ഒരുകാലത്ത് അടച്ചുപൂട്ടൽ ഭീഷണി നേരിട്ട തിരുവനന്തപുരം ചെറ്റച്ചൽ ജഴ്സിഫാം ഇന്ന് വികസനപാതയിലാണ്. ഏറെനാൾ അവഗണനയിലായിരുന്ന ഫാം ജില്ലാപ്പഞ്ചായത്തിന്റെയും ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും ശ്രമഫലമായി സംസ്ഥാനത്തെ മികച്ച ഫാമുകളിലൊന്നായി മാറി.
കൃഷി-മൃഗസംരക്ഷണവകുപ്പുകളുടെ കീഴിലാണ് ഫാമിന്റെ പ്രവർത്തനം. പാലുത്പാദനം മുൻവർഷങ്ങളെക്കാൾ മികച്ച നിലയിലാണ്. തീറ്റപ്പുൽക്കൃഷി ഉൾപ്പെടെയുള്ള പദ്ധതികളും വിജയമായി.
വിതുര പാലോട് റോഡിൽ പൊട്ടൻചിറയിലെ ഫാം ആരംഭിക്കുന്നത് 1956-ലാണ്. കുടപ്പനക്കുന്ന് ഫാമിന്റെ അനുബന്ധസ്ഥാപനമായിരുന്നു തുടക്കം. 1980-കളിൽ വിതുര ജഴ്സിഫാമിന്റെ എക്സ്റ്റൻഷൻ യൂണിറ്റായി മാറി നന്നായി പ്രവർത്തിച്ചെങ്കിലും 90-കളുടെ മധ്യത്തോടെ മന്ദഗതിയിലായി.
പശുക്കളുടെ എണ്ണത്തിലും പാലുത്പാദനത്തിലും ഗണ്യമായ കുറവുണ്ടായതോടെ പുതിയ നിയമനങ്ങൾ നടക്കാതായി. ഉദ്യോഗസ്ഥരിൽ പലരും സ്ഥലം മാറിപ്പോയി. ഫാമിന്റെ സ്ഥലത്തിൽനിന്ന് 25-ഏക്കർ ജവഹർ നവോദയസ്കൂളിനായി വിട്ടുകൊടുത്തു. ബാക്കിയുള്ളതിൽ അഞ്ചേക്കറോളം വരുന്നസ്ഥലം ആദിവാസികൾ കൈയേറി.
അടച്ചുപൂട്ടൽ ഭീഷണി നേരിട്ട അവസ്ഥയിലാണ് ഫാമിന് പുനർജീവൻ നൽകണമെന്നാഗ്രഹിച്ച് കുറച്ച് ഉദ്യോഗസ്ഥർ ഇവിടെയെത്തിയത്. നടത്തിപ്പുചുമതല ജില്ലാപ്പഞ്ചായത്തിന് നൽകിയതും ഗുണകരമായി. പ്രദേശവാസികളിൽനിന്ന് ദിവസവേതനാടിസ്ഥാനത്തിൽ തൊഴിലാളികളെ ജോലിക്കെടുക്കാൻ തീരുമാനിച്ചു.
ആദ്യം മുന്നൂറോളം തൊഴിലാളികളുണ്ടായിരുന്നെങ്കിലും പിന്നീടത് 150-ൽ താഴെയായി. പശുക്കളുടെ എണ്ണം കൂടിയതോടെ പാലുത്പാദനം വർധിച്ചു. ഇന്ന് പ്രതിദിനം 1200-ലിറ്ററാണ് ഉത്പാദനം. നിരവധി വികസന പ്രവർത്തനങ്ങളാണ് വകുപ്പുകളും ജില്ലാപ്പഞ്ചായത്തും ചേർന്ന് ഫാമിൽ നടപ്പാക്കിയത്.
ഗ്രീൻമിൽക്ക് എന്ന പേരിൽ പുറത്തിറക്കുന്ന പാക്കറ്റുപാലിന് ആവശ്യക്കാരേറെയാണ്. നന്ദിയോട്, വിതുര, തൊളിക്കോട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽക്കൂടാതെ വികാസ്ഭവനിലും ജില്ലാപ്പഞ്ചായത്തോഫീസിലും പാൽ വിതരണമുണ്ട്. ആടുവളർത്തൽ പദ്ധതിയുടെ ഭാഗമായി അത്യുത്പാദനശേഷിയുള്ള നൂറിലധികം ആടുകളെ ഫാമിൽ വളർത്തുന്നു. മുട്ടയുത്പാദനത്തിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തോടെ മുട്ടക്കോഴിവളർത്തൽ യൂണിറ്റും ആരംഭിച്ചു.
