ഉൾനാടൻ മത്സ്യസമ്പത്തും ശുദ്ധജല മത്സ്യോത്പാദനവും വർധിപ്പിക്കാൻ കോതമംഗലത്തിന് സമീപം കൂരുകുളത്ത് ആരംഭിച്ച ഹാച്ചറിയിൽ വൻ വികസനത്തിനായി ഫണ്ട് അനുവദിച്ചു. ഫിഷറീസ് വകുപ്പ് ഹാച്ചറി ഏറ്റെടുക്കാനും തീരുമാനിച്ചു. പത്ത് ദശലക്ഷം മത്സ്യവിത്ത് ഉത്പാദനം ലക്ഷ്യമിട്ട് നാലുവർഷം മുമ്പ് തുടങ്ങിയതാണ് ഹാച്ചറി.
ലക്ഷ്യമിട്ടതിന്റെ പകുതി മത്സ്യവിത്ത് ഉല്പാദനം പോലും നടപ്പാക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല സംസ്ഥാന ഫിഷറീസ് മാനേജ്മെന്റ് സൊസൈറ്റി-ഫിർമയിയിൽ നിന്നും ഏറ്റെടുക്കാൻ ഫിഷറീസ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
കൂരുകുളം ഹാച്ചറിക്കൊപ്പം പരപ്പനങ്ങാടി, നെയ്യാർ ഡാം ഹാച്ചറികളും ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലാവും.
മത്സ്യവിത്ത് ഉത്പാദനത്തിനും വിപണനത്തിനും ആവശ്യമായ സജ്ജീകരണം ഏർപ്പെടുത്താത്തതുകൊണ്ടാണ് കൂരുകുളം ഹാച്ചറിയുടെ പ്രവർത്തനം മന്ദഗതിയിലായത്. പെരിയാർവാലിയിൽ നിന്ന് 23 ഹെക്ടർ വൃഷ്ടിപ്രദേശം ഹാച്ചറിക്കായി കൈമാറിയിരുന്നു. ഇതിൽ കരഭാഗം വരുന്ന 13 ഏക്കർ മാത്രമേ ഹാച്ചറിക്ക് പ്രയോജനപ്പെടുകയുള്ളൂ. ആദ്യഘട്ടത്തിൽ ആറ് കോടി രൂപ അനുവദിച്ചെങ്കിലും ലഭിച്ചത് 2.5 കോടി രൂപ മാത്രമായിരുന്നു.
വികസനപ്രവർത്തനത്തിനായി ഫിഷറീസ് വകുപ്പ് 11 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇപ്പോൾ പത്ത് കുളങ്ങളും മത്സ്യ തീറ്റക്കുള്ള സൗകര്യവും മാത്രമേ ഇവിടെയുള്ളൂ. മറ്റ് ഹാച്ചറികളിൽ ഉത്പാദിപ്പിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ വിപണനം മാത്രമാണിപ്പോൾ നടക്കുന്നത്.
തള്ളമത്സ്യങ്ങളെ വളർത്താനും മുട്ടയിടാനും മത്സ്യവിത്ത് (സ്പോൺ) വിരിയിക്കാനും വളർച്ചയെത്തുന്നതിന് വേണ്ടി വിവിധ തരത്തിലുള്ള കുളങ്ങളുടെ നിർമാണം, പമ്പ് ഹൗസ് നിർമാണം, 2 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് നിർമാണം എന്നിവ പൂർത്തിയാക്കേണ്ടതുണ്ട്.
കൂട് മത്സ്യകൃഷിയിലേക്ക്
ഹാച്ചറിയിലും അനുബന്ധിച്ചുള്ള ജലാശയത്തിലും കൂട് മത്സ്യകൃഷി ആരംഭിക്കുന്നതിന് സാധ്യതാപഠനവും ഫിഷറീസ് വകുപ്പ് നടത്തിയിട്ടുണ്ട്. ഭൂതത്താൻകെട്ട് ഡാം തുറന്നിടുന്ന അഞ്ച് മാസത്തിലേറെക്കാലം ജലാശയം വറ്റുന്നതിനാൽ ഇപ്പോൾ കൂട് മത്സ്യകൃഷി ഫലപ്രദമാകില്ല. അടുത്ത വർഷം ഭൂതത്താൻകെട്ട് മിനി ജലവൈദ്യുതി പദ്ധതി കമ്മിഷൻ ചെയ്താൽ ഡാമിന്റെ ഷട്ടറുകൾ അടയും.
