ചാത്തന്നൂർ: പോളച്ചിറ പുഞ്ചപ്പാടത്തെ ഉപ്പിന്റെ അംശമുള്ള നിലങ്ങളിലും നെൽക്കൃഷി നടത്താനാവും. ജില്ലാ മണ്ണ് പര്യവേക്ഷണ കേന്ദ്രം വൈറ്റില നെല്ല് ഗവേഷണകേന്ദ്രവുമായി സഹകരിച്ച് നടത്തിയ പരീക്ഷണക്കൃഷി വൻ വിജയമായി.
1500 ഏക്കറോളം പോളച്ചിറ പുഞ്ചപ്പാടത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് മണ്ണിൽ ലവണാംശം കൂടുതലുള്ളത്. ഈ ഭാഗത്ത് ഞാറ് നട്ടാൽ അല്പദിവസങ്ങൾ കഴിയുമ്പോൾ കരിഞ്ഞുപോകും. നിലം ഉടമകൾ കൃഷി നടത്താതെ തരിശ്ശിടുകയാണ് പതിവ്.
ജില്ലാ മണ്ണ് പര്യവേക്ഷണകേന്ദ്രം ഈ ഭാഗത്തെ മണ്ണ് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതിനെത്തുടർന്ന് കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ഉൾപ്പെടുത്തി സോയിൽ ഹെൽത്ത് കാർഡ് തയ്യാറാക്കി.
വൈറ്റില നെല്ല് ഗവേഷണകേന്ദ്രത്തിലെ പ്രൊഫ. ഡോ. വീണയുടെ സഹകരണത്തോടെ പത്ത് സെന്റ് വീതമുള്ള അഞ്ച് പ്ലോട്ടുകൾ തയ്യാറാക്കി. ഇതിൽ ഓരോന്നിലും വൈറ്റില-എട്ട്, വൈറ്റില-11, ചെട്ടി വിരുപ്പ്, ജ്യോതി എന്നീ വിത്തുകൾ വിതച്ചു. ഉപ്പും ഓരും തരണം ചെയ്യുന്ന വിത്തുകളാണ് ഇത്. കൃഷി വൻ വിജയമാണെന്ന് കർഷകർ പറഞ്ഞു.
തിങ്കളാഴ്ച കൊയ്ത്ത് നടത്തി. ലവണാംശമുള്ള നിലങ്ങളിൽ വൈറ്റില വിത്തുകൾ കൃഷി ചെയ്യാനാവുമെന്ന് കർഷകർക്ക് ബോധ്യമായി.
പരീക്ഷണ നെൽക്കൃഷി വിജയമായി
മണ്ണ് പരിശോധനയ്ക്കുശേഷം വിശദമായ പദ്ധതിരേഖ തയ്യാറാക്കിയാണ് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തത്. അത് വിജയമായത് കർഷകരിൽ ആത്മവിശ്വാസം വളർത്തും. ഇപ്പോൾ ഇവിടെ ഉത്പാദിപ്പിച്ച നെല്ലിനെക്കുറിച്ച് കൂടുതൽ പഠനം നടത്തും. അരിയുടെ രുചി, ഗ്ലൂക്കോമിൻ, കൊഴുപ്പ് തുടങ്ങിയവയും പരിശോധിക്കും-ആർ.അനിത (അസി. ഡയറക്ടർ, മണ്ണ് പര്യവേക്ഷണ കേന്ദ്രം, കൊല്ലം)
അടുത്തവർഷം എല്ലാ നിലത്തിലും കൃഷി
കർഷകർക്ക് ലവണാംശമുള്ള മണ്ണിലും കൃഷിചെയ്യാൻ അനുകൂലമായ വിത്ത് ലഭിച്ചതിൽ സന്തോഷമുണ്ട്. അടുത്തവർഷം എല്ലാ നിലത്തിലും കൃഷിചെയ്യും. 10 സെന്റിൽ നാല് കിലോ വിത്താണ് വിതച്ചത്. കാഴ്ചയിൽ നല്ല വിളവാണ്. വൈറ്റില-എട്ട് വിത്താണ് മികച്ചതെന്ന് വ്യക്തമാണ്-എൻ.രവീന്ദ്രൻ (പോളച്ചിറയിലെ കർഷകൻ, ജില്ലാപഞ്ചായത്തംഗം, കൊല്ലം)
Content highlights: Agriculture, Paddy field
1500 ഏക്കറോളം പോളച്ചിറ പുഞ്ചപ്പാടത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് മണ്ണിൽ ലവണാംശം കൂടുതലുള്ളത്. ഈ ഭാഗത്ത് ഞാറ് നട്ടാൽ അല്പദിവസങ്ങൾ കഴിയുമ്പോൾ കരിഞ്ഞുപോകും. നിലം ഉടമകൾ കൃഷി നടത്താതെ തരിശ്ശിടുകയാണ് പതിവ്.
