ചാത്തമംഗലം പ്രാദേശിക കോഴിവളർത്തൽകേന്ദ്രം കെട്ടിലുംമട്ടിലും അടിമുടി മാറിയിരിക്കുകയാണ്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലേക്കുള്ള കോഴിക്കുഞ്ഞുങ്ങളുടെ ഉത്പാദനകേന്ദ്രം ഇപ്പോൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്നു. പരമ്പരാഗത രീതികൾ മാറ്റി മികവുറ്റ സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്. ചെയിൻ ഫീഡിങ് സമ്പ്രദായവും നിപ്പിൾ ഡ്രിങ്കറുമാണ് ഇതിൽ പ്രധാനം. ഫാമിലെ ഓരോ കോഴിക്കും കൃത്യമായി തീറ്റയും ശുദ്ധജലവും ലഭിക്കും എന്നാണ് ഇതിന്റെ പ്രത്യേകത.
ചെയിൻ ഫീഡിങ് സിസ്റ്റം വഴി കോഴികൾക്ക് ഒരേസമയം ഒരേ അളവിൽ തീറ്റ നൽകാനാവും. എല്ലാ കോഴികൾക്കും വളരെ വേഗത്തിൽ തന്നെ തീറ്റ എത്തിക്കാനാവും എന്നതും മറ്റൊരു സവിശേഷതയാണ്. കോഴികൾക്ക് ശുദ്ധജലമെത്തിക്കാൻ ഒരുക്കിയതാണ് നിപ്പിൾ ഡ്രിങ്കർ സിസ്റ്റം. ഷെഡ്ഡിൽ കുറുകെ സ്ഥാപിച്ച നിപ്പിളിൽ കൊത്തുമ്പോൾ വെള്ളം തുള്ളിയായി ലഭിക്കുന്ന വിധത്തിലാണിത് ക്രമീകരിച്ചിട്ടുള്ളത്. കോഴികൾ കൂട്ടത്തോടെ വെള്ളം കുടിക്കുമ്പോഴുണ്ടാവാനിടയുള്ള ജലമലിനീകരണവും പുതിയ സംവിധാനത്തിലൂടെ ഒഴിവാകും.
മുട്ടയിടാനായി എഗ്ഗ് നെസ്റ്റ് ബോക്സും സജീകരിച്ചിട്ടുണ്ട്. ഇതിൽ സ്ഥാപിച്ച അറകളിലാണ് കോഴികൾ മുട്ടിയിടുന്നത്. വൃത്തിയുള്ള മുട്ടകൾ ലഭിക്കും എന്നതാണിതിന്റെ പ്രത്യേകത. 30000 ഹാച്ചർ ശേഷിയും 90000 സെറ്റർ ശേഷിയുമുള്ള ഹാച്ചറിയാണ് ഇവിടെയുള്ളത്. ആഴ്ചയിൽ രണ്ടുദിവസമാണ് നിന്ന് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചിറക്കുന്നത്.
? ഗ്രാമശ്രീ കോഴികൾക്ക് ആവശ്യക്കാരേറെ
മൂന്ന് ഇനത്തിൽപ്പെട്ട കോഴികളെയാണ് ഇവിടെ വിരിയിക്കുന്നത്. ഗ്രാമശ്രീ ഇനത്തിൽപ്പെട്ട കോഴികളെ അന്വേഷിച്ചാണ് അധികപേരും ഇവിടെയത്തുന്നത്. മറ്റ് കോഴികളെ അപേക്ഷിച്ച് പ്രതിരോധശേഷി കൂടിയ ഇനമാണിത്. 22 ആഴ്ചകൊണ്ടാണിത് പാകമാവുന്നത്. ഒരു വർഷത്തിൽ 160 മുതൽ 190 മുട്ടവരെ ഗ്രാമശ്രീയിൽനിന്ന് ലഭിക്കും. മധ്യപ്രദേശിൽ നിന്നെത്തിക്കുന്ന കരിങ്കോഴിക്കും ആവശ്യക്കാരുണ്ട്. 500 കരിങ്കോഴികളാണ് ഫാമിലുള്ളത്. എല്ലാ തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലുമാണ് ഇവിടെ വിൽപ്പന നടത്തുന്നത്.
