തൊണ്ണൂറോളം സ്ത്രീകൾ ഒരേ സമയം കൊയ്ത്തിനിറങ്ങിയപ്പോൾ വെളിയൻ പാടത്ത് കൂട്ടായ്മയുടെ ഉത്സവം. ചെളിയിലിറങ്ങാനും വെയിലുകൊള്ളാനും ആളില്ലാത്ത കാലത്ത് കണ്ടുപഠിക്കണം ഗോത്ര കുടുംബത്തിലെ ഈ വനിതകളെയും. പണ്ട് പണ്ട് സ്ത്രീ ശാക്തീകരണവും കുടുംബശ്രീയുമെല്ലാം വരുന്നതിനും നൂറ്റാണ്ടുകൾ മുമ്പേ വയനാട്ടിലെ എടത്തന കുറിച്യ തറവാടിന് സ്വന്തമായൊരു സ്ത്രീ ശക്തിയുണ്ട്. വയലിലും തോട്ടത്തിലും പണിയെടുക്കുന്നതിന്റെയും കൂട്ടുകുടുംബമായി ജീവിക്കുന്നതിന്റെയും ചരിത്രമാണിത്. കാലം ഏറെ മാറി. എല്ലാവർക്കും തിരക്കായി. എങ്കിലും എടത്തന തറവാടിന് പഴയ കൂട്ടായ്മ ഇപ്പോഴില്ല എന്ന പരാതിയില്ല. സ്വന്തമായുള്ള പതിനാലര ഏക്കർ പാടത്ത് കുടുംബത്തിലെ എല്ലാവരും ചേർന്ന് ഇപ്പോഴും കൃഷിയിറക്കുകയും കൊയ്തു കയറ്റുകയും ചെയ്യുന്നു. പഴശ്ശി പോരാട്ട സ്മരണകളിൽ പോലും നിറഞ്ഞു നിന്ന വാളാടിനടുത്ത എടത്തന തറവാട്ടിലെ ഈ കൊയ്ത്തുത്സവം ഇങ്ങനെയൊക്കെ പുതിയ കാലത്തെ വേറിട്ട കാഴ്ചയുമാകുന്നു.
ഇരുന്നൂറ് വർഷത്തിലധികമായി ഈ പാടത്ത് മുടങ്ങാതെ നെൽകൃഷിയുണ്ട്. പുതിയ കാലത്തെ ഒരു നെൽവിത്തിനെയും ഇവർ ഈ വയലിലേക്ക് അടുപ്പിച്ചിട്ടില്ല. ഇവിടെ കൃഷി ചെയ്യുന്നത് ഒരേ ഒരു നെല്ലിനം മാത്രം. ചേറ്റുവെളിയൻ. വയനാട്ടിലെ അതിപുരാതനവും ശ്രേഷ്ഠവുമായ ഈ നെല്ലിനോടാണ് ഇവർക്ക് ഇന്നും പ്രിയം. നാട്ടിക്കും കൊയ്ത്തിനുമെല്ലാമായി നൂറിലധികം സ്ത്രീകളാണ് ഇവിടെ ഒരേസമയം പണിക്കിറങ്ങുക. എല്ലാവരും ബന്ധുക്കൾ. ആർക്കും കൂലിയായി ഒരു പൈസ പോലും നൽകേണ്ടതില്ല. ഇവർ തറവാട്ടിലേക്കായാണ് ഈ നെല്ലെല്ലാം സ്വരുക്കൂട്ടുന്നത്.
