അന്തരീക്ഷത്തിൽ നിന്നും നൈട്രജൻ വാതകത്തെ സ്വാംശീകരിച്ച് ഗുണമേന്മയേറെയുള്ള പ്രോട്ടീൻ തന്മാത്രകളാക്കി മാറ്റാൻ സഹായിക്കുന്ന വിശേഷ പായലുകളെ ഇലകളിൽ ഒളിപ്പിച്ചു വെച്ച പ്രകൃതിയുടെ പ്രോട്ടീൻ മാന്ത്രികനാണ് അസോളയെന്ന ചെറു ശുദ്ധജല സസ്യം. അവിലു പായൽ എന്ന് പൊതുവെ അറിയപ്പെടുന്ന ഈ സസ്യം അന്തരീക്ഷ നൈട്രജൻ സ്ഥിരീകരണത്തിന് സഹായിക്കുന്ന അനാബിനയെന്ന നീലഹരിതപായലുമായി കൂട്ടുചേർന്നാണ് വളരുന്നത്.
പ്രകൃതിയുടെ പ്രോട്ടീൻ ടാബ്ലെറ്റ് എന്ന് ഓമനപ്പേരുള്ള അസോളയിൽ 25 - 30 % ജൈവലഭ്യത ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കോപ്പർ, സെലിനീയം അടക്കമുള്ള സവിശേഷ മൂലകങ്ങളുടെ കൂടി കലവറയായതിനാൽ പ്രകൃതിയുടെ ധാതുമൂലക കാപ്സ്യൂൾ എന്ന വിശേഷണവും അസോളയ്ക്ക് സ്വന്തമാണ്.
അസോള ടെക്നോളജിയുടെ തമിഴ്നാട് മോഡൽ
കാലിത്തീറ്റയുടെ ചെലവ് കുറയ്ക്കാനും, തീറ്റ ദൗർലഭ്യം ഒഴിവാക്കാനുമായി തമിഴ്നാട്ടിലെ ക്ഷീരകർഷകർ സ്വീകരിച്ച് ഏറെ വിജയം കൊയ്ത മാതൃകയാണ് അസോള ടെക്നോളജി. തമിഴ്നാട് സർക്കാർ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി സംസ്ഥാനത്താകമാനം കർഷകഭവനങ്ങളിലായി 35,000-ത്തിൽ അധികം അസോള യൂണിറ്റുകൾ സജ്ജീകരിക്കുകയുണ്ടായി.
അസോള നൽകിയതു വഴി പാലുത്പാദനത്തിൽ ഏറെ മികവ് നേടിയെന്ന് മാത്രമല്ല അസോള യൂണിറ്റുകളുടെ നിർമ്മാണ പ്രവർത്തന ചെലവ് തുലോം കുറവുമായിരുന്നു. 6 അടി നീളവും 3 അടി താഴ്ചയുമുള്ള ഒരു അസോള യൂണിറ്റ് ഒരുക്കാൻ ചെലവ് 600 രൂപ മാത്രമായിരുന്നു.
സേലം കാർഷിക സർവ്വകലാശാലയുടെ മേൽനോട്ടത്തിൽ നബാർഡ് വായ്പാ സഹായത്തോടെ അസോള കൃഷിക്കായി മറ്റൊരു പദ്ധതിയും തമിഴ്നാട്ടിൽ നടപ്പിലാക്കുന്നുണ്ട്. ഇന്ന് തമിഴ്നാട്ടിലെ ക്ഷീരകർഷകർക്കിടയിൽ അസോള ഏറെ പ്രീതിയാർജ്ജിച്ച കാലിത്തീറ്റ വിളയാണ്.
Content highlights: Azolla cultvation, Agriculture, Animal husbandry
പ്രകൃതിയുടെ പ്രോട്ടീൻ ടാബ്ലെറ്റ് എന്ന് ഓമനപ്പേരുള്ള അസോളയിൽ 25 - 30 % ജൈവലഭ്യത ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കോപ്പർ, സെലിനീയം അടക്കമുള്ള സവിശേഷ മൂലകങ്ങളുടെ കൂടി കലവറയായതിനാൽ പ്രകൃതിയുടെ ധാതുമൂലക കാപ്സ്യൂൾ എന്ന വിശേഷണവും അസോളയ്ക്ക് സ്വന്തമാണ്.
അസോള ടെക്നോളജിയുടെ തമിഴ്നാട് മോഡൽ
കാലിത്തീറ്റയുടെ ചെലവ് കുറയ്ക്കാനും, തീറ്റ ദൗർലഭ്യം ഒഴിവാക്കാനുമായി തമിഴ്നാട്ടിലെ ക്ഷീരകർഷകർ സ്വീകരിച്ച് ഏറെ വിജയം കൊയ്ത മാതൃകയാണ് അസോള ടെക്നോളജി. തമിഴ്നാട് സർക്കാർ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി സംസ്ഥാനത്താകമാനം കർഷകഭവനങ്ങളിലായി 35,000-ത്തിൽ അധികം അസോള യൂണിറ്റുകൾ സജ്ജീകരിക്കുകയുണ്ടായി.
അസോള നൽകിയതു വഴി പാലുത്പാദനത്തിൽ ഏറെ മികവ് നേടിയെന്ന് മാത്രമല്ല അസോള യൂണിറ്റുകളുടെ നിർമ്മാണ പ്രവർത്തന ചെലവ് തുലോം കുറവുമായിരുന്നു. 6 അടി നീളവും 3 അടി താഴ്ചയുമുള്ള ഒരു അസോള യൂണിറ്റ് ഒരുക്കാൻ ചെലവ് 600 രൂപ മാത്രമായിരുന്നു.
സേലം കാർഷിക സർവ്വകലാശാലയുടെ മേൽനോട്ടത്തിൽ നബാർഡ് വായ്പാ സഹായത്തോടെ അസോള കൃഷിക്കായി മറ്റൊരു പദ്ധതിയും തമിഴ്നാട്ടിൽ നടപ്പിലാക്കുന്നുണ്ട്. ഇന്ന് തമിഴ്നാട്ടിലെ ക്ഷീരകർഷകർക്കിടയിൽ അസോള ഏറെ പ്രീതിയാർജ്ജിച്ച കാലിത്തീറ്റ വിളയാണ്.
Content highlights: Azolla cultvation, Agriculture, Animal husbandry