അടാട്ടിലിപ്പോൾ കൊയ്‌ത്തു കാലമാണ്. നോക്കെത്താ ദൂരത്തോളം പടർന്നുകിടക്കുന്ന പാടത്തിലെങ്ങും കേൾക്കുന്നത് കൊയ്‌ത്തുയന്ത്രത്തിന്റെ ശബ്ദവും. വിഷുവിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു അടാട്ട് ഗ്രാമം. നെൽകൃഷി നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ, ഒന്നിച്ചു നിന്നതാണ് അടാട്ടെ കർഷകരുടെ വിജയം. ഒരു തുണ്ട് ഭൂമി തരിശ്ശിടാതെ വർഷാവർഷം കൃത്യതയോടെ കൃഷിയിറക്കാൻ ഇവിടെ എല്ലാവരും ഒറ്റക്കെട്ടാണ്. വിവിധ പടവുകളുടെ ചുമതലയുള്ള കർഷകസംഘങ്ങളുടെ പരിശ്രമം ഇതിനു പുറകിലുണ്ട്. ഇറക്കേണ്ട വിത്തിനം നിശ്ചയിക്കുന്നതുമുതൽ കൃഷിയുടെ വിവിധഘട്ടത്തിൽ ചെയ്യേണ്ട കാര്യങ്ങളിലെല്ലാം ഏകോപനം ഉണ്ടാക്കാൻ കമ്മിറ്റി അംഗങ്ങൾക്ക് സാധിക്കുന്നു. ശാസ്ത്രീയമായ പിന്തുണയ്ക്ക് കൃഷി ഓഫീസിന്റെ സഹായവും കർഷകസംഘം ഉപയോഗപ്പെടുത്താറുണ്ട്.സാങ്കേതികതയുമായി ചങ്ങാത്തംഅധ്വാനഭാരം പരമാവധി യന്ത്രങ്ങളെ ഏൽപ്പിച്ച് ആധുനികരീതിയിലാണ് ഇവിടത്തെ കൃഷി. ഇതോടെ പുത്തൻതലമുറക്കാരും ഇവിടെ ധാരാളമായി കണ്ടത്തിലിറങ്ങുന്നുണ്ട്. നിലമുഴുന്നതിനും കൊയ്യുന്നതിനും യന്ത്രങ്ങൾ ഏർപ്പാടാക്കുന്നത് കമ്മിറ്റിയാണ്. യന്ത്രക്കൈകൾ കൊയ്ത് മെതിച്ച് മണിയാക്കുന്ന നെല്ല് കരാർ തൊഴിലാളികൾ ചാക്കിലാക്കുന്നു. സപ്ലൈകോ വന്ന് നെല്ല് ശേഖരിക്കുന്നു. ചുമട്ടുതൊഴിലാളികളുടെ ചാകരകൊയ്‌ത്തുകാലം ചുമട്ടുതൊഴിലാളികൾക്ക് ചാകരയാണ്. തൊഴിൽ ക്ഷാമത്താൽ മറ്റുജോലികൾക്ക് പോകുന്നവരൊക്കെ ഈ സമയത്ത് തിരിച്ചെത്തും. പ്രതിദിനം 3000 രൂപയ്ക്കുമുകളിൽ കൊയ്ത്തുകാലത്ത് ഇവർ സമ്പാദിക്കും. ഇരുനൂറിൽപരം ആളുകൾ ലോഡ് കയറ്റാൻ പാടത്തുണ്ടാകും.വിജയംവരിച്ച ജൈവകൃഷികൃഷിയിലെ ജൈവസംസ്‌കൃതി തിരിച്ചുപിടിക്കാൻ മുന്നിട്ടിറങ്ങിയ അറുപതോളം കർഷകർ ചേർന്ന് അടാട്ട് ഒമ്പതുമുറി പടവിൽ കഴിഞ്ഞ ഏഴു വർഷമായി ജൈവകൃഷിചെയ്യുന്നുണ്ട്. 83 ഏക്കറിലാണ് കൃഷി. കിലോയ്ക്ക് 51 രൂപ നിരക്കിൽ ഇസാഫ് ആണ് നെല്ല് ശേഖരിക്കുന്നത്.
