വിദ്യാലയമുറ്റത്തെ കുളത്തിൽ വളരുന്ന മീനുകൾ, കുളത്തിലെ വെള്ളംകൊണ്ടുള്ള പച്ചക്കറിക്കൃഷി, എല്ലാത്തിന്റെയും മാലിന്യം നേരെയെത്തുന്നത് ബയോഗ്യാസ് പ്ലാന്റിലേക്ക്, അവിടെനിന്നുള്ള ഗ്യാസാകട്ടെ അടുക്കളയിലേക്കും... ഇങ്ങനെയൊക്കെ എവിടെ ചെയ്യാൻ എന്ന് ചിന്തിക്കാൻ വരട്ടെ. മാളിക്കടവ് ഗവ.വനിതാ ഐ.ടി.ഐയിൽ എത്തിയാൽകാണാം ഈ കാഴ്ചകൾ.
കൃഷിയിറക്കി ഏതാനും മാസം പിന്നിടുമ്പോൾതന്നെ വിജയങ്ങളെക്കുറിച്ചാണ് ഇവർക്ക് പറയാനുള്ളത്. മീനുംപച്ചക്കറിയും ചേർത്തുള്ള അക്വാപോണിക്സ് കൃഷിരീതിയാണ് ഇവിടെ നാലുസെന്റിൽ ഒരുക്കിയിട്ടുള്ളത്. മാർച്ചിലാണ് വിത്തിട്ടത്. രണ്ടുമാസത്തോളമായി പച്ചക്കറി വിളവെടുക്കാൻ തുടങ്ങിയിട്ട്. വഴുതനങ്ങ, പച്ചമുളക്, കയ്പ, പയറ്്, വെണ്ട, ചീര എന്നിവയെല്ലാമാണ് ഇവിടെ കൃഷിചെയ്യുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ വിളവെടുക്കുന്നുണ്ട്. വിളവെടുക്കുന്ന പച്ചക്കറികൾ കുട്ടികൾക്ക് ഭക്ഷണമൊരുക്കാനാണ് ഉപയോഗിക്കുന്നത്.
കുളത്തിൽ തിലാപ്പിയ, നട്ടർ എന്നീ മത്സ്യങ്ങളുണ്ട്. 1300- ഓളം മീൻകുഞ്ഞുങ്ങളെയാണ് ഇട്ടത്. ഇപ്പോൾ ആയിരത്തിനടുത്ത് മീനുണ്ടാകും. രണ്ടരമാസത്തിലേറെയായി. ആറ്ുമാസമായാൽ മീൻ പൂർണവളർച്ചയെത്തും. കുളത്തിലെ വെള്ളവും മറ്റ് അവശിഷ്ടങ്ങളും നാല് ഘട്ടങ്ങളായി സംസ്കരിച്ച് പച്ചക്കറിക്ക് ഉപയോഗിക്കും. കുളത്തിലെ വെള്ളത്തിന് അമോണിയ കൂടുതലായിരിക്കും. സംസ്കരിക്കുമ്പോൾ അതിന് മാറ്റംവരും.
മണലും മെറ്റലും ക്രമീകരിച്ചാണ് കുളത്തിനുചുറ്റും കൃഷിയിടം ഒരുക്കിയത്. ഇവിടേക്ക് കൃത്യമായ ഇടവേളകളിൽ കുളത്തിൽനിന്നുള്ള വെള്ളം എത്തും. കൃഷിയിടത്തിൽനിന്നുള്ള ഓക്സിജൻ കലർന്ന വെള്ളം വീണ്ടും കുളത്തിലേക്കുതന്നെ എത്തിക്കും. ഇങ്ങനെ ചാക്രികമായാണ് പ്രവർത്തനം.
കൃഷിക്കാവശ്യമായ വൈദ്യുതി ഐ.ടി.ഐ.യിലെ സോളാറിലൂടെ ലഭിക്കും. രാത്രി ജനറേറ്റർ പ്രയോജനപ്പെടുത്തും. കൃഷിയിടത്തിൽനിന്നുള്ള മാലിന്യം ബയോഗ്യാസ് പ്ലാന്റിലേക്കാണ് മാറ്റുന്നത്. ഐ.ടി.ഐയിലെ ഒരു പാചകയൂണിറ്റ് പ്രവർത്തിക്കുന്നത് ഇതുപയോഗിച്ചാണ്. ഇതിനുപുറമേ വാഴക്കൃഷിയും നടത്താറുണ്ട്. ഇതിലൂടെമാത്രം ഒന്നരലക്ഷത്തോളം രൂപയുടെ നേട്ടമുണ്ടായിരുന്നു.
ഏഴുലക്ഷം രൂപയോളം ചെലവിട്ടാണ് അക്വാപോണിക്സ് കൃഷി തുടങ്ങിയത്. പി.ടി.എയും ഇവിടത്തെ കമ്മറ്റിയും ചേർന്നാണ് കൃഷിക്കുള്ള സംവിധാനങ്ങളൊരുക്കിയത്. ഹരിതമിഷൻ 3.5 ലക്ഷം രൂപ സഹായം നൽകി. അക്വാപോണിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച രണ്ടിന് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും.