പുത്തരി മുതൽ കല്ല്യാണം വരെയുള്ള എല്ലാ വിശേഷങ്ങളിലും ഒരാണ്ട് ചെലവിനുള്ളതാണ് ഈ നെല്ല്. ആണുങ്ങളും ഇതേ പോലത്തന്നെ കൃഷിക്കായി എല്ലാവരും എത്തും. ഇതിനൊന്നും കൂലിയിനത്തിൽ ഒന്നും നൽകേണ്ടതില്ല. കുടുംബത്തിലെ മുതിർന്നവർക്കിടയിലുള്ള എടത്തന ചന്തുവാണ് ഇതിനെല്ലാം നേതൃത്വം നൽകുന്നത്. കാരണവസ്ഥാനീയനെന്നപോൽ ബന്ധുക്കളെ മുഴുവൻ ഏകോപിച്ചു കൊണ്ടുപോവുക എന്നതാണ് ഉത്തരവാദിത്തം. ഇക്കാലത്തും ഇതിനൊന്നും മുടക്കം വരാതെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നുണ്ടെന്നാണ് ചന്തു പറയുന്നത്. പുതിയ തലമുറകളിലുള്ളവരെ പോലും ഇതിനായി ഒരു കുടക്കീഴിൽ കൊണ്ടു വരാൻ കഴിഞ്ഞതാണ് കൂട്ടായ്മയുടെ വിജയമന്ത്രം.
സർക്കാർ ജീവനം മുതൽ വിവിധ തൊഴിലിൽ വ്യാപൃതരാവുന്നവരാണെങ്കിൽ പോലും തറവാട്ടിലെ കൃഷി കാര്യങ്ങളിൽ ഇവരെല്ലാം എത്തും. അവധി ദിവസങ്ങൾ പോലും തെരഞ്ഞെടുത്ത് ഓരോരുത്തരും അവരുടെതായ പങ്കാളിത്തം മുടങ്ങാതെ ഉറപ്പുവരുത്തും. അത്രയധികം മാനുഷിക പ്രയത്നം ആവശ്യമുള്ള നെൽകൃഷി മുടങ്ങാതെ മുന്നേറുന്നതിനും കാരണമിതാണ്. വയനാട്ടിൽ ഏറ്റവും കൂടുതൽ പങ്കാളിത്തമുള്ള ഏക കൃഷിഗാഥയും ഇതുതന്നെ എന്നതിലാണ് ഇവരുടെയും അഭിമാനം.
ജൈവകൃഷിയുടെ പ്രചാരകർ
കൃഷിയെന്നാൽ ഇവർക്കിന്നും പൂർണ്ണമായും ജൈവകൃഷി തന്നെയാണ്. പേരിന് പോലും ഇവർ രാസവളം തൊടീക്കില്ല. ചാണകവും പച്ചിലവളവുമാണ് നെല്ലിനും നൽകുന്നത്. എന്നിട്ടും ഇവയെല്ലാം തഴച്ചുവളരുന്നു. കാർഷിക വിപ്ലവത്തെക്കുറിച്ചും രാസവളങ്ങളുടെ പങ്കിനെക്കുറിച്ചുമെല്ലാം ഇവരോട് പറഞ്ഞാൽ ഇതൊന്നുമില്ലാതെയും നമുക്ക് നെല്ല് കിട്ടിയാൽ പോരെ എന്നായിരിക്കും ഇവർ പറയുക. കുടുംബാംഗങ്ങൾ മുഴുവനായും കൃഷിയിലേർപ്പെടുമ്പോൾ ഇവർക്ക് ലാഭത്തിന്റെയും നഷ്ടത്തിന്റെയും കണക്കൊന്നുമില്ല. ഇതിലുപരി കൃഷി ചെയ്യുക എന്നതിനെ മാത്രം ഇവർ ഉയർത്തിപ്പിടിക്കുന്നു.
