Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

നിക്കോബാറിലെ ഭീമന്‍ വട്ടയില തൃശൂരില്‍ ; ഇനി പ്ലാസ്റ്റിക് പ്ലേറ്റ് വേണോ?നിക്കോബാറിലെ ഭീമന്‍ വട്ടയില തൃശൂരില്‍ ; ഇനി പ്ലാസ്റ്റിക് പ്ലേറ്റ് വേണോ?

$
0
0
തൃശൂർ: ആൻഡമാൻ നിക്കോബാർ ദ്വീപു സമൂഹങ്ങളിൽ മാത്രം കണ്ടു വന്നിരുന്ന ഭീമൻ വട്ടയില ( രാക്ഷസ വട്ടയില) ഇനി കേരളത്തിനും സ്വന്തം. കേന്ദ്ര കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനിറ്റിക് റിസോഴ്സസിന്റെവെള്ളാനിക്കരയിലുള്ള ക്യാമ്പസിലാണ് നിക്കോബാർ ദ്വീപ് സമൂഹങ്ങളിൽ നിന്ന് കൊണ്ടുവന്ന മക്കറക്ക നിക്കോബാറിക്ക എന്ന ജൈന്റ് വട്ടയിലയുടെ ചെടി നട്ടുവളർത്തിയത്.

കേരളത്തിലെ പ്ലാസ്റ്റിക് ഉപയോഗം തടയുന്നതിന് ഒരു പ്രതിവിധി എന്ന നിലയിലും കേരളത്തിന്റെ കാലാവസ്ഥയിൽ അനുയോജ്യമായതിനാലുമാണ് ഇവിടേക്ക് കൊണ്ടുവന്നതെന്ന് സ്ഥാപന മേധാവിയും ശാസ്ത്രജ്ഞനുമായ കെ. ജോസഫ് ജോൺ പറഞ്ഞു.പല തവണ അവിടെ സന്ദർശിച്ചാണ് രണ്ട് വർഷം മുമ്പ് ഈ ചെടി കേരളത്തിലെത്തിച്ചത്.

കൊടിഞ്ഞി ഇലക്ക് സമാനമായ ഭീമൻ വട്ടയിലക്ക് 65 സെന്റീമീറ്റർ നീളവും 60 സെന്റീമീറ്റർ വീതിയും ഉണ്ട്. തണൽ മരമായും ഇത് വളർത്താം. ഇലയുടെ ആവശ്യത്തിന് മാത്രമായി മാസം തോറും ധാരാളം ഇല ലഭിക്കുന്ന ഇലവാഴയും ജോസഫ് ജോണിന്റെ നേതൃത്വത്തിൽ ഇവിടെ വളർത്തുന്നുണ്ട്.

തയ്യാറാക്കിയത്: സി.വി ഷിബു



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>