ഇപ്പോൾ ഈ സംവിധാനത്തെക്കുറിച്ചറിഞ്ഞ് കേരളത്തിനകത്തും പുറത്തുനിന്നുമുള്ളവർ എത്തുന്നുണ്ടെന്ന് അക്വാപോണിക്സിന് നേതൃത്വം നൽകിയ അധ്യാപകനായ വി. വിനോദ് കുമാർ പറഞ്ഞു. പ്രിൻസിപ്പൽ ആർ.രവികുമാർ, അധ്യാപകൻ എൻ.എസ്. സണ്ണി, ജീവനക്കാരൻ മുഹമ്മദ് ഷഹീൻ എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
Content Highlights:Aquaponics Farming In Schools
കൃഷിയിറക്കി ഏതാനും മാസം പിന്നിടുമ്പോൾതന്നെ വിജയങ്ങളെക്കുറിച്ചാണ് ഇവർക്ക് പറയാനുള്ളത്. മീനുംപച്ചക്കറിയും ചേർത്തുള്ള അക്വാപോണിക്സ് കൃഷിരീതിയാണ് ഇവിടെ നാലുസെന്റിൽ ഒരുക്കിയിട്ടുള്ളത്. മാർച്ചിലാണ് വിത്തിട്ടത്. രണ്ടുമാസത്തോളമായി പച്ചക്കറി വിളവെടുക്കാൻ തുടങ്ങിയിട്ട്. വഴുതനങ്ങ, പച്ചമുളക്, കയ്പ, പയറ്്, വെണ്ട, ചീര എന്നിവയെല്ലാമാണ് ഇവിടെ കൃഷിചെയ്യുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ വിളവെടുക്കുന്നുണ്ട്. വിളവെടുക്കുന്ന പച്ചക്കറികൾ കുട്ടികൾക്ക് ഭക്ഷണമൊരുക്കാനാണ് ഉപയോഗിക്കുന്നത്.
കുളത്തിൽ തിലാപ്പിയ, നട്ടർ എന്നീ മത്സ്യങ്ങളുണ്ട്. 1300- ഓളം മീൻകുഞ്ഞുങ്ങളെയാണ് ഇട്ടത്. ഇപ്പോൾ ആയിരത്തിനടുത്ത് മീനുണ്ടാകും. രണ്ടരമാസത്തിലേറെയായി. ആറ്ുമാസമായാൽ മീൻ പൂർണവളർച്ചയെത്തും. കുളത്തിലെ വെള്ളവും മറ്റ് അവശിഷ്ടങ്ങളും നാല് ഘട്ടങ്ങളായി സംസ്കരിച്ച് പച്ചക്കറിക്ക് ഉപയോഗിക്കും. കുളത്തിലെ വെള്ളത്തിന് അമോണിയ കൂടുതലായിരിക്കും. സംസ്കരിക്കുമ്പോൾ അതിന് മാറ്റംവരും.
മണലും മെറ്റലും ക്രമീകരിച്ചാണ് കുളത്തിനുചുറ്റും കൃഷിയിടം ഒരുക്കിയത്. ഇവിടേക്ക് കൃത്യമായ ഇടവേളകളിൽ കുളത്തിൽനിന്നുള്ള വെള്ളം എത്തും. കൃഷിയിടത്തിൽനിന്നുള്ള ഓക്സിജൻ കലർന്ന വെള്ളം വീണ്ടും കുളത്തിലേക്കുതന്നെ എത്തിക്കും. ഇങ്ങനെ ചാക്രികമായാണ് പ്രവർത്തനം.
കൃഷിക്കാവശ്യമായ വൈദ്യുതി ഐ.ടി.ഐ.യിലെ സോളാറിലൂടെ ലഭിക്കും. രാത്രി ജനറേറ്റർ പ്രയോജനപ്പെടുത്തും. കൃഷിയിടത്തിൽനിന്നുള്ള മാലിന്യം ബയോഗ്യാസ് പ്ലാന്റിലേക്കാണ് മാറ്റുന്നത്. ഐ.ടി.ഐയിലെ ഒരു പാചകയൂണിറ്റ് പ്രവർത്തിക്കുന്നത് ഇതുപയോഗിച്ചാണ്. ഇതിനുപുറമേ വാഴക്കൃഷിയും നടത്താറുണ്ട്. ഇതിലൂടെമാത്രം ഒന്നരലക്ഷത്തോളം രൂപയുടെ നേട്ടമുണ്ടായിരുന്നു.
ഏഴുലക്ഷം രൂപയോളം ചെലവിട്ടാണ് അക്വാപോണിക്സ് കൃഷി തുടങ്ങിയത്. പി.ടി.എയും ഇവിടത്തെ കമ്മറ്റിയും ചേർന്നാണ് കൃഷിക്കുള്ള സംവിധാനങ്ങളൊരുക്കിയത്. ഹരിതമിഷൻ 3.5 ലക്ഷം രൂപ സഹായം നൽകി. അക്വാപോണിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച രണ്ടിന് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും.
ഇപ്പോൾ ഈ സംവിധാനത്തെക്കുറിച്ചറിഞ്ഞ് കേരളത്തിനകത്തും പുറത്തുനിന്നുമുള്ളവർ എത്തുന്നുണ്ടെന്ന് അക്വാപോണിക്സിന് നേതൃത്വം നൽകിയ അധ്യാപകനായ വി. വിനോദ് കുമാർ പറഞ്ഞു. പ്രിൻസിപ്പൽ ആർ.രവികുമാർ, അധ്യാപകൻ എൻ.എസ്. സണ്ണി, ജീവനക്കാരൻ മുഹമ്മദ് ഷഹീൻ എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
Content Highlights:Aquaponics Farming In Schools