നല്ല രീതിയിൽ ശരീരത്തിൽ ജലത്തിന്റെ അളവുള്ള ആരോഗ്യമുള്ള നായ്ക്കൾ പ്രത്യേക ശരീരപ്രവർത്തനങ്ങൾ വഴി ശരീരതാപനില പരിസര താപനിലയുടെ ഉയർച്ചതാഴ്ച്ചകൾക്കനുസരിച്ച് സാധാരണ തോതിൽ നിലനിർത്തുന്നു. എന്നാൽ പ്രായമായവയും കുഞ്ഞുങ്ങളും പിടിച്ചു നിൽക്കാൻ കഴിയാതെ താപാഘാതമേറ്റ് മരണം വരെ സംഭവിക്കാവുന്ന നിലയിലാകുന്നു. ബ്രാക്കിസിഫാലിക്ക് വർഗ്ഗത്തിൽപ്പെട്ട ഇംഗ്ലീഷ് ബുൾഡോഗ്, ഫ്രഞ്ച് ബുൾഡോഗ്, പഗ്ഗ്, പെക്കിൻഗീസ്, ബോസ്റ്റൺ, ടെറിയർ തുടങ്ങി പതിഞ്ഞ മൂക്കും മുഖവുമുള്ള നായ ഇനങ്ങൾക്കു ബാഷ്പീകരണം വഴി താപനില ക്രമീകരിക്കാനുള്ള കഴിവു കുറവായിരിക്കും. ബ്രാക്കിസിയഫാലിക്ക് നായ്ക്കൾക്കും അമിതവണ്ണമുള്ളവയ്ക്കും ഹൃദയം, നാഡീവ്യൂഹം എന്നിവ സംബന്ധിച്ച രോഗമുള്ളവയ്ക്കും പ്രായമേറിയവയ്ക്കും കുഞ്ഞുങ്ങൾക്കുമൊക്കെ ഈ പ്രശ്നമുണ്ട്.
കാലാവസ്ഥയോട് യോജിക്കാൻ കഴിയാത്ത സ്ഥലത്തു കെട്ടിയിടുക, ആവശ്യത്തിനു വെള്ളം നൽകാതിരിക്കുക, ഉയർന്ന അന്തരീക്ഷ ആർദ്രത തുടങ്ങി പുറമേ നിന്നുള്ള പ്രശ്നങ്ങൾ അവസ്ഥ രൂക്ഷമാക്കുന്നു. അതുകൊണ്ടുതന്നെ ആൽപ്സ് പർവ്വതത്തിൽ വളർന്നുവന്ന സെയിന്റ് ബർണാഡും, മഞ്ഞുമലകളിൽ പിച്ചവെച്ചു നടന്ന സൈബീരിയൻ ഹസ്കിയുമൊക്കെ കടുത്ത ചൂടിൽ ഉരുകിയൊലിച്ചുപോകുന്നു.
ഉയർന്ന അന്തരീക്ഷ ഊഷ്മാവിനോടും, ആർദ്രതയോടും താദാത്മ്യം പ്രാപിക്കാത്ത അരുമ മൃഗങ്ങൾ ദീർഘ സമയത്തേക്ക് ഉയർന്ന താപനിലയിൽ നിൽക്കേണ്ടി വരുമ്പോൾ നിർജ്ജലീകരണത്തിന്റെ ഫലമായി രക്തധമനികൾ ചുരുങ്ങുകയും ഹൃദയത്തിന്റെ പ്രവർത്തനം കുറയുകയും ചെയ്യുന്നു.
കോശങ്ങളിലേക്കു രക്തപ്രവാഹം കുറയുകയും അവയുടെ ഓക്സിജൻ ലഭ്യത കുറഞ്ഞ് പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്യുന്നു. ഇതുമൂലം രക്തം കലർന്ന വയറിളക്കം ധമനികളിൽ രക്തം കട്ടപിടിക്കൽ, ഹൃദയതാളത്തിൽ വ്യതിയാനം, വൃക്കകളുടെ പ്രവർത്തന തടസ്സം എന്നിവയുണ്ടാകുന്നു വൃക്കകളുടെ തകരാറാണ് താപാഘാതത്തിന്റെ പ്രധാന പരിണതഫലം. രക്തസമ്മർദ്ദം കുറയുന്നതിനൊപ്പം അസിഡോസിസ്, നേരിട്ട് താപം ഏൽക്കുന്ന ശരീരഭാഗങ്ങളിൽ മാറ്റങ്ങൾ എന്നിവയും ഉണ്ടാകുന്നു.
