കൊയ്ത്തു കഴിഞ്ഞ നെൽപ്പാടങ്ങളിലും ജലാശയങ്ങളിലും ഒഴുകി നീങ്ങുന്ന താറാവിൻ പറ്റങ്ങൾ നമ്മുടെ ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചകളായിരുന്നു. എന്നാൽ കേരളത്തിലെ താറാവു വളർത്തൽ മേഖല ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്. പ്രതിവർഷം കേരളത്തിലെ തീൻമേശയിലേക്കാവശ്യമായ 44 കോടി താറാവു മുട്ടകളിൽ 32 കോടിയും അന്യസംസ്ഥാനങ്ങളുടെ സംഭാവനയാണത്രേ. ഈ വകയിൽ മാത്രം 125 കോടിയോളം രൂപയാണ് മറ്റുള്ള സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത്.
കേരളത്തിലെ മൂന്നോ നാലോ ജില്ലകളിലായി അവശേഷിക്കുന്നത് ആറു ലക്ഷത്തോളം വരുന്ന താറാവുകൾ മാത്രമാണ്. ചുരുങ്ങി വരുന്ന നെൽവയലുകളും ജലസ്രോതസ്സുകളുമാണ് കേരളത്തിന്റെ അഭിമാനമായ ചാര, ചെമ്പല്ലി, എന്നീ കുട്ടനാടൻ താറാവുകളുടെ അതിജീവിതത്തിന് ഭീഷണിയാകുന്നത്. കുട്ടനാടൻ താറാവുകളുടെ സംരക്ഷണവും വ്യാപനവും ഇന്ന് ഏറെ ശ്രദ്ധ നൽകേണ്ട മേഖലയായി ഗവേഷകർ തിരിച്ചറിയുന്നു. കേരളത്തിന്റെ മാംസ, മുട്ട ഉത്പാദന മേഖലയിൽ താറാവുവളർത്തലിലുള്ള മേന്മകളാണ് ഇത്തരമൊരു തിരിച്ചറിയലിനു പിന്നിലുള്ളത്.
താറാവുകൾക്ക് കോഴികളേക്കാൾ രോഗപ്രതിരോധശേഷി കൂടുതലാണ്. അതുകൊണ്ടുതന്നെ അധികം ശ്രദ്ധയും പരിപാലനവും ആവശ്യമില്ല. പറ്റം പറ്റമായി വളർത്തുന്നതിനാൽ വിസ്തൃതമായ കൂടുകളോ, ഷെഡുകളോ ആവശ്യമില്ല. മറ്റു കൃഷികൾക്ക് യോഗ്യമല്ലാത്ത ചതുപ്പു നിലങ്ങളും തരിശു ഭൂമികളും താറാവു കൃഷിക്ക് പ്രയോജനപ്പെടും. കോഴികളിൽ നിന്നും ലാഭകരമായി മുട്ടയുത്പാദിപ്പിക്കപ്പെടുന്ന സമയം ഒരു വർഷമാണെങ്കിൽ താറാവുകൾക്ക് രണ്ടു വർഷത്തോളം മുട്ടയുത്പാദനം സാധ്യമാകുന്നു. ചിലവു കുറഞ്ഞ രീതിയിൽ വളർത്തുന്നുവെങ്കിലും മുട്ടയുടെ എണ്ണത്തിലും താറാവുകൾ മോശമല്ല. മാത്രമല്ല കോഴിമുട്ടയേക്കാൾ 20 ഗ്രാമോളം ഭാരക്കൂടുതലുമുണ്ട്.
