മയ്യിൽ: വരൾച്ചയിൽനിന്ന് നെൽച്ചെടികളെ സംരക്ഷിക്കുന്ന വരൾച്ചാനിവാരിണി നിർമാണത്തിൽ മയ്യിൽ പഞ്ചായത്തിൽ വ്യാഴാഴ്ച പരിശീലനം നടക്കും. വൃക്ഷായുർവേദഗ്രന്ഥത്തിൽ പരാമർശിക്കപ്പെട്ട മൃതസഞ്ജിവനിയുടെ നിർമാണത്തിലാണ് കർഷകർക്ക് മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനി കണ്ടക്കൈ പടിഞ്ഞാറ് പാടശേഖത്തിൽ പരിശീലനം സംഘടിപ്പിക്കുന്നത്. ജെയിംസ് മാത്യു എം.എൽ.എ. ഉദ്ഘാടനംചെയ്യും.
ഇന്ത്യയിലെ കൃഷിശാസ്ത്രജ്ഞൻമാർ വികസിപ്പിച്ചെടുത്ത മൃതസഞ്ജിവനിയുടെ പ്രചാരകർ ഏഷ്യൻ അഗ്രി ഹിസ്റ്ററി ഫൗണ്ടേഷനാണ്. ആയിരം വർഷം മുമ്പ് രചിച്ചതെന്ന് വിശ്വസിക്കുന്ന വൃക്ഷായുർവേദത്തിലെ അറിവുകളാണ് ഈ സംഘടന കർഷകരിലെത്തിക്കുന്നത്. വരൾച്ചസമയത്ത് നെൽച്ചെടിയിലെ ഇലകളിലെ ജലനഷ്ടം കുറച്ചുകൊണ്ടുവരുന്നതിനാണ് മൃതസഞ്ജീവനി ഉപയോഗിക്കുന്നത്. ഇക്കാലത്ത് നെല്ലിന്റെ ഇലകളിലെ സുഷിരങ്ങൾ തുറന്നുപോകുന്നതാണ് ജലനഷ്ടത്തിന് കാരണമാവുന്നത്. 25 ദിവസം വരെയാണ് മൃതസഞ്ജീവനി ലായനി തളിക്കുന്നതോടെ നെൽച്ചെടിയുടെ ഇലകൾ വരൾച്ചെയെ പ്രതിരോധിക്കുക.
ചാണകം, കഞ്ഞിവെള്ളം, ശർക്കര, നാടൻപശുവിന്റെ ചാണകം, കട്ടിയുള്ള കഞ്ഞിവെള്ളം എന്നിവയാണ് ഇതിന്റെ നിർമാണത്തിനുപയോഗിക്കുന്നത്. കട്ടികൂടിയ ചാക്കിൽ കിഴികെട്ടി രണ്ടുദിവസം വെള്ളത്തിൽ മുക്കിവെക്കണം. 45 മണിക്കൂർ കഴിഞ്ഞാൽ മൃതസഞ്ജീവനി മിശ്രിതം ഉപയോഗത്തിന് തയ്യാറാകും. നൂറ് മില്ലി ദ്രാവകം ഒരുലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കുന്നതാണ് രീതി. 25 ദിവസംവരെ വരൾച്ചയെ പ്രതിരോധിക്കാൻ ശേഷിയുള്ള ദ്രാവക ജൈവവളമായ ഹരിതകഷായത്തിന്റെ നിർമാണത്തിലും പരിപാടിയിൽ പരിശീലനം നൽകുമെന്ന് ജില്ലാ മൊബൈൽ മണ്ണ് പരിശോധനാ ലാബിലെ കൃഷി ഓഫീസർ സി.വി.ജിതേഷ് പറഞ്ഞു. മയ്യിൽ പഞ്ചായത്തിലെ വിവിധ പാടശേഖരസമിതികളിലെ അംഗങ്ങളാണ് പരിശീലനത്തിൽ പങ്കെടുക്കുക. കഴിഞ്ഞവർഷം പഞ്ചായത്തിലെ കീഴാലം പാടശേഖരത്തിലും മുല്ലക്കൊടി പാടശേഖരത്തിലും മൃതസഞ്ജീവനിയുടെ നിർമാണം വിജയകരമായി പൂർത്തിയാക്കി നെൽച്ചെടികളിൽ തളിച്ച് ഉത്പാദനം കൂട്ടാൻ സാധിച്ചിട്ടുണ്ടെന്ന് മയ്യിൽ അരി ഉത്പാദക കമ്പനി മാനേജിങ് ഡയറക്ടർ ടി.കെ.ബാലകൃഷ്ണൻ പറഞ്ഞു.