ഈ ഘട്ടത്തിൽ 10 യൂണിറ്റ് കൂട് മത്സ്യകൃഷി തുടങ്ങാമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. ഒരു യൂണിറ്റിൽ പത്ത് കൂടുകൾ വീതം ഉണ്ടാകും. കൂട് മത്സ്യകൃഷി ആരംഭിക്കാനായാൽ നാട്ടുകാർക്ക് വരുമാനമാർഗവുമാകും. മത്സ്യവിത്ത് ഉത്പാദനത്തിന് പുറമെ ടൂറിസം സാധ്യതയും മുൻനിർത്തിയാണ് കൂരുകുളം ഹാച്ചറി സ്ഥാപിച്ചത്.
മഴ ചതിച്ചാൽ തിരിച്ചടിയാവും
മൺസൂൺ ശക്തി കുറഞ്ഞത് ഹാച്ചറിയിലെ മത്സ്യ ഉത്പാദനത്തിനും തിരിച്ചടിയാവുമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. മത്സ്യങ്ങൾ മുട്ടയിടുന്ന കാലയളവിലെ മഴക്കുറവ് മത്സ്യവിത്ത് (സ്പോൺ) ഉത്പാദനത്തേയും സാരമായി ബാധിച്ചിട്ടുണ്ട്.
തദ്ദേശ മത്സ്യങ്ങൾക്കൊപ്പം വിദേശ ഇനം മത്സ്യങ്ങളുടെ ഉത്പാദനവും ഇവിടെ ഉദ്ദേശിച്ചിരുന്നു. ഇവിടെ ഉത്പാദിപ്പിച്ച രോഹു, കട്ല, ഗ്രാസ്കാർപ്പ്, മൃഗാൾ, സൈപ്രനസ് തുടങ്ങിയ ഇനങ്ങളിലെ 10 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് മുഖേന കഴിഞ്ഞ വർഷം വിറ്റിരുന്നു.
Content Highlights:Fisheries Department Give 11 Crore For Hatchery Development
ലക്ഷ്യമിട്ടതിന്റെ പകുതി മത്സ്യവിത്ത് ഉല്പാദനം പോലും നടപ്പാക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല സംസ്ഥാന ഫിഷറീസ് മാനേജ്മെന്റ് സൊസൈറ്റി-ഫിർമയിയിൽ നിന്നും ഏറ്റെടുക്കാൻ ഫിഷറീസ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
കൂരുകുളം ഹാച്ചറിക്കൊപ്പം പരപ്പനങ്ങാടി, നെയ്യാർ ഡാം ഹാച്ചറികളും ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലാവും.
മത്സ്യവിത്ത് ഉത്പാദനത്തിനും വിപണനത്തിനും ആവശ്യമായ സജ്ജീകരണം ഏർപ്പെടുത്താത്തതുകൊണ്ടാണ് കൂരുകുളം ഹാച്ചറിയുടെ പ്രവർത്തനം മന്ദഗതിയിലായത്. പെരിയാർവാലിയിൽ നിന്ന് 23 ഹെക്ടർ വൃഷ്ടിപ്രദേശം ഹാച്ചറിക്കായി കൈമാറിയിരുന്നു. ഇതിൽ കരഭാഗം വരുന്ന 13 ഏക്കർ മാത്രമേ ഹാച്ചറിക്ക് പ്രയോജനപ്പെടുകയുള്ളൂ. ആദ്യഘട്ടത്തിൽ ആറ് കോടി രൂപ അനുവദിച്ചെങ്കിലും ലഭിച്ചത് 2.5 കോടി രൂപ മാത്രമായിരുന്നു.
