ചുരുങ്ങിയ ചെലവിൽ ഇരട്ടി ലാഭം കൊയ്യാവുന്ന ഒരു കൃഷി പരിചയപ്പെടുത്തുകയാണ് നീലേശ്വരം വാണിയംവയലിലെ കെ.ഉണ്ണികൃഷ്ണൻ. എളുപ്പവും ആദായകരവുമായി മാറിയ കൂൺകൃഷിയിൽ വിജയം രചിക്കുകയാണ് അദ്ദേഹം
മാവുങ്കാലിൽ ഇലക്ട്രോണിക് മെക്കാനിക്കായ ഉണ്ണികൃഷ്ണന് കൃഷിയോട് പണ്ടുമുതൽക്കേ താത്പര്യമുണ്ട്. അങ്ങനെ കാടക്കോഴി കൃഷി തുടങ്ങി. എന്നാൽ രണ്ടുവർഷമാകുമ്പോഴേക്കും അസുഖം ബാധിച്ച് അവ ചത്തു. അന്ന് നഷ്ടമായത് 30,000 രൂപയായിരുന്നു.
മറ്റെന്ത് കൃഷി ചെയ്യുമെന്നുള്ള ആലോചനയിലാണ് നീലേശ്വരം കൃഷി ഓഫീസിൽനിന്ന് കൂൺ കൃഷിയെപ്പറ്റി അറിഞ്ഞത്. അതൊന്ന് പരീക്ഷിക്കാൻ ഉറച്ചു. 2004-ലാണ് കൃഷി തുടങ്ങിയത്. വർഷത്തിൽ മുഴുവനും ചെയ്യാൻ കഴിയുന്ന കൃഷിയാണ് കൂണെന്നും ലാഭം ഇരട്ടിയാണെന്നും അദ്ദേഹം ജീവിതത്തിലൂടെ കാട്ടിത്തരികയാണിപ്പോൾ. ആദ്യം വീട്ടിനടുത്ത് പുര നിർമിച്ചായിരുന്നു കൃഷി തുടങ്ങിയത്.
2015-ഓടെ സംരംഭം തുടങ്ങാനായി സെൽഫ് ഹെൽപ്പ് ഗ്രൂപ്പുണ്ടാക്കിത്തുടങ്ങി. പിന്നീട് കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ആത്മ പദ്ധതി പ്രകാരം കെട്ടിടവും ലാബും ഉൾപ്പെടെയുള്ള ഫാം തുടങ്ങി. അതിന് 32 ലക്ഷം രൂപയാണ് ചെലവായത്. എട്ടുലക്ഷം രൂപ സബ്സിഡി ലഭിച്ചു.
ഫാമിനെക്കുറിച്ച്
കൂൺവിത്ത് ഉത്പാദനം, കൃഷി, പരിശീലനം എന്നിവയാണ് നിമ്മി കൂൺ ഫാമിൽ നടക്കുന്നത്.മുറിക്കകത്ത് കൂൺ വളർത്തുന്ന രീതിയാണ് ഇവിടെ. കഴിഞ്ഞ വർഷം മുൻ കളക്ടർ കെ.ജീവൻ ബാബുവാണ് ഫാം ഉദ്ഘാടനം ചെയ്തത്.
വർഷത്തിൽ ഏകദേശം 500 പേർക്കെങ്കിലും ഇവിടെ നിന്ന് പരിശീലനം നൽകുന്നുണ്ട്. ഫാമിലേക്ക് എത്താൻ കഴിയാത്തവർക്ക് അവർ ആവശ്യപ്പെടുന്ന കേന്ദ്രത്തിൽ ചെന്ന് പരിശീലനം നൽകാനും ഉണ്ണികൃഷ്ണൻ തയ്യാറാണ്.
