തിയതികളിൽ ഡൽഹിയിൽ നടന്ന വേൾഡ് ഫുഡ് ഇന്ത്യാ മീറ്റിൽ പങ്കെടുത്തിരുന്നു. അവിടെ വെച്ച് പലരും പരിശീലനം നൽകാനായി എന്നെ വിളിച്ചിരുന്നു. മഹാരാഷ്ട്രയിൽ നിന്ന് ചിലർ കേരളത്തിൽ വരുന്നുണ്ട്.
ഞാൻ തന്നെ പരിശീലനം നൽകിയവരിൽ വളരെ നന്നായി വിഭവങ്ങൾ തയ്യാറാക്കുന്നവർക്ക് കൂടുതൽ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനുള്ള ജോലി ഏൽപ്പിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. പരിശീലനം നൽകാൻ തുടങ്ങിയിട്ട് അഞ്ച് വർഷങ്ങളായി. കൂടുതൽ ആളുകൾ ഈ രംഗത്തേക്ക് കടന്നു വരണം.
കൂടുതൽ ഡിമാന്റുള്ള വിഭവങ്ങൾ
വിദേശത്ത് പോകുന്നവർക്ക് ചക്ക ഉണക്കിയതാണ് വേണ്ടത്. ചക്ക വരട്ടി, ഹൽവ എന്നിവയും കൂടുതലായി വിൽക്കപ്പെടുന്നുണ്ട്. ദോശമാവിന്റെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാനുള്ള ചക്കപ്പൊടിക്കും ആവശ്യക്കാർ കൂടുതലുണ്ട്.
ചക്കമുള്ള് വെറും മുള്ളല്ല
മുള്ള് നന്നായി കഴുകി ഉണക്കി രാമച്ചവും പച്ചമല്ലിയും 1:1:1 എന്ന അനുപാതത്തിൽ ചേർത്ത് വെന്ത വെള്ളം കുടിച്ചാൽ മൂത്രാശയ സംബന്ധമായ രോഗങ്ങൾ മാറും. ഇത് നല്ലൊരു ദാഹശമനി കൂടിയാണെന്ന് ആൻസി പറയുന്നു.
ചക്കയ്ക്കും വേണം സ്ഥാനം
സംസ്ഥാന ഫലമായി ചക്ക അംഗീകരിക്കപ്പെട്ടെങ്കിലും ഈ ഫലം വേണ്ട രീതിയിൽ പരിഗണിക്കപ്പെടുന്നില്ലെന്നൊരു സങ്കടം ആൻസിക്കുണ്ട്.
ഇപ്പോഴത്തെ തലമുറയോട് ചക്കപ്പുഴുക്ക് കഴിക്കാൻ പറഞ്ഞാൽ അവർ കഴിച്ചെന്ന് വരില്ല. രാവിലെ എഴുന്നേറ്റ് ചക്ക വെട്ടിയുണ്ടാക്കി ജോലിക്ക് പോകാൻ സ്ത്രീകൾക്കും കഴിയില്ല. കുട്ടികൾക്കാണെങ്കിൽ പാസ്ത,നൂഡിൽസ് എന്നീ വിഭവങ്ങളോടാണ് താത്പര്യം. മൈദയ്ക്ക് പകരം ചക്കപ്പൊടി ഉപയോഗിച്ച് ഇവയുണ്ടാക്കി വിപണിയിൽ എത്തിക്കാൻ നമുക്ക് കഴിയണം. വീട്ടമ്മമാർക്കും കുട്ടികൾക്കും ഇഷ്ടമുള്ള ഇത്തരം വിഭവങ്ങൾ ഉണ്ടാക്കാനും വിറ്റഴിക്കാനും സർക്കാരിന്റെ പ്രോത്സാഹനം കൂടി വേണം.
ജാം, സ്ക്വാഷ് എന്നിവ മധുരമാണ്. എല്ലാവർക്കും അത് കഴിക്കാൻ താത്പര്യമുണ്ടാകില്ല. ആരോഗ്യപരമായ വിഭവങ്ങൾ ഉണ്ടാക്കാനുള്ള യന്ത്രസംവിധാനങ്ങളും അവസരങ്ങളും കേരളത്തിലുണ്ടാകണമെങ്കിൽ സർക്കാർ തലത്തിലുള്ള ഇടപെടൽ ആവശ്യമാണ്.
Content highlights: Jackfruit, Agriculture, Organic fartming, Ancy Mathew, Umiversal record forum, Asian record
ചക്ക സംസ്ഥാന ഫലമായി അംഗീകരിക്കപ്പെട്ടതിനുശേഷം മറ്റൊരു പ്രധാന ചുവടുവെപ്പുമായി ആൻസി വീണ്ടും കടന്നുവരുന്നു. ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ചക്ക കൊണ്ട് മാന്ത്രികത സൃഷ്ടിക്കാൻ ഇത്തവണ കേരളത്തിൽ നിന്ന് ആൻസി മാത്യു പോവുകയാണ്. കേരളത്തിൽ ചക്ക വിഭവങ്ങളൊരുക്കി ശ്രദ്ധേയയായി മേളയിലെത്തുന്ന ആദ്യത്തെ മലയാളിയാണ് ആൻസി മാത്യു.