ജില്ലാ മണ്ണ് പര്യവേക്ഷണകേന്ദ്രം ഈ ഭാഗത്തെ മണ്ണ് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതിനെത്തുടർന്ന് കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ഉൾപ്പെടുത്തി സോയിൽ ഹെൽത്ത് കാർഡ് തയ്യാറാക്കി.
വൈറ്റില നെല്ല് ഗവേഷണകേന്ദ്രത്തിലെ പ്രൊഫ. ഡോ. വീണയുടെ സഹകരണത്തോടെ പത്ത് സെന്റ് വീതമുള്ള അഞ്ച് പ്ലോട്ടുകൾ തയ്യാറാക്കി. ഇതിൽ ഓരോന്നിലും വൈറ്റില-എട്ട്, വൈറ്റില-11, ചെട്ടി വിരുപ്പ്, ജ്യോതി എന്നീ വിത്തുകൾ വിതച്ചു. ഉപ്പും ഓരും തരണം ചെയ്യുന്ന വിത്തുകളാണ് ഇത്. കൃഷി വൻ വിജയമാണെന്ന് കർഷകർ പറഞ്ഞു.
തിങ്കളാഴ്ച കൊയ്ത്ത് നടത്തി. ലവണാംശമുള്ള നിലങ്ങളിൽ വൈറ്റില വിത്തുകൾ കൃഷി ചെയ്യാനാവുമെന്ന് കർഷകർക്ക് ബോധ്യമായി.
പരീക്ഷണ നെൽക്കൃഷി വിജയമായി
മണ്ണ് പരിശോധനയ്ക്കുശേഷം വിശദമായ പദ്ധതിരേഖ തയ്യാറാക്കിയാണ് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തത്. അത് വിജയമായത് കർഷകരിൽ ആത്മവിശ്വാസം വളർത്തും. ഇപ്പോൾ ഇവിടെ ഉത്പാദിപ്പിച്ച നെല്ലിനെക്കുറിച്ച് കൂടുതൽ പഠനം നടത്തും. അരിയുടെ രുചി, ഗ്ലൂക്കോമിൻ, കൊഴുപ്പ് തുടങ്ങിയവയും പരിശോധിക്കും-ആർ.അനിത (അസി. ഡയറക്ടർ, മണ്ണ് പര്യവേക്ഷണ കേന്ദ്രം, കൊല്ലം)
അടുത്തവർഷം എല്ലാ നിലത്തിലും കൃഷി
കർഷകർക്ക് ലവണാംശമുള്ള മണ്ണിലും കൃഷിചെയ്യാൻ അനുകൂലമായ വിത്ത് ലഭിച്ചതിൽ സന്തോഷമുണ്ട്. അടുത്തവർഷം എല്ലാ നിലത്തിലും കൃഷിചെയ്യും. 10 സെന്റിൽ നാല് കിലോ വിത്താണ് വിതച്ചത്. കാഴ്ചയിൽ നല്ല വിളവാണ്. വൈറ്റില-എട്ട് വിത്താണ് മികച്ചതെന്ന് വ്യക്തമാണ്-എൻ.രവീന്ദ്രൻ (പോളച്ചിറയിലെ കർഷകൻ, ജില്ലാപഞ്ചായത്തംഗം, കൊല്ലം)
Content highlights: Agriculture, Paddy field