കോതമംഗലം:കാലവും കാലാവസ്ഥയും മാറി മറിഞ്ഞപ്പോൾ അറബിനാടിന്റെ കല്പവൃക്ഷം മലയോരത്തും പൂത്തുകായ്ച്ച് ഫലമായി. ഗൾഫ് നാടുകളിൽ മാത്രം കണ്ടുവരാറുള്ള ഈന്തപ്പഴം പരീക്കണ്ണി കൂറ്റംവേലിയിൽ കമലയിൽ സലിമിന്റെ വീട്ടുമുറ്റത്താണ് കുലച്ചു നിൽക്കുന്നത്. ഉഷ്ണമേഖലയിൽ മാത്രം വളരുന്ന ഈന്തപ്പന നാട്ടിൽ വളർന്നു പന്തലിച്ച് കായ്ച്ചത് കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചന കൂടിയാണ് നൽകുന്നതെന്നാണ് വിദഗ്ദ്ധാഭിപ്രായം. ഈന്തപ്പനയുടെ വളർച്ചയ്ക്ക് അന്തരീക്ഷ ആർദ്രത കുറഞ്ഞിരിക്കണം.
സലിമിന്റെ വീട്ടുമുറ്റത്ത് ഒരുക്കിയ പൂന്തോട്ടത്തിലാണ് ഈന്തപ്പന. ടൈലും പുൽത്തകിടിയും ചേർന്ന കോമ്പൗണ്ടിൽ നടപ്പാതയുടെ ഇരുവശത്തുമായി പതിനൊന്ന് പനകളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇതിൽ നാലെണ്ണത്തിൽ നൂറുകണക്കിന് പഴങ്ങൾ തിങ്ങി നിൽക്കുന്ന കുലകളുമുണ്ട്.
ഏറെക്കാലം ഗൾഫിലായിരുന്നു സലിം. നാട്ടിലെത്തിയപ്പോൾ അവിടത്തെ പരിസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈന്തപ്പനകൾ നടാൻ തീരുമാനിച്ചത്. കായ ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാൽ, രണ്ട് വർഷമായി നാല് പനകളിലും വിളവുണ്ടായി. കൃത്രിമ പരാഗണം നടത്തിയാലേ ഈന്തപ്പനകൾ നല്ല കായ്ഫലം നൽകൂ. പരാഗണം നടത്താതിരുന്നതാണ് വിളവ് കുറയാൻ കാരണം. അടുത്ത വർഷം പരാഗണം നടത്തി വിളവ് വർദ്ധിപ്പിക്കാനാണ് സലിമിന്റെ തീരുമാനം.
ഗൾഫ് നാടുകളുടെ പ്രതീകമായ കുലച്ച പനകൾ കാണാൻ നിരവധി പേരെത്തുന്നുണ്ട്. നാലു വർഷം മുമ്പ് രാജസ്ഥാനിൽനിന്നാണ് തൈകൾ കൊണ്ടുവന്നത്. വളർച്ചയെത്തിയ മരംതന്നെയാണ് ഇവിടെ നട്ടുപിടിപ്പിച്ചത്. സലിമിന്റെ വീട്ടിലെ ഈന്തപ്പന വിശേഷങ്ങൾ അറിഞ്ഞ് നിരവധി പേർ അലങ്കാരത്തിനും കൃഷിക്കുമായി ഈന്തപ്പന നടാനൊരുങ്ങി അന്വേഷണങ്ങളുമായി എത്തുന്നുണ്ട്.
Content Highlights:Dates Palm In Kothamangalam
സലിമിന്റെ വീട്ടുമുറ്റത്ത് ഒരുക്കിയ പൂന്തോട്ടത്തിലാണ് ഈന്തപ്പന. ടൈലും പുൽത്തകിടിയും ചേർന്ന കോമ്പൗണ്ടിൽ നടപ്പാതയുടെ ഇരുവശത്തുമായി പതിനൊന്ന് പനകളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇതിൽ നാലെണ്ണത്തിൽ നൂറുകണക്കിന് പഴങ്ങൾ തിങ്ങി നിൽക്കുന്ന കുലകളുമുണ്ട്.
ഏറെക്കാലം ഗൾഫിലായിരുന്നു സലിം. നാട്ടിലെത്തിയപ്പോൾ അവിടത്തെ പരിസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈന്തപ്പനകൾ നടാൻ തീരുമാനിച്ചത്. കായ ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാൽ, രണ്ട് വർഷമായി നാല് പനകളിലും വിളവുണ്ടായി. കൃത്രിമ പരാഗണം നടത്തിയാലേ ഈന്തപ്പനകൾ നല്ല കായ്ഫലം നൽകൂ. പരാഗണം നടത്താതിരുന്നതാണ് വിളവ് കുറയാൻ കാരണം. അടുത്ത വർഷം പരാഗണം നടത്തി വിളവ് വർദ്ധിപ്പിക്കാനാണ് സലിമിന്റെ തീരുമാനം.
ഗൾഫ് നാടുകളുടെ പ്രതീകമായ കുലച്ച പനകൾ കാണാൻ നിരവധി പേരെത്തുന്നുണ്ട്. നാലു വർഷം മുമ്പ് രാജസ്ഥാനിൽനിന്നാണ് തൈകൾ കൊണ്ടുവന്നത്. വളർച്ചയെത്തിയ മരംതന്നെയാണ് ഇവിടെ നട്ടുപിടിപ്പിച്ചത്. സലിമിന്റെ വീട്ടിലെ ഈന്തപ്പന വിശേഷങ്ങൾ അറിഞ്ഞ് നിരവധി പേർ അലങ്കാരത്തിനും കൃഷിക്കുമായി ഈന്തപ്പന നടാനൊരുങ്ങി അന്വേഷണങ്ങളുമായി എത്തുന്നുണ്ട്.
Content Highlights:Dates Palm In Kothamangalam