ശരീരവ്യവസ്ഥകളും, കോശപ്രവർത്തനങ്ങളും, കോശജാലങ്ങളും ക്ഷയിച്ചു തുടങ്ങുന്നു. നീണ്ട സമയത്തേക്കു ചൂടുള്ള അവസ്ഥ തുടർന്നാൽ അരുമ മൃഗങ്ങളിൽ വ്യക്തമായ ലക്ഷണങ്ങളുടെ അഭാവത്തിൽപോലും വെറ്ററിനറി പരിശോധന നടത്തണം. ലക്ഷണങ്ങൾ കണ്ടാൽ അതിദ്രുതം ചികിത്സിക്കണം.
ഉന്മേഷക്കുറവ്, ബലക്ഷയം, ഉടമയുടെ ആജ്ഞകളോട് തണുപ്പൻ പ്രതികരണം, ദ്രുതഗതിയിൽ അണപ്പ്, ഉമിനീരൊലിപ്പ്, തുടർച്ചയായ കുര, നാവിനു നീല നിറം, പനി, ഉയർന്ന ഹൃദയസ്പന്ദനം, ശ്ലേഷ്മസ്തരങ്ങൾ വരളൽ, നാഡീസ്പന്ദനം ദുർബലമാകൽ, താളംതെറ്റൽ, നടക്കാൻ ബുദ്ധിമുട്ട്, അന്ധത, കോച്ചിപ്പിടിത്തം, ബോധക്ഷയം തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
ചെറിയ നാസാരന്ധ്രങ്ങളുള്ള ഷിവാവ, പിറ്റ്ബുൾ, പഗ്ഗ്, പരന്ന മുഖമുള്ള ബോക്സർ ഇനങ്ങളും, ഇളം നിറത്തിലോ, പിങ്ക് നിറത്തിലോ മൂക്കുള്ളവയും നീളം തീരെക്കുറഞ്ഞ രോമങ്ങളുള്ളവയും സൂര്യാതാപത്തിന് എളുപ്പം ഇരയാകും. ചർമ്മത്തിൽ ചെറിയ ചുവന്ന രക്തസ്രാവപ്പൊട്ടുകൾ കാണപ്പെടാം.
സൂര്യാതാപം ബാധിച്ചവയുടെ രക്തപരിശോധനയിൽ മൊത്തം ഖരപദാർത്ഥങ്ങൾ ബിലിറൂബിൻ, ക്രിയാറ്റിൻ എന്നിവയിൽ വ്യത്യാസം കാണാം.
നായ്ക്കളും പൂച്ചകളും നല്ല രോമാവരണമുള്ളവയാണ്. തണുപ്പുകാലത്ത് ശരീരത്തിനു സംരക്ഷണം നൽകുന്ന രോമാവരണം വേനൽക്കാലത്തും ചെറിയ സഹായങ്ങൾ ചെയ്യുന്നുണ്ട്. അധികതാപം ശരീരത്തിൽ ഏൽക്കാതെ കാക്കുന്നതു കൂടാതെ സൂര്യകിരണങ്ങൾ നേരിട്ടേൽക്കുന്നതു മൂലമുള്ള ചർമ്മപ്രശ്നങ്ങൾ, നിർജ്ജലീകരണം, ഈച്ചശല്യം എന്നിവ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ വേനൽക്കാലത്ത് രോമം വടിച്ചുകളയുന്നതോ അമിതമായി മുറിച്ചുകളയുന്നതോ നല്ലതല്ല.
അടിയിലുള്ള കനംകൂടിയ രോമാവരണത്തേക്കാൾ പുറമെയുള്ള രോമാവരണമാണ് ചൂടുകാലത്ത് പ്രയോജനപ്പെടുക. എന്നാൽ വേനലിൽ രോമം പൊഴിയുന്നത് ഒരു പരിധിവരെ ചൂടിൽ നിന്നു സംരക്ഷണം നൽകുന്നുണ്ട്. നായയെ കുളിപ്പിക്കുന്നതും കൂട്ടിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കുന്നതും, ഫാൻ ഇടുന്നതുമൊക്കെ ചൂടു കുറയ്ക്കാൻ സഹായകമാണ്.
