ചേർപ്പ്: കൃഷിയിലുള്ള താത്പര്യംമൂലം ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി നെൽകൃഷി നടത്തിയ വല്ലച്ചിറയിലെ കടവിൽ ശ്രീകുമാറിന് രണ്ട് വർഷത്തിനുള്ളിൽ നഷ്ടമായത് അഞ്ചരലക്ഷം രൂപ. ചാപ്പക്കായൽ പാടശേഖരസമിതി സെക്രട്ടറി കൂടിയായ ശ്രീകുമാർ ഒരേക്കർ വരുന്ന സ്വന്തം പാടത്തും പാട്ടത്തിന് എടുത്ത തരിശടക്കമുള്ള എട്ട് ഏക്കർ സ്ഥലത്തും കൃഷിയിറക്കി. കടുത്ത വേനലിൽ വെള്ളം കിട്ടാതെ വന്നപ്പോൾ നാല് കിലോമീറ്റർ ദൂരമുള്ള ഓടൻചിറ ഭാഗത്തുനിന്ന് വെള്ളം പമ്പുചെയ്യാൻ മൂന്നരലക്ഷം രൂപ ചെലവാക്കി. പണം സർക്കാർ നൽകുമെന്ന കൃഷി ഓഫീസറുടെ ഉറപ്പിലാണ് ടില്ലറും പമ്പുസെറ്റും വാടകയ്ക്കെടുത്ത് പാടശേഖരത്തിൽ വെള്ളം എത്തിച്ചതെന്ന് ശ്രീകുമാർ പറഞ്ഞു. പടവിൽ കൃഷി വിജയകരമായിരുന്നു. എന്നാൽ, സർക്കാർ നൽകാമെന്ന് ഏറ്റ മൂന്നരലക്ഷത്തിനായി ഓഫീസുകൾ കയറിയിറങ്ങി തോറ്റു.
ഇത്തവണ സീഡ് അതോറിറ്റി നെല്ല് എടുക്കാത്തതിനാൽ രണ്ട് ലക്ഷം രൂപയാണ് ശ്രീകുമാറിന് നഷ്ടമായത്.
വല്ലച്ചിറ പാടശേഖരത്തോട് ചേർന്ന കർഷകകുടുംബത്തിലാണ് ശ്രീകുമാർ ജനിച്ചത്. ചാപ്പക്കായൽ പാടശേഖരത്തിൽ കുറേക്കാലം കർഷകനായി. പിന്നെ മസ്കത്തിൽ കുറേക്കാലം ജോലിനോക്കി. നെൽകൃഷിയിലേക്ക് മടങ്ങണം എന്ന മോഹത്തോടെയാണ് രണ്ടരവർഷം മുമ്പ് നാട്ടിലേക്ക് മടങ്ങിയത്.
കൃഷിക്ക് സർക്കാർ നല്ല സഹായം നൽകുമെന്ന ഉദ്യോഗസ്ഥരുടെ വാക്കുകളും പ്രോത്സാഹനമായി. വർഷങ്ങളോളം തരിശായി കിടന്ന ഭൂമിയും പാട്ടത്തിന് എടുത്തു. മൊത്തം ഒമ്പത് ഏക്കറിലാണ് കൃഷിയിറക്കിയത്. കടുത്ത വേനലിൽ വെള്ളം കിട്ടാതെ വന്നപ്പോൾ മണലിപ്പുഴയിൽനിന്ന് വെള്ളം എത്തിച്ചാണ് കൃഷി സംരക്ഷിച്ചത്. നാല് കിലോമീറ്റർ ദൂരമുള്ള തോട്ടിലൂടെ വെള്ളം പമ്പ് ചെയ്തു. ഇങ്ങനെ ചാപ്പക്കായൽ പാടശേഖരത്തിലെ മുഴുവൻ നെൽകൃഷിയും ഉണങ്ങാതെ സംരക്ഷിക്കാനായി.
മൂന്നരലക്ഷം രൂപയാണ് ചെലവായത്. കണക്കുകൾ കൃഷി ഓഫീസർ വഴി നൽകി. എന്നാൽ, രണ്ടുവർഷമായിട്ടും ലഭിച്ചില്ല. പാട്ടം നൽകിയ ഭൂമിയുടെ ഉടമസ്ഥർക്ക് പാട്ടക്കാശായി 90,000 രൂപ നൽകി. ഭീമമായ നഷ്ടം സഹിച്ച് നെൽകൃഷി തുടരാനാകാത്ത സ്ഥിതിയാണ് -ശ്രീകുമാർ പറഞ്ഞു.വേനലിൽ കൃഷി നശിക്കുന്ന അവസ്ഥ വന്നപ്പോൾ വെള്ളം എത്തിക്കാനായി പ്രത്യേകം പദ്ധതി തയ്യാറാക്കുകയായിരുന്നു എന്ന് അന്നത്തെ കൃഷി ഓഫീസർ സൂസമ്മ പറഞ്ഞു. സമാനമായ സംഭവങ്ങൾ ജില്ലയിൽ ഉണ്ടായപ്പോൾ ജില്ലാ ഓഫീസറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഇതിനായി പ്രത്യേകം പദ്ധതി നടപ്പാക്കാമെന്നും പറഞ്ഞിരുന്നു. അതനുസരിച്ച് അന്ന് ചെലവായ ബിൽ അടക്കമുള്ള രേഖകൾ നൽകിയിരുന്നു.