ജലസ്രോതസ്സുകളുടെ നവീകരണം, റോഡുകളുടെ പുനർനിർമാണം, ചുറ്റുമതിൽ സംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു. മണ്ണിരക്കമ്പോസ്റ്റ് നിർമാണം, കർഷകർക്കു കിടാരികളെ വളർത്താൻ നൽകൽ തുടങ്ങിയവയും നടപ്പാക്കിയ പദ്ധതികളാണ്. ഇതോടൊപ്പം തെങ്ങ്, മാവ്, സപ്പോട്ട തുടങ്ങിയ ഫലവൃക്ഷങ്ങളും ഫാമിന് വരുമാനം നേടിക്കൊടുക്കുന്നു.
ഫലം കണ്ടത് ജില്ലാപ്പഞ്ചായത്തിന്റെ ദീർഘവീക്ഷണം
തിരുവനന്തപുരം ജില്ലാപ്പഞ്ചായത്തിന്റെയും ഡിവിഷനംഗം കൂടിയായ പ്രസിഡന്റ് വി.കെ.മധുവിന്റെയും ദീർഘവീക്ഷണമാണ് ഫാമിന്റെ വികസനത്തിലൂടെ ഫലം കണ്ടത്. ഓരോ ബജറ്റിലും പുതിയ പദ്ധതികൾക്കു തുക മാറ്റിവെച്ചു.
ഫാമിന്റെ ഭൗതികസാഹചര്യങ്ങൾക്കനുസരിച്ചുള്ള പദ്ധതികളാവിഷ്കരിച്ചതും ഗുണമായി. തൊഴിലാളികളിൽ 69 - പേരെ സ്ഥിരപ്പെടുത്തിയതാണ് മറ്റൊരു നേട്ടം. ബാക്കിയുള്ളവരെ കാഷ്വൽ തൊഴിലാളികളാക്കി നിലനിർത്താനും പുതിയ പദ്ധതികളിലൂടെ കഴിഞ്ഞു.
Content Highlights:Chettachal Jersey Dairy Farm
കൃഷി-മൃഗസംരക്ഷണവകുപ്പുകളുടെ കീഴിലാണ് ഫാമിന്റെ പ്രവർത്തനം. പാലുത്പാദനം മുൻവർഷങ്ങളെക്കാൾ മികച്ച നിലയിലാണ്. തീറ്റപ്പുൽക്കൃഷി ഉൾപ്പെടെയുള്ള പദ്ധതികളും വിജയമായി.
വിതുര പാലോട് റോഡിൽ പൊട്ടൻചിറയിലെ ഫാം ആരംഭിക്കുന്നത് 1956-ലാണ്. കുടപ്പനക്കുന്ന് ഫാമിന്റെ അനുബന്ധസ്ഥാപനമായിരുന്നു തുടക്കം. 1980-കളിൽ വിതുര ജഴ്സിഫാമിന്റെ എക്സ്റ്റൻഷൻ യൂണിറ്റായി മാറി നന്നായി പ്രവർത്തിച്ചെങ്കിലും 90-കളുടെ മധ്യത്തോടെ മന്ദഗതിയിലായി.
പശുക്കളുടെ എണ്ണത്തിലും പാലുത്പാദനത്തിലും ഗണ്യമായ കുറവുണ്ടായതോടെ പുതിയ നിയമനങ്ങൾ നടക്കാതായി. ഉദ്യോഗസ്ഥരിൽ പലരും സ്ഥലം മാറിപ്പോയി. ഫാമിന്റെ സ്ഥലത്തിൽനിന്ന് 25-ഏക്കർ ജവഹർ നവോദയസ്കൂളിനായി വിട്ടുകൊടുത്തു. ബാക്കിയുള്ളതിൽ അഞ്ചേക്കറോളം വരുന്നസ്ഥലം ആദിവാസികൾ കൈയേറി.
