കാക്കൂർ: ഓരോ പാടത്തും വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട നെൽകൃഷി ചെയ്ത് വിജയഗാഥ തീർക്കുകയാണ് പൂക്കാട്ട് രാമചന്ദ്രൻ എന്ന കർഷകൻ. കാക്കൂർ പഞ്ചായത്തിലെ രാമല്ലൂർ ആലാംപൊയിൽതാഴം വയലിൽ ഒന്നര ഏക്കർ സ്ഥലത്താണ് ഈ കർഷകൻ ജൈവരീതിയിൽ കൃഷിയിറക്കിയിരിക്കുന്നത്. ഇതിൽ വ്യത്യസ്തങ്ങളായ അഞ്ചിനങ്ങളിൽപ്പെട്ട നെല്ല് കൃഷി ചെയ്യുന്നുണ്ട്. സുപ്രിയ, വൈശാഖ്, സ്വർണപ്രഭ, കുഞ്ഞ് കുഞ്ഞ് വർണ, ഉമ എന്നീ ഇനങ്ങളാണ് കൃഷിയിറക്കിയിരിക്കുന്നത്. പട്ടാമ്പി ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് ഇവയുടെ വിത്തുകൾ ശേഖരിച്ചത്.
തരിശ് ഭൂമിയിലെ ഹരിതവിപ്ലവം
വർഷങ്ങളോളം തരിശിട്ട വയലിൽ കഴിഞ്ഞ വർഷമാണ് ആദ്യമായി രാമചന്ദ്രൻ കൃഷിയിറക്കുന്നത്. കാക്കൂർ കൃഷിഭവന്റെ സഹകരണത്തോടെയാണ് കൃഷി നടത്തിയത്. ശ്രേയസ്സ് ഇനത്തിൽപ്പെട്ട നെല്ലാണ് കഴിഞ്ഞ വർഷം കൃഷി ചെയ്തത്. ഇതിൽ നിന്ന് 1300 കിലോഗ്രാം നെല്ല് കൊയ്തെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ഈ വർഷത്തിൽ വ്യത്യസ്തങ്ങളായ അഞ്ച് നെല്ലിനങ്ങൾ കൃഷിയിറക്കുവാൻ തീരുമാനിക്കുകയായിരുന്നു. പരമ്പരാഗത കർഷകൻ കൂടിയായ രാമചന്ദ്രൻ നില മൊരുക്കുന്നത് മുതൽ കൊയ്തെടുക്കുന്നതു വരെയുള്ള സകല പണികൾക്കും ജോലിക്കാരോടൊപ്പം മണ്ണിലിറങ്ങുകയും ചെയ്യുന്നുണ്ട്. സ്വന്തം ഉടമസ്ഥതയിലുള്ളതും പാട്ടത്തിനെടുത്തതുമായ ഒന്നര ഏക്കറിലാണ് കൃഷി ചെയ്യുന്നത്. ഇവിടെ സ്വർണ്ണ നിറമാർന്ന നെല്ല് നൂറുമേനി വിളഞ്ഞ കാഴ്ച ഏറെ സന്തോഷം പകരുന്നതായി രാമചന്ദ്രൻ എന്ന കർഷകൻ പറയുന്നു.
പുതിയ നെൽവിത്തുകൾ തേടിയുള്ള യാത്രകൾ
നെൽക്കൃഷിയിൽ പുത്തൻ വിത്തിനങ്ങൾ പരീക്ഷിക്കുവാൻ രാമചന്ദ്രൻ എന്ന കർഷകൻ എപ്പോഴും ഒരുക്കമാണ്. പുതിയ വിത്തുകൾ എത്ര ദൂരെയുള്ള സ്ഥലങ്ങളിലാണെങ്കിലും നേരിട്ടു പോയി ശേഖരിക്കുകയാണ് പതിവ്. വർഷങ്ങൾക്ക് മുമ്പ് രക്തശാലി ഇനത്തിൽപ്പെട്ട നെല്ല് കൃഷി ചെയ്യുവാൻ ആഗ്രഹിക്കുകയും ഇതിനായി വിത്ത് കൈവശമുള്ള അന്യജില്ലക്കാരനായ കർഷകനെ നേരിൽ കണ്ട് പല തവണ ചോദിച്ചിട്ടും നൽകുവാൻ ഇയാൾ തയ്യാറായില്ല. ഈ പ്രയാസത്തിന്റെ പശ്ചാത്തലത്തിലാണ് വ്യത്യസ്തങ്ങളായ നെല്ലിനങ്ങൾ കൃഷി ചെയ്യുക എന്ന രീതി രാമചന്ദ്രൻ തുടങ്ങുന്നത്. നെൽവിത്തിനായി ആര് സമീപിച്ചാലും തന്റെ കൈവശമുള്ളവ നൽകുന്നതിൽ ഈ കർഷകൻ സന്തോഷം കണ്ടെത്തുന്നു. രാമല്ലൂരിലെ വയലിലെ അഞ്ചിനത്തിന് പുറമെ കണ്ണങ്കരയിലെ സ്വന്തം വീടിനടുത്തായി പാട്ടത്തിനെടുത്ത ഒരേക്കർ വയലിൽ ജീരകശാല, സുപ്രിയ എന്നിവയും കൃഷി ചെയ്യുന്നുണ്ട്.