അവിടെനിന്ന് സ്ഥലം മാറുമ്പോൾ ബില്ലുകൾ സഹിതം പുതിയ കൃഷി ഓഫീസർക്ക് കൈമാറിയിരുന്നുവെന്നും അവർ പറയുന്നു.
Content Highlights:nri who moved back to kerala invested in paddy farming, lost lakhs of money, cherpu Thrissur, agriculture department of Kerala
ഇത്തവണ സീഡ് അതോറിറ്റി നെല്ല് എടുക്കാത്തതിനാൽ രണ്ട് ലക്ഷം രൂപയാണ് ശ്രീകുമാറിന് നഷ്ടമായത്.
വല്ലച്ചിറ പാടശേഖരത്തോട് ചേർന്ന കർഷകകുടുംബത്തിലാണ് ശ്രീകുമാർ ജനിച്ചത്. ചാപ്പക്കായൽ പാടശേഖരത്തിൽ കുറേക്കാലം കർഷകനായി. പിന്നെ മസ്കത്തിൽ കുറേക്കാലം ജോലിനോക്കി. നെൽകൃഷിയിലേക്ക് മടങ്ങണം എന്ന മോഹത്തോടെയാണ് രണ്ടരവർഷം മുമ്പ് നാട്ടിലേക്ക് മടങ്ങിയത്.
കൃഷിക്ക് സർക്കാർ നല്ല സഹായം നൽകുമെന്ന ഉദ്യോഗസ്ഥരുടെ വാക്കുകളും പ്രോത്സാഹനമായി. വർഷങ്ങളോളം തരിശായി കിടന്ന ഭൂമിയും പാട്ടത്തിന് എടുത്തു. മൊത്തം ഒമ്പത് ഏക്കറിലാണ് കൃഷിയിറക്കിയത്. കടുത്ത വേനലിൽ വെള്ളം കിട്ടാതെ വന്നപ്പോൾ മണലിപ്പുഴയിൽനിന്ന് വെള്ളം എത്തിച്ചാണ് കൃഷി സംരക്ഷിച്ചത്. നാല് കിലോമീറ്റർ ദൂരമുള്ള തോട്ടിലൂടെ വെള്ളം പമ്പ് ചെയ്തു. ഇങ്ങനെ ചാപ്പക്കായൽ പാടശേഖരത്തിലെ മുഴുവൻ നെൽകൃഷിയും ഉണങ്ങാതെ സംരക്ഷിക്കാനായി.
മൂന്നരലക്ഷം രൂപയാണ് ചെലവായത്. കണക്കുകൾ കൃഷി ഓഫീസർ വഴി നൽകി. എന്നാൽ, രണ്ടുവർഷമായിട്ടും ലഭിച്ചില്ല. പാട്ടം നൽകിയ ഭൂമിയുടെ ഉടമസ്ഥർക്ക് പാട്ടക്കാശായി 90,000 രൂപ നൽകി. ഭീമമായ നഷ്ടം സഹിച്ച് നെൽകൃഷി തുടരാനാകാത്ത സ്ഥിതിയാണ് -ശ്രീകുമാർ പറഞ്ഞു.വേനലിൽ കൃഷി നശിക്കുന്ന അവസ്ഥ വന്നപ്പോൾ വെള്ളം എത്തിക്കാനായി പ്രത്യേകം പദ്ധതി തയ്യാറാക്കുകയായിരുന്നു എന്ന് അന്നത്തെ കൃഷി ഓഫീസർ സൂസമ്മ പറഞ്ഞു. സമാനമായ സംഭവങ്ങൾ ജില്ലയിൽ ഉണ്ടായപ്പോൾ ജില്ലാ ഓഫീസറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഇതിനായി പ്രത്യേകം പദ്ധതി നടപ്പാക്കാമെന്നും പറഞ്ഞിരുന്നു. അതനുസരിച്ച് അന്ന് ചെലവായ ബിൽ അടക്കമുള്ള രേഖകൾ നൽകിയിരുന്നു.
അവിടെനിന്ന് സ്ഥലം മാറുമ്പോൾ ബില്ലുകൾ സഹിതം പുതിയ കൃഷി ഓഫീസർക്ക് കൈമാറിയിരുന്നുവെന്നും അവർ പറയുന്നു.
Content Highlights:nri who moved back to kerala invested in paddy farming, lost lakhs of money, cherpu Thrissur, agriculture department of Kerala