? റെക്കോഡ് വിൽപ്പന
ഇവിടെ വാർഷിക വരുമാനത്തിലും പതിൻമടങ്ങ് വർധനയാണുണ്ടായത്. ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ വിറ്റുവരവാണ് ഈ വർഷം ഉണ്ടായത്. ആദ്യമായാണ് കോഴിവളർത്തൽ കേന്ദ്രം ഇത്ര നേട്ടം കൈവരിക്കുന്നത്. മുൻവർഷങ്ങളിൽ 40-50 ലക്ഷം വരെയായിരുന്നു വിറ്റുവരവ്. പുതിയ ഇനങ്ങൾ അവതരിപ്പിച്ചതും ഉത്പാദനം കൂട്ടിയതുമാണ് നേട്ടത്തിന് കാരണമെന്ന് അസി. ഡയറക്ടർ ഡോ. സി. ജലാലുദ്ദീൻ പറഞ്ഞു.
? കോഴികളുടെ പ്രദർശനകേന്ദ്രം
കോഴിവളർത്തൽ കേന്ദ്രത്തിലെ മറ്റൊരു പ്രത്യേകതയാണ് എക്സിബിഷൻ സെന്റർ . സ്വദേശിയും വിദേശിയുമായ 18 ഇനം കോഴികളെയാണിവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. കേരളത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള എക്സിബിഷൻ സെന്റർ ഒരുക്കിയിട്ടുള്ളത്. ജില്ലാപഞ്ചായത്ത് ഫണ്ടുപയോഗിച്ചാണിത് നിർമിച്ചത്. പൊതുജനങ്ങൾക്ക് കോഴികളെ കാണാനുള്ള സൗകര്യവും ഇവിടെയുണ്ട്.
? സേവനങ്ങൾ
കോഴിവളർത്തൽ വിഷയങ്ങളിൽ വിജ്ഞാനവ്യാപനപ്രവർത്തനങ്ങൾ നടത്തുന്നു. കുഞ്ഞുങ്ങളുടെ ഉത്പാദനത്തിന് ഉപയോഗിക്കാത്ത മുട്ട ഭക്ഷണാവശ്യത്തിനായി പൊതുജനങ്ങൾക്ക് വിൽപ്പന നടത്തുന്നു.ഗുണമേന്മയുള്ള കോഴിവളം വിൽപ്പന നടത്തുന്നു. മൃഗസംരക്ഷണവകുപ്പിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, വെറ്ററിനറി കോളേജിലെ വിദ്യാർഥികൾ, മൃഗസംരക്ഷണവകുപ്പും ജില്ലാപഞ്ചായത്തും തിരഞ്ഞെടുക്കുന്ന മറ്റ് ഉദ്യോഗാർഥികൾഎന്നിവർക്ക് പരിശീലനം നൽകുന്നു.
? മികവിന്റെകേന്ദ്രം
സമഗ്രവികസനപദ്ധതികൾ നടപ്പാക്കി ചാത്തമംഗലം പ്രാദേശിക കോഴിവളർത്തൽ കേന്ദ്രം മികവിന്റെ കേന്ദ്രമാവുന്നു. ആധുനികീകരിച്ച പൗൾട്രി ഹൗസുകൾ, ഹാച്ചറി കെട്ടിടം, ഓഫീസ് കെട്ടിടം, പരിശീലനകേന്ദ്രം, ജനറേറ്റർ, തൊഴിലാളികൾക്ക് വിശ്രമമുറി, സ്റ്റാഫ് ക്വാർട്ടേഴ്സ്, പ്രദർശനകേന്ദ്രം, കർഷകർക്ക് വിശ്രമസ്ഥലം തുടങ്ങിയവയാണ് കോഴിവളർത്തൽ കേന്ദ്രത്തിൽ ഇപ്പോൾ പ്രാവർത്തികമാക്കിയത്.