ജൈവ നെൽകൃഷിയിലൂടെ വരുമാനത്തിന്റെ ലാഭനഷ്ടങ്ങൾ ഈ കർഷകൻ കാര്യമാക്കാറില്ല. കൃഷിയിലൂടെ സ്വന്തം ഭക്ഷ്യാവശ്യത്തിനുള്ള നെല്ല് ലഭിക്കുന്നുണ്ട്. ഒപ്പം സമീപത്തെ ക്ഷേത്രങ്ങളിലേക്കും, പ്രദേശവാസികൾക്കുമെല്ലാം നൽകുകയും ചെയ്യുന്നു. നെല്ല് കൃഷിയിലെ പുതു പരീക്ഷണങ്ങൾക്ക് പിന്തുണയുമായി ഭാര്യ ബാലാമണിയും മകൻ അനന്തകൃഷ്ണനും രാമചന്ദ്രനൊപ്പമുണ്ട്.
ഫോൺ:- 9496229251
Content highlights: Paddy field, Agriculture, Organic farming
തരിശ് ഭൂമിയിലെ ഹരിതവിപ്ലവം
വർഷങ്ങളോളം തരിശിട്ട വയലിൽ കഴിഞ്ഞ വർഷമാണ് ആദ്യമായി രാമചന്ദ്രൻ കൃഷിയിറക്കുന്നത്. കാക്കൂർ കൃഷിഭവന്റെ സഹകരണത്തോടെയാണ് കൃഷി നടത്തിയത്. ശ്രേയസ്സ് ഇനത്തിൽപ്പെട്ട നെല്ലാണ് കഴിഞ്ഞ വർഷം കൃഷി ചെയ്തത്. ഇതിൽ നിന്ന് 1300 കിലോഗ്രാം നെല്ല് കൊയ്തെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ഈ വർഷത്തിൽ വ്യത്യസ്തങ്ങളായ അഞ്ച് നെല്ലിനങ്ങൾ കൃഷിയിറക്കുവാൻ തീരുമാനിക്കുകയായിരുന്നു. പരമ്പരാഗത കർഷകൻ കൂടിയായ രാമചന്ദ്രൻ നില മൊരുക്കുന്നത് മുതൽ കൊയ്തെടുക്കുന്നതു വരെയുള്ള സകല പണികൾക്കും ജോലിക്കാരോടൊപ്പം മണ്ണിലിറങ്ങുകയും ചെയ്യുന്നുണ്ട്. സ്വന്തം ഉടമസ്ഥതയിലുള്ളതും പാട്ടത്തിനെടുത്തതുമായ ഒന്നര ഏക്കറിലാണ് കൃഷി ചെയ്യുന്നത്. ഇവിടെ സ്വർണ്ണ നിറമാർന്ന നെല്ല് നൂറുമേനി വിളഞ്ഞ കാഴ്ച ഏറെ സന്തോഷം പകരുന്നതായി രാമചന്ദ്രൻ എന്ന കർഷകൻ പറയുന്നു.
പുതിയ നെൽവിത്തുകൾ തേടിയുള്ള യാത്രകൾ
നെൽക്കൃഷിയിൽ പുത്തൻ വിത്തിനങ്ങൾ പരീക്ഷിക്കുവാൻ രാമചന്ദ്രൻ എന്ന കർഷകൻ എപ്പോഴും ഒരുക്കമാണ്. പുതിയ വിത്തുകൾ എത്ര ദൂരെയുള്ള സ്ഥലങ്ങളിലാണെങ്കിലും നേരിട്ടു പോയി ശേഖരിക്കുകയാണ് പതിവ്. വർഷങ്ങൾക്ക് മുമ്പ് രക്തശാലി ഇനത്തിൽപ്പെട്ട നെല്ല് കൃഷി ചെയ്യുവാൻ ആഗ്രഹിക്കുകയും ഇതിനായി വിത്ത് കൈവശമുള്ള അന്യജില്ലക്കാരനായ കർഷകനെ നേരിൽ കണ്ട് പല തവണ ചോദിച്ചിട്ടും നൽകുവാൻ ഇയാൾ തയ്യാറായില്ല. ഈ പ്രയാസത്തിന്റെ പശ്ചാത്തലത്തിലാണ് വ്യത്യസ്തങ്ങളായ നെല്ലിനങ്ങൾ കൃഷി ചെയ്യുക എന്ന രീതി രാമചന്ദ്രൻ തുടങ്ങുന്നത്. നെൽവിത്തിനായി ആര് സമീപിച്ചാലും തന്റെ കൈവശമുള്ളവ നൽകുന്നതിൽ ഈ കർഷകൻ സന്തോഷം കണ്ടെത്തുന്നു. രാമല്ലൂരിലെ വയലിലെ അഞ്ചിനത്തിന് പുറമെ കണ്ണങ്കരയിലെ സ്വന്തം വീടിനടുത്തായി പാട്ടത്തിനെടുത്ത ഒരേക്കർ വയലിൽ ജീരകശാല, സുപ്രിയ എന്നിവയും കൃഷി ചെയ്യുന്നുണ്ട്.
ജൈവ നെൽകൃഷിയിലൂടെ വരുമാനത്തിന്റെ ലാഭനഷ്ടങ്ങൾ ഈ കർഷകൻ കാര്യമാക്കാറില്ല. കൃഷിയിലൂടെ സ്വന്തം ഭക്ഷ്യാവശ്യത്തിനുള്ള നെല്ല് ലഭിക്കുന്നുണ്ട്. ഒപ്പം സമീപത്തെ ക്ഷേത്രങ്ങളിലേക്കും, പ്രദേശവാസികൾക്കുമെല്ലാം നൽകുകയും ചെയ്യുന്നു. നെല്ല് കൃഷിയിലെ പുതു പരീക്ഷണങ്ങൾക്ക് പിന്തുണയുമായി ഭാര്യ ബാലാമണിയും മകൻ അനന്തകൃഷ്ണനും രാമചന്ദ്രനൊപ്പമുണ്ട്.
ഫോൺ:- 9496229251
Content highlights: Paddy field, Agriculture, Organic farming