Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കൃഷിഭൂമി വീണ്ടെടുപ്പ്: പുനര്‍ജനിക്ക് തിങ്കളാഴ്ച തുടക്കം കൃഷിഭൂമി വീണ്ടെടുപ്പ്: പുനര്‍ജനിക്ക് തിങ്കളാഴ്ച തുടക്കം

$
0
0
പാലക്കാട്: പ്രളയത്തിൽ നശിച്ച കൃഷിഭൂമി പുനരുദ്ധരിക്കാനുള്ള പുനർജ്ജനി പദ്ധതിക്ക് തിങ്കളാഴ്ച ജില്ലയിൽ തുടക്കമാവും. രാവിലെ എട്ടിന് മലമ്പുഴ ഡാമിന് പിന്നിലുള്ള പറച്ചാത്തി കവയിലെ സ്വകാര്യ വ്യക്തിയുടെ നലേക്കറോളം വരുന്ന കൃഷിയിടമാണ് പുനരുദ്ധാരണത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.

അടുപ്പുകൂട്ടി മലയിൽ ഉരുൾപൊട്ടിയതിനെത്തുടർന്ന് രണ്ട് മീറ്ററോളം ഉയരത്തിൽ മണ്ണടിഞ്ഞുകൂടിയ സ്ഥലം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കൃഷിഭൂമിയാക്കാനാണ് തീരുമാനം. മണ്ണുമാന്തി യന്ത്രങ്ങളും ലോറികളുമുപയോഗിച്ച് ലക്ഷങ്ങൾ ചെലവഴിച്ചാൽ പോലും ഏറെ ക്ലേശകരമായി നടപ്പാക്കാവുന്ന പദ്ധതിയാണിതെന്ന് പഞ്ചായത്തധികൃതർ പറയുന്നു. ഈ പണിക്ക് തൊഴിലുറപ്പ് പണിക്കാരെ ഉപയോഗിക്കാനുള്ള അപ്രായോഗിക നിലപാടിനെതിരേ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

കൃഷിവകുപ്പ് പദ്ധതിയുടെ പേരിൽ പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് വാരിക്കടത്താനുള്ള നീക്കവും നടക്കുന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്. ഉരുൾപൊട്ടി മണ്ണടിഞ്ഞ പട്ടയമില്ലാത്ത ഭൂമി കൃഷിഭൂമിയാക്കാനുള്ള നീക്കമുണ്ടെന്നും പരാതിയുണ്ട്. പുനർജ്ജനി പദ്ധതിപ്രകാരം ഉരുൾപൊട്ടിയ ഇടം കൃഷിഭൂമിയാക്കാൻ ജില്ലയ്ക്ക് ഫണ്ടനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് പണിനടത്താൻ കൃഷിവകുപ്പ് മലമ്പുഴ ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെ സഹകരണം തേടുകയായിരുന്നു.

തിങ്കളാഴ്ച ജില്ലയിലെ മുഴുവൻ കൃഷിവകുപ്പ് ജീവനക്കാരെയും ഇവിടെയെത്തിച്ച് മന്ത്രിയുടെ സാന്നിധ്യത്തിൽ പണി തുടങ്ങാനാണ് തീരുമാനം. മണ്ണടിഞ്ഞുകൂടി നശിച്ച കൃഷിഭൂമി പുനരുദ്ധരിക്കാനാണ് പദ്ധതിയെന്ന് കൃഷിവകുപ്പ് പറയുന്നു. എന്നാൽ, തൊഴിലുറപ്പ് തൊഴിലാളികൾക്ക് മൂടിയ തോടുതുറക്കുന്നതിനുള്ള ശേഷിയേ ഉള്ളൂവെന്നാണ് പഞ്ചായത്തധികൃതരുടെ നിലപാട്. കർഷനായ മോഹനന്റെ കൃഷിയിടത്തിൽനിന്നാണ് മണ്ണെടുക്കുന്നതെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു.

എടുക്കുന്ന മണ്ണ് പ്രദേശത്ത് നിക്ഷേപിക്കാനുള്ള സൗകര്യമില്ല. അതിനാൽ മുണ്ടൂരിലെത്തിച്ച് സർക്കാർ ഏജൻസിവഴി വിറ്റഴിക്കുമെന്നും അധികൃതർ പറയുന്നു. എന്നാൽ, മണ്ണരിച്ച് മണലാക്കി മാറ്റാതെ വിൽപ്പന നടത്താനാവില്ലെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.

മണ്ണെടുപ്പ് പട്ടയഭൂമിയിൽ നിന്നുമാത്രം

മലമ്പുഴ പറച്ചാത്തി കവയിലെ കൃഷിഭൂമിയിൽ പട്ടയമുള്ളിടത്തുനിന്ന് മാത്രമേ മണ്ണ് നീക്കൂ. ലഭ്യമാവുന്ന ഫണ്ടുപയോഗിച്ച് തൊഴിലുറപ്പ് തൊഴിലാളികളാവും ജോലി ചെയ്യുക.

-പി. ഉഷ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ-ചാർജ്, പാലക്കാട്

Content highlights: Agriculture, Organic farming, Flood, Vegetable

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>