തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കി അംഗങ്ങളായ കർഷകർക്ക് ലാഭം നേടിക്കൊടുക്കാൻ കുടുംബശ്രീ പാലും മുട്ടയും വിപണിയിലെത്തിക്കുന്നു. കുടുംബശ്രീ അംഗങ്ങളിൽനിന്ന് ശേഖരിക്കുന്ന മുട്ടയും പാലുമാണ് സംസ്ഥാനത്തെങ്ങും വിപണിയിലെത്തിക്കുന്നത്.
ജനോവാ, മാരാരി എന്നീ പേരുകളിൽ മുട്ടയും മിൽക്കി ലാട്ടേ എന്നപേരിൽ പാലും ഗുണഭോക്താക്കളുടെ അടുത്തെത്തും. ജനുവരി ആദ്യംമുതൽ ജനോവാ മുട്ടകൾ വാങ്ങാൻ കഴിയും. ആലപ്പുഴ ജില്ലയിൽ ഉത്പാദിപ്പിക്കുന്ന മുട്ടകൾ മാരാരി എന്ന പേരിലാവും വിപണിയിലെത്തുക. ഒരു മുട്ടയ്ക്ക് ആറുരൂപയാണ് വില. ക്യു.ആർ. കോഡും മുട്ടയുടെ പായ്ക്കറ്റിൽ രേഖപ്പെടുത്തും. ആരിൽ നിന്നു ശേഖരിച്ചു, പായ്ക്ക് ചെയ്ത തീയതി, കോഴിക്ക് നൽകിയ തീറ്റ എന്നിവയുൾപ്പെടെ ഉപഭോക്താവിന് ക്യു.ആർ. കോഡ് സ്കാൻ ചെയ്യുന്നതിലൂടെ ലഭിക്കും.
മൂന്നുരീതിയിലാണ് മുട്ടയുടെ വിൽപ്പന നടത്തുക. ആറെണ്ണമുള്ള പായ്ക്കറ്റ്, 30 എണ്ണമുള്ള പായ്ക്കറ്റ്, ബേക്കറി, ഹോട്ടൽ എന്നിവിടങ്ങളിലേക്കായി കൂടുതൽ മുട്ടകളങ്ങിയ പായ്ക്കറ്റ് എന്നിങ്ങനെയാണ് ലഭ്യമാവുക. ആലപ്പുഴയിൽ കിയോസ്കും സ്ഥാപിക്കും.
വിൽപ്പനയ്ക്കുള്ള മുട്ടകൾ വാർഡ് തലത്തിലാണ് ശേഖരിക്കുന്നത്. പദ്ധതി ഈ മാസം ആദ്യംമുതൽ പരീക്ഷണാടിസ്ഥാനത്തിൽ തൃശ്ശൂരിൽ ആരംഭിച്ചു. അടുത്തഘട്ടത്തിൽ മുട്ടയുടെ മഞ്ഞയും വെള്ളയും വേർതിരിച്ച് ആരോഗ്യ ഉത്പന്നങ്ങളിൽ ചേർക്കുന്നതിനുള്ള എഗ് പൗഡർ നിർമിക്കാനുള്ള ഫാക്ടറി ആലപ്പുഴയിൽ സ്ഥാപിക്കും.
പാലും പാലുത്പന്നങ്ങളുമാണ് മിൽക്കി ലാട്ടെയിലൂടെ വിപണിയിലെത്തുക. തൈര്, പേഡ, ചോക്ലേറ്റ്, പനീർ തുടങ്ങി മുപ്പത്തഞ്ചോളം ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനാണ് ആലോചന. തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ പാൽവിൽപ്പന ആരംഭിച്ചു. പായ്ക്കറ്റിലും കുപ്പികളിലുമായാണ് നൽകുന്നത്.
റസിഡൻഷ്യൽ ഏരിയകൾ കേന്ദ്രീകരിച്ച് പാൽ എത്തിച്ചുകൊടുക്കാനും പദ്ധതിയുണ്ട്. തിരുവനന്തപുരത്ത് കഠിനംകുളം, വിളവൂർക്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പാൽ ശേഖരിക്കുന്നത്. പഞ്ചായത്തുതലത്തിലുള്ള കുടുംബശ്രീ സി.ഡി.എസുകൾക്കാണ് ശേഖരണച്ചുമതല. പുതുതായി ആരംഭിക്കുന്ന പാൽ ഉത്പാദക യൂണിറ്റുകൾക്ക് സബ്സിഡി നൽകുന്നതടക്കമുള്ള കാര്യങ്ങൾ തിരുവനന്തപുരം കുടുംബശ്രീ ജില്ലാ മിഷൻ ചെയ്യുന്നുണ്ട്.