മൃഗസംരക്ഷണവകുപ്പും ജില്ലാ പഞ്ചായത്തും ചേർന്നാണ് പദ്ധതികൾ നടപ്പാക്കിയത്. രണ്ടരക്കോടിയിലധികം തുക ചെലവിട്ടാണ് നവീകരണം പൂർത്തിയാക്കിയത്.
Content highlights: Animal husbandry, Poultry,
ചെയിൻ ഫീഡിങ് സിസ്റ്റം വഴി കോഴികൾക്ക് ഒരേസമയം ഒരേ അളവിൽ തീറ്റ നൽകാനാവും. എല്ലാ കോഴികൾക്കും വളരെ വേഗത്തിൽ തന്നെ തീറ്റ എത്തിക്കാനാവും എന്നതും മറ്റൊരു സവിശേഷതയാണ്. കോഴികൾക്ക് ശുദ്ധജലമെത്തിക്കാൻ ഒരുക്കിയതാണ് നിപ്പിൾ ഡ്രിങ്കർ സിസ്റ്റം. ഷെഡ്ഡിൽ കുറുകെ സ്ഥാപിച്ച നിപ്പിളിൽ കൊത്തുമ്പോൾ വെള്ളം തുള്ളിയായി ലഭിക്കുന്ന വിധത്തിലാണിത് ക്രമീകരിച്ചിട്ടുള്ളത്. കോഴികൾ കൂട്ടത്തോടെ വെള്ളം കുടിക്കുമ്പോഴുണ്ടാവാനിടയുള്ള ജലമലിനീകരണവും പുതിയ സംവിധാനത്തിലൂടെ ഒഴിവാകും.
മുട്ടയിടാനായി എഗ്ഗ് നെസ്റ്റ് ബോക്സും സജീകരിച്ചിട്ടുണ്ട്. ഇതിൽ സ്ഥാപിച്ച അറകളിലാണ് കോഴികൾ മുട്ടിയിടുന്നത്. വൃത്തിയുള്ള മുട്ടകൾ ലഭിക്കും എന്നതാണിതിന്റെ പ്രത്യേകത. 30000 ഹാച്ചർ ശേഷിയും 90000 സെറ്റർ ശേഷിയുമുള്ള ഹാച്ചറിയാണ് ഇവിടെയുള്ളത്. ആഴ്ചയിൽ രണ്ടുദിവസമാണ് നിന്ന് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചിറക്കുന്നത്.
? ഗ്രാമശ്രീ കോഴികൾക്ക് ആവശ്യക്കാരേറെ
മൂന്ന് ഇനത്തിൽപ്പെട്ട കോഴികളെയാണ് ഇവിടെ വിരിയിക്കുന്നത്. ഗ്രാമശ്രീ ഇനത്തിൽപ്പെട്ട കോഴികളെ അന്വേഷിച്ചാണ് അധികപേരും ഇവിടെയത്തുന്നത്. മറ്റ് കോഴികളെ അപേക്ഷിച്ച് പ്രതിരോധശേഷി കൂടിയ ഇനമാണിത്. 22 ആഴ്ചകൊണ്ടാണിത് പാകമാവുന്നത്. ഒരു വർഷത്തിൽ 160 മുതൽ 190 മുട്ടവരെ ഗ്രാമശ്രീയിൽനിന്ന് ലഭിക്കും. മധ്യപ്രദേശിൽ നിന്നെത്തിക്കുന്ന കരിങ്കോഴിക്കും ആവശ്യക്കാരുണ്ട്. 500 കരിങ്കോഴികളാണ് ഫാമിലുള്ളത്. എല്ലാ തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലുമാണ് ഇവിടെ വിൽപ്പന നടത്തുന്നത്.