Content highlights: Agriculture, Organic farming, Paddy field, Draught
ഇന്ത്യയിലെ കൃഷിശാസ്ത്രജ്ഞൻമാർ വികസിപ്പിച്ചെടുത്ത മൃതസഞ്ജിവനിയുടെ പ്രചാരകർ ഏഷ്യൻ അഗ്രി ഹിസ്റ്ററി ഫൗണ്ടേഷനാണ്. ആയിരം വർഷം മുമ്പ് രചിച്ചതെന്ന് വിശ്വസിക്കുന്ന വൃക്ഷായുർവേദത്തിലെ അറിവുകളാണ് ഈ സംഘടന കർഷകരിലെത്തിക്കുന്നത്. വരൾച്ചസമയത്ത് നെൽച്ചെടിയിലെ ഇലകളിലെ ജലനഷ്ടം കുറച്ചുകൊണ്ടുവരുന്നതിനാണ് മൃതസഞ്ജീവനി ഉപയോഗിക്കുന്നത്. ഇക്കാലത്ത് നെല്ലിന്റെ ഇലകളിലെ സുഷിരങ്ങൾ തുറന്നുപോകുന്നതാണ് ജലനഷ്ടത്തിന് കാരണമാവുന്നത്. 25 ദിവസം വരെയാണ് മൃതസഞ്ജീവനി ലായനി തളിക്കുന്നതോടെ നെൽച്ചെടിയുടെ ഇലകൾ വരൾച്ചെയെ പ്രതിരോധിക്കുക.
ചാണകം, കഞ്ഞിവെള്ളം, ശർക്കര, നാടൻപശുവിന്റെ ചാണകം, കട്ടിയുള്ള കഞ്ഞിവെള്ളം എന്നിവയാണ് ഇതിന്റെ നിർമാണത്തിനുപയോഗിക്കുന്നത്. കട്ടികൂടിയ ചാക്കിൽ കിഴികെട്ടി രണ്ടുദിവസം വെള്ളത്തിൽ മുക്കിവെക്കണം. 45 മണിക്കൂർ കഴിഞ്ഞാൽ മൃതസഞ്ജീവനി മിശ്രിതം ഉപയോഗത്തിന് തയ്യാറാകും. നൂറ് മില്ലി ദ്രാവകം ഒരുലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കുന്നതാണ് രീതി. 25 ദിവസംവരെ വരൾച്ചയെ പ്രതിരോധിക്കാൻ ശേഷിയുള്ള ദ്രാവക ജൈവവളമായ ഹരിതകഷായത്തിന്റെ നിർമാണത്തിലും പരിപാടിയിൽ പരിശീലനം നൽകുമെന്ന് ജില്ലാ മൊബൈൽ മണ്ണ് പരിശോധനാ ലാബിലെ കൃഷി ഓഫീസർ സി.വി.ജിതേഷ് പറഞ്ഞു. മയ്യിൽ പഞ്ചായത്തിലെ വിവിധ പാടശേഖരസമിതികളിലെ അംഗങ്ങളാണ് പരിശീലനത്തിൽ പങ്കെടുക്കുക. കഴിഞ്ഞവർഷം പഞ്ചായത്തിലെ കീഴാലം പാടശേഖരത്തിലും മുല്ലക്കൊടി പാടശേഖരത്തിലും മൃതസഞ്ജീവനിയുടെ നിർമാണം വിജയകരമായി പൂർത്തിയാക്കി നെൽച്ചെടികളിൽ തളിച്ച് ഉത്പാദനം കൂട്ടാൻ സാധിച്ചിട്ടുണ്ടെന്ന് മയ്യിൽ അരി ഉത്പാദക കമ്പനി മാനേജിങ് ഡയറക്ടർ ടി.കെ.ബാലകൃഷ്ണൻ പറഞ്ഞു.
Content highlights: Agriculture, Organic farming, Paddy field, Draught