കോഴിമുട്ടയെ അപേക്ഷിച്ചുള്ള ഉയർന്ന വിലയും ആകർഷണമാണ്. കോഴികൾക്കുണ്ടാകുന്ന നിരവധി രോഗങ്ങൾ താറാവിന്റെ ഏഴയലത്തു വരില്ല. നെൽകൃഷി, മത്സ്യകൃഷി എന്നിവയുമായി യോജിപ്പിച്ച് സംയോജിത കൃഷി നടത്താൻ ഇവ അനുയോജ്യം. മുട്ടയിടുന്ന ജോലി രാവിലെ എട്ടുമണിക്കു മുൻപ് തീർക്കുന്നതിനാൽ ധൈര്യമായി പിന്നീട് അഴിച്ചുവിടാം. പാടങ്ങളുടെ വളക്കൂറു കൂട്ടാനും കീടങ്ങളെ നശിപ്പിക്കാനും സഹായിക്കുന്നു. നിരവധി രോഗങ്ങൾ പേറുന്ന ഒച്ചുകളെയും, കീടങ്ങളേയും, നശിപ്പിക്കുന്നതു വഴി ജൈവ പ്രതിരോധ പ്രവർത്തനവും ഇവർ നടത്തുന്നു. അച്ചടക്കത്തിലും, അനുസരണയിലും, ബുദ്ധിയിലും കോഴികളേക്കാൾ ഏറെ മുൻപിലാണ് ഇവർ. പട്ടാളച്ചിട്ടയിൽ നിരനിരയായി പരിപാലകനൊത്ത് ഇവർ നീങ്ങുന്ന കാഴ്ച മറക്കാനാവില്ല.
ആയുർവേദ വിധിപ്രകാരം ഉഷ്ണരോഗങ്ങൾക്കെതിരേഉപയോഗപ്രദമാണ് താറാവുമുട്ടകൾ. ധാതുക്കളുടേയും ജീവകങ്ങളുടേയും അളവും കൂടുതലാണ്. കോഴിമുട്ടയെ അപേക്ഷിച്ച് കൊളസ്ട്രോൾ കൂടുതലാണെങ്കിലും കൊഴുപ്പിന്റെ ആഗിരണം തടയുന്ന കോളിൻ, ലെസിത്തിൻ എന്നിവയുടെ വർധിച്ച അളവ് കൊളസ്ട്രോൾ ഭീഷണി കുറയ്ക്കുന്നു.താറാവുമുട്ടയിലെ ഒമേഗ-3കൊഴുപ്പുകൾഹൃദയങ്ങളെ സംരക്ഷിക്കുന്നവയാണെന്ന് പഠനങ്ങൾ പറയുന്നു.
താറാവുമുട്ടകൾ കൂടുതൽ ദിവസം കേടുകൂടാതെ ഇരിക്കുമെന്ന് മാത്രമല്ല പുറന്തോടിനു കട്ടിയുള്ളതിനാൽ എളുപ്പത്തിൽ ഉടഞ്ഞുപോവുകയുമില്ല. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ താറാവുമുട്ടയുടെ വിലയുടെ കാര്യത്തിലില്ല.
കുറഞ്ഞ ചെലവിൽ ആദായവും, പോഷക സമ്പന്നമായ ആഹാരവും തരുന്ന താറാവുകളെ മലയാളി മറക്കുന്നത് അത്ഭുതമാണ്. ഇറച്ചിയ്ക്കായി വളർത്തുന്ന ബ്രോയിലർ താറാവുകളും ഇന്ന് വിപണിയിലുണ്ട്. ഒന്നൊന്നായി നഷ്ടപ്പെടുന്ന നമ്മുടെ പരമ്പരാഗത ജൈവവസ്തുക്കളുടെ ശ്രേണിയിൽ ഈ താറാവിൻപറ്റങ്ങളും ഉണ്ടാവില്ലായെന്ന് നമുക്ക് പ്രത്യാശിക്കാം.
താറാവ്-മത്സ്യം സംയോജിത കൃഷി
പ്രകൃതിക്കിണങ്ങിയ കൃഷിരീതി എന്ന നിലയിലും ജൈവമുട്ടയും, ഇറച്ചിയും ഉത്പാദിപ്പിക്കുന്നതിലും, തീറ്റച്ചെലവ് കുറയ്ക്കുന്നതിലും ഈ സംയോജിത കൃഷി സഹായകരമാണ്. ഒരു ഹെക്ടർ വസ്തീർണമുള്ള 200 മുതൽ 300 വരെ താറാവുകളെ വളർത്താവുന്നതാണ്. ഇതിൽ നിന്നും 4000 മുതൽ 6000 വരെ മുട്ടകളും, ഏകദേശം 500-700 കിലോ ഇറച്ചിയും 3000-4000 കിലോ മത്സ്യവും ഒരു വർഷത്തിൽ ലഭിക്കും. താറാവുകളെ വളർത്താനുള്ള ചെലവ് മുട്ടയിൽ നിന്നും ഇറച്ചിയിൽ നിന്നും കണ്ടെത്തുക വഴി, മത്സ്യത്തിൽ നിന്നുള്ളത് അധിക വരുമാനമായിത്തീരും എന്നതാണ് മെച്ചം.
