പാലക്കാട്:കർഷകരെ കടക്കെണിയിൽനിന്ന് രക്ഷിക്കാനായി സർക്കാർ പ്രഖ്യാപിച്ച കാർഷികകടാശ്വാസ പദ്ധതിയുടെ പ്രത്യേക ആനുകൂല്യത്തിൽനിന്ന് പാലക്കാട് ജില്ലയിലെ കൃഷിക്കാർ പുറത്ത്. ഇടുക്കി, വയനാട് ജില്ലകളിൽ 2018 ഓഗസ്റ്റ് വരെയുള്ള കടങ്ങൾക്ക് ആനുകൂല്യം നൽകുമ്പോൾ നെൽക്കൃഷി ഏറെനശിച്ച പാലക്കാട് ജില്ലയിൽ 2014 വരെയുള്ള വായ്പകൾക്കുമാത്രമാണ് ആനുകൂല്യം.
കാർഷികകടാശ്വാസം വഴി രണ്ടുലക്ഷം രൂപവരെയുള്ള വായ്പകളിലാണ് ഇളവുള്ളത്. കഴിഞ്ഞ ഒന്നാംവിളക്കാലത്ത് നെൽക്കൃഷിയിൽ പ്രളയവും രോഗബാധയും ഉണ്ടാക്കിയത് കനത്ത നഷ്ടമാണ്. 37 ശതമാനം വിളയാണ് ഇക്കാലത്ത് നശിച്ചതെന്ന് കൃഷിവകുപ്പ് തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017-'18 വർഷത്തിൽ രണ്ടാംവിളയിൽ 40 ശതമാനം വെള്ളമില്ലാതെ ഉണങ്ങിനശിച്ച സാഹചര്യവുമുണ്ടായി. ഇതെല്ലാം കർഷകരെ വൻ കടക്കെണിയിലാക്കിയ സാഹചര്യങ്ങളാണ്.
പച്ചക്കറി, വാഴ, കപ്പ, ഇഞ്ചി, ചേന തുടങ്ങിയ കൃഷികൾക്കും ഈ സീസണിൽ ഉണക്കം മൂലം നഷ്ടമുണ്ടായി. ഇത് പരിഗണിക്കാതെയാണ് ഇടുക്കി, വയനാട് ജില്ലകൾക്ക് നൽകിയ ആനുകൂല്യത്തിൽനിന്ന് പാലക്കാട് ജില്ലയെ ഒഴിവാക്കിയതെന്ന് കർഷകർ പറയുന്നു.
സഹകരണബാങ്കുകളിൽനിന്ന് വായ്പയെടുത്ത് ഇറക്കിയ കൃഷിയിൽ നഷ്ടമുണ്ടായതോടെ തിരിച്ചടവ് മുടങ്ങി കർഷകർ കടക്കെണിയിലായി. ഇതോടെ അടുത്ത കൃഷിയിറക്കുന്നതിനുള്ള വായ്പനൽകാൻ സഹകരണബാങ്കുകൾ മടിച്ചു. ഈ സാഹചര്യത്തിൽ നിരവധി കർഷകർ ദേശസാത്കൃത, ഷെഡ്യൂൾഡ് ബാങ്കുകളിൽനിന്ന് വായ്പയെടുക്കാൻ നിർബന്ധിതരായി. തിരിച്ചടവ് മുടങ്ങിയ ഈ വായ്പകളും കർഷകർക്ക് കടക്കെണിയായി മാറിയിട്ടുണ്ട്.
എന്നാൽ ദേശസാത്കൃത, ഷെഡ്യൂൾഡ് ബാങ്കുകളുടെയും ഇതര ധനകാര്യസ്ഥാപനങ്ങളിലെയും വായ്പകൾ കടാശ്വാസപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. സഹകരണബാങ്കുകളിലെ വായ്പകൾ ഒഴിവാക്കിയതുകൊണ്ടുമാത്രം കർഷകരെ കടക്കെണിയിൽനിന്ന് കരകയറ്റാനാവില്ലെന്ന് കർഷകർ പറയുന്നു.
പ്രളയത്തിലുണ്ടായ വ്യാപക നാശനഷ്ടം കണക്കിലെടുത്താണ് കാർഷിക കടാശ്വാസ പദ്ധതിയാനുകൂല്യം 2018 ഓഗസ്റ്റ് വരെയാക്കിയ പ്രത്യേകപരിഗണന വയനാട്, ഇടുക്കി ജില്ലകളിലെ കർഷകർക്ക് മാത്രമായി പരിമിതപ്പെടുത്തിയതെന്ന് കൃഷിവകുപ്പ് അധികൃതർ പറയുന്നു.