പുഞ്ചക്കൃഷിക്ക് ഈ വയൽ കുടുംബത്തിലെ താൽപ്പര്യമുള്ളവർക്കെല്ലാം കൃഷി ചെയ്യാൻ വീതിച്ചു നൽകും. ഇതിന്റെ നെല്ല് ഇവർക്ക് സ്വന്തം തറവാടിന് നൽകേണ്ട. സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാം. ഇതുമതി ഇവർക്ക് ഒരാണ്ടിനുള്ള ചെലവിന്. വേനലിലും സമൃദ്ധമായി ഒഴുകുന്ന തോടിന്റെ കരയിൽ പുഞ്ചക്കൃഷിയും ഇവിടെ മുടങ്ങാതെ നടക്കുന്നു. കാഞ്ചന, ഭാരതി ,ജ്യോതി എന്നിങ്ങനെ അത്യുല്പാദന ശേഷിയുള്ള നെല്ലിനങ്ങൾ പലതും വന്നെങ്കിലും എന്തുകൊണ്ട് വെളിയൻ എന്ന ചോദ്യത്തിന് കഞ്ഞിവെച്ച് കുടിക്കാൻ ഇത്രയും സ്വാദുള്ള അരി വേറെയില്ല എന്നാണ് ഇവർ പറയുന്നത്. പുല്ലും ഒരു പാടുണ്ടാകും. കന്നുകാലി വളർത്തലിന് ഈ പുല്ല് യഥേഷ്ടം ഉപയോഗിക്കാം. രോഗ പ്രതിരോധ ശേഷിയും പുതിയ നെൽവിത്തുകളെ അപേക്ഷിച്ച് പരമ്പരാഗത ഇനങ്ങൾക്ക് കൂടുതലാണ്. ഇത്തവണ പ്രളയം വന്നപ്പോഴും ഇവിടുത്തെ വെളിയൻ നെൽകൃഷിക്ക് യാതൊരു കോട്ടവും വന്നിട്ടില്ലെന്നതും ഇവർ ചൂണ്ടിക്കാട്ടുന്നു.
കൃഷി മുന്നോട്ടുപോകും
എന്തു വന്നാലും കൃഷി മുന്നോട്ടുകൊണ്ടുപോകുമെന്നാണ് എടത്തന തറവാട്ടുകാർ പറയുന്നത്. ഇത്രയധികം നെൽകൃഷിയെ സ്നേഹിക്കുന്നവരാണെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നും നിന്നും വലിയ പ്രോത്സാഹനമില്ലാത്തത് ഇവരെ നിരാശരാക്കുന്നുണ്ട്. കൃഷിഭവനിൽ നിന്നും ലഭിക്കുന്ന സഹായങ്ങൾ പരിമിതമാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതിയെങ്കിലും ഈ മേഖലയിലേക്ക് വ്യാപിപ്പിച്ചിരുന്നെങ്കിൽ അൽപ്പം ആശ്വാസമാവും. ഇതൊന്നും ഈ രംഗത്തേക്കില്ലെന്നത് ഈ കുടുംബ കർഷകർക്കും കനത്ത തിരിച്ചടിയാണ് നൽകുന്നത്. ആരെങ്കിലും ഇവർക്ക് കരുത്ത് പകരാൻ എത്തിയാൽ വരും കാലത്തും മുടക്കമില്ലാതെ ഈ മണ്ണിൽ പുതിയ ചരിത്രങ്ങളെഴുതാൻ ഇവർ തയ്യാറാണ്.
Content highlights: Agriculture, Organic farming, Rice, Paddy field , Veliyan field in Wayanad
ഇരുന്നൂറ് വർഷത്തിലധികമായി ഈ പാടത്ത് മുടങ്ങാതെ നെൽകൃഷിയുണ്ട്. പുതിയ കാലത്തെ ഒരു നെൽവിത്തിനെയും ഇവർ ഈ വയലിലേക്ക് അടുപ്പിച്ചിട്ടില്ല. ഇവിടെ കൃഷി ചെയ്യുന്നത് ഒരേ ഒരു നെല്ലിനം മാത്രം. ചേറ്റുവെളിയൻ. വയനാട്ടിലെ അതിപുരാതനവും ശ്രേഷ്ഠവുമായ ഈ നെല്ലിനോടാണ് ഇവർക്ക് ഇന്നും പ്രിയം. നാട്ടിക്കും കൊയ്ത്തിനുമെല്ലാമായി നൂറിലധികം സ്ത്രീകളാണ് ഇവിടെ ഒരേസമയം പണിക്കിറങ്ങുക. എല്ലാവരും ബന്ധുക്കൾ. ആർക്കും കൂലിയായി ഒരു പൈസ പോലും നൽകേണ്ടതില്ല. ഇവർ തറവാട്ടിലേക്കായാണ് ഈ നെല്ലെല്ലാം സ്വരുക്കൂട്ടുന്നത്.
