പൂനെയിലെ ഇന്ദാപൂർ സ്വദേശിയായ വിജയറാവു ഒരേക്കർ ഭൂമിയിലെ പോളിഹൗസിൽ നിന്ന് 170 കിലോഗ്രാം വിളവെടുക്കുന്നു. 10 മാസം കൊണ്ട് ഇദ്ദേഹമുണ്ടാക്കിയത് 30 ടൺ വിളവ്. കൃഷിയിൽ നിന്ന് 13 ലക്ഷം സമ്പാദിക്കുകയും ചെയ്തു. ബി.എസ്.സി അഗ്രിക്കൾച്ചർ ബിരുദധാരി എങ്ങനെയാണ് കൃഷി ഉപജീവന മാർഗമാക്കിയതെന്ന് വിജയറാവു പറഞ്ഞുതരും.
അധ്യാപകനായിരുന്നു വിജയറാവുവിന്റെ അച്ഛൻ. അതേ സമയം ഒരു നല്ല കർഷകനുമായിരുന്നു. അദ്ദേഹമാണ് വെള്ളപ്പൊക്ക പ്രതിരോധ മേഖലയായി ഗ്രാമത്തെ മാറ്റിയത്.
2010 ൽ ബി.എസ്.സി അഗ്രിക്കൾച്ചർ പഠനത്തിനുശേഷം മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷനുവേണ്ടി ജോലി ചെയ്യാൻ തീരുമാനിച്ച വിജയറാവു രണ്ടു വർഷങ്ങളായി നിരവധി ഇന്റർവ്യൂവിൽ പങ്കെടുത്തു. പക്ഷേ ജോലി കിട്ടിയില്ല. അങ്ങനെ സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചു വന്നു. പെട്രോൾ പമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്നപ്പോളാണ് താൻ കൃഷിയിലുള്ള ബിരുദം ഉപയോഗപ്പെടുത്താതെ പോകുകയാണെന്ന് തോന്നിയത്.
സാമ്പത്തികമായി ഗുണമില്ലെന്ന് മനസിലായപ്പോൾ പരമ്പരാഗതമായി കൃഷി ചെയ്യാൻ പറ്റില്ലെന്ന് വിജയറാവുവിന് മനസിലായി. അങ്ങനെ പോളിഹൗസ് ഫാമിങ്ങിനെക്കുറിച്ച് പഠിച്ചു. പ്രത്യേകമായി തയ്യാറാക്കിയ ഒരു കൂടിനുള്ളിൽ നിയന്ത്രിതമായി ചെയ്യുന്ന പോളിഹൗസ് കൃഷിയിൽ നിരവധി പൂക്കളും പച്ചക്കറികളും വളർത്താം. വിളകൾ കാലാവസ്ഥയുടെ വ്യതിയാനങ്ങൾ ബാധിക്കാതെ പൂർണവളർച്ചയെത്തും. കൂടിനുള്ളിലെ പോളി ഫിലിം ഒരു തുള്ളി വെള്ളം പോലും പോളിഹൗസിനുള്ളിൽ കയറുന്നത് തടയുന്നു. തക്കാളി, കാബേജ്, വെള്ളരിക്ക, സ്ട്രോബെറി, കാപ്സിക്കം, പനിനീർ എന്നിവയെല്ലാം പോളിഹൗസിൽ എളുപ്പത്തിൽ വളർത്താം.
പോളിഹൗസ് കൃഷി തുടങ്ങാൻ തീരുമാനിച്ച വിജയറാവു പൂനെയിൽ ഹോർട്ടിക്കൾച്ചർ ട്രെയിനിങ്ങ് സെന്ററിൽ നടന്ന ഒരാഴ്ചത്തെ വർക്ക്ഷോപ്പിൽ പങ്കെടുത്ത ശേഷം 30 ലക്ഷത്തിന്റെ ലോണിന് അപേക്ഷിച്ചു. 2018 ഫെബ്രുവരിയിൽഒരേക്കർ ഭൂമിയിൽ പോളിഹൗസ് ഉണ്ടാക്കി. മാർക്കറ്റ് റിസർച്ച് നടത്തിയ ശേഷം മഞ്ഞയും ചുവപ്പും നിറമുള്ള കാപ്സിക്കമായിരുന്നു വളർത്തിയത്. ആദ്യത്തെ വിളവെടുപ്പ് ഏപ്രിൽ പകുതിയായപ്പോളായിരുന്നു. 35 മുതൽ 40 കിലോ വരെ വിളവ് ലഭിച്ചു. ഇന്ന് ഇദ്ദേഹം സ്വന്തം പോളിഹൗസിൽ നിന്നും 170 കിലോഗ്രാം കാപ്സിക്കം വിളവെടുക്കുന്നു. മുംബൈ, ഡൽഹി, പൂനെ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. സർക്കാർ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ പോളിഹൗസിൽ പരിശോധന നടത്തുകയും 18 ലക്ഷം സബ്സിഡി അനുവദിക്കുകയും ചെയ്തു.
തുടക്കത്തിൽ പണച്ചെലവുണ്ടെങ്കിലും ക്രമേണ മുടക്കിയ തുകയെല്ലാം തിരിച്ചു കിട്ടുന്ന രീതിയിൽ നല്ല വിളവ് കിട്ടുമെന്ന് ഇദ്ദേഹം പറയുന്നു. വിജയറാവുവിന്റെ പോളിഹൗസിൽ 10 മാസം കൊണ്ട് 30 ടൺ വിളവുണ്ടാക്കി. 13 ലക്ഷം സമ്പാദിക്കുകയും ചെയ്തു. ജില്ലയിലെ നിരവധി കർഷകരെ പോളിഹൗസ് കൃഷിയിലേക്ക് ആകർഷിക്കാൻ വിജയറാവുവിന്റെ കൃഷി സഹായിച്ചു.