ഓസ്ട്രേലിയയിൽ നിന്നുള്ള ലീ ഹോംസ്, മൊറോക്കോയിലെ ഹസ്സൻ മാസ്സോലി, ഈജിപ്തിൽ നിന്നുള്ള ഡൈന അൽ ഡിഫ് തുടങ്ങി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ പതിനഞ്ചിലേറെ പാചക വിദഗ്ദ്ധരാണ് ഇത്തവണ ഒക്ടോബർ 31ന് ഷാർജ എക്സ്പോ സെന്ററിൽ ആരംഭിക്കുന്ന പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നത്.
ചക്ക പക്കാവട
ചക്ക പരീക്ഷണ വസ്തുവാകുന്നു
പത്ത് പതിനഞ്ച് ഏക്കർ സ്ഥലമുള്ള വീട്ടിലെ പറമ്പിൽ ഏതാണ്ട് മുപ്പതോളം പ്ലാവുകളുണ്ട്. ഇത് കണ്ടാണ് ഞാൻ വളരുന്നത്. ചെറുപ്പത്തിൽ തന്നെ ചക്കയും ചക്കപ്പുഴുക്കും ചക്കക്കുരുവും മനസിൽ കയറിയിരുന്നു. പാചകത്തിനോടും താത്പര്യമുണ്ടായിരുന്നു. വീട്ടുപറമ്പിലുണ്ടാകുന്ന ചക്ക പാഴായിപ്പോകാതിരിക്കാനാണ് ആദ്യമായി ഒരു പരീക്ഷണം നടത്താൻ ഞാൻ തീരുമാനിച്ചത്. ചക്കയുടെ കൂഞ്ഞിൽ കൊണ്ട് തോരൻ,കട്ലറ്റ് എന്നിവയുണ്ടാക്കാം. പഴുക്കാൻ തുടങ്ങിയ ചക്കയുടെ മടൽ ഉപയോഗിച്ച് ജെല്ലി ഉണ്ടാക്കാം. പച്ചച്ചക്കയുടെ ചവിണി കൊണ്ട് ചക്ക മിക്സ്ചർ,ചവിണിത്തോരൻ എന്നിവയുണ്ടാക്കാമെന്നും ആൻസി കണ്ടെത്തിയിരിക്കുന്നു.
ഇടിച്ചക്ക റോൾ
ചക്കപ്പൊടിയിൽ നിന്ന് കേക്ക്
കേക്ക് ഉണ്ടാക്കാൻ മൈദയ്ക്ക് പകരം ചക്കപ്പൊടി ഉപയോഗിച്ചൂടേ എന്നാണ് ഞാൻ ചിന്തിച്ചത്.ആനിയ്ക്ക കുരുവിന്റെ പൊടിയായിരുന്നു ആദ്യം ഞാൻ തീരുമാനിച്ചത്. അത് നടുവേദന കുറയ്ക്കാൻ ഉത്തമമാണ്. ആനിയ്ക്ക കുരു പൊടിച്ചപ്പോൾ കേക്ക് ഉണ്ടാക്കാൻ മാത്രമുള്ള പൊടി കിട്ടിയില്ല. അപ്പോളാണ് ചക്കക്കുരുവും പച്ചച്ചക്കയും ഉണക്കിപ്പൊടിച്ച് കേക്ക് ഉണ്ടാക്കാൻ ഉപയോഗിച്ചത്. വളരെ രുചികരമായിരുന്നു ഇത്. മൈദ കൊണ്ടുണ്ടാക്കാവുന്ന എല്ലാ വിഭവങ്ങളും ചക്ക കൊണ്ടും ഉണ്ടാക്കാമെന്ന് ഞാൻ മനസിലാക്കി.
