കൊട്ടിയം : മട്ടുപ്പാവുകൃഷിക്ക് കരുത്തേകാൻ ഇനി ഗ്രോബാഗുകളിൽ ആനപ്പിണ്ഡം നിറയ്ക്കാം. ഗ്രോബാഗിന്റെ ഭാരവും ചെലവും കുറച്ച് പുഷ്ടിയുള്ള വിളകൾ കർഷകന് സമ്മാനിക്കാൻ പുത്തൻ കൃഷിരീതി സഹായകമാകും. പാഴ്വസ്തുവായിരുന്ന ആനപ്പിണ്ഡത്തെ അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസിയുമായി ചേർന്ന് ഗ്രോബാഗ് കൃഷിയിൽ പുത്തൻ സാധ്യതയായി അവതരിപ്പിക്കുന്നത് എലിഫന്റ് സ്ക്വാഡിലെ ഡോ. ബി.അരവിന്ദ് ആണ്.
ആനപ്പിണ്ഡം നിറച്ച ഗ്രോബാഗിൽ കൃഷിയുമായി
ഡോ.അരവിന്ദും കർഷകനായ മോഹനനും
ഒട്ടനവധി പഠനങ്ങൾക്കുശേഷമാണ് ഗ്രോബാഗിൽ നിറയ്ക്കുന്ന ചകിരിച്ചോറിനു പകരം ആനപ്പിണ്ഡം ഉപയോഗിക്കാമെന്ന ആശയം ഡോ. അരവിന്ദ് അവതരിപ്പിച്ചത്. ആനപ്പിണ്ഡം നിർമാർജനം ചെയ്യുന്നത് ആന ഉടമകൾക്ക് ഭാരിച്ച ജോലി ആയിരുന്നു. കത്തിച്ചാൽ നീറിപ്പുകയുന്നതു കാരണം പലരും വലിയ കുഴി കുഴിച്ച് മൂടുകയായിരുന്നു. ഇതിനൊരു പരിഹാരം കണ്ടെത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഡോ. അരവിന്ദ് പഠനം നടത്തിയത്. ആനപ്പിണ്ഡത്തിന് ചൂട് വളരെക്കൂടുതലാണ് എന്നതായിരുന്നു പ്രധാന വെല്ലുവിളി. എന്നാൽ, ഉണക്കി ഉപയോഗിച്ചാൽ കൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയതോടെ കാര്യങ്ങൾ എളുപ്പമായി. ഗ്രോബാഗുകളിൽ സാധാരണ മണ്ണും ചകിരിച്ചോറുമാണ് നിറയ്ക്കുന്നത്. ഒരു കിലോ ചകിരിച്ചോറിന് 15 രൂപ ആയതിനാൽ വളരെ ചെറിയ അളവിലാണ് ചകിരിച്ചോർ ഗ്രോബാഗിൽ നിറയ്ക്കുന്നത്. ഇതിന്റെ ലഭ്യതയും കുറവാണ്. മണ്ണ് കൂടുതൽ നിറയ്ക്കുന്നതിനാൽ ഒരു ഗ്രോബാഗിന് ഏകദേശം 15 കിലോയോളം ഭാരം വരും. എന്നാൽ, ചകിരിച്ചോറിനു പകരം ആനപ്പിണ്ഡം ഉപയോഗിക്കുന്നത് ചെലവും ഭാരവും കുറയ്ക്കുന്നതിന് സഹായകമാകും. ആനപ്പിണ്ഡം ഉപയോഗിക്കുന്ന ഗ്രോബാഗിന് ഏഴരക്കിലോ മാത്രമാണ് ഭാരം. ഭാരമില്ലാത്തതിനാൽ മട്ടുപ്പാവുകൃഷിക്ക് കൂടുതൽ അനുയോജ്യമാണ്. ആനപ്പിണ്ഡം എത്തിക്കുന്നതിനുള്ള വണ്ടിക്കൂലി മാത്രമാണ് ചെലവ് വരിക. ആനപ്പിണ്ഡം കിട്ടാൻ ബുദ്ധിമുട്ടുമില്ല.
അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി മുഖേന കാര്യങ്ങൾ വിശദീകരിച്ചെങ്കിലും കർഷകർക്ക് പുത്തൻ രീതി ഏറ്റെടുക്കാൻ വൈമനസ്യമായിരുന്നു. എന്നാൽ, മട്ടുപ്പാവുകൃഷിയിൽ വിജയഗാഥ രചിച്ച ആദിച്ചനല്ലൂർ പ്ലാക്കാട് ശ്രീനിലയത്തിൽ മോഹനൻ മുന്നോട്ടു വന്നതോടെ പരീക്ഷണാടിസ്ഥാനത്തിൽ ഗ്രോബാഗിൽ ആനപ്പിണ്ഡം നിറച്ചുള്ള കൃഷിക്ക് തുടക്കമായി. ആദ്യ ഒരാഴ്ചകൊണ്ടുതന്നെ സംഗതി വിജയകരമാണെന്ന് ബോധ്യമായി. സാധാരണ ഗ്രോബാഗിനെക്കാൾ പുഷ്ടിയോടെ ഇതിലെ ചെടികൾ വളരുന്നതായി മോഹനൻ പറയുന്നു. കീടബാധയും കുറവാണ്. ദിവസം ഒരുനേരം മാത്രം നനച്ചാൽ മതിയെന്നതും മേന്മയാണ്.
ഒന്നരക്കിലോ മണ്ണും 200 ഗ്രാം ചകിരിച്ചോറും വേപ്പിൻ പിണ്ണാക്കും ആനപ്പിണ്ഡവുമായി ചേർത്താണ് ഗ്രോബാഗുകൾ തയ്യാറാക്കുന്നത്. മഴക്കാലത്തും ആനപ്പിണ്ഡം ഉണക്കുന്നതിനുള്ള നൂതന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസിയും ഡോ. അരവിന്ദും. കൂടുതൽ പേർ ഇതോടെ ആനപ്പിണ്ടം ഉപയോഗിച്ചുള്ള ഗ്രോബാഗ് കൃഷിയിലേക്ക് തിരിയുമെന്ന പ്രതീക്ഷയിലാണ് ഇവർ.
Content highlights: Agriculture, Elephant
ആനപ്പിണ്ഡം നിറച്ച ഗ്രോബാഗിൽ കൃഷിയുമായി
ഡോ.അരവിന്ദും കർഷകനായ മോഹനനും
ഒട്ടനവധി പഠനങ്ങൾക്കുശേഷമാണ് ഗ്രോബാഗിൽ നിറയ്ക്കുന്ന ചകിരിച്ചോറിനു പകരം ആനപ്പിണ്ഡം ഉപയോഗിക്കാമെന്ന ആശയം ഡോ. അരവിന്ദ് അവതരിപ്പിച്ചത്. ആനപ്പിണ്ഡം നിർമാർജനം ചെയ്യുന്നത് ആന ഉടമകൾക്ക് ഭാരിച്ച ജോലി ആയിരുന്നു. കത്തിച്ചാൽ നീറിപ്പുകയുന്നതു കാരണം പലരും വലിയ കുഴി കുഴിച്ച് മൂടുകയായിരുന്നു. ഇതിനൊരു പരിഹാരം കണ്ടെത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഡോ. അരവിന്ദ് പഠനം നടത്തിയത്. ആനപ്പിണ്ഡത്തിന് ചൂട് വളരെക്കൂടുതലാണ് എന്നതായിരുന്നു പ്രധാന വെല്ലുവിളി. എന്നാൽ, ഉണക്കി ഉപയോഗിച്ചാൽ കൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയതോടെ കാര്യങ്ങൾ എളുപ്പമായി. ഗ്രോബാഗുകളിൽ സാധാരണ മണ്ണും ചകിരിച്ചോറുമാണ് നിറയ്ക്കുന്നത്. ഒരു കിലോ ചകിരിച്ചോറിന് 15 രൂപ ആയതിനാൽ വളരെ ചെറിയ അളവിലാണ് ചകിരിച്ചോർ ഗ്രോബാഗിൽ നിറയ്ക്കുന്നത്. ഇതിന്റെ ലഭ്യതയും കുറവാണ്. മണ്ണ് കൂടുതൽ നിറയ്ക്കുന്നതിനാൽ ഒരു ഗ്രോബാഗിന് ഏകദേശം 15 കിലോയോളം ഭാരം വരും. എന്നാൽ, ചകിരിച്ചോറിനു പകരം ആനപ്പിണ്ഡം ഉപയോഗിക്കുന്നത് ചെലവും ഭാരവും കുറയ്ക്കുന്നതിന് സഹായകമാകും. ആനപ്പിണ്ഡം ഉപയോഗിക്കുന്ന ഗ്രോബാഗിന് ഏഴരക്കിലോ മാത്രമാണ് ഭാരം. ഭാരമില്ലാത്തതിനാൽ മട്ടുപ്പാവുകൃഷിക്ക് കൂടുതൽ അനുയോജ്യമാണ്. ആനപ്പിണ്ഡം എത്തിക്കുന്നതിനുള്ള വണ്ടിക്കൂലി മാത്രമാണ് ചെലവ് വരിക. ആനപ്പിണ്ഡം കിട്ടാൻ ബുദ്ധിമുട്ടുമില്ല.
അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി മുഖേന കാര്യങ്ങൾ വിശദീകരിച്ചെങ്കിലും കർഷകർക്ക് പുത്തൻ രീതി ഏറ്റെടുക്കാൻ വൈമനസ്യമായിരുന്നു. എന്നാൽ, മട്ടുപ്പാവുകൃഷിയിൽ വിജയഗാഥ രചിച്ച ആദിച്ചനല്ലൂർ പ്ലാക്കാട് ശ്രീനിലയത്തിൽ മോഹനൻ മുന്നോട്ടു വന്നതോടെ പരീക്ഷണാടിസ്ഥാനത്തിൽ ഗ്രോബാഗിൽ ആനപ്പിണ്ഡം നിറച്ചുള്ള കൃഷിക്ക് തുടക്കമായി. ആദ്യ ഒരാഴ്ചകൊണ്ടുതന്നെ സംഗതി വിജയകരമാണെന്ന് ബോധ്യമായി. സാധാരണ ഗ്രോബാഗിനെക്കാൾ പുഷ്ടിയോടെ ഇതിലെ ചെടികൾ വളരുന്നതായി മോഹനൻ പറയുന്നു. കീടബാധയും കുറവാണ്. ദിവസം ഒരുനേരം മാത്രം നനച്ചാൽ മതിയെന്നതും മേന്മയാണ്.
ഒന്നരക്കിലോ മണ്ണും 200 ഗ്രാം ചകിരിച്ചോറും വേപ്പിൻ പിണ്ണാക്കും ആനപ്പിണ്ഡവുമായി ചേർത്താണ് ഗ്രോബാഗുകൾ തയ്യാറാക്കുന്നത്. മഴക്കാലത്തും ആനപ്പിണ്ഡം ഉണക്കുന്നതിനുള്ള നൂതന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസിയും ഡോ. അരവിന്ദും. കൂടുതൽ പേർ ഇതോടെ ആനപ്പിണ്ടം ഉപയോഗിച്ചുള്ള ഗ്രോബാഗ് കൃഷിയിലേക്ക് തിരിയുമെന്ന പ്രതീക്ഷയിലാണ് ഇവർ.
Content highlights: Agriculture, Elephant