കോട്ടയം: പ്ലാവിന്റെയും തെങ്ങിന്റെയും വ്യത്യസ്ത ഇനം തൈകൾ മുതൽ പാഷൻഫ്രൂട്ട് തൈകൾവരെ മാതൃഭൂമി കാർഷികമേളയിൽ എത്തിക്കും. 30 ഇനം പ്ലാവിൻതൈകൾ, മലേഷ്യൻകുള്ളൻ, ഗംഗ, ഗോദാവരി തുടങ്ങി തെങ്ങിൻതൈകൾ, വിദേശഫലവർഗങ്ങളുടെ തൈകൾ എന്നിവ ഉൾപ്പെടുത്തി വിശാലമായ നഴ്സറിയാണ് മേളയിലുണ്ടാവുക.
വേമ്പനാട് കായൽത്തീരത്തെ വൈക്കം ബീച്ചാണ് കാർഷികമേളയ്ക്ക് വേദിയാകുന്നത്. 27ന് തുടങ്ങുന്ന മേള ഒക്ടോബർ മൂന്നിന് സമാപിക്കും. രാവിലെ 11 മുതൽ രാത്രി 8 വരെയാണ് മേള.
കന്നുകാലി പ്രദർശനം, ശ്വാനപ്രദർശനം, കലാസന്ധ്യ, കർഷകസംഗമം, വൈക്കത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ചിത്രപ്രദർശനം, പഴയതും പുതിയതുമായ കാർഷിക ഉപകരണങ്ങളുടെ പ്രദർശനം, പുസ്തകപ്രദർശനം, ഭക്ഷ്യമേള, വിത്തുകളുടെ വിപണനം, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ മത്സരങ്ങൾ, നാട്ടുചന്ത, ഉത്പന്നപ്രദർശനം, കാർഷിക സെമിനാറുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വി ഗാർഡ് ഡൊമസ്റ്റിക് ആൻഡ് ആഗ്രിക്കൾച്ചർ പമ്പാണ് കാർഷികമേളയുടെ മുഖ്യസ്പോൺസർ, പാപ്ജോ പിക്കിൾസ് ആൻഡ് ജാം പവേർഡ് ബൈ സ്പോൺസറാണ്. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ മേളയുമായി സഹകരിക്കുന്നുണ്ട്. വിത്തുകളുടെയും തൈകളുടെയും വിശാലമായ സ്റ്റാളുകൾ മേളയുടെ ആകർഷണമാണ്. ചക്ക ഉത്പന്നങ്ങൾ, മോട്ടോർ പമ്പുകൾ, വിവിധ സർക്കാർ സ്റ്റാളുകൾ എന്നിവയും മേളയിൽ ഉണ്ട്.
കലാസന്ധ്യ
മാതൃഭൂമി കാർഷികമേളയിൽ എല്ലാ ദിവസവും വൈകുന്നേരം കലാപരിപാടികൾ അരങ്ങുണർത്തും. 27ന് ചേർത്തല കലാഭദ്രയുടെ നാടൻപാട്ട്, 28ന് സാബു കൊക്കോട്ടിന്റെ മെലഡിഫെസ്റ്റ്, 29ന് വൺമാൻഷോ, 30ന് അനിൽമാടയ്ക്കലിന്റെ സ്റ്റാർവാർ കോമഡിഷോ, ഒക്ടോബർ ഒന്നിന് കാവ്യസന്ധ്യ എന്നിവ നടക്കും.
കന്നുകാലി പ്രദർശനം
കാസർകോട് കുള്ളൻ, വെച്ചൂർപശു, സ്വർണകപില, ഗിർകാള എന്നിവയെ പ്രദർശനത്തിന് എത്തിക്കും.കന്നുകാലി പ്രദർശനത്തിലെ താരമായി മാണിക്യവും മേളയിൽ എത്തും. ലോകത്തിലെ ഏറ്റവും ചെറിയ പശു എന്നപേരിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ ഇടം നേടിയ പശുവാണ് മാണിക്യം.
വേമ്പനാട് കായൽത്തീരത്തെ വൈക്കം ബീച്ചാണ് കാർഷികമേളയ്ക്ക് വേദിയാകുന്നത്. 27ന് തുടങ്ങുന്ന മേള ഒക്ടോബർ മൂന്നിന് സമാപിക്കും. രാവിലെ 11 മുതൽ രാത്രി 8 വരെയാണ് മേള.
കന്നുകാലി പ്രദർശനം, ശ്വാനപ്രദർശനം, കലാസന്ധ്യ, കർഷകസംഗമം, വൈക്കത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ചിത്രപ്രദർശനം, പഴയതും പുതിയതുമായ കാർഷിക ഉപകരണങ്ങളുടെ പ്രദർശനം, പുസ്തകപ്രദർശനം, ഭക്ഷ്യമേള, വിത്തുകളുടെ വിപണനം, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ മത്സരങ്ങൾ, നാട്ടുചന്ത, ഉത്പന്നപ്രദർശനം, കാർഷിക സെമിനാറുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വി ഗാർഡ് ഡൊമസ്റ്റിക് ആൻഡ് ആഗ്രിക്കൾച്ചർ പമ്പാണ് കാർഷികമേളയുടെ മുഖ്യസ്പോൺസർ, പാപ്ജോ പിക്കിൾസ് ആൻഡ് ജാം പവേർഡ് ബൈ സ്പോൺസറാണ്. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ മേളയുമായി സഹകരിക്കുന്നുണ്ട്. വിത്തുകളുടെയും തൈകളുടെയും വിശാലമായ സ്റ്റാളുകൾ മേളയുടെ ആകർഷണമാണ്. ചക്ക ഉത്പന്നങ്ങൾ, മോട്ടോർ പമ്പുകൾ, വിവിധ സർക്കാർ സ്റ്റാളുകൾ എന്നിവയും മേളയിൽ ഉണ്ട്.
കലാസന്ധ്യ
മാതൃഭൂമി കാർഷികമേളയിൽ എല്ലാ ദിവസവും വൈകുന്നേരം കലാപരിപാടികൾ അരങ്ങുണർത്തും. 27ന് ചേർത്തല കലാഭദ്രയുടെ നാടൻപാട്ട്, 28ന് സാബു കൊക്കോട്ടിന്റെ മെലഡിഫെസ്റ്റ്, 29ന് വൺമാൻഷോ, 30ന് അനിൽമാടയ്ക്കലിന്റെ സ്റ്റാർവാർ കോമഡിഷോ, ഒക്ടോബർ ഒന്നിന് കാവ്യസന്ധ്യ എന്നിവ നടക്കും.
കന്നുകാലി പ്രദർശനം
കാസർകോട് കുള്ളൻ, വെച്ചൂർപശു, സ്വർണകപില, ഗിർകാള എന്നിവയെ പ്രദർശനത്തിന് എത്തിക്കും.കന്നുകാലി പ്രദർശനത്തിലെ താരമായി മാണിക്യവും മേളയിൽ എത്തും. ലോകത്തിലെ ഏറ്റവും ചെറിയ പശു എന്നപേരിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ ഇടം നേടിയ പശുവാണ് മാണിക്യം.