വിളനാശമുണ്ടായിട്ടും കഴിഞ്ഞവർഷം ഒന്നാംവിളയ്ക്കും രണ്ടാംവിളയ്ക്കുമായി സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ നെല്ല് ഉത്പാദിപ്പിച്ച ജില്ലയാണ് പാലക്കാട്. സപ്ലൈകോയുടെ കണക്കനുസരിച്ച് പാലക്കാട്ടുനിന്ന് 646 കോടിയുടെ 2.45 ലക്ഷം ടൺ നെല്ലാണ് 2018-'19 സീസണിൽ സംഭരിച്ചത്. നെല്ലെടുപ്പിന് രജിസ്റ്റർചെയ്ത 89,111 കർഷകരുമുണ്ട് ജില്ലയിൽ.
Content Highlights: Farmers From Palakkad District Do Not Get Agriculture Loan Relaxation
കാർഷികകടാശ്വാസം വഴി രണ്ടുലക്ഷം രൂപവരെയുള്ള വായ്പകളിലാണ് ഇളവുള്ളത്. കഴിഞ്ഞ ഒന്നാംവിളക്കാലത്ത് നെൽക്കൃഷിയിൽ പ്രളയവും രോഗബാധയും ഉണ്ടാക്കിയത് കനത്ത നഷ്ടമാണ്. 37 ശതമാനം വിളയാണ് ഇക്കാലത്ത് നശിച്ചതെന്ന് കൃഷിവകുപ്പ് തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017-'18 വർഷത്തിൽ രണ്ടാംവിളയിൽ 40 ശതമാനം വെള്ളമില്ലാതെ ഉണങ്ങിനശിച്ച സാഹചര്യവുമുണ്ടായി. ഇതെല്ലാം കർഷകരെ വൻ കടക്കെണിയിലാക്കിയ സാഹചര്യങ്ങളാണ്.
പച്ചക്കറി, വാഴ, കപ്പ, ഇഞ്ചി, ചേന തുടങ്ങിയ കൃഷികൾക്കും ഈ സീസണിൽ ഉണക്കം മൂലം നഷ്ടമുണ്ടായി. ഇത് പരിഗണിക്കാതെയാണ് ഇടുക്കി, വയനാട് ജില്ലകൾക്ക് നൽകിയ ആനുകൂല്യത്തിൽനിന്ന് പാലക്കാട് ജില്ലയെ ഒഴിവാക്കിയതെന്ന് കർഷകർ പറയുന്നു.
സഹകരണബാങ്കുകളിൽനിന്ന് വായ്പയെടുത്ത് ഇറക്കിയ കൃഷിയിൽ നഷ്ടമുണ്ടായതോടെ തിരിച്ചടവ് മുടങ്ങി കർഷകർ കടക്കെണിയിലായി. ഇതോടെ അടുത്ത കൃഷിയിറക്കുന്നതിനുള്ള വായ്പനൽകാൻ സഹകരണബാങ്കുകൾ മടിച്ചു. ഈ സാഹചര്യത്തിൽ നിരവധി കർഷകർ ദേശസാത്കൃത, ഷെഡ്യൂൾഡ് ബാങ്കുകളിൽനിന്ന് വായ്പയെടുക്കാൻ നിർബന്ധിതരായി. തിരിച്ചടവ് മുടങ്ങിയ ഈ വായ്പകളും കർഷകർക്ക് കടക്കെണിയായി മാറിയിട്ടുണ്ട്.
എന്നാൽ ദേശസാത്കൃത, ഷെഡ്യൂൾഡ് ബാങ്കുകളുടെയും ഇതര ധനകാര്യസ്ഥാപനങ്ങളിലെയും വായ്പകൾ കടാശ്വാസപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. സഹകരണബാങ്കുകളിലെ വായ്പകൾ ഒഴിവാക്കിയതുകൊണ്ടുമാത്രം കർഷകരെ കടക്കെണിയിൽനിന്ന് കരകയറ്റാനാവില്ലെന്ന് കർഷകർ പറയുന്നു.
പ്രളയത്തിലുണ്ടായ വ്യാപക നാശനഷ്ടം കണക്കിലെടുത്താണ് കാർഷിക കടാശ്വാസ പദ്ധതിയാനുകൂല്യം 2018 ഓഗസ്റ്റ് വരെയാക്കിയ പ്രത്യേകപരിഗണന വയനാട്, ഇടുക്കി ജില്ലകളിലെ കർഷകർക്ക് മാത്രമായി പരിമിതപ്പെടുത്തിയതെന്ന് കൃഷിവകുപ്പ് അധികൃതർ പറയുന്നു.
വിളനാശമുണ്ടായിട്ടും കഴിഞ്ഞവർഷം ഒന്നാംവിളയ്ക്കും രണ്ടാംവിളയ്ക്കുