ഇന്ത്യയിലെ പ്രഥമ മഹിളാ പുരസ്ക്കാർ 2018 ദേശീയ മത്സരത്തിന്റെ ഫൈനൽ റൗണ്ടിലേക്ക്തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ആലപ്പുഴ ചെങ്ങന്നൂരിലെ പ്രീത കുമാരി ജയപ്രകാശും, കോട്ടയം അയ്മനത്തെ ഹേമ .ആർ നായരും, കോഴിക്കോട് ഫറൂഖിലെ രേഖ. ടി.യും. ഇന്ത്യയിലെ ഗ്രാമങ്ങളിലെ പ്രധാന തൊഴിൽ മേഖലയായ കൃഷിയിൽ ഗ്രാമീണ സ്ത്രീകളെ കൂടുതൽ കർമ്മനിരതരാക്കുന്നതായി കിസാൻ ദൂരദർശൻ ആണ് പ്രഥമ വനിതാ കാർഷിക റിയാലിറ്റി ഷോ നടത്തുന്നത്.
ഹേമ.ആർ.നായർ
ഇന്ത്യൻ കാർഷിക മേഖലയിലെ ഉണർവുകൾക്കൊപ്പം നില കൊള്ളുന്ന, കാർഷിക വിജ്ഞാന കേന്ദ്രങ്ങളുടേയും, കാർഷിക മേഖലയിലെ നയാസൂത്രകരായ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ICAR), പങ്കാളിത്തത്തോടെ നവംബർ 7 ന് ഡൽഹിയിലെ ദുരദർശൻ കിസാൻ സ്റ്റുഡിയോയിൽ വെച്ച് ഫൈനൽ റൗണ്ട് നടക്കും. ഇന്ത്യയിലെ 26 സംസ്ഥാനങ്ങളിൽ നിന്നും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുമായി 114 സ്ത്രീ കർഷകരാണ് ഒരുപാട് തെരഞ്ഞെടുപ്പുകൾക്കൊടുവിൽ അവസാന റൗണ്ടിൽ എത്തിയിരിക്കുന്നത്.
16 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം കഴിഞ്ഞ നാല് വർഷമായി വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ കൃഷി ചെയ്യുകയാണ് ചെങ്ങന്നൂരിലെ പ്രീതാകുമാരി.വളർത്തു മൃഗങ്ങൾ, മീൻ, പച്ചക്കറി, ചെറു ധാന്യങ്ങൾ, പഴ വർഗ്ഗങ്ങൾ, തേനീച്ചപ്പെട്ടി, ഔഷധ സസ്യങ്ങൾ എന്നിവയാൽ സമ്പന്നമാണ് പ്രീതയുടെ കൃഷിയിടം. കാർഷിക വിളകളിൽ മൂല്യവർദ്ധനവും ഇവർ നടത്തുന്നു. ആരോഗ്യ- ആഹാര സുരക്ഷ ഉറപ്പാക്കുക എന്നതാണ് കൃഷിയുടെ പ്രഥമ ലക്ഷ്യമെന്ന്പ്രീത വ്യക്തമാക്കി, ഒപ്പം ചെറു വരുമാനവും. ഭർത്താവ് ജയപ്രകാശിന്റേയും മക്കളായ ആര്യയുടേയും ആവണിയുടെയും പിന്തുണയോടെയാണ് കൃഷി മുന്നോട്ട് പോകുന്നത്. പത്തനംതിട്ട കാർഷിക വിജ്ഞാൻ കേന്ദ്രമാണ് പ്രീതയ്ക്ക്സാങ്കേതിക പിന്തുണ നൽകി തെരഞ്ഞെടുത്തത്.
കോട്ടയം അയ്മനത്തെ ഹേമ ആർ നായർ (55) കാർഷിക വിളകളിലെ മൂല്യവർദ്ധനവിലൂടെയാണ്ശ്രദ്ധേയായത്. ചക്ക അടക്കമുള്ള വിളകളിൽ നിന്നും നിരവധി മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉണ്ടാക്കുന്നു. ഉല്പ്പന്ന നിർമ്മാണ പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നു. കുമരകം കെ.വി.കെ.യുടെ പരിപൂർണ്ണ പിന്തുണയോടെയാണ് ഹേമ മുന്നോട്ട് പോകുന്നത്. കുമരകം കൃഷി വിജ്ഞാന കേന്ദ്രമാണ് ഹേമയെ തിരഞ്ഞെടുത്തത്. നിരവധി കർഷക പുരസ്കാരങ്ങൾ നേടിയ ഹേമക്ക് ഭർത്താവ് രാജേന്ദ്രന്റെ പരിപൂർവ്വ പിന്തുണയുണ്ട്. ജൈവ കൃഷിയിലൂടെയും മൂല്യവർദ്ധനവിലൂടേയുo എങ്ങനെ സുസ്ഥിരമായ കൃഷി മുന്നോട്ട് കൊണ്ട് പോകാമെന്നുള്ളതിന്റെ മാതൃകയാണ് ഹേമയുടെ വിജയം.
കോഴിക്കോട് ഫറൂഖിലെ രാമനാട്ടുകര മുൻസിപ്പിലാറ്റിയിലെ രേഖ മീനും പച്ചക്കറിയും ഒന്നിച്ചുള്ള അക്വാപോണിക്സ് കൃഷി രീതിയുടെ സംരംഭകയും പ്രചാരകയുമാണ്. സ്വാശ്രയ കൃഷി എങ്ങിനെ സാധ്യമാക്കാം എന്നാണ് രേഖ നമുക്ക് കാണിച്ച് തരുന്നത്. അന്നപൂർണ്ണ അക്വാപോണിക്സിൽ സംരംഭകർ മാത്രം ഉപഭോക്താക്കളും മീനും പച്ചക്കറിയും തേടി എത്തുന്നു.
പരിശീലകയും, സാങ്കേതിക വിദഗ്ദ്ധയുമായ രേഖ ഏറെ ത്യാഗങ്ങൾക്ക് ശേഷമാണ്് സുസ്ഥിരമായ ഈ കൃഷി സമ്പ്രദായം വികസിപ്പിച്ചത്. കോഴിക്കോട് കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ പിന്തുണയോടെയാണ് രേഖ തെരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം ദൂരദർശൻ ഡയറക്ടർ ബൈജു ചന്ദ്രനും, പോഗ്രാം ഡയറക്ടർ കെ.ടി. ശിവാനന്ദനും മൂന്ന് സ്ത്രീ കർഷകരയുടേയും വീട്ടിലെത്തിയാണ് ഈ മത്സരത്തിന് അംഗീകാരം നേടിയതായി അറിയിച്ച് ഔദ്യോഗികമായി ക്ഷണിച്ചത്.
പ്രീത കുമാരി
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി നടക്കുന്ന മഹിളാ കിസാൻ പുരസ്കാരം ഗ്രാമീണ കാർഷിക ഇന്ത്യയിൽ സർഗ്ഗാത്മകമായ സാന്നിദ്ധ്യത്തിന് ലഭിക്കുന്ന അർഹിക്കുന്ന അംഗീകാരമായിരിക്കുമെന്ന് ദൂരദർശൻ ഡപ്യൂട്ടി ഡയറക്ടറും (പോഗ്രാംസ് ), പുരസ്കാര പ്രൊജക്ട് ഡയറക്ടറുമായ ജി. സാജൻ പറഞ്ഞു.
കാർഷിക ഭാരതം കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകളുടെ ശ്രദ്ധേയമായ പങ്ക് വിലയിരുത്തപ്പെടുന്നതിലൂടെ ഈ മേഖലയിൽ കൂടുതൽ ശാക്തീകരണം ഉണ്ടാകുന്നതിനും ഈ റിയാലിറ്റി ഷോ നിമിത്തമാകുമെന്നാണ് പ്രതീക്ഷ. 56 എപ്പിസോഡുകളിലായി ഡിസംബർ മുതൽ ദൂരദർശൻ ഈ പരിപാടി സംപ്രേഷണം ചെയ്യും.
Content highlights: Farner, Agriculture, Organic farming, Mahila Puraskar
ഹേമ.ആർ.നായർ
ഇന്ത്യൻ കാർഷിക മേഖലയിലെ ഉണർവുകൾക്കൊപ്പം നില കൊള്ളുന്ന, കാർഷിക വിജ്ഞാന കേന്ദ്രങ്ങളുടേയും, കാർഷിക മേഖലയിലെ നയാസൂത്രകരായ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ICAR), പങ്കാളിത്തത്തോടെ നവംബർ 7 ന് ഡൽഹിയിലെ ദുരദർശൻ കിസാൻ സ്റ്റുഡിയോയിൽ വെച്ച് ഫൈനൽ റൗണ്ട് നടക്കും. ഇന്ത്യയിലെ 26 സംസ്ഥാനങ്ങളിൽ നിന്നും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുമായി 114 സ്ത്രീ കർഷകരാണ് ഒരുപാട് തെരഞ്ഞെടുപ്പുകൾക്കൊടുവിൽ അവസാന റൗണ്ടിൽ എത്തിയിരിക്കുന്നത്.
16 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം കഴിഞ്ഞ നാല് വർഷമായി വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ കൃഷി ചെയ്യുകയാണ് ചെങ്ങന്നൂരിലെ പ്രീതാകുമാരി.വളർത്തു മൃഗങ്ങൾ, മീൻ, പച്ചക്കറി, ചെറു ധാന്യങ്ങൾ, പഴ വർഗ്ഗങ്ങൾ, തേനീച്ചപ്പെട്ടി, ഔഷധ സസ്യങ്ങൾ എന്നിവയാൽ സമ്പന്നമാണ് പ്രീതയുടെ കൃഷിയിടം. കാർഷിക വിളകളിൽ മൂല്യവർദ്ധനവും ഇവർ നടത്തുന്നു. ആരോഗ്യ- ആഹാര സുരക്ഷ ഉറപ്പാക്കുക എന്നതാണ് കൃഷിയുടെ പ്രഥമ ലക്ഷ്യമെന്ന്പ്രീത വ്യക്തമാക്കി, ഒപ്പം ചെറു വരുമാനവും. ഭർത്താവ് ജയപ്രകാശിന്റേയും മക്കളായ ആര്യയുടേയും ആവണിയുടെയും പിന്തുണയോടെയാണ് കൃഷി മുന്നോട്ട് പോകുന്നത്. പത്തനംതിട്ട കാർഷിക വിജ്ഞാൻ കേന്ദ്രമാണ് പ്രീതയ്ക്ക്സാങ്കേതിക പിന്തുണ നൽകി തെരഞ്ഞെടുത്തത്.
കോട്ടയം അയ്മനത്തെ ഹേമ ആർ നായർ (55) കാർഷിക വിളകളിലെ മൂല്യവർദ്ധനവിലൂടെയാണ്ശ്രദ്ധേയായത്. ചക്ക അടക്കമുള്ള വിളകളിൽ നിന്നും നിരവധി മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉണ്ടാക്കുന്നു. ഉല്പ്പന്ന നിർമ്മാണ പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നു. കുമരകം കെ.വി.കെ.യുടെ പരിപൂർണ്ണ പിന്തുണയോടെയാണ് ഹേമ മുന്നോട്ട് പോകുന്നത്. കുമരകം കൃഷി വിജ്ഞാന കേന്ദ്രമാണ് ഹേമയെ തിരഞ്ഞെടുത്തത്. നിരവധി കർഷക പുരസ്കാരങ്ങൾ നേടിയ ഹേമക്ക് ഭർത്താവ് രാജേന്ദ്രന്റെ പരിപൂർവ്വ പിന്തുണയുണ്ട്. ജൈവ കൃഷിയിലൂടെയും മൂല്യവർദ്ധനവിലൂടേയുo എങ്ങനെ സുസ്ഥിരമായ കൃഷി മുന്നോട്ട് കൊണ്ട് പോകാമെന്നുള്ളതിന്റെ മാതൃകയാണ് ഹേമയുടെ വിജയം.
കോഴിക്കോട് ഫറൂഖിലെ രാമനാട്ടുകര മുൻസിപ്പിലാറ്റിയിലെ രേഖ മീനും പച്ചക്കറിയും ഒന്നിച്ചുള്ള അക്വാപോണിക്സ് കൃഷി രീതിയുടെ സംരംഭകയും പ്രചാരകയുമാണ്. സ്വാശ്രയ കൃഷി എങ്ങിനെ സാധ്യമാക്കാം എന്നാണ് രേഖ നമുക്ക് കാണിച്ച് തരുന്നത്. അന്നപൂർണ്ണ അക്വാപോണിക്സിൽ സംരംഭകർ മാത്രം ഉപഭോക്താക്കളും മീനും പച്ചക്കറിയും തേടി എത്തുന്നു.
പരിശീലകയും, സാങ്കേതിക വിദഗ്ദ്ധയുമായ രേഖ ഏറെ ത്യാഗങ്ങൾക്ക് ശേഷമാണ്് സുസ്ഥിരമായ ഈ കൃഷി സമ്പ്രദായം വികസിപ്പിച്ചത്. കോഴിക്കോട് കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ പിന്തുണയോടെയാണ് രേഖ തെരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം ദൂരദർശൻ ഡയറക്ടർ ബൈജു ചന്ദ്രനും, പോഗ്രാം ഡയറക്ടർ കെ.ടി. ശിവാനന്ദനും മൂന്ന് സ്ത്രീ കർഷകരയുടേയും വീട്ടിലെത്തിയാണ് ഈ മത്സരത്തിന് അംഗീകാരം നേടിയതായി അറിയിച്ച് ഔദ്യോഗികമായി ക്ഷണിച്ചത്.
പ്രീത കുമാരി
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി നടക്കുന്ന മഹിളാ കിസാൻ പുരസ്കാരം ഗ്രാമീണ കാർഷിക ഇന്ത്യയിൽ സർഗ്ഗാത്മകമായ സാന്നിദ്ധ്യത്തിന് ലഭിക്കുന്ന അർഹിക്കുന്ന അംഗീകാരമായിരിക്കുമെന്ന് ദൂരദർശൻ ഡപ്യൂട്ടി ഡയറക്ടറും (പോഗ്രാംസ് ), പുരസ്കാര പ്രൊജക്ട് ഡയറക്ടറുമായ ജി. സാജൻ പറഞ്ഞു.
കാർഷിക ഭാരതം കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകളുടെ ശ്രദ്ധേയമായ പങ്ക് വിലയിരുത്തപ്പെടുന്നതിലൂടെ ഈ മേഖലയിൽ കൂടുതൽ ശാക്തീകരണം ഉണ്ടാകുന്നതിനും ഈ റിയാലിറ്റി ഷോ നിമിത്തമാകുമെന്നാണ് പ്രതീക്ഷ. 56 എപ്പിസോഡുകളിലായി ഡിസംബർ മുതൽ ദൂരദർശൻ ഈ പരിപാടി സംപ്രേഷണം ചെയ്യും.
Content highlights: Farner, Agriculture, Organic farming, Mahila Puraskar