താറാവിന്റെ കാഷ്ഠം, കൂടു കഴുകുന്ന വെള്ളം എന്നിവയിലൂടെ ജലസസ്യങ്ങൾക്ക് ആവശ്യമായ ധാതുക്കൾ ലഭിക്കുന്നു. ഈ സസ്യങ്ങളാകട്ടെ മത്സ്യങ്ങളുടെയും മറ്റു ചെറു ജീവികളുടെയും വളർച്ചയ്ക്കും സഹായിക്കുന്നു. കൂടാതെ താറാവുകൾ കുളത്തിലെ ചെറു തവളകൾ, ഒച്ചുകൾ, ചെറിയ കീടങ്ങൾ എന്നിവയെ ആഹാരമാക്കുന്നു. ഇത് തീറ്റച്ചെലവ് കുറയ്ക്കുന്നതിനു മാത്രമല്ല കീടനിയന്ത്രണത്തിനുള്ള ജൈവ ഉപാധിയായും വർത്തിക്കുന്നു. ഇങ്ങനെയുള്ള സംയോജിത കൃഷിരീതിയിൽ താറാവിൻ കൂടുകൾ, കുളക്കരയിലോ, കുളത്തിന്റെ മദ്ധ്യത്തിലായോ നിർമ്മിക്കാവുന്നതാണ്.
നല്ല വായുസഞ്ചാരവും വെളിച്ചവും ആവശ്യത്തിന് സ്ഥലസൗകര്യവും ലഭ്യമാകുന്ന രീതീയിൽ വേണം കൂടുകൾ പണിയുവാൻ. കുളത്തിന്റെ മുകളിൽ നിർമ്മിക്കുന്ന കൂടുകളുടെ തറ, പലക കാലുകൾക്ക് ക്ഷതമുണ്ടാക്കാത്ത കട്ടിയുള്ള കമ്പിവല എന്നിവ കൊണ്ട് നിർമ്മിക്കാവുന്നതാണ്. പകൽ സമയങ്ങളിൽ അവിച്ചു വിടുകയും രാത്രി സമയങ്ങളിൽ കൂടുകളിൽ അടയ്ക്കുന്ന രീതിയും ശ്രമിക്കാവുന്നതാണ്. കുളക്കരയിൽ നിർമ്മിക്കുന്ന കൂടുകൾക്ക് സിമന്റിതറയാണ് ഉത്തമം. ഇവ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കേണ്ടതാണ്. ഇവ നേരിട്ടു വെള്ളത്തിലേക്ക് കഴുകിയിറക്കുകയോ, ശേഖരിച്ചു വെച്ചശേഷം പിന്നീട് ഘട്ടം ഘട്ടമായി ചേർക്കുകയോ ചെയ്യാവുന്നതാണ്.
ഒരു ദിവസം പ്രായമായ താറാവിൻ കുഞ്ഞുങ്ങളെയാണ് വാങ്ങുന്നതെങ്കിൽ മൂന്നാഴ്ച വരെ ഇവയ്ക്ക് ചൂടും, സമീകൃത തീറ്റയും, മരുന്നുവെള്ളവും നൽകേണ്ടതാണ്. വൈക്കോൽ, ചിന്തേര് എന്നിവയിൽ ഏതെങ്കിലും തറയിൽ വിരിക്കണം. താറാവിൻ കുഞ്ഞുങ്ങളുടെ ഭാരം ഏകദേശം 150 ഗ്രാം. എത്തുമ്പോൾ തനിയെ തീറ്റതേടാൻ പുറത്തു വിടാവുന്നതാണ്. ഈ സമയത്ത് മീൻ കുളങ്ങളിൽ തീറ്റയ്ക്കായി ഇറക്കാവുന്നതാണ്. എന്നാൽ, മീൻകുഞ്ഞുങ്ങൾ വലുതായിട്ടില്ലെങ്കിൽ താറാവുകൾ ഇവയെയും ആഹാരമാക്കുവാൻ സാധ്യതയുണ്ട്. അതിനാൽ അങ്ങനെ വലുതായ മീനുകളുള്ള കുളങ്ങളിൽ മാത്രം താറാവിനെ ഇറക്കുവാൻ ശ്രദ്ധിക്കുക. നിശ്ചിത അളവിൽ മാത്രം മീൻ കുഞ്ഞുങ്ങളെഓരോ കുളത്തിലും (60-80 എണ്ണം/സെന്റ്) വളർത്തേണ്ടത് അത്യാവശ്യമാണ്.