ലാഭം ഇരട്ടി
ലാഭം ഇരട്ടിയെന്ന് വെറുതെ പറഞ്ഞതല്ല. 10,000 രൂപ ചെലവിട്ടാൽ 25,000 രൂപവരെ വരുമാനം ലഭിക്കുമെന്ന് ഉണ്ണികൃഷ്ണന്റെ ഉറപ്പാണ്. കൃഷി ചെയ്യാൻ കൃത്യമായ പരിശീലനം നേടണം. 100 കൂൺതടം കൃഷി ചെയ്യുന്നതിനായി 7,500 രൂപ വരെ ചെലവ് വരും. ഇത്തരത്തിൽ ചെയ്താൽ കൃഷി വകുപ്പിന്റെ ആനുകൂല്യവും ലഭിക്കുമെന്ന് അദ്ദേഹം പറയുന്നു. ഇതിൽനിന്നും 20,000 രൂപ വരെ വരുമാനം ലഭിക്കുമത്രേ.
365 ദിവസവും കൃഷി
വർഷത്തിൽ എല്ലാ ദിവസവും കൃഷി ചെയ്യാമെന്നതാണ് കൂൺ കൃഷിയുടെ പ്രത്യേകത. പാൽകൂൺ, ചിപ്പി കൂൺ എന്നിവയാണ് ഇനങ്ങൾ. പാൽ കൂൺ 40 ദിവസം കൊണ്ട് മുളയ്ക്കും. രണ്ടുമാസം വരെ വിളവെടുക്കാമെന്നതാണ് സവിശേഷത.
വിളവെടുത്താൽ നാലുദിവസം വരെ ഉപയോഗിക്കാനാകും. ഒറ്റയായി വളരുന്നതാണ് പാൽകൂൺ. ചിപ്പി കൂൺ കൂട്ടമായാണ് വളരുന്നത്. അത് പാക്കറ്റിന്റെ എല്ലാ ഭാഗത്തേക്കും മുളയ്ക്കും. വിളവെടുത്ത് കഴിഞ്ഞാൽ കൂടുതൽ ദിവസം സൂക്ഷിക്കാൻ പറ്റില്ല. കിലോയ്ക്ക് 350 രൂപയ്ക്കാണ് രണ്ടും വിൽക്കുന്നത്. ചന്തയിൽ 400 രൂപയാണ് കൂണിന്റെ വില.
കൃഷി ചെയ്യുന്ന രീതി
വൈക്കോൽ പത്ത് മണിക്കൂർ വെള്ളത്തിൽ ഇട്ട് വെക്കുക. ശേഷം ഒരുമണിക്കൂർ ആവിയിൽ പുഴുങ്ങുക. എന്നിട്ട് 50 ശതമാനം ഉണക്കുക. ഇവ പി.പി. കവറിൽ നിറയ്ക്കുക. രണ്ട് ഇഞ്ച് വൈക്കോൽ നിറച്ച് പിന്നീട് വിത്തിടുക. ഇങ്ങനെ നാല് ഘട്ടങ്ങളായി ചെയ്യാം. (കൂടിന്റെ വലിപ്പം അനുസരിച്ച് അധികമാവാം). ഇത് 18 ദിവസം ഇരുട്ടുമുറിയിൽ വെക്കുക.
അവ വെള്ളനിറമായ ശേഷം വെള്ളം തളിക്കണം. അപ്പോഴേക്കും കൂൺ മുളയ്ക്കാൻ തുടങ്ങും. ചൂട് നിയന്ത്രിക്കാൻ മുറികൾക്കുള്ളിൽ സാധിക്കുമെന്നതാണ് ഈ കൃഷിരീതിയുടെ പ്രത്യേകത. പാൽ കൂണിൽ മണ്ണ്, ചകിരിച്ചോറ്, കാത്സ്യം കാർബണേറ്റ് (ചോക്ക് പൊടി) എന്നിവയിടുന്നതും നല്ലതാണ്. മണ്ണിലെ പുളിരസം കുറയ്ക്കാനാണ് ചോക്കുപൊടി. മണ്ണിരക്കമ്പോസ്റ്റ് ഇടുന്നതും ഗുണകരമാണ്.
ഗുണങ്ങളും ഉപയോഗവും
ശരീരത്തിൽ പ്രതിരോധശേഷി വർധിപ്പുക്കുമെന്നതാണ് കൂണിന്റെ ഗുണം. കറി, മഷ്റൂം ചില്ലി, അച്ചാർ, സൂപ്പ് പൗഡർ, മഷ്റൂം പൗഡർ, പായസം തുടങ്ങിയവ കൂണുകൊണ്ട് ഉണ്ടാക്കുന്നുണ്ട്.
