എരുത്തേമ്പതി കൃഷിഫാമിൽ ഒരുക്കിയ ഔഷധസസ്യ മ്യൂസിയം വിദ്യാർഥികളെയും ഗവേഷകരെയും ആകർഷിക്കുന്നു. ഫാമിന് മുന്നിൽ ഒരേക്കറിലാണ് 150-ഓളം ഔഷധച്ചെടികളുടെ മ്യൂസിയം തയ്യാറാക്കിയിട്ടുള്ളത്.
മ്യൂസിയത്തിന് മുന്നിൽ സ്ഥാപിച്ച ബോർഡിൽ ഔഷധച്ചെടികളുടെ പേരുകളും ഉപയോഗവും ആലേഖനം ചെയ്തിട്ടുണ്ട്. നക്ഷത്രവനം, രാശീവനം, നവഗ്രഹവനം, ദശമൂലം ത്രിഫല, ത്രികടു, നാൽപാമരം, ഒറ്റമൂലി തുടങ്ങി ആയുർവേദത്തെയും ജ്യോതിശാസ്ത്രത്തെയും ആധാരമാക്കിയാണ് മ്യൂസിയത്തിൽ ഔഷധച്ചെടികൾ നട്ടിരിക്കുന്നതെന്ന് ഫാംസൂപ്രണ്ട് ഭൂപതി പറഞ്ഞു.
പാറമടകളിലും മലെഞ്ചരിവുകളിലും കാണുന്ന ഔഷധച്ചെടികളും ഉണ്ട്. കൃഷിവകുപ്പിന്റെ ഒരുലക്ഷം രൂപയോളം ചെലവിട്ടാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
അമൃതവല്ലി, നീല അമരി, ബ്രഹ്മി, തിപ്പലി, വയമ്പ്, കസ്തൂരിമഞ്ഞൾ, രാമച്ചം, പാൽമുളക്, ദന്തപ്പാല, മരമഞ്ഞൾ, കർപ്പൂരം, അണലിവേഗം, ലക്ഷ്മിത്തരു, ആരോഗ്യപ്പച്ച, സ്റ്റിപ്പിയ തുടങ്ങിയ വിവിധയിനങ്ങൾ മ്യൂസിയത്തിലുണ്ട്.
കാൻസർ, ഹൃദയരോഗങ്ങൾ, കൊളസ്ട്രോൾ, ത്വഗ്രോഗങ്ങൾ, പ്രമേഹം തുടങ്ങി രോഗങ്ങൾ മാറ്റാൻ ശേഷിയുള്ള ഔഷധത്തൈകൾ കാണാൻ വിദ്യാർഥികളും ഫാമിലെത്തുന്നുണ്ട്. ആയുർവേദരംഗത്തുള്ളവരും ഫാം സന്ദർശിക്കുന്നുണ്ട്.
Content Highlights:Medicinal Plant Farm
മ്യൂസിയത്തിന് മുന്നിൽ സ്ഥാപിച്ച ബോർഡിൽ ഔഷധച്ചെടികളുടെ പേരുകളും ഉപയോഗവും ആലേഖനം ചെയ്തിട്ടുണ്ട്. നക്ഷത്രവനം, രാശീവനം, നവഗ്രഹവനം, ദശമൂലം ത്രിഫല, ത്രികടു, നാൽപാമരം, ഒറ്റമൂലി തുടങ്ങി ആയുർവേദത്തെയും ജ്യോതിശാസ്ത്രത്തെയും ആധാരമാക്കിയാണ് മ്യൂസിയത്തിൽ ഔഷധച്ചെടികൾ നട്ടിരിക്കുന്നതെന്ന് ഫാംസൂപ്രണ്ട് ഭൂപതി പറഞ്ഞു.
പാറമടകളിലും മലെഞ്ചരിവുകളിലും കാണുന്ന ഔഷധച്ചെടികളും ഉണ്ട്. കൃഷിവകുപ്പിന്റെ ഒരുലക്ഷം രൂപയോളം ചെലവിട്ടാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
അമൃതവല്ലി, നീല അമരി, ബ്രഹ്മി, തിപ്പലി, വയമ്പ്, കസ്തൂരിമഞ്ഞൾ, രാമച്ചം, പാൽമുളക്, ദന്തപ്പാല, മരമഞ്ഞൾ, കർപ്പൂരം, അണലിവേഗം, ലക്ഷ്മിത്തരു, ആരോഗ്യപ്പച്ച, സ്റ്റിപ്പിയ തുടങ്ങിയ വിവിധയിനങ്ങൾ മ്യൂസിയത്തിലുണ്ട്.
കാൻസർ, ഹൃദയരോഗങ്ങൾ, കൊളസ്ട്രോൾ, ത്വഗ്രോഗങ്ങൾ, പ്രമേഹം തുടങ്ങി രോഗങ്ങൾ മാറ്റാൻ ശേഷിയുള്ള ഔഷധത്തൈകൾ കാണാൻ വിദ്യാർഥികളും ഫാമിലെത്തുന്നുണ്ട്. ആയുർവേദരംഗത്തുള്ളവരും ഫാം സന്ദർശിക്കുന്നുണ്ട്.
Content Highlights:Medicinal Plant Farm