രോഹു, കട്ല, മൃഗാൽ എന്നീ മീനുകളെ ഇപ്രകാരം വളർത്താവുന്നതാണ്. താറാവുകൾ ഏകദേശം 5 മാസം പ്രയമാകുമ്പോൾ മുട്ടയിട്ടു തുടങ്ങുന്നു. രണ്ടു മുതൽ മൂന്നു വർഷം വരെ മുട്ട ലഭിക്കുകയും ചെയ്യുന്നു. കൂട്ടിൽ നിന്ന് കുളത്തിലേക്കും തിരിച്ചും തനിയേ വന്നു പോകുന്ന രീതിയിൽ ഇവയ്ക്ക് പരിശീലനം കൊടുക്കാവുന്നതാണ്. താറാവുകൾ അതിരാവിലെ മുട്ടയിടുന്നതിനാൽ മുട്ട ശേഖരിക്കാനും എളുപ്പമാണ്. മുട്ടശേഖരണം കഴിഞ്ഞു മാത്രം അഴിച്ചുവിടുന്നതിനാൽ മുട്ട നഷ്ടപ്പെടുമെന്ന ഭയവും വേണ്ട. ഇതൊക്കെ മറ്റുവളർത്തുപക്ഷികളെ അപേക്ഷിച്ച് താറാവുകൾക്കുള്ള മെച്ചമാണ്. അതുകൊണ്ട് തന്നെ ഇതുപോലെയുള്ള സംയോജിത കൃഷിരീതികൾക്ക് ഏറ്റവും അനുയോജ്യമാണ് താറാവുകൾ എന്ന് പറയാതെ വയ്യ.
Content highlights: Duck, Animal husbandry.Agriculture
കേരളത്തിലെ മൂന്നോ നാലോ ജില്ലകളിലായി അവശേഷിക്കുന്നത് ആറു ലക്ഷത്തോളം വരുന്ന താറാവുകൾ മാത്രമാണ്. ചുരുങ്ങി വരുന്ന നെൽവയലുകളും ജലസ്രോതസ്സുകളുമാണ് കേരളത്തിന്റെ അഭിമാനമായ ചാര, ചെമ്പല്ലി, എന്നീ കുട്ടനാടൻ താറാവുകളുടെ അതിജീവിതത്തിന് ഭീഷണിയാകുന്നത്. കുട്ടനാടൻ താറാവുകളുടെ സംരക്ഷണവും വ്യാപനവും ഇന്ന് ഏറെ ശ്രദ്ധ നൽകേണ്ട മേഖലയായി ഗവേഷകർ തിരിച്ചറിയുന്നു. കേരളത്തിന്റെ മാംസ, മുട്ട ഉത്പാദന മേഖലയിൽ താറാവുവളർത്തലിലുള്ള മേന്മകളാണ് ഇത്തരമൊരു തിരിച്ചറിയലിനു പിന്നിലുള്ളത്.