താപാഘാതമേറ്റാൽ പ്രഥമ ശുശ്രൂഷ ഏറെ പ്രധാനമാണ്. ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ മൃഗത്തെ ചൂടുള്ളിടത്തുനിന്നും തണുപ്പുള്ള സ്ഥലത്തേക്കു മാറ്റണം. തല ഉയർത്തിപ്പിടിച്ച് കഴുത്തുവരെയുള്ള ഭാഗം വെള്ളത്തിൽ മുക്കുക. ശരീരം നനയ്ക്കുക, തണുത്ത തുണികൊണ്ട് ശരീരം പൊതിയുക, പിൻകഴുത്തിലും, പിൻകാലുകളിലും നനഞ്ഞ തുണിവയ്ക്കുക എന്നിവയും നന്ന്.
തണുത്ത ശുദ്ധജലം കുടിയ്ക്കാൻ നൽകുക, തനിയെ കുടിക്കുന്നില്ലെങ്കിൽ തുള്ളി തുള്ളിയായി വീഴ്ത്തി നാവു നനയ്ക്കുക. ബലം പ്രയോഗിച്ചു കുടിപ്പിച്ചാൽ വെള്ളം ശ്വാസകോശത്തിൽ കയറാൻ ഇടയുണ്ട്.
ഐസ്കട്ട കൊടുത്താൽ പെട്ടെന്ന് താപനില കുറയാം. ഇതു നന്നല്ല. കാലുകൾ തിരുമ്മിക്കൊടുത്തും രക്തയോട്ടം കൂട്ടാം. ചൂടു കുറയ്ക്കാൻ ആസ്പിരിൻ ഗുളികകളും മറ്റും കൊടുക്കുന്നതും ദോഷം ചെയ്യും. വേനലാകും മുമ്പ് വൈദ്യ പരിശോധന നടത്തണം. ബാഹ്യ, ആന്തര പരാദങ്ങൾക്കെതിരെയുള്ള മരുന്നും നൽകണം.
വേനൽക്കാലത്ത് അധിക വ്യായാമം വേണ്ട. കൂടുകൾ തണലുള്ള സ്ഥലത്തു പണിയുകയും എപ്പോഴും ശുദ്ധജലം ലഭിക്കാൻ സൗകര്യമേർപ്പെടുത്തുകയും ചെയ്യുക. ഈർപ്പമുള്ള മണൽ നിറച്ച പെട്ടികൾ ഇരിക്കാനും നിൽക്കാനുമായി നൽകാം. ദിവസേന ബ്രഷ് ചെയ്യുക, അധിക നീളമുള്ള രോമങ്ങൾ മുറിക്കുക, സൂര്യപ്രകാശം പെട്ടെന്നു പതിക്കുന്ന ശരീരഭാഗങ്ങളിൽ സിങ്ക് ഓക്സൈഡ് ചേർക്കാത്ത സൺക്രീമുകൾ പുരട്ടുക. വേനൽക്കാലത്ത് ഉച്ചഭക്ഷണം ഒഴിവാക്കി രാവിലെയും, വൈകുന്നേരവും ഭക്ഷണം നൽകുക.
കൊഴുപ്പ് കുറഞ്ഞതും, ജലാംശം കൂടിയതുമായ ഭക്ഷണം പാകംചെയ്ത ഉടനെ നൽകുക. മധുരക്കിഴങ്ങ് നല്ല അളവിൽ ബീറ്റാകരോട്ടിൻ നൽകുമെന്നതിനാൽ ഇതു ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. തണുത്ത വെള്ളം ധാരാളം നൽകുക. വെള്ളത്തിൽ ഒരു നുള്ള് ഉപ്പ് ചേർത്താൽ ധാതുലവണ നഷ്ടം കുറയ്ക്കാം. നായ്ക്കുട്ടികൾക്ക് ഏത്തപ്പഴം, നുറുക്കി വേവിച്ച മാംസം, മുറിച്ച കാരറ്റ്, ആപ്പിൾ എന്നിവ തണുപ്പിച്ചു നൽകാം.