വികസനപ്രവർത്തനത്തിനായി ഫിഷറീസ് വകുപ്പ് 11 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇപ്പോൾ പത്ത് കുളങ്ങളും മത്സ്യ തീറ്റക്കുള്ള സൗകര്യവും മാത്രമേ ഇവിടെയുള്ളൂ. മറ്റ് ഹാച്ചറികളിൽ ഉത്പാദിപ്പിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ വിപണനം മാത്രമാണിപ്പോൾ നടക്കുന്നത്.
തള്ളമത്സ്യങ്ങളെ വളർത്താനും മുട്ടയിടാനും മത്സ്യവിത്ത് (സ്പോൺ) വിരിയിക്കാനും വളർച്ചയെത്തുന്നതിന് വേണ്ടി വിവിധ തരത്തിലുള്ള കുളങ്ങളുടെ നിർമാണം, പമ്പ് ഹൗസ് നിർമാണം, 2 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് നിർമാണം എന്നിവ പൂർത്തിയാക്കേണ്ടതുണ്ട്.
കൂട് മത്സ്യകൃഷിയിലേക്ക്
ഹാച്ചറിയിലും അനുബന്ധിച്ചുള്ള ജലാശയത്തിലും കൂട് മത്സ്യകൃഷി ആരംഭിക്കുന്നതിന് സാധ്യതാപഠനവും ഫിഷറീസ് വകുപ്പ് നടത്തിയിട്ടുണ്ട്. ഭൂതത്താൻകെട്ട് ഡാം തുറന്നിടുന്ന അഞ്ച് മാസത്തിലേറെക്കാലം ജലാശയം വറ്റുന്നതിനാൽ ഇപ്പോൾ കൂട് മത്സ്യകൃഷി ഫലപ്രദമാകില്ല. അടുത്ത വർഷം ഭൂതത്താൻകെട്ട് മിനി ജലവൈദ്യുതി പദ്ധതി കമ്മിഷൻ ചെയ്താൽ ഡാമിന്റെ ഷട്ടറുകൾ അടയും.
ഈ ഘട്ടത്തിൽ 10 യൂണിറ്റ് കൂട് മത്സ്യകൃഷി തുടങ്ങാമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. ഒരു യൂണിറ്റിൽ പത്ത് കൂടുകൾ വീതം ഉണ്ടാകും. കൂട് മത്സ്യകൃഷി ആരംഭിക്കാനായാൽ നാട്ടുകാർക്ക് വരുമാനമാർഗവുമാകും. മത്സ്യവിത്ത് ഉത്പാദനത്തിന് പുറമെ ടൂറിസം സാധ്യതയും മുൻനിർത്തിയാണ് കൂരുകുളം ഹാച്ചറി സ്ഥാപിച്ചത്.
മഴ ചതിച്ചാൽ തിരിച്ചടിയാവും
മൺസൂൺ ശക്തി കുറഞ്ഞത് ഹാച്ചറിയിലെ മത്സ്യ ഉത്പാദനത്തിനും തിരിച്ചടിയാവുമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. മത്സ്യങ്ങൾ മുട്ടയിടുന്ന കാലയളവിലെ മഴക്കുറവ് മത്സ്യവിത്ത് (സ്പോൺ) ഉത്പാദനത്തേയും സാരമായി ബാധിച്ചിട്ടുണ്ട്.
തദ്ദേശ മത്സ്യങ്ങൾക്കൊപ്പം വിദേശ ഇനം മത്സ്യങ്ങളുടെ ഉത്പാദനവും ഇവിടെ ഉദ്ദേശിച്ചിരുന്നു. ഇവിടെ ഉത്പാദിപ്പിച്ച രോഹു, കട്ല, ഗ്രാസ്കാർപ്പ്, മൃഗാൾ, സൈപ്രനസ് തുടങ്ങിയ ഇനങ്ങളിലെ 10 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് മുഖേന കഴിഞ്ഞ വർഷം വിറ്റിരുന്നു.
Content Highlights:Fisheries Department Give 11 Crore For Hatchery Development