പുത്തരി മുതൽ കല്ല്യാണം വരെയുള്ള എല്ലാ വിശേഷങ്ങളിലും ഒരാണ്ട് ചെലവിനുള്ളതാണ് ഈ നെല്ല്. ആണുങ്ങളും ഇതേ പോലത്തന്നെ കൃഷിക്കായി എല്ലാവരും എത്തും. ഇതിനൊന്നും കൂലിയിനത്തിൽ ഒന്നും നൽകേണ്ടതില്ല. കുടുംബത്തിലെ മുതിർന്നവർക്കിടയിലുള്ള എടത്തന ചന്തുവാണ് ഇതിനെല്ലാം നേതൃത്വം നൽകുന്നത്. കാരണവസ്ഥാനീയനെന്നപോൽ ബന്ധുക്കളെ മുഴുവൻ ഏകോപിച്ചു കൊണ്ടുപോവുക എന്നതാണ് ഉത്തരവാദിത്തം. ഇക്കാലത്തും ഇതിനൊന്നും മുടക്കം വരാതെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നുണ്ടെന്നാണ് ചന്തു പറയുന്നത്. പുതിയ തലമുറകളിലുള്ളവരെ പോലും ഇതിനായി ഒരു കുടക്കീഴിൽ കൊണ്ടു വരാൻ കഴിഞ്ഞതാണ് കൂട്ടായ്മയുടെ വിജയമന്ത്രം.
സർക്കാർ ജീവനം മുതൽ വിവിധ തൊഴിലിൽ വ്യാപൃതരാവുന്നവരാണെങ്കിൽ പോലും തറവാട്ടിലെ കൃഷി കാര്യങ്ങളിൽ ഇവരെല്ലാം എത്തും. അവധി ദിവസങ്ങൾ പോലും തെരഞ്ഞെടുത്ത് ഓരോരുത്തരും അവരുടെതായ പങ്കാളിത്തം മുടങ്ങാതെ ഉറപ്പുവരുത്തും. അത്രയധികം മാനുഷിക പ്രയത്നം ആവശ്യമുള്ള നെൽകൃഷി മുടങ്ങാതെ മുന്നേറുന്നതിനും കാരണമിതാണ്. വയനാട്ടിൽ ഏറ്റവും കൂടുതൽ പങ്കാളിത്തമുള്ള ഏക കൃഷിഗാഥയും ഇതുതന്നെ എന്നതിലാണ് ഇവരുടെയും അഭിമാനം.
ജൈവകൃഷിയുടെ പ്രചാരകർ
കൃഷിയെന്നാൽ ഇവർക്കിന്നും പൂർണ്ണമായും ജൈവകൃഷി തന്നെയാണ്. പേരിന് പോലും ഇവർ രാസവളം തൊടീക്കില്ല. ചാണകവും പച്ചിലവളവുമാണ് നെല്ലിനും നൽകുന്നത്. എന്നിട്ടും ഇവയെല്ലാം തഴച്ചുവളരുന്നു. കാർഷിക വിപ്ലവത്തെക്കുറിച്ചും രാസവളങ്ങളുടെ പങ്കിനെക്കുറിച്ചുമെല്ലാം ഇവരോട് പറഞ്ഞാൽ ഇതൊന്നുമില്ലാതെയും നമുക്ക് നെല്ല് കിട്ടിയാൽ പോരെ എന്നായിരിക്കും ഇവർ പറയുക. കുടുംബാംഗങ്ങൾ മുഴുവനായും കൃഷിയിലേർപ്പെടുമ്പോൾ ഇവർക്ക് ലാഭത്തിന്റെയും നഷ്ടത്തിന്റെയും കണക്കൊന്നുമില്ല. ഇതിലുപരി കൃഷി ചെയ്യുക എന്നതിനെ മാത്രം ഇവർ ഉയർത്തിപ്പിടിക്കുന്നു.