താറാവുകൾക്ക് കോഴികളേക്കാൾ രോഗപ്രതിരോധശേഷി കൂടുതലാണ്. അതുകൊണ്ടുതന്നെ അധികം ശ്രദ്ധയും പരിപാലനവും ആവശ്യമില്ല. പറ്റം പറ്റമായി വളർത്തുന്നതിനാൽ വിസ്തൃതമായ കൂടുകളോ, ഷെഡുകളോ ആവശ്യമില്ല. മറ്റു കൃഷികൾക്ക് യോഗ്യമല്ലാത്ത ചതുപ്പു നിലങ്ങളും തരിശു ഭൂമികളും താറാവു കൃഷിക്ക് പ്രയോജനപ്പെടും. കോഴികളിൽ നിന്നും ലാഭകരമായി മുട്ടയുത്പാദിപ്പിക്കപ്പെടുന്ന സമയം ഒരു വർഷമാണെങ്കിൽ താറാവുകൾക്ക് രണ്ടു വർഷത്തോളം മുട്ടയുത്പാദനം സാധ്യമാകുന്നു. ചിലവു കുറഞ്ഞ രീതിയിൽ വളർത്തുന്നുവെങ്കിലും മുട്ടയുടെ എണ്ണത്തിലും താറാവുകൾ മോശമല്ല. മാത്രമല്ല കോഴിമുട്ടയേക്കാൾ 20 ഗ്രാമോളം ഭാരക്കൂടുതലുമുണ്ട്.
കോഴിമുട്ടയെ അപേക്ഷിച്ചുള്ള ഉയർന്ന വിലയും ആകർഷണമാണ്. കോഴികൾക്കുണ്ടാകുന്ന നിരവധി രോഗങ്ങൾ താറാവിന്റെ ഏഴയലത്തു വരില്ല. നെൽകൃഷി, മത്സ്യകൃഷി എന്നിവയുമായി യോജിപ്പിച്ച് സംയോജിത കൃഷി നടത്താൻ ഇവ അനുയോജ്യം. മുട്ടയിടുന്ന ജോലി രാവിലെ എട്ടുമണിക്കു മുൻപ് തീർക്കുന്നതിനാൽ ധൈര്യമായി പിന്നീട് അഴിച്ചുവിടാം. പാടങ്ങളുടെ വളക്കൂറു കൂട്ടാനും കീടങ്ങളെ നശിപ്പിക്കാനും സഹായിക്കുന്നു. നിരവധി രോഗങ്ങൾ പേറുന്ന ഒച്ചുകളെയും, കീടങ്ങളേയും, നശിപ്പിക്കുന്നതു വഴി ജൈവ പ്രതിരോധ പ്രവർത്തനവും ഇവർ നടത്തുന്നു. അച്ചടക്കത്തിലും, അനുസരണയിലും, ബുദ്ധിയിലും കോഴികളേക്കാൾ ഏറെ മുൻപിലാണ് ഇവർ. പട്ടാളച്ചിട്ടയിൽ നിരനിരയായി പരിപാലകനൊത്ത് ഇവർ നീങ്ങുന്ന കാഴ്ച മറക്കാനാവില്ല.
ആയുർവേദ വിധിപ്രകാരം ഉഷ്ണരോഗങ്ങൾക്കെതിരേഉപയോഗപ്രദമാണ് താറാവുമുട്ടകൾ. ധാതുക്കളുടേയും ജീവകങ്ങളുടേയും അളവും കൂടുതലാണ്. കോഴിമുട്ടയെ അപേക്ഷിച്ച് കൊളസ്ട്രോൾ കൂടുതലാണെങ്കിലും കൊഴുപ്പിന്റെ ആഗിരണം തടയുന്ന കോളിൻ, ലെസിത്തിൻ എന്നിവയുടെ വർധിച്ച അളവ് കൊളസ്ട്രോൾ ഭീഷണി കുറയ്ക്കുന്നു.താറാവുമുട്ടയിലെ ഒമേഗ-3കൊഴുപ്പുകൾഹൃദയങ്ങളെ സംരക്ഷിക്കുന്നവയാണെന്ന് പഠനങ്ങൾ പറയുന്നു.
താറാവുമുട്ടകൾ കൂടുതൽ ദിവസം കേടുകൂടാതെ ഇരിക്കുമെന്ന് മാത്രമല്ല പുറന്തോടിനു കട്ടിയുള്ളതിനാൽ എളുപ്പത്തിൽ ഉടഞ്ഞുപോവുകയുമില്ല. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ താറാവുമുട്ടയുടെ വിലയുടെ കാര്യത്തിലില്ല.