Content Highlights:Mushroom Agriculture In Kasaragod
മാവുങ്കാലിൽ ഇലക്ട്രോണിക് മെക്കാനിക്കായ ഉണ്ണികൃഷ്ണന് കൃഷിയോട് പണ്ടുമുതൽക്കേ താത്പര്യമുണ്ട്. അങ്ങനെ കാടക്കോഴി കൃഷി തുടങ്ങി. എന്നാൽ രണ്ടുവർഷമാകുമ്പോഴേക്കും അസുഖം ബാധിച്ച് അവ ചത്തു. അന്ന് നഷ്ടമായത് 30,000 രൂപയായിരുന്നു.
മറ്റെന്ത് കൃഷി ചെയ്യുമെന്നുള്ള ആലോചനയിലാണ് നീലേശ്വരം കൃഷി ഓഫീസിൽനിന്ന് കൂൺ കൃഷിയെപ്പറ്റി അറിഞ്ഞത്. അതൊന്ന് പരീക്ഷിക്കാൻ ഉറച്ചു. 2004-ലാണ് കൃഷി തുടങ്ങിയത്. വർഷത്തിൽ മുഴുവനും ചെയ്യാൻ കഴിയുന്ന കൃഷിയാണ് കൂണെന്നും ലാഭം ഇരട്ടിയാണെന്നും അദ്ദേഹം ജീവിതത്തിലൂടെ കാട്ടിത്തരികയാണിപ്പോൾ. ആദ്യം വീട്ടിനടുത്ത് പുര നിർമിച്ചായിരുന്നു കൃഷി തുടങ്ങിയത്.
2015-ഓടെ സംരംഭം തുടങ്ങാനായി സെൽഫ് ഹെൽപ്പ് ഗ്രൂപ്പുണ്ടാക്കിത്തുടങ്ങി. പിന്നീട് കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ആത്മ പദ്ധതി പ്രകാരം കെട്ടിടവും ലാബും ഉൾപ്പെടെയുള്ള ഫാം തുടങ്ങി. അതിന് 32 ലക്ഷം രൂപയാണ് ചെലവായത്. എട്ടുലക്ഷം രൂപ സബ്സിഡി ലഭിച്ചു.
ഫാമിനെക്കുറിച്ച്
കൂൺവിത്ത് ഉത്പാദനം, കൃഷി, പരിശീലനം എന്നിവയാണ് നിമ്മി കൂൺ ഫാമിൽ നടക്കുന്നത്.മുറിക്കകത്ത് കൂൺ വളർത്തുന്ന രീതിയാണ് ഇവിടെ. കഴിഞ്ഞ വർഷം മുൻ കളക്ടർ കെ.ജീവൻ ബാബുവാണ് ഫാം ഉദ്ഘാടനം ചെയ്തത്.
വർഷത്തിൽ ഏകദേശം 500 പേർക്കെങ്കിലും ഇവിടെ നിന്ന് പരിശീലനം നൽകുന്നുണ്ട്. ഫാമിലേക്ക് എത്താൻ കഴിയാത്തവർക്ക് അവർ ആവശ്യപ്പെടുന്ന കേന്ദ്രത്തിൽ ചെന്ന് പരിശീലനം നൽകാനും ഉണ്ണികൃഷ്ണൻ തയ്യാറാണ്.
ലാഭം ഇരട്ടി
ലാഭം ഇരട്ടിയെന്ന് വെറുതെ പറഞ്ഞതല്ല. 10,000 രൂപ ചെലവിട്ടാൽ 25,000 രൂപവരെ വരുമാനം ലഭിക്കുമെന്ന് ഉണ്ണികൃഷ്ണന്റെ ഉറപ്പാണ്. കൃഷി ചെയ്യാൻ കൃത്യമായ പരിശീലനം നേടണം. 100 കൂൺതടം കൃഷി ചെയ്യുന്നതിനായി 7,500 രൂപ വരെ ചെലവ് വരും. ഇത്തരത്തിൽ ചെയ്താൽ കൃഷി വകുപ്പിന്റെ ആനുകൂല്യവും ലഭിക്കുമെന്ന് അദ്ദേഹം പറയുന്നു. ഇതിൽനിന്നും 20,000 രൂപ വരെ വരുമാനം ലഭിക്കുമത്രേ.