അടച്ചുപൂട്ടൽ ഭീഷണി നേരിട്ട അവസ്ഥയിലാണ് ഫാമിന് പുനർജീവൻ നൽകണമെന്നാഗ്രഹിച്ച് കുറച്ച് ഉദ്യോഗസ്ഥർ ഇവിടെയെത്തിയത്. നടത്തിപ്പുചുമതല ജില്ലാപ്പഞ്ചായത്തിന് നൽകിയതും ഗുണകരമായി. പ്രദേശവാസികളിൽനിന്ന് ദിവസവേതനാടിസ്ഥാനത്തിൽ തൊഴിലാളികളെ ജോലിക്കെടുക്കാൻ തീരുമാനിച്ചു.
ആദ്യം മുന്നൂറോളം തൊഴിലാളികളുണ്ടായിരുന്നെങ്കിലും പിന്നീടത് 150-ൽ താഴെയായി. പശുക്കളുടെ എണ്ണം കൂടിയതോടെ പാലുത്പാദനം വർധിച്ചു. ഇന്ന് പ്രതിദിനം 1200-ലിറ്ററാണ് ഉത്പാദനം. നിരവധി വികസന പ്രവർത്തനങ്ങളാണ് വകുപ്പുകളും ജില്ലാപ്പഞ്ചായത്തും ചേർന്ന് ഫാമിൽ നടപ്പാക്കിയത്.
ഗ്രീൻമിൽക്ക് എന്ന പേരിൽ പുറത്തിറക്കുന്ന പാക്കറ്റുപാലിന് ആവശ്യക്കാരേറെയാണ്. നന്ദിയോട്, വിതുര, തൊളിക്കോട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽക്കൂടാതെ വികാസ്ഭവനിലും ജില്ലാപ്പഞ്ചായത്തോഫീസിലും പാൽ വിതരണമുണ്ട്. ആടുവളർത്തൽ പദ്ധതിയുടെ ഭാഗമായി അത്യുത്പാദനശേഷിയുള്ള നൂറിലധികം ആടുകളെ ഫാമിൽ വളർത്തുന്നു. മുട്ടയുത്പാദനത്തിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തോടെ മുട്ടക്കോഴിവളർത്തൽ യൂണിറ്റും ആരംഭിച്ചു.
ജലസ്രോതസ്സുകളുടെ നവീകരണം, റോഡുകളുടെ പുനർനിർമാണം, ചുറ്റുമതിൽ സംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു. മണ്ണിരക്കമ്പോസ്റ്റ് നിർമാണം, കർഷകർക്കു കിടാരികളെ വളർത്താൻ നൽകൽ തുടങ്ങിയവയും നടപ്പാക്കിയ പദ്ധതികളാണ്. ഇതോടൊപ്പം തെങ്ങ്, മാവ്, സപ്പോട്ട തുടങ്ങിയ ഫലവൃക്ഷങ്ങളും ഫാമിന് വരുമാനം നേടിക്കൊടുക്കുന്നു.
ഫലം കണ്ടത് ജില്ലാപ്പഞ്ചായത്തിന്റെ ദീർഘവീക്ഷണം
തിരുവനന്തപുരം ജില്ലാപ്പഞ്ചായത്തിന്റെയും ഡിവിഷനംഗം കൂടിയായ പ്രസിഡന്റ് വി.കെ.മധുവിന്റെയും ദീർഘവീക്ഷണമാണ് ഫാമിന്റെ വികസനത്തിലൂടെ ഫലം കണ്ടത്. ഓരോ ബജറ്റിലും പുതിയ പദ്ധതികൾക്കു തുക മാറ്റിവെച്ചു.
ഫാമിന്റെ ഭൗതികസാഹചര്യങ്ങൾക്കനുസരിച്ചുള്ള പദ്ധതികളാവിഷ്കരിച്ചതും ഗുണമായി. തൊഴിലാളികളിൽ 69 - പേരെ സ്ഥിരപ്പെടുത്തിയതാണ് മറ്റൊരു നേട്ടം. ബാക്കിയുള്ളവരെ കാഷ്വൽ തൊഴിലാളികളാക്കി നിലനിർത്താനും പുതിയ പദ്ധതികളിലൂടെ കഴിഞ്ഞു.
Content Highlights:Chettachal Jersey Dairy Farm