Content highlights: Market, Organic farming, Egg and mi;k
ജനോവാ, മാരാരി എന്നീ പേരുകളിൽ മുട്ടയും മിൽക്കി ലാട്ടേ എന്നപേരിൽ പാലും ഗുണഭോക്താക്കളുടെ അടുത്തെത്തും. ജനുവരി ആദ്യംമുതൽ ജനോവാ മുട്ടകൾ വാങ്ങാൻ കഴിയും. ആലപ്പുഴ ജില്ലയിൽ ഉത്പാദിപ്പിക്കുന്ന മുട്ടകൾ മാരാരി എന്ന പേരിലാവും വിപണിയിലെത്തുക. ഒരു മുട്ടയ്ക്ക് ആറുരൂപയാണ് വില. ക്യു.ആർ. കോഡും മുട്ടയുടെ പായ്ക്കറ്റിൽ രേഖപ്പെടുത്തും. ആരിൽ നിന്നു ശേഖരിച്ചു, പായ്ക്ക് ചെയ്ത തീയതി, കോഴിക്ക് നൽകിയ തീറ്റ എന്നിവയുൾപ്പെടെ ഉപഭോക്താവിന് ക്യു.ആർ. കോഡ് സ്കാൻ ചെയ്യുന്നതിലൂടെ ലഭിക്കും.
മൂന്നുരീതിയിലാണ് മുട്ടയുടെ വിൽപ്പന നടത്തുക. ആറെണ്ണമുള്ള പായ്ക്കറ്റ്, 30 എണ്ണമുള്ള പായ്ക്കറ്റ്, ബേക്കറി, ഹോട്ടൽ എന്നിവിടങ്ങളിലേക്കായി കൂടുതൽ മുട്ടകളങ്ങിയ പായ്ക്കറ്റ് എന്നിങ്ങനെയാണ് ലഭ്യമാവുക. ആലപ്പുഴയിൽ കിയോസ്കും സ്ഥാപിക്കും.
വിൽപ്പനയ്ക്കുള്ള മുട്ടകൾ വാർഡ് തലത്തിലാണ് ശേഖരിക്കുന്നത്. പദ്ധതി ഈ മാസം ആദ്യംമുതൽ പരീക്ഷണാടിസ്ഥാനത്തിൽ തൃശ്ശൂരിൽ ആരംഭിച്ചു. അടുത്തഘട്ടത്തിൽ മുട്ടയുടെ മഞ്ഞയും വെള്ളയും വേർതിരിച്ച് ആരോഗ്യ ഉത്പന്നങ്ങളിൽ ചേർക്കുന്നതിനുള്ള എഗ് പൗഡർ നിർമിക്കാനുള്ള ഫാക്ടറി ആലപ്പുഴയിൽ സ്ഥാപിക്കും.
പാലും പാലുത്പന്നങ്ങളുമാണ് മിൽക്കി ലാട്ടെയിലൂടെ വിപണിയിലെത്തുക. തൈര്, പേഡ, ചോക്ലേറ്റ്, പനീർ തുടങ്ങി മുപ്പത്തഞ്ചോളം ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനാണ് ആലോചന. തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ പാൽവിൽപ്പന ആരംഭിച്ചു. പായ്ക്കറ്റിലും കുപ്പികളിലുമായാണ് നൽകുന്നത്.
റസിഡൻഷ്യൽ ഏരിയകൾ കേന്ദ്രീകരിച്ച് പാൽ എത്തിച്ചുകൊടുക്കാനും പദ്ധതിയുണ്ട്. തിരുവനന്തപുരത്ത് കഠിനംകുളം, വിളവൂർക്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പാൽ ശേഖരിക്കുന്നത്. പഞ്ചായത്തുതലത്തിലുള്ള കുടുംബശ്രീ സി.ഡി.എസുകൾക്കാണ് ശേഖരണച്ചുമതല. പുതുതായി ആരംഭിക്കുന്ന പാൽ ഉത്പാദക യൂണിറ്റുകൾക്ക് സബ്സിഡി നൽകുന്നതടക്കമുള്ള കാര്യങ്ങൾ തിരുവനന്തപുരം കുടുംബശ്രീ ജില്ലാ മിഷൻ ചെയ്യുന്നുണ്ട്.
Content highlights: Market, Organic farming, Egg and mi;k