365 ദിവസവും കൃഷി
വർഷത്തിൽ എല്ലാ ദിവസവും കൃഷി ചെയ്യാമെന്നതാണ് കൂൺ കൃഷിയുടെ പ്രത്യേകത. പാൽകൂൺ, ചിപ്പി കൂൺ എന്നിവയാണ് ഇനങ്ങൾ. പാൽ കൂൺ 40 ദിവസം കൊണ്ട് മുളയ്ക്കും. രണ്ടുമാസം വരെ വിളവെടുക്കാമെന്നതാണ് സവിശേഷത.
വിളവെടുത്താൽ നാലുദിവസം വരെ ഉപയോഗിക്കാനാകും. ഒറ്റയായി വളരുന്നതാണ് പാൽകൂൺ. ചിപ്പി കൂൺ കൂട്ടമായാണ് വളരുന്നത്. അത് പാക്കറ്റിന്റെ എല്ലാ ഭാഗത്തേക്കും മുളയ്ക്കും. വിളവെടുത്ത് കഴിഞ്ഞാൽ കൂടുതൽ ദിവസം സൂക്ഷിക്കാൻ പറ്റില്ല. കിലോയ്ക്ക് 350 രൂപയ്ക്കാണ് രണ്ടും വിൽക്കുന്നത്. ചന്തയിൽ 400 രൂപയാണ് കൂണിന്റെ വില.
കൃഷി ചെയ്യുന്ന രീതി
വൈക്കോൽ പത്ത് മണിക്കൂർ വെള്ളത്തിൽ ഇട്ട് വെക്കുക. ശേഷം ഒരുമണിക്കൂർ ആവിയിൽ പുഴുങ്ങുക. എന്നിട്ട് 50 ശതമാനം ഉണക്കുക. ഇവ പി.പി. കവറിൽ നിറയ്ക്കുക. രണ്ട് ഇഞ്ച് വൈക്കോൽ നിറച്ച് പിന്നീട് വിത്തിടുക. ഇങ്ങനെ നാല് ഘട്ടങ്ങളായി ചെയ്യാം. (കൂടിന്റെ വലിപ്പം അനുസരിച്ച് അധികമാവാം). ഇത് 18 ദിവസം ഇരുട്ടുമുറിയിൽ വെക്കുക.
അവ വെള്ളനിറമായ ശേഷം വെള്ളം തളിക്കണം. അപ്പോഴേക്കും കൂൺ മുളയ്ക്കാൻ തുടങ്ങും. ചൂട് നിയന്ത്രിക്കാൻ മുറികൾക്കുള്ളിൽ സാധിക്കുമെന്നതാണ് ഈ കൃഷിരീതിയുടെ പ്രത്യേകത. പാൽ കൂണിൽ മണ്ണ്, ചകിരിച്ചോറ്, കാത്സ്യം കാർബണേറ്റ് (ചോക്ക് പൊടി) എന്നിവയിടുന്നതും നല്ലതാണ്. മണ്ണിലെ പുളിരസം കുറയ്ക്കാനാണ് ചോക്കുപൊടി. മണ്ണിരക്കമ്പോസ്റ്റ് ഇടുന്നതും ഗുണകരമാണ്.
ഗുണങ്ങളും ഉപയോഗവും
ശരീരത്തിൽ പ്രതിരോധശേഷി വർധിപ്പുക്കുമെന്നതാണ് കൂണിന്റെ ഗുണം. കറി, മഷ്റൂം ചില്ലി, അച്ചാർ, സൂപ്പ് പൗഡർ, മഷ്റൂം പൗഡർ, പായസം തുടങ്ങിയവ കൂണുകൊണ്ട് ഉണ്ടാക്കുന്നുണ്ട്.
Content Highlights:Mushroom Agriculture In Kasaragod