കുറഞ്ഞ ചെലവിൽ ആദായവും, പോഷക സമ്പന്നമായ ആഹാരവും തരുന്ന താറാവുകളെ മലയാളി മറക്കുന്നത് അത്ഭുതമാണ്. ഇറച്ചിയ്ക്കായി വളർത്തുന്ന ബ്രോയിലർ താറാവുകളും ഇന്ന് വിപണിയിലുണ്ട്. ഒന്നൊന്നായി നഷ്ടപ്പെടുന്ന നമ്മുടെ പരമ്പരാഗത ജൈവവസ്തുക്കളുടെ ശ്രേണിയിൽ ഈ താറാവിൻപറ്റങ്ങളും ഉണ്ടാവില്ലായെന്ന് നമുക്ക് പ്രത്യാശിക്കാം.
താറാവ്-മത്സ്യം സംയോജിത കൃഷി
പ്രകൃതിക്കിണങ്ങിയ കൃഷിരീതി എന്ന നിലയിലും ജൈവമുട്ടയും, ഇറച്ചിയും ഉത്പാദിപ്പിക്കുന്നതിലും, തീറ്റച്ചെലവ് കുറയ്ക്കുന്നതിലും ഈ സംയോജിത കൃഷി സഹായകരമാണ്. ഒരു ഹെക്ടർ വസ്തീർണമുള്ള 200 മുതൽ 300 വരെ താറാവുകളെ വളർത്താവുന്നതാണ്. ഇതിൽ നിന്നും 4000 മുതൽ 6000 വരെ മുട്ടകളും, ഏകദേശം 500-700 കിലോ ഇറച്ചിയും 3000-4000 കിലോ മത്സ്യവും ഒരു വർഷത്തിൽ ലഭിക്കും. താറാവുകളെ വളർത്താനുള്ള ചെലവ് മുട്ടയിൽ നിന്നും ഇറച്ചിയിൽ നിന്നും കണ്ടെത്തുക വഴി, മത്സ്യത്തിൽ നിന്നുള്ളത് അധിക വരുമാനമായിത്തീരും എന്നതാണ് മെച്ചം.
താറാവിന്റെ കാഷ്ഠം, കൂടു കഴുകുന്ന വെള്ളം എന്നിവയിലൂടെ ജലസസ്യങ്ങൾക്ക് ആവശ്യമായ ധാതുക്കൾ ലഭിക്കുന്നു. ഈ സസ്യങ്ങളാകട്ടെ മത്സ്യങ്ങളുടെയും മറ്റു ചെറു ജീവികളുടെയും വളർച്ചയ്ക്കും സഹായിക്കുന്നു. കൂടാതെ താറാവുകൾ കുളത്തിലെ ചെറു തവളകൾ, ഒച്ചുകൾ, ചെറിയ കീടങ്ങൾ എന്നിവയെ ആഹാരമാക്കുന്നു. ഇത് തീറ്റച്ചെലവ് കുറയ്ക്കുന്നതിനു മാത്രമല്ല കീടനിയന്ത്രണത്തിനുള്ള ജൈവ ഉപാധിയായും വർത്തിക്കുന്നു. ഇങ്ങനെയുള്ള സംയോജിത കൃഷിരീതിയിൽ താറാവിൻ കൂടുകൾ, കുളക്കരയിലോ, കുളത്തിന്റെ മദ്ധ്യത്തിലായോ നിർമ്മിക്കാവുന്നതാണ്.
