Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കര്‍ഷകര്‍ക്ക് ഇക്കുറിയും വേനല്‍മഴ കണ്ണീര്‍മഴ; ജില്ലയില്‍ 3.37 കോടിയുടെ കൃഷിനാശം കര്‍ഷകര്‍ക്ക് ഇക്കുറിയും വേനല്‍മഴ കണ്ണീര്‍മഴ; ജില്ലയില്‍ 3.37 കോടിയുടെ കൃഷിനാശം

$
0
0
കാക്കനാട്: വേനൽമഴ ഇക്കുറിയും വാഴ, കപ്പ, പച്ചക്കറി കർഷകരെ കണ്ണീരു കുടിപ്പിച്ചു. ഏപ്രിൽ മാസത്തെ വേനൽമഴയിലും കാറ്റിലും വ്യാപക കൃഷിനാശം. മഴയ്ക്കു പിന്നാലെയുള്ള പ്രാഥമിക കണക്കെടുപ്പിലാണ് 3.37 കോടി രൂപയുടെ നഷ്ടം വിലയിരുത്തിയത്. ഏപ്രിൽ ആദ്യവാരം മുതൽ മേയ് രണ്ടു വരെയുള്ള കണക്കുകൾ പരിശോധിച്ചപ്പോഴാണ് കൃഷിക്ക് വൻതോതിൽ നാശ നഷ്ടങ്ങൾ സംഭവിച്ചതായി കണ്ടെത്തിയത്.

മഴയ്ക്കൊപ്പം എത്തിയ കനത്ത കാറ്റാണ് ജില്ലയിലെമ്പാടും കൂടുതൽ നാശം ഉണ്ടാക്കിയത്. പ്രധാനമായും വാഴ കൃഷിക്കാണ് കനത്ത നഷ്ടം. കോതമംഗലം, പെരുമ്പാവൂർ, മൂവാറ്റുപുഴ, കുട്ടമ്പുഴ തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത്. കാറ്റിലും മഴയിലും ഏക്കറുകണക്കിന് പ്രദേശത്തെ വാഴകൾ ഒടിഞ്ഞ് നിലംപൊത്തി. 42,283 കുലച്ച വാഴകളും 85,312 കുലയ്ക്കാത്ത വാഴകളും പാലെടുക്കുന്ന 4,950 റബ്ബറും പാലെടുക്കാത്ത 4,612 റബ്ബറും നശിച്ചു. 478 അടയ്ക്കാ മരങ്ങളാണ് ശക്തമായ കാറ്റിൽ ഒടിഞ്ഞുവീണത്.

349 കുലച്ച തെങ്ങുകളും 4,172 ജാതിയും 77 കൊക്കോയും ശക്തമായ കാറ്റിൽ നിലംപതിച്ചു. 2.67 ഹെക്ടർ സ്ഥലത്തെ പച്ചക്കറി കൃഷിയും 39.60 ഹെക്ടർ മരച്ചീനി കൃഷിയും വെള്ളത്തിൽ മുങ്ങി. മഴയിൽ വാഴത്തടങ്ങളിലൊക്കെ അമിതമായി വെള്ളം കെട്ടിനിന്നതു മൂലം ഒട്ടുമിക്ക വാഴകൾക്കും അഴുകൽ രോഗം പിടിപെട്ടിട്ടുണ്ട്. ഇത്തവണ വാഴകൃഷിയിൽ വ്യാപക നാശമുണ്ടായതോടെ അടുത്ത വർഷത്തേക്കുള്ള വാഴകളുടെ കന്നുത്പാദനത്തിൽ കുറവുണ്ടാകും.

Content highlights: Agriculture, Organic farming, Crop loss

Viewing all articles
Browse latest Browse all 2897


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>