വേവിച്ച കോഴിയിറച്ചിയോ, ബീഫോ, ഐസ്ക്യൂബ്ട്രേയിൽ വച്ചു തണുപ്പിച്ച് നൽകാം. നേന്ത്രപ്പഴം, കാരറ്റ്, ആപ്പിൾ, ഇഷ്ടപ്പെട്ട മറ്റു പഴങ്ങൾ, യോഗർട്ട് എന്നിവ ചേർത്തുണ്ടാക്കിയ ഐസ്ക്രീമുകൾ നൽകാം. സവോള, വെളുത്തുള്ളി, മുന്തിരി, കശുവണ്ടി എന്നിവ ഒഴിവാക്കണം.
Content highlights: Animal husbandry, Pet dogs, Sun burn
കാലാവസ്ഥയോട് യോജിക്കാൻ കഴിയാത്ത സ്ഥലത്തു കെട്ടിയിടുക, ആവശ്യത്തിനു വെള്ളം നൽകാതിരിക്കുക, ഉയർന്ന അന്തരീക്ഷ ആർദ്രത തുടങ്ങി പുറമേ നിന്നുള്ള പ്രശ്നങ്ങൾ അവസ്ഥ രൂക്ഷമാക്കുന്നു. അതുകൊണ്ടുതന്നെ ആൽപ്സ് പർവ്വതത്തിൽ വളർന്നുവന്ന സെയിന്റ് ബർണാഡും, മഞ്ഞുമലകളിൽ പിച്ചവെച്ചു നടന്ന സൈബീരിയൻ ഹസ്കിയുമൊക്കെ കടുത്ത ചൂടിൽ ഉരുകിയൊലിച്ചുപോകുന്നു.
ഉയർന്ന അന്തരീക്ഷ ഊഷ്മാവിനോടും, ആർദ്രതയോടും താദാത്മ്യം പ്രാപിക്കാത്ത അരുമ മൃഗങ്ങൾ ദീർഘ സമയത്തേക്ക് ഉയർന്ന താപനിലയിൽ നിൽക്കേണ്ടി വരുമ്പോൾ നിർജ്ജലീകരണത്തിന്റെ ഫലമായി രക്തധമനികൾ ചുരുങ്ങുകയും ഹൃദയത്തിന്റെ പ്രവർത്തനം കുറയുകയും ചെയ്യുന്നു.
കോശങ്ങളിലേക്കു രക്തപ്രവാഹം കുറയുകയും അവയുടെ ഓക്സിജൻ ലഭ്യത കുറഞ്ഞ് പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്യുന്നു. ഇതുമൂലം രക്തം കലർന്ന വയറിളക്കം ധമനികളിൽ രക്തം കട്ടപിടിക്കൽ, ഹൃദയതാളത്തിൽ വ്യതിയാനം, വൃക്കകളുടെ പ്രവർത്തന തടസ്സം എന്നിവയുണ്ടാകുന്നു വൃക്കകളുടെ തകരാറാണ് താപാഘാതത്തിന്റെ പ്രധാന പരിണതഫലം. രക്തസമ്മർദ്ദം കുറയുന്നതിനൊപ്പം അസിഡോസിസ്, നേരിട്ട് താപം ഏൽക്കുന്ന ശരീരഭാഗങ്ങളിൽ മാറ്റങ്ങൾ എന്നിവയും ഉണ്ടാകുന്നു.
ശരീരവ്യവസ്ഥകളും, കോശപ്രവർത്തനങ്ങളും, കോശജാലങ്ങളും ക്ഷയിച്ചു തുടങ്ങുന്നു. നീണ്ട സമയത്തേക്കു ചൂടുള്ള അവസ്ഥ തുടർന്നാൽ അരുമ മൃഗങ്ങളിൽ വ്യക്തമായ ലക്ഷണങ്ങളുടെ അഭാവത്തിൽപോലും വെറ്ററിനറി പരിശോധന നടത്തണം. ലക്ഷണങ്ങൾ കണ്ടാൽ അതിദ്രുതം ചികിത്സിക്കണം.