? റെക്കോഡ് വിൽപ്പന
ഇവിടെ വാർഷിക വരുമാനത്തിലും പതിൻമടങ്ങ് വർധനയാണുണ്ടായത്. ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ വിറ്റുവരവാണ് ഈ വർഷം ഉണ്ടായത്. ആദ്യമായാണ് കോഴിവളർത്തൽ കേന്ദ്രം ഇത്ര നേട്ടം കൈവരിക്കുന്നത്. മുൻവർഷങ്ങളിൽ 40-50 ലക്ഷം വരെയായിരുന്നു വിറ്റുവരവ്. പുതിയ ഇനങ്ങൾ അവതരിപ്പിച്ചതും ഉത്പാദനം കൂട്ടിയതുമാണ് നേട്ടത്തിന് കാരണമെന്ന് അസി. ഡയറക്ടർ ഡോ. സി. ജലാലുദ്ദീൻ പറഞ്ഞു.
? കോഴികളുടെ പ്രദർശനകേന്ദ്രം
കോഴിവളർത്തൽ കേന്ദ്രത്തിലെ മറ്റൊരു പ്രത്യേകതയാണ് എക്സിബിഷൻ സെന്റർ . സ്വദേശിയും വിദേശിയുമായ 18 ഇനം കോഴികളെയാണിവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. കേരളത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള എക്സിബിഷൻ സെന്റർ ഒരുക്കിയിട്ടുള്ളത്. ജില്ലാപഞ്ചായത്ത് ഫണ്ടുപയോഗിച്ചാണിത് നിർമിച്ചത്. പൊതുജനങ്ങൾക്ക് കോഴികളെ കാണാനുള്ള സൗകര്യവും ഇവിടെയുണ്ട്.
? സേവനങ്ങൾ
കോഴിവളർത്തൽ വിഷയങ്ങളിൽ വിജ്ഞാനവ്യാപനപ്രവർത്തനങ്ങൾ നടത്തുന്നു. കുഞ്ഞുങ്ങളുടെ ഉത്പാദനത്തിന് ഉപയോഗിക്കാത്ത മുട്ട ഭക്ഷണാവശ്യത്തിനായി പൊതുജനങ്ങൾക്ക് വിൽപ്പന നടത്തുന്നു.ഗുണമേന്മയുള്ള കോഴിവളം വിൽപ്പന നടത്തുന്നു. മൃഗസംരക്ഷണവകുപ്പിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, വെറ്ററിനറി കോളേജിലെ വിദ്യാർഥികൾ, മൃഗസംരക്ഷണവകുപ്പും ജില്ലാപഞ്ചായത്തും തിരഞ്ഞെടുക്കുന്ന മറ്റ് ഉദ്യോഗാർഥികൾഎന്നിവർക്ക് പരിശീലനം നൽകുന്നു.
? മികവിന്റെകേന്ദ്രം
സമഗ്രവികസനപദ്ധതികൾ നടപ്പാക്കി ചാത്തമംഗലം പ്രാദേശിക കോഴിവളർത്തൽ കേന്ദ്രം മികവിന്റെ കേന്ദ്രമാവുന്നു. ആധുനികീകരിച്ച പൗൾട്രി ഹൗസുകൾ, ഹാച്ചറി കെട്ടിടം, ഓഫീസ് കെട്ടിടം, പരിശീലനകേന്ദ്രം, ജനറേറ്റർ, തൊഴിലാളികൾക്ക് വിശ്രമമുറി, സ്റ്റാഫ് ക്വാർട്ടേഴ്സ്, പ്രദർശനകേന്ദ്രം, കർഷകർക്ക് വിശ്രമസ്ഥലം തുടങ്ങിയവയാണ് കോഴിവളർത്തൽ കേന്ദ്രത്തിൽ ഇപ്പോൾ പ്രാവർത്തികമാക്കിയത്.
മൃഗസംരക്ഷണവകുപ്പും ജില്ലാ പഞ്ചായത്തും ചേർന്നാണ് പദ്ധതികൾ നടപ്പാക്കിയത്. രണ്ടരക്കോടിയിലധികം തുക ചെലവിട്ടാണ് നവീകരണം പൂർത്തിയാക്കിയത്.
Content highlights: Animal husbandry, Poultry,