വിലയിടിവിൽ നട്ടംതിരിയുന്ന കേരകർഷകന് ആശ്വാസമാവേണ്ട നാഫെഡിന് സാങ്കേതികക്കുരുക്ക് കാരണം കൊപ്രസംഭരണം തുടങ്ങാനാവുന്നില്ല. കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന താങ്ങുവിലയിൽ കൊപ്ര സംഭരിക്കുന്നതിന് സംസ്ഥാനസർക്കാർ കേന്ദ്ര കൃഷിമന്ത്രാലയത്തിന് ശുപാർശ സമർപ്പിക്കണം.
അടിയന്തരമായി ശുപാർശ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് നാഫെഡ് മാർച്ചിൽ സംസ്ഥാന അഗ്രിക്കൾച്ചർ പ്രൊഡക്ഷൻ കമ്മിഷണർക്ക് (എ.പി.സി.) കത്തുനൽകിയിരുന്നു. എന്നാൽ, ഇതുവരെ ശുപാർശ ലഭിച്ചിട്ടില്ല. ഇതുകാരണം കൊപ്ര സംഭരണം നീണ്ടുപോവുകയാണെന്ന് നാഫെഡ് വ്യക്തമാക്കി.
കേന്ദ്രം ഓരോവർഷവും പ്രഖ്യാപിക്കുന്ന താങ്ങുവിലപ്രകാരമാണ് നാഫെഡ് കൊപ്ര സംഭരിക്കുക. 2013 മുതൽ 2016 വരെ താങ്ങുവില വിപണിവിലയെക്കാൾ കുറവായതിനാൽ സംഭരണം സാധിച്ചില്ല. 2016-ൽ കൊപ്രവില താങ്ങുവിലയെക്കാൾ കുറഞ്ഞെങ്കിലും കൃഷിഭവനുകൾവഴി പച്ചത്തേങ്ങ സംഭരിക്കാൻ തുടങ്ങിയതിനാൽ നാഫെഡിന് കൊപ്ര സംഭരിക്കാനായില്ല.
2017-ൽ കൊപ്രയ്ക്ക് കിലോയ്ക്ക് 75.11 രൂപയാണ് താങ്ങുവില നിശ്ചയിച്ചത്. ഇത് അന്നത്തെ വിപണിവിലയെക്കാൾ കുറവായിരുന്നു. കിലോയ്ക്ക് 95.21 രൂപയാണ് 2019-ൽ നിശ്ചയിച്ച താങ്ങുവില. ഇപ്പോൾ കിലോയ്ക്ക് 89-90 രൂപയാണ് വിപണിവില. ഈഘട്ടത്തിൽ നാഫെഡ് സംഭരണം ആരംഭിക്കുന്നത് കർഷകർക്ക് ചെറിയൊരു ആശ്വാസം പകരും.
സംഭരണത്തിന് തയ്യാറായിട്ടും അത് പ്രയോജനപ്പെടുത്താൻ കേരളം താത്പര്യമെടുക്കുന്നില്ലെന്നാണ് നാഫെഡിന്റെ പരാതി.
മാർച്ചിൽ കത്തുനൽകി, മറുപടിയില്ല
സംസ്ഥാനം ശുപാർശ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് മാർച്ച് 15-ന് കത്തുനൽകി. പലതവണ ഫോൺ വിളിച്ച് ഓർമപ്പെടുത്തി. നാലുതവണ നേരിട്ടു പോയിക്കണ്ട് കാര്യം ധരിപ്പിച്ചു. നാഫെഡിന് സംഭരണം ആരംഭിക്കണമെങ്കിൽ ശുപാർശ കേന്ദ്ര കൃഷിമന്ത്രാലയത്തിന് ലഭിക്കണം. ഇതു ലഭിക്കാത്തതുകൊണ്ടാണ് സംഭരണം ആരംഭിക്കാത്തത്
-അവിനേഷ് ബോസ്, കേരളത്തിന്റെ ചുമതലയുള്ള നാഫെഡ് മാനേജർ
ശുപാർശ അയച്ചു
കൊപ്രസംഭരണം ആരംഭിക്കുന്നതുസംബന്ധിച്ച് ശുപാർശ സമർപ്പിക്കാൻ നാഫെഡ് ആവശ്യപ്പെട്ടിരുന്നു. ഇതിന് കൃഷിമന്ത്രിയുടെ അനുമതിക്കായി ഫയൽ സമർപ്പിച്ചു. തിങ്കളാഴ്ചയാണ് അനുമതി ലഭിച്ചത്. ലഭിച്ചയുടൻ കേന്ദ്രകൃഷിമന്ത്രാലയത്തിന് ശുപാർശ സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ബോധപൂർവമായ കാലതാമസം ഉണ്ടാക്കിയിട്ടില്ല
-ഡി.കെ. സിങ്, അഗ്രിക്കൾച്ചർ പ്രൊഡക്ഷൻ കമ്മിഷണർ
Content Highlights:Coconut Price Fall, Farmers Facing Crisis, Coconut Collection
അടിയന്തരമായി ശുപാർശ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് നാഫെഡ് മാർച്ചിൽ സംസ്ഥാന അഗ്രിക്കൾച്ചർ പ്രൊഡക്ഷൻ കമ്മിഷണർക്ക് (എ.പി.സി.) കത്തുനൽകിയിരുന്നു. എന്നാൽ, ഇതുവരെ ശുപാർശ ലഭിച്ചിട്ടില്ല. ഇതുകാരണം കൊപ്ര സംഭരണം നീണ്ടുപോവുകയാണെന്ന് നാഫെഡ് വ്യക്തമാക്കി.