ഉന്മേഷക്കുറവ്, ബലക്ഷയം, ഉടമയുടെ ആജ്ഞകളോട് തണുപ്പൻ പ്രതികരണം, ദ്രുതഗതിയിൽ അണപ്പ്, ഉമിനീരൊലിപ്പ്, തുടർച്ചയായ കുര, നാവിനു നീല നിറം, പനി, ഉയർന്ന ഹൃദയസ്പന്ദനം, ശ്ലേഷ്മസ്തരങ്ങൾ വരളൽ, നാഡീസ്പന്ദനം ദുർബലമാകൽ, താളംതെറ്റൽ, നടക്കാൻ ബുദ്ധിമുട്ട്, അന്ധത, കോച്ചിപ്പിടിത്തം, ബോധക്ഷയം തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
ചെറിയ നാസാരന്ധ്രങ്ങളുള്ള ഷിവാവ, പിറ്റ്ബുൾ, പഗ്ഗ്, പരന്ന മുഖമുള്ള ബോക്സർ ഇനങ്ങളും, ഇളം നിറത്തിലോ, പിങ്ക് നിറത്തിലോ മൂക്കുള്ളവയും നീളം തീരെക്കുറഞ്ഞ രോമങ്ങളുള്ളവയും സൂര്യാതാപത്തിന് എളുപ്പം ഇരയാകും. ചർമ്മത്തിൽ ചെറിയ ചുവന്ന രക്തസ്രാവപ്പൊട്ടുകൾ കാണപ്പെടാം.
സൂര്യാതാപം ബാധിച്ചവയുടെ രക്തപരിശോധനയിൽ മൊത്തം ഖരപദാർത്ഥങ്ങൾ ബിലിറൂബിൻ, ക്രിയാറ്റിൻ എന്നിവയിൽ വ്യത്യാസം കാണാം.
നായ്ക്കളും പൂച്ചകളും നല്ല രോമാവരണമുള്ളവയാണ്. തണുപ്പുകാലത്ത് ശരീരത്തിനു സംരക്ഷണം നൽകുന്ന രോമാവരണം വേനൽക്കാലത്തും ചെറിയ സഹായങ്ങൾ ചെയ്യുന്നുണ്ട്. അധികതാപം ശരീരത്തിൽ ഏൽക്കാതെ കാക്കുന്നതു കൂടാതെ സൂര്യകിരണങ്ങൾ നേരിട്ടേൽക്കുന്നതു മൂലമുള്ള ചർമ്മപ്രശ്നങ്ങൾ, നിർജ്ജലീകരണം, ഈച്ചശല്യം എന്നിവ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ വേനൽക്കാലത്ത് രോമം വടിച്ചുകളയുന്നതോ അമിതമായി മുറിച്ചുകളയുന്നതോ നല്ലതല്ല.
അടിയിലുള്ള കനംകൂടിയ രോമാവരണത്തേക്കാൾ പുറമെയുള്ള രോമാവരണമാണ് ചൂടുകാലത്ത് പ്രയോജനപ്പെടുക. എന്നാൽ വേനലിൽ രോമം പൊഴിയുന്നത് ഒരു പരിധിവരെ ചൂടിൽ നിന്നു സംരക്ഷണം നൽകുന്നുണ്ട്. നായയെ കുളിപ്പിക്കുന്നതും കൂട്ടിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കുന്നതും, ഫാൻ ഇടുന്നതുമൊക്കെ ചൂടു കുറയ്ക്കാൻ സഹായകമാണ്.
താപാഘാതമേറ്റാൽ പ്രഥമ ശുശ്രൂഷ ഏറെ പ്രധാനമാണ്. ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ മൃഗത്തെ ചൂടുള്ളിടത്തുനിന്നും തണുപ്പുള്ള സ്ഥലത്തേക്കു മാറ്റണം. തല ഉയർത്തിപ്പിടിച്ച് കഴുത്തുവരെയുള്ള ഭാഗം വെള്ളത്തിൽ മുക്കുക. ശരീരം നനയ്ക്കുക, തണുത്ത തുണികൊണ്ട് ശരീരം പൊതിയുക, പിൻകഴുത്തിലും, പിൻകാലുകളിലും നനഞ്ഞ തുണിവയ്ക്കുക എന്നിവയും നന്ന്.