Content highlights: Agriculture, Organic farming, Poly house farming
അധ്യാപകനായിരുന്നു വിജയറാവുവിന്റെ അച്ഛൻ. അതേ സമയം ഒരു നല്ല കർഷകനുമായിരുന്നു. അദ്ദേഹമാണ് വെള്ളപ്പൊക്ക പ്രതിരോധ മേഖലയായി ഗ്രാമത്തെ മാറ്റിയത്.
2010 ൽ ബി.എസ്.സി അഗ്രിക്കൾച്ചർ പഠനത്തിനുശേഷം മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷനുവേണ്ടി ജോലി ചെയ്യാൻ തീരുമാനിച്ച വിജയറാവു രണ്ടു വർഷങ്ങളായി നിരവധി ഇന്റർവ്യൂവിൽ പങ്കെടുത്തു. പക്ഷേ ജോലി കിട്ടിയില്ല. അങ്ങനെ സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചു വന്നു. പെട്രോൾ പമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്നപ്പോളാണ് താൻ കൃഷിയിലുള്ള ബിരുദം ഉപയോഗപ്പെടുത്താതെ പോകുകയാണെന്ന് തോന്നിയത്.
സാമ്പത്തികമായി ഗുണമില്ലെന്ന് മനസിലായപ്പോൾ പരമ്പരാഗതമായി കൃഷി ചെയ്യാൻ പറ്റില്ലെന്ന് വിജയറാവുവിന് മനസിലായി. അങ്ങനെ പോളിഹൗസ് ഫാമിങ്ങിനെക്കുറിച്ച് പഠിച്ചു. പ്രത്യേകമായി തയ്യാറാക്കിയ ഒരു കൂടിനുള്ളിൽ നിയന്ത്രിതമായി ചെയ്യുന്ന പോളിഹൗസ് കൃഷിയിൽ നിരവധി പൂക്കളും പച്ചക്കറികളും വളർത്താം. വിളകൾ കാലാവസ്ഥയുടെ വ്യതിയാനങ്ങൾ ബാധിക്കാതെ പൂർണവളർച്ചയെത്തും. കൂടിനുള്ളിലെ പോളി ഫിലിം ഒരു തുള്ളി വെള്ളം പോലും പോളിഹൗസിനുള്ളിൽ കയറുന്നത് തടയുന്നു. തക്കാളി, കാബേജ്, വെള്ളരിക്ക, സ്ട്രോബെറി, കാപ്സിക്കം, പനിനീർ എന്നിവയെല്ലാം പോളിഹൗസിൽ എളുപ്പത്തിൽ വളർത്താം.
പോളിഹൗസ് കൃഷി തുടങ്ങാൻ തീരുമാനിച്ച വിജയറാവു പൂനെയിൽ ഹോർട്ടിക്കൾച്ചർ ട്രെയിനിങ്ങ് സെന്ററിൽ നടന്ന ഒരാഴ്ചത്തെ വർക്ക്ഷോപ്പിൽ പങ്കെടുത്ത ശേഷം 30 ലക്ഷത്തിന്റെ ലോണിന് അപേക്ഷിച്ചു. 2018 ഫെബ്രുവരിയിൽഒരേക്കർ ഭൂമിയിൽ പോളിഹൗസ് ഉണ്ടാക്കി. മാർക്കറ്റ് റിസർച്ച് നടത്തിയ ശേഷം മഞ്ഞയും ചുവപ്പും നിറമുള്ള കാപ്സിക്കമായിരുന്നു വളർത്തിയത്. ആദ്യത്തെ വിളവെടുപ്പ് ഏപ്രിൽ പകുതിയായപ്പോളായിരുന്നു. 35 മുതൽ 40 കിലോ വരെ വിളവ് ലഭിച്ചു. ഇന്ന് ഇദ്ദേഹം സ്വന്തം പോളിഹൗസിൽ നിന്നും 170 കിലോഗ്രാം കാപ്സിക്കം വിളവെടുക്കുന്നു. മുംബൈ, ഡൽഹി, പൂനെ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. സർക്കാർ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ പോളിഹൗസിൽ പരിശോധന നടത്തുകയും 18 ലക്ഷം സബ്സിഡി അനുവദിക്കുകയും ചെയ്തു.
തുടക്കത്തിൽ പണച്ചെലവുണ്ടെങ്കിലും ക്രമേണ മുടക്കിയ തുകയെല്ലാം തിരിച്ചു കിട്ടുന്ന രീതിയിൽ നല്ല വിളവ് കിട്ടുമെന്ന് ഇദ്ദേഹം പറയുന്നു. വിജയറാവുവിന്റെ പോളിഹൗസിൽ 10 മാസം കൊണ്ട് 30 ടൺ വിളവുണ്ടാക്കി. 13 ലക്ഷം സമ്പാദിക്കുകയും ചെയ്തു. ജില്ലയിലെ നിരവധി കർഷകരെ പോളിഹൗസ് കൃഷിയിലേക്ക് ആകർഷിക്കാൻ വിജയറാവുവിന്റെ കൃഷി സഹായിച്ചു.
Content highlights: Agriculture, Organic farming, Poly house farming