ചിറ്റൂർ:മഴ പെയ്യാൻ മടിക്കുന്നതോടെ ചിറ്റൂർ മേഖലയിൽ വൈകിയാരംഭിച്ച ഞാറുനടീലും ആശങ്കയിലാവുന്നു. നടീൽ നടത്തിയശേഷം മഴകിട്ടിയില്ലെങ്കിൽ കൃഷി അവതാളത്തിലാകും. ഇപ്പോൾ ലഭിക്കുന്ന കനാൽവെള്ളം തുടർന്നും ലഭിക്കുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്.
ഞാറ്റടി തയ്യാറാക്കി 40 ദിവസം പിന്നിട്ടിട്ടും ജലക്ഷാമംമൂലം പറിച്ചുനടാൻ കഴിയാതിരുന്നവർ, അടുത്തിടെ പെയ്ത മഴയും കനാൽവെള്ളവും ഉപയോഗിച്ചാണ് നടീൽ തുടങ്ങിയത്. കനാൽവെള്ളം വരുന്നുണ്ടെങ്കിലും അളവ് കുറവാണെന്ന് കർഷകർ പറയുന്നു. നിലമൊരുക്കാനുള്ള വെള്ളംമാത്രമാണ് വൈകിയാണെങ്കിലും കിട്ടിയത്.
കൃഷിയിറക്കിയശേഷം വെള്ളമില്ലാതെവന്നാൽ വലിയ നഷ്ടമുണ്ടാകുമെന്ന് തത്തമംഗലത്തെ കർഷകൻ ആലിങ്കാട് രാജൻ പറയുന്നു. തൊഴിലാളികളെവെച്ച് ഏക്കറിന് 4000-4500 രൂപയോളം ചെലവിട്ടാണ് നിലവിൽ നടീൽ നടത്തുന്നത്.
കണ്ടം പൂട്ടാനും 2000 രൂപയോളം ഏക്കറിന് ചെലവിടുന്നുണ്ട്. കനാൽവെള്ളം കിട്ടാത്തതിനാൽ വിതനടത്തിയ പാടങ്ങളിൽ കളപെരുകി. കനാൽവെള്ളം വിതരണംചെയ്യുന്നതുസംബന്ധിച്ച് അധികൃതർ ഉറപ്പുനൽകണമെന്നാണ് കർഷകരുടെ ആവശ്യം.
ഏരിയിലും വെള്ളമില്ല
ആളിയാറിൽനിന്നുള്ള വെള്ളത്തിന്റെ വരവ് 98 ക്യുസെക്സായി കുറഞ്ഞതോടെ ഇടതുകനാലിലേക്ക് വെള്ളം സംഭരിക്കുന്ന കമ്പാലത്തറ ഏരിയിലും വെള്ളം കുറഞ്ഞു. ഒരു മീറ്റർ വെള്ളംമാത്രമാണ് ഇപ്പോൾ ഏരിയിലുള്ളത്. ഏരി ആറ് മീറ്ററെങ്കിലും നിറച്ച്, രണ്ടുമീറ്റർ വെള്ളമെങ്കിലും തുറന്നെങ്കിൽമാത്രമേ വാലറ്റപ്രദേശങ്ങളിലെ കൃഷിയിടങ്ങളിലെത്തൂ.
നിലവിൽ 80 സെന്റീമീറ്റർ വെള്ളം ഓലശ്ശേരിയിലേക്ക് നൽകുന്നുണ്ടെന്നാണ് ജലസേചനവകുപ്പ് അധികൃതർ പറയുന്നത്. കനാൽ ജലവിതരണം എത്രവരെ നടത്താനാകുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ആളിയാർ വെള്ളത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് വിതരണംനടത്തുമെന്നും അധികൃതർ പറഞ്ഞു.
Content Highlights:Lack Of Rain, Paddy Farming In Palakkad
ഞാറ്റടി തയ്യാറാക്കി 40 ദിവസം പിന്നിട്ടിട്ടും ജലക്ഷാമംമൂലം പറിച്ചുനടാൻ കഴിയാതിരുന്നവർ, അടുത്തിടെ പെയ്ത മഴയും കനാൽവെള്ളവും ഉപയോഗിച്ചാണ് നടീൽ തുടങ്ങിയത്. കനാൽവെള്ളം വരുന്നുണ്ടെങ്കിലും അളവ് കുറവാണെന്ന് കർഷകർ പറയുന്നു. നിലമൊരുക്കാനുള്ള വെള്ളംമാത്രമാണ് വൈകിയാണെങ്കിലും കിട്ടിയത്.
കൃഷിയിറക്കിയശേഷം വെള്ളമില്ലാതെവന്നാൽ വലിയ നഷ്ടമുണ്ടാകുമെന്ന് തത്തമംഗലത്തെ കർഷകൻ ആലിങ്കാട് രാജൻ പറയുന്നു. തൊഴിലാളികളെവെച്ച് ഏക്കറിന് 4000-4500 രൂപയോളം ചെലവിട്ടാണ് നിലവിൽ നടീൽ നടത്തുന്നത്.
കണ്ടം പൂട്ടാനും 2000 രൂപയോളം ഏക്കറിന് ചെലവിടുന്നുണ്ട്. കനാൽവെള്ളം കിട്ടാത്തതിനാൽ വിതനടത്തിയ പാടങ്ങളിൽ കളപെരുകി. കനാൽവെള്ളം വിതരണംചെയ്യുന്നതുസംബന്ധിച്ച് അധികൃതർ ഉറപ്പുനൽകണമെന്നാണ് കർഷകരുടെ ആവശ്യം.
ഏരിയിലും വെള്ളമില്ല
ആളിയാറിൽനിന്നുള്ള വെള്ളത്തിന്റെ വരവ് 98 ക്യുസെക്സായി കുറഞ്ഞതോടെ ഇടതുകനാലിലേക്ക് വെള്ളം സംഭരിക്കുന്ന കമ്പാലത്തറ ഏരിയിലും വെള്ളം കുറഞ്ഞു. ഒരു മീറ്റർ വെള്ളംമാത്രമാണ് ഇപ്പോൾ ഏരിയിലുള്ളത്. ഏരി ആറ് മീറ്ററെങ്കിലും നിറച്ച്, രണ്ടുമീറ്റർ വെള്ളമെങ്കിലും തുറന്നെങ്കിൽമാത്രമേ വാലറ്റപ്രദേശങ്ങളിലെ കൃഷിയിടങ്ങളിലെത്തൂ.
നിലവിൽ 80 സെന്റീമീറ്റർ വെള്ളം ഓലശ്ശേരിയിലേക്ക് നൽകുന്നുണ്ടെന്നാണ് ജലസേചനവകുപ്പ് അധികൃതർ പറയുന്നത്. കനാൽ ജലവിതരണം എത്രവരെ നടത്താനാകുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ആളിയാർ വെള്ളത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് വിതരണംനടത്തുമെന്നും അധികൃതർ പറഞ്ഞു.
Content Highlights:Lack Of Rain, Paddy Farming In Palakkad