പ്രമേഹ രോഗികൾക്കൊരു പാചക വിധി
മൂന്ന് മാസം പ്രായമുള്ള കൊത്തച്ചക്ക ( ടെൻഡർ ജാക്ക്ഫ്രൂട്ട്) ഉണക്കി പൊടിച്ചതിൽ ഒലീവ് ഇല ഉണക്കിപ്പൊടിച്ചതും ചേർക്കുക. 10 ദോശയുണ്ടാക്കാനുള്ള മാവിൽ രണ്ടു സ്പൂൺ
ഈ മിശ്രിതംചേർത്താൽ ഷുഗർ ഗണ്യമായി കുറയും
സ്വന്തം വീട്ടിൽ ആണ് ആദ്യം പരീക്ഷണങ്ങൾ നടത്തിയത്. ആ പരീക്ഷണങ്ങൾ എട്ടു വർഷങ്ങളായി തുടരുകയാണ്. ഒരുപാട് ആളുകൾക്ക് ചക്ക വിഭവങ്ങൾ ഉണ്ടാക്കാനുള്ള പരിശീലനം നൽകാനുള്ള അവസരം കിട്ടിയിട്ടുണ്ട്. ഈ വർഷം നവംബർ 3,4,5 തിയതികളിൽ ഡൽഹിയിൽ നടന്ന വേൾഡ് ഫുഡ് ഇന്ത്യാ മീറ്റിൽ പങ്കെടുത്തിരുന്നു. അവിടെ വെച്ച് പലരും പരിശീലനം നൽകാനായി എന്നെ വിളിച്ചിരുന്നു. മഹാരാഷ്ട്രയിൽ നിന്ന് ചിലർ കേരളത്തിൽ വരുന്നുണ്ട്.
ഞാൻ തന്നെ പരിശീലനം നൽകിയവരിൽ വളരെ നന്നായി വിഭവങ്ങൾ തയ്യാറാക്കുന്നവർക്ക് കൂടുതൽ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനുള്ള ജോലി ഏൽപ്പിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. പരിശീലനം നൽകാൻ തുടങ്ങിയിട്ട് അഞ്ച് വർഷങ്ങളായി. കൂടുതൽ ആളുകൾ ഈ രംഗത്തേക്ക് കടന്നു വരണം.
കൂടുതൽ ഡിമാന്റുള്ള വിഭവങ്ങൾ
വിദേശത്ത് പോകുന്നവർക്ക് ചക്ക ഉണക്കിയതാണ് വേണ്ടത്. ചക്ക വരട്ടി, ഹൽവ എന്നിവയും കൂടുതലായി വിൽക്കപ്പെടുന്നുണ്ട്. ദോശമാവിന്റെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാനുള്ള ചക്കപ്പൊടിക്കും ആവശ്യക്കാർ കൂടുതലുണ്ട്.
ചക്കമുള്ള് വെറും മുള്ളല്ല
മുള്ള് നന്നായി കഴുകി ഉണക്കി രാമച്ചവും പച്ചമല്ലിയും 1:1:1 എന്ന അനുപാതത്തിൽ ചേർത്ത് വെന്ത വെള്ളം കുടിച്ചാൽ മൂത്രാശയ സംബന്ധമായ രോഗങ്ങൾ മാറും. ഇത് നല്ലൊരു ദാഹശമനി കൂടിയാണെന്ന് ആൻസി പറയുന്നു.
ചക്കയ്ക്കും വേണം സ്ഥാനം
സംസ്ഥാന ഫലമായി ചക്ക അംഗീകരിക്കപ്പെട്ടെങ്കിലും ഈ ഫലം വേണ്ട രീതിയിൽ പരിഗണിക്കപ്പെടുന്നില്ലെന്നൊരു സങ്കടം ആൻസിക്കുണ്ട്.
ഇപ്പോഴത്തെ തലമുറയോട് ചക്കപ്പുഴുക്ക് കഴിക്കാൻ പറഞ്ഞാൽ അവർ കഴിച്ചെന്ന് വരില്ല. രാവിലെ എഴുന്നേറ്റ് ചക്ക വെട്ടിയുണ്ടാക്കി ജോലിക്ക് പോകാൻ സ്ത്രീകൾക്കും കഴിയില്ല. കുട്ടികൾക്കാണെങ്കിൽ പാസ്ത,നൂഡിൽസ് എന്നീ വിഭവങ്ങളോടാണ് താത്പര്യം. മൈദയ്ക്ക് പകരം ചക്കപ്പൊടി ഉപയോഗിച്ച് ഇവയുണ്ടാക്കി വിപണിയിൽ എത്തിക്കാൻ നമുക്ക് കഴിയണം. വീട്ടമ്മമാർക്കും കുട്ടികൾക്കും ഇഷ്ടമുള്ള ഇത്തരം വിഭവങ്ങൾ ഉണ്ടാക്കാനും വിറ്റഴിക്കാനും സർക്കാരിന്റെ പ്രോത്സാഹനം കൂടി വേണം.
ജാം, സ്ക്വാഷ് എന്നിവ മധുരമാണ്. എല്ലാവർക്കും അത് കഴിക്കാൻ താത്പര്യമുണ്ടാകില്ല. ആരോഗ്യപരമായ വിഭവങ്ങൾ ഉണ്ടാക്കാനുള്ള യന്ത്രസംവിധാനങ്ങളും അവസരങ്ങളും കേരളത്തിലുണ്ടാകണമെങ്കിൽ സർക്കാർ തലത്തിലുള്ള ഇടപെടൽ ആവശ്യമാണ്.
Content highlights: Jackfruit, Agriculture, Organic fartming, Ancy Mathew, Umiversal record forum, Asian record