വെഞ്ഞാറമൂട്: സാധാരണഗതിയിൽ ഒരേക്കറിൽ അയ്യായിരം മീൻ ഉത്പാദിപ്പിക്കുമ്പോൾ ഒരുസെന്റിൽ അയ്യായിരം മീൻ ഉത്പാദിപ്പിച്ച് വിജയഗാഥ രചിച്ചിരിക്കുകയാണ് മൂന്നു യുവ എൻജിനീയർമാർ. മാണിക്കൽ പഞ്ചായത്തിലെ മുണ്ടയ്ക്കൽവാരം ഗ്രാമത്തിലാണ് മനോജ്, വിഷ്ണു, അഭിലാഷ് എന്നിവർചേർന്നാണ് ഒരു സെന്റ് ഭൂമിയിൽ മീൻകൃഷി നടത്തുന്ന ഹൈ ഡെൻസിറ്റി ഫിഷ് ഫാമിങ് പരിചയപ്പെടുത്തിയത്. ഇവരുടെ പേരിലെ അക്ഷരങ്ങൾചേർത്ത് എ.വി.എം.കെ. എന്ന പേരിലാണ് ഫാം തുടങ്ങിയത്.
കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ എൻ.സി.എ.എ.എച്ച്. (നാഷണൽ സെന്റർ ഫോർ അക്വാ ആൻഡ് അനിമൽ ഹെൽത്ത്) എന്ന പദ്ധതിയാണ് ഈ ഗ്രാമത്തിൽ നടത്തിയത്. കുളത്തിൽ അയ്യായിരം മീൻകുഞ്ഞുങ്ങളെയാണ് വളർത്തിയെടുത്തത്. വെള്ളത്തിലെ അമോണിയയെ ചെറുയന്ത്രത്തിന്റെ സഹായത്തിൽ ശുചീകരിക്കുകയാണ് ആദ്യം ചെയ്യുന്നത്.
അതുപോലെ വെള്ളം എപ്പോഴും ശുചിയാക്കി ഓക്സിജന്റെ അളവ് ക്രമീകരിക്കുന്ന ആർ.എ.എസ്. എന്ന സംവിധാനവും ഉപയോഗിക്കുന്നു. അമോണിയ ഒരുസ്ഥലത്ത് അടിയുന്നതിനുവേണ്ടി ചരിച്ചാണ് കുളം പണിതിരിക്കുന്നത്. വിജയവാഡയിലെ സർക്കാർ ഫാക്ടറിയിൽ നിന്നുമാണ് ഗിഫ്റ്റ് എന്ന മീൻകുഞ്ഞുങ്ങളെ വാങ്ങിയത്. കേരള ഫിഷറീസ് വകുപ്പ് ഇതിന് സബ്സിഡിയും മറ്റു സഹായവും നൽകുന്നുണ്ട്. മീൻ വിളവെടുപ്പ് ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്തു. കെ.ബി.ശ്രീകുമാർ, ബീനാസുകുമാർ, പമീല, ഡോ.പി.എസ്.അനിത, എൻ.എസ്.സിന്ധു, വിഷ്ണു എന്നിവർ സംസാരിച്ചു.
Content highlights: High density fish farming, Aqua culture
കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ എൻ.സി.എ.എ.എച്ച്. (നാഷണൽ സെന്റർ ഫോർ അക്വാ ആൻഡ് അനിമൽ ഹെൽത്ത്) എന്ന പദ്ധതിയാണ് ഈ ഗ്രാമത്തിൽ നടത്തിയത്. കുളത്തിൽ അയ്യായിരം മീൻകുഞ്ഞുങ്ങളെയാണ് വളർത്തിയെടുത്തത്. വെള്ളത്തിലെ അമോണിയയെ ചെറുയന്ത്രത്തിന്റെ സഹായത്തിൽ ശുചീകരിക്കുകയാണ് ആദ്യം ചെയ്യുന്നത്.
അതുപോലെ വെള്ളം എപ്പോഴും ശുചിയാക്കി ഓക്സിജന്റെ അളവ് ക്രമീകരിക്കുന്ന ആർ.എ.എസ്. എന്ന സംവിധാനവും ഉപയോഗിക്കുന്നു. അമോണിയ ഒരുസ്ഥലത്ത് അടിയുന്നതിനുവേണ്ടി ചരിച്ചാണ് കുളം പണിതിരിക്കുന്നത്. വിജയവാഡയിലെ സർക്കാർ ഫാക്ടറിയിൽ നിന്നുമാണ് ഗിഫ്റ്റ് എന്ന മീൻകുഞ്ഞുങ്ങളെ വാങ്ങിയത്. കേരള ഫിഷറീസ് വകുപ്പ് ഇതിന് സബ്സിഡിയും മറ്റു സഹായവും നൽകുന്നുണ്ട്. മീൻ വിളവെടുപ്പ് ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്തു. കെ.ബി.ശ്രീകുമാർ, ബീനാസുകുമാർ, പമീല, ഡോ.പി.എസ്.അനിത, എൻ.എസ്.സിന്ധു, വിഷ്ണു എന്നിവർ സംസാരിച്ചു.
Content highlights: High density fish farming, Aqua culture