തണുത്ത ശുദ്ധജലം കുടിയ്ക്കാൻ നൽകുക, തനിയെ കുടിക്കുന്നില്ലെങ്കിൽ തുള്ളി തുള്ളിയായി വീഴ്ത്തി നാവു നനയ്ക്കുക. ബലം പ്രയോഗിച്ചു കുടിപ്പിച്ചാൽ വെള്ളം ശ്വാസകോശത്തിൽ കയറാൻ ഇടയുണ്ട്.
ഐസ്കട്ട കൊടുത്താൽ പെട്ടെന്ന് താപനില കുറയാം. ഇതു നന്നല്ല. കാലുകൾ തിരുമ്മിക്കൊടുത്തും രക്തയോട്ടം കൂട്ടാം. ചൂടു കുറയ്ക്കാൻ ആസ്പിരിൻ ഗുളികകളും മറ്റും കൊടുക്കുന്നതും ദോഷം ചെയ്യും. വേനലാകും മുമ്പ് വൈദ്യ പരിശോധന നടത്തണം. ബാഹ്യ, ആന്തര പരാദങ്ങൾക്കെതിരെയുള്ള മരുന്നും നൽകണം.
വേനൽക്കാലത്ത് അധിക വ്യായാമം വേണ്ട. കൂടുകൾ തണലുള്ള സ്ഥലത്തു പണിയുകയും എപ്പോഴും ശുദ്ധജലം ലഭിക്കാൻ സൗകര്യമേർപ്പെടുത്തുകയും ചെയ്യുക. ഈർപ്പമുള്ള മണൽ നിറച്ച പെട്ടികൾ ഇരിക്കാനും നിൽക്കാനുമായി നൽകാം. ദിവസേന ബ്രഷ് ചെയ്യുക, അധിക നീളമുള്ള രോമങ്ങൾ മുറിക്കുക, സൂര്യപ്രകാശം പെട്ടെന്നു പതിക്കുന്ന ശരീരഭാഗങ്ങളിൽ സിങ്ക് ഓക്സൈഡ് ചേർക്കാത്ത സൺക്രീമുകൾ പുരട്ടുക. വേനൽക്കാലത്ത് ഉച്ചഭക്ഷണം ഒഴിവാക്കി രാവിലെയും, വൈകുന്നേരവും ഭക്ഷണം നൽകുക.
കൊഴുപ്പ് കുറഞ്ഞതും, ജലാംശം കൂടിയതുമായ ഭക്ഷണം പാകംചെയ്ത ഉടനെ നൽകുക. മധുരക്കിഴങ്ങ് നല്ല അളവിൽ ബീറ്റാകരോട്ടിൻ നൽകുമെന്നതിനാൽ ഇതു ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. തണുത്ത വെള്ളം ധാരാളം നൽകുക. വെള്ളത്തിൽ ഒരു നുള്ള് ഉപ്പ് ചേർത്താൽ ധാതുലവണ നഷ്ടം കുറയ്ക്കാം. നായ്ക്കുട്ടികൾക്ക് ഏത്തപ്പഴം, നുറുക്കി വേവിച്ച മാംസം, മുറിച്ച കാരറ്റ്, ആപ്പിൾ എന്നിവ തണുപ്പിച്ചു നൽകാം.
വേവിച്ച കോഴിയിറച്ചിയോ, ബീഫോ, ഐസ്ക്യൂബ്ട്രേയിൽ വച്ചു തണുപ്പിച്ച് നൽകാം. നേന്ത്രപ്പഴം, കാരറ്റ്, ആപ്പിൾ, ഇഷ്ടപ്പെട്ട മറ്റു പഴങ്ങൾ, യോഗർട്ട് എന്നിവ ചേർത്തുണ്ടാക്കിയ ഐസ്ക്രീമുകൾ നൽകാം. സവോള, വെളുത്തുള്ളി, മുന്തിരി, കശുവണ്ടി എന്നിവ ഒഴിവാക്കണം.
Content highlights: Animal husbandry, Pet dogs, Sun burn