വിളവെടുപ്പ് കാലത്ത് നേന്ത്രപ്പഴത്തിന് വില ഉയർന്നത് വാഴക്കർഷകരെ ആഹ്ളാദത്തിലാക്കുന്നു. പച്ചക്കായ കിലോയ്ക്ക് 46 രൂപയ്ക്ക് വരെയാണ് വിൽക്കുന്നത്. നേന്ത്രപ്പഴത്തിന് ചില്ലറ വില്പന കിലോയ്ക്ക് 55 രൂപയും. കഴിഞ്ഞവർഷം ശരാശരി 30 രൂപയായിരുന്നു പച്ചക്കായക്ക് വില ലഭിച്ചിരുന്നത്.
വിളവെടുപ്പ് മുന്നേറുന്നതിനിടെ നിപ ഭീതി ഉയർന്നതും പഴത്തിന് വില കുറയാൻ കാരണമായി. എന്നാൽ ഇത്തവണ വിളവെടുപ്പ് റംസാൻ മാസത്തിനിടയിലായതിനാൽ പഴത്തിന് ആവശ്യക്കാർ കൂടി. പ്രളയത്തെത്തുടർന്ന് ചിലയിടങ്ങളിൽ കർഷകർ പിന്മാറിയതും കടുത്ത വേനലായതിനാൽ പലയിടങ്ങളിലും കൃഷി നശിച്ചതും പഴലഭ്യത കുറച്ചു. ഇതാണ് വില വർധിക്കാൻ കാരണം.
പ്രളയം ബാധിച്ചതിനാൽ മേഖലയിൽ ഒരുമാസം വൈകിയാണ് വാഴ നട്ടത്. നേരത്തെ വാഴനട്ട പലരും വയലുകളിൽനിന്ന് കന്ന് പറിച്ചെടുത്തിരുന്നു. കടുത്ത വേനലിൽ ജലക്ഷാമം രൂക്ഷമായതും പലയിടങ്ങളിലും കൃഷിയെ ബാധിച്ചു. എങ്കിലും നേന്ത്രപ്പഴത്തിന് വില കൂടുതലായതിനാൽ കൃഷി ലാഭകരമാകുമെന്നാണ് കർഷകർ പറയുന്നത്.
കഴിഞ്ഞ വർഷത്തെക്കാൾ ഓരോ കുലയിലും ശരാശരി 200 രൂപ കർഷകർക്ക് അധികം ലഭിക്കുന്നുണ്ട്. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ.) വിപണനകേന്ദ്രം തുറന്നാണ് കർഷകരിൽനിന്ന് വാഴക്കുല വാങ്ങുന്നത്. ദിവസവും ടൺകണക്കിന് പച്ചക്കായ വാഴയൂരിൽനിന്ന് കയറ്റിയയക്കുന്നു.
Content Highlights:Banana Price Increase In Kerala Market
വിളവെടുപ്പ് മുന്നേറുന്നതിനിടെ നിപ ഭീതി ഉയർന്നതും പഴത്തിന് വില കുറയാൻ കാരണമായി. എന്നാൽ ഇത്തവണ വിളവെടുപ്പ് റംസാൻ മാസത്തിനിടയിലായതിനാൽ പഴത്തിന് ആവശ്യക്കാർ കൂടി. പ്രളയത്തെത്തുടർന്ന് ചിലയിടങ്ങളിൽ കർഷകർ പിന്മാറിയതും കടുത്ത വേനലായതിനാൽ പലയിടങ്ങളിലും കൃഷി നശിച്ചതും പഴലഭ്യത കുറച്ചു. ഇതാണ് വില വർധിക്കാൻ കാരണം.
പ്രളയം ബാധിച്ചതിനാൽ മേഖലയിൽ ഒരുമാസം വൈകിയാണ് വാഴ നട്ടത്. നേരത്തെ വാഴനട്ട പലരും വയലുകളിൽനിന്ന് കന്ന് പറിച്ചെടുത്തിരുന്നു. കടുത്ത വേനലിൽ ജലക്ഷാമം രൂക്ഷമായതും പലയിടങ്ങളിലും കൃഷിയെ ബാധിച്ചു. എങ്കിലും നേന്ത്രപ്പഴത്തിന് വില കൂടുതലായതിനാൽ കൃഷി ലാഭകരമാകുമെന്നാണ് കർഷകർ പറയുന്നത്.
കഴിഞ്ഞ വർഷത്തെക്കാൾ ഓരോ കുലയിലും ശരാശരി 200 രൂപ കർഷകർക്ക് അധികം ലഭിക്കുന്നുണ്ട്. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ.) വിപണനകേന്ദ്രം തുറന്നാണ് കർഷകരിൽനിന്ന് വാഴക്കുല വാങ്ങുന്നത്. ദിവസവും ടൺകണക്കിന് പച്ചക്കായ വാഴയൂരിൽനിന്ന് കയറ്റിയയക്കുന്നു.
Content Highlights:Banana Price Increase In Kerala Market