കേന്ദ്രം ഓരോവർഷവും പ്രഖ്യാപിക്കുന്ന താങ്ങുവിലപ്രകാരമാണ് നാഫെഡ് കൊപ്ര സംഭരിക്കുക. 2013 മുതൽ 2016 വരെ താങ്ങുവില വിപണിവിലയെക്കാൾ കുറവായതിനാൽ സംഭരണം സാധിച്ചില്ല. 2016-ൽ കൊപ്രവില താങ്ങുവിലയെക്കാൾ കുറഞ്ഞെങ്കിലും കൃഷിഭവനുകൾവഴി പച്ചത്തേങ്ങ സംഭരിക്കാൻ തുടങ്ങിയതിനാൽ നാഫെഡിന് കൊപ്ര സംഭരിക്കാനായില്ല.
2017-ൽ കൊപ്രയ്ക്ക് കിലോയ്ക്ക് 75.11 രൂപയാണ് താങ്ങുവില നിശ്ചയിച്ചത്. ഇത് അന്നത്തെ വിപണിവിലയെക്കാൾ കുറവായിരുന്നു. കിലോയ്ക്ക് 95.21 രൂപയാണ് 2019-ൽ നിശ്ചയിച്ച താങ്ങുവില. ഇപ്പോൾ കിലോയ്ക്ക് 89-90 രൂപയാണ് വിപണിവില. ഈഘട്ടത്തിൽ നാഫെഡ് സംഭരണം ആരംഭിക്കുന്നത് കർഷകർക്ക് ചെറിയൊരു ആശ്വാസം പകരും.
സംഭരണത്തിന് തയ്യാറായിട്ടും അത് പ്രയോജനപ്പെടുത്താൻ കേരളം താത്പര്യമെടുക്കുന്നില്ലെന്നാണ് നാഫെഡിന്റെ പരാതി.
മാർച്ചിൽ കത്തുനൽകി, മറുപടിയില്ല
സംസ്ഥാനം ശുപാർശ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് മാർച്ച് 15-ന് കത്തുനൽകി. പലതവണ ഫോൺ വിളിച്ച് ഓർമപ്പെടുത്തി. നാലുതവണ നേരിട്ടു പോയിക്കണ്ട് കാര്യം ധരിപ്പിച്ചു. നാഫെഡിന് സംഭരണം ആരംഭിക്കണമെങ്കിൽ ശുപാർശ കേന്ദ്ര കൃഷിമന്ത്രാലയത്തിന് ലഭിക്കണം. ഇതു ലഭിക്കാത്തതുകൊണ്ടാണ് സംഭരണം ആരംഭിക്കാത്തത്
-അവിനേഷ് ബോസ്, കേരളത്തിന്റെ ചുമതലയുള്ള നാഫെഡ് മാനേജർ
ശുപാർശ അയച്ചു
കൊപ്രസംഭരണം ആരംഭിക്കുന്നതുസംബന്ധിച്ച് ശുപാർശ സമർപ്പിക്കാൻ നാഫെഡ് ആവശ്യപ്പെട്ടിരുന്നു. ഇതിന് കൃഷിമന്ത്രിയുടെ അനുമതിക്കായി ഫയൽ സമർപ്പിച്ചു. തിങ്കളാഴ്ചയാണ് അനുമതി ലഭിച്ചത്. ലഭിച്ചയുടൻ കേന്ദ്രകൃഷിമന്ത്രാലയത്തിന് ശുപാർശ സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ബോധപൂർവമായ കാലതാമസം ഉണ്ടാക്കിയിട്ടില്ല
-ഡി.കെ. സിങ്, അഗ്രിക്കൾച്ചർ പ്രൊഡക്ഷൻ കമ്മിഷണർ
Content Highlights:Coconut Price Fall, Farmers Facing Crisis, Coconut Collection