പുഞ്ചക്കൃഷിക്ക് ഈ വയൽ കുടുംബത്തിലെ താൽപ്പര്യമുള്ളവർക്കെല്ലാം കൃഷി ചെയ്യാൻ വീതിച്ചു നൽകും. ഇതിന്റെ നെല്ല് ഇവർക്ക് സ്വന്തം തറവാടിന് നൽകേണ്ട. സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാം. ഇതുമതി ഇവർക്ക് ഒരാണ്ടിനുള്ള ചെലവിന്. വേനലിലും സമൃദ്ധമായി ഒഴുകുന്ന തോടിന്റെ കരയിൽ പുഞ്ചക്കൃഷിയും ഇവിടെ മുടങ്ങാതെ നടക്കുന്നു. കാഞ്ചന, ഭാരതി ,ജ്യോതി എന്നിങ്ങനെ അത്യുല്പാദന ശേഷിയുള്ള നെല്ലിനങ്ങൾ പലതും വന്നെങ്കിലും എന്തുകൊണ്ട് വെളിയൻ എന്ന ചോദ്യത്തിന് കഞ്ഞിവെച്ച് കുടിക്കാൻ ഇത്രയും സ്വാദുള്ള അരി വേറെയില്ല എന്നാണ് ഇവർ പറയുന്നത്. പുല്ലും ഒരു പാടുണ്ടാകും. കന്നുകാലി വളർത്തലിന് ഈ പുല്ല് യഥേഷ്ടം ഉപയോഗിക്കാം. രോഗ പ്രതിരോധ ശേഷിയും പുതിയ നെൽവിത്തുകളെ അപേക്ഷിച്ച് പരമ്പരാഗത ഇനങ്ങൾക്ക് കൂടുതലാണ്. ഇത്തവണ പ്രളയം വന്നപ്പോഴും ഇവിടുത്തെ വെളിയൻ നെൽകൃഷിക്ക് യാതൊരു കോട്ടവും വന്നിട്ടില്ലെന്നതും ഇവർ ചൂണ്ടിക്കാട്ടുന്നു.
കൃഷി മുന്നോട്ടുപോകും
എന്തു വന്നാലും കൃഷി മുന്നോട്ടുകൊണ്ടുപോകുമെന്നാണ് എടത്തന തറവാട്ടുകാർ പറയുന്നത്. ഇത്രയധികം നെൽകൃഷിയെ സ്നേഹിക്കുന്നവരാണെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നും നിന്നും വലിയ പ്രോത്സാഹനമില്ലാത്തത് ഇവരെ നിരാശരാക്കുന്നുണ്ട്. കൃഷിഭവനിൽ നിന്നും ലഭിക്കുന്ന സഹായങ്ങൾ പരിമിതമാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതിയെങ്കിലും ഈ മേഖലയിലേക്ക് വ്യാപിപ്പിച്ചിരുന്നെങ്കിൽ അൽപ്പം ആശ്വാസമാവും. ഇതൊന്നും ഈ രംഗത്തേക്കില്ലെന്നത് ഈ കുടുംബ കർഷകർക്കും കനത്ത തിരിച്ചടിയാണ് നൽകുന്നത്. ആരെങ്കിലും ഇവർക്ക് കരുത്ത് പകരാൻ എത്തിയാൽ വരും കാലത്തും മുടക്കമില്ലാതെ ഈ മണ്ണിൽ പുതിയ ചരിത്രങ്ങളെഴുതാൻ ഇവർ തയ്യാറാണ്.
Content highlights: Agriculture, Organic farming, Rice, Paddy field , Veliyan field in Wayanad