നല്ല വായുസഞ്ചാരവും വെളിച്ചവും ആവശ്യത്തിന് സ്ഥലസൗകര്യവും ലഭ്യമാകുന്ന രീതീയിൽ വേണം കൂടുകൾ പണിയുവാൻ. കുളത്തിന്റെ മുകളിൽ നിർമ്മിക്കുന്ന കൂടുകളുടെ തറ, പലക കാലുകൾക്ക് ക്ഷതമുണ്ടാക്കാത്ത കട്ടിയുള്ള കമ്പിവല എന്നിവ കൊണ്ട് നിർമ്മിക്കാവുന്നതാണ്. പകൽ സമയങ്ങളിൽ അവിച്ചു വിടുകയും രാത്രി സമയങ്ങളിൽ കൂടുകളിൽ അടയ്ക്കുന്ന രീതിയും ശ്രമിക്കാവുന്നതാണ്. കുളക്കരയിൽ നിർമ്മിക്കുന്ന കൂടുകൾക്ക് സിമന്റിതറയാണ് ഉത്തമം. ഇവ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കേണ്ടതാണ്. ഇവ നേരിട്ടു വെള്ളത്തിലേക്ക് കഴുകിയിറക്കുകയോ, ശേഖരിച്ചു വെച്ചശേഷം പിന്നീട് ഘട്ടം ഘട്ടമായി ചേർക്കുകയോ ചെയ്യാവുന്നതാണ്.
ഒരു ദിവസം പ്രായമായ താറാവിൻ കുഞ്ഞുങ്ങളെയാണ് വാങ്ങുന്നതെങ്കിൽ മൂന്നാഴ്ച വരെ ഇവയ്ക്ക് ചൂടും, സമീകൃത തീറ്റയും, മരുന്നുവെള്ളവും നൽകേണ്ടതാണ്. വൈക്കോൽ, ചിന്തേര് എന്നിവയിൽ ഏതെങ്കിലും തറയിൽ വിരിക്കണം. താറാവിൻ കുഞ്ഞുങ്ങളുടെ ഭാരം ഏകദേശം 150 ഗ്രാം. എത്തുമ്പോൾ തനിയെ തീറ്റതേടാൻ പുറത്തു വിടാവുന്നതാണ്. ഈ സമയത്ത് മീൻ കുളങ്ങളിൽ തീറ്റയ്ക്കായി ഇറക്കാവുന്നതാണ്. എന്നാൽ, മീൻകുഞ്ഞുങ്ങൾ വലുതായിട്ടില്ലെങ്കിൽ താറാവുകൾ ഇവയെയും ആഹാരമാക്കുവാൻ സാധ്യതയുണ്ട്. അതിനാൽ അങ്ങനെ വലുതായ മീനുകളുള്ള കുളങ്ങളിൽ മാത്രം താറാവിനെ ഇറക്കുവാൻ ശ്രദ്ധിക്കുക. നിശ്ചിത അളവിൽ മാത്രം മീൻ കുഞ്ഞുങ്ങളെഓരോ കുളത്തിലും (60-80 എണ്ണം/സെന്റ്) വളർത്തേണ്ടത് അത്യാവശ്യമാണ്.
രോഹു, കട്ല, മൃഗാൽ എന്നീ മീനുകളെ ഇപ്രകാരം വളർത്താവുന്നതാണ്. താറാവുകൾ ഏകദേശം 5 മാസം പ്രയമാകുമ്പോൾ മുട്ടയിട്ടു തുടങ്ങുന്നു. രണ്ടു മുതൽ മൂന്നു വർഷം വരെ മുട്ട ലഭിക്കുകയും ചെയ്യുന്നു. കൂട്ടിൽ നിന്ന് കുളത്തിലേക്കും തിരിച്ചും തനിയേ വന്നു പോകുന്ന രീതിയിൽ ഇവയ്ക്ക് പരിശീലനം കൊടുക്കാവുന്നതാണ്. താറാവുകൾ അതിരാവിലെ മുട്ടയിടുന്നതിനാൽ മുട്ട ശേഖരിക്കാനും എളുപ്പമാണ്. മുട്ടശേഖരണം കഴിഞ്ഞു മാത്രം അഴിച്ചുവിടുന്നതിനാൽ മുട്ട നഷ്ടപ്പെടുമെന്ന ഭയവും വേണ്ട. ഇതൊക്കെ മറ്റുവളർത്തുപക്ഷികളെ അപേക്ഷിച്ച് താറാവുകൾക്കുള്ള മെച്ചമാണ്. അതുകൊണ്ട് തന്നെ ഇതുപോലെയുള്ള സംയോജിത കൃഷിരീതികൾക്ക് ഏറ്റവും അനുയോജ്യമാണ് താറാവുകൾ എന്ന് പറയാതെ വയ്യ.
Content highlights: Duck, Animal husbandry.Agriculture