അടാട്ടിലിപ്പോൾ കൊയ്‌ത്തു കാലമാണ്. നോക്കെത്താ ദൂരത്തോളം പടർന്നുകിടക്കുന്ന പാടത്തിലെങ്ങും കേൾക്കുന്നത് കൊയ്‌ത്തുയന്ത്രത്തിന്റെ ശബ്ദവും. വിഷുവിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു അടാട്ട് ഗ്രാമം. നെൽകൃഷി നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ, ഒന്നിച്ചു നിന്നതാണ് അടാട്ടെ കർഷകരുടെ വിജയം. ഒരു തുണ്ട് ഭൂമി തരിശ്ശിടാതെ വർഷാവർഷം കൃത്യതയോടെ കൃഷിയിറക്കാൻ ഇവിടെ എല്ലാവരും ഒറ്റക്കെട്ടാണ്. വിവിധ പടവുകളുടെ ചുമതലയുള്ള കർഷകസംഘങ്ങളുടെ പരിശ്രമം ഇതിനു പുറകിലുണ്ട്. ഇറക്കേണ്ട വിത്തിനം നിശ്ചയിക്കുന്നതുമുതൽ കൃഷിയുടെ വിവിധഘട്ടത്തിൽ ചെയ്യേണ്ട കാര്യങ്ങളിലെല്ലാം ഏകോപനം ഉണ്ടാക്കാൻ കമ്മിറ്റി അംഗങ്ങൾക്ക് സാധിക്കുന്നു. ശാസ്ത്രീയമായ പിന്തുണയ്ക്ക് കൃഷി ഓഫീസിന്റെ സഹായവും കർഷകസംഘം ഉപയോഗപ്പെടുത്താറുണ്ട്.സാങ്കേതികതയുമായി ചങ്ങാത്തംഅധ്വാനഭാരം പരമാവധി യന്ത്രങ്ങളെ ഏൽപ്പിച്ച് ആധുനികരീതിയിലാണ് ഇവിടത്തെ കൃഷി. ഇതോടെ പുത്തൻതലമുറക്കാരും ഇവിടെ ധാരാളമായി കണ്ടത്തിലിറങ്ങുന്നുണ്ട്. നിലമുഴുന്നതിനും കൊയ്യുന്നതിനും യന്ത്രങ്ങൾ ഏർപ്പാടാക്കുന്നത് കമ്മിറ്റിയാണ്. യന്ത്രക്കൈകൾ കൊയ്ത് മെതിച്ച് മണിയാക്കുന്ന നെല്ല് കരാർ തൊഴിലാളികൾ ചാക്കിലാക്കുന്നു. സപ്ലൈകോ വന്ന് നെല്ല് ശേഖരിക്കുന്നു. ചുമട്ടുതൊഴിലാളികളുടെ ചാകരകൊയ്‌ത്തുകാലം ചുമട്ടുതൊഴിലാളികൾക്ക് ചാകരയാണ്. തൊഴിൽ ക്ഷാമത്താൽ മറ്റുജോലികൾക്ക് പോകുന്നവരൊക്കെ ഈ സമയത്ത് തിരിച്ചെത്തും. പ്രതിദിനം 3000 രൂപയ്ക്കുമുകളിൽ കൊയ്ത്തുകാലത്ത് ഇവർ സമ്പാദിക്കും. ഇരുനൂറിൽപരം ആളുകൾ ലോഡ് കയറ്റാൻ പാടത്തുണ്ടാകും.വിജയംവരിച്ച ജൈവകൃഷികൃഷിയിലെ ജൈവസംസ്‌കൃതി തിരിച്ചുപിടിക്കാൻ മുന്നിട്ടിറങ്ങിയ അറുപതോളം കർഷകർ ചേർന്ന് അടാട്ട് ഒമ്പതുമുറി പടവിൽ കഴിഞ്ഞ ഏഴു വർഷമായി ജൈവകൃഷിചെയ്യുന്നുണ്ട്. 83 ഏക്കറിലാണ് കൃഷി. കിലോയ്ക്ക് 51 രൂപ നിരക്കിൽ ഇസാഫ് ആണ് നെല്ല് ശേഖരിക്കുന്നത്.