ജൈവകൃഷിയും ചെറുധാന്യങ്ങളും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കും സുരക്ഷിത ഭക്ഷണം എന്ന സങ്കല്പത്തിനും മുതൽക്കൂട്ടാണെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ. ബാഗ്ലൂരിൽ സംഘടിപ്പിക്കപ്പെട്ടിട്ടുളള ഓർഗാനിക് & മില്ലറ്റ് തിദിന അന്തർദേശീയ ശില്പശാലാ വേദിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈവകൃഷിയും ചെറുധാന്യങ്ങളും കർഷകരുടെ വരുമാന വർദ്ധനവിന് എന്ന സെമിനാറിലായിരുന്നു കൃഷിമന്തി പങ്കെടുത്തത്. 18,19,20 തീയതികളിലായി ബാഗ്ലൂർ പാലസ് ഗ്രൗണ്ടിലാണ് ട്രേഡ്ഫെയറും ശില്പശാലയും സംഘടിപ്പിച്ചിട്ടുളളത്.
രാജ്യത്ത് തന്നെ ആദ്യമായി ജൈവകൃഷിനയം രൂപപ്പെടുത്തുകയും പ്രത്യേകം കാർഷിക മുറകൾ തയ്യാറാക്കുകയും ചെയ്തിട്ടുളള സംസ്ഥാനമാണ് കേരളമെന്ന് പ്രസംഗത്തിൽ മന്ത്രി സൂചിപ്പിച്ചു. 500-ഓളം ക്ലസ്റ്ററുകൾ സംസ്ഥാനത്തുടനീളം രൂപപ്പെടുത്തി നല്ല കൃഷിസമ്പ്രദായത്തിലുടെയുളള കൃഷിരിതി തുടർന്നു വരികയാണ്. കഴിഞ്ഞ 3 വർഷങ്ങളായി ചെറുധാന്യങ്ങളുടെ വ്യാപനത്തിലും ഉത്പന്ന വൈവിധ്യവത്കരണത്തിലും സംസ്ഥാനം പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അട്ടപ്പാടി മില്ലറ്റ് വില്ലേജ് പദ്ധതിയിലൂടെ ചെറുധാന്യങ്ങളുടെ കൃഷിവ്യാപനത്തിന് സംസ്ഥാനത്ത് തുടക്കം കുറിച്ചിരിക്കുകയാണ്. പല ജീവശൈലിരോഗങ്ങൾക്കും പോഷകാഹാരകുറവിനും പരിഹാരമെന്ന നിലയിൽ ആരംഭിച്ച ജനകീയ പദ്ധതി സംസ്ഥാനത്ത് വൻവിജയമായിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ഭക്ഷ്യസുരക്ഷയ്ക്കൊപ്പം സുരക്ഷിതഭക്ഷണമെന്ന സങ്കല്പവും സാധ്യമാക്കിയെടുക്കാൻ കഴിയുമെന്നാണ് കൃഷിവകുപ്പും സംസ്ഥാന സർക്കാരും വിഭാവനം ചെയ്യുന്നത്.
ബാഗ്ലൂരിൽ നടക്കുന്ന മേളയിൽ കൃഷിവകുപ്പിനെ പ്രതിനിധീകരിച്ച് നെല്ലിയാമ്പതി, അട്ടപ്പാടി മില്ലറ്റ് പദ്ധതി സംരംഭകർ, കേരഫെഡ്, സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ, വി.എഫ്.പി.സി.കെ എന്നിവർ പ്രദർശനത്തിലും വ്യവസായമേളയിലും പങ്കെടുക്കുന്നുണ്ട്. കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി മേള ഉദ്ഘാടനംചെയ്തു.
Content highlights: Organic farming, Agriculture minister, Millets
രാജ്യത്ത് തന്നെ ആദ്യമായി ജൈവകൃഷിനയം രൂപപ്പെടുത്തുകയും പ്രത്യേകം കാർഷിക മുറകൾ തയ്യാറാക്കുകയും ചെയ്തിട്ടുളള സംസ്ഥാനമാണ് കേരളമെന്ന് പ്രസംഗത്തിൽ മന്ത്രി സൂചിപ്പിച്ചു. 500-ഓളം ക്ലസ്റ്ററുകൾ സംസ്ഥാനത്തുടനീളം രൂപപ്പെടുത്തി നല്ല കൃഷിസമ്പ്രദായത്തിലുടെയുളള കൃഷിരിതി തുടർന്നു വരികയാണ്. കഴിഞ്ഞ 3 വർഷങ്ങളായി ചെറുധാന്യങ്ങളുടെ വ്യാപനത്തിലും ഉത്പന്ന വൈവിധ്യവത്കരണത്തിലും സംസ്ഥാനം പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അട്ടപ്പാടി മില്ലറ്റ് വില്ലേജ് പദ്ധതിയിലൂടെ ചെറുധാന്യങ്ങളുടെ കൃഷിവ്യാപനത്തിന് സംസ്ഥാനത്ത് തുടക്കം കുറിച്ചിരിക്കുകയാണ്. പല ജീവശൈലിരോഗങ്ങൾക്കും പോഷകാഹാരകുറവിനും പരിഹാരമെന്ന നിലയിൽ ആരംഭിച്ച ജനകീയ പദ്ധതി സംസ്ഥാനത്ത് വൻവിജയമായിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ഭക്ഷ്യസുരക്ഷയ്ക്കൊപ്പം സുരക്ഷിതഭക്ഷണമെന്ന സങ്കല്പവും സാധ്യമാക്കിയെടുക്കാൻ കഴിയുമെന്നാണ് കൃഷിവകുപ്പും സംസ്ഥാന സർക്കാരും വിഭാവനം ചെയ്യുന്നത്.
ബാഗ്ലൂരിൽ നടക്കുന്ന മേളയിൽ കൃഷിവകുപ്പിനെ പ്രതിനിധീകരിച്ച് നെല്ലിയാമ്പതി, അട്ടപ്പാടി മില്ലറ്റ് പദ്ധതി സംരംഭകർ, കേരഫെഡ്, സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ, വി.എഫ്.പി.സി.കെ എന്നിവർ പ്രദർശനത്തിലും വ്യവസായമേളയിലും പങ്കെടുക്കുന്നുണ്ട്. കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി മേള ഉദ്ഘാടനംചെയ്തു.
Content highlights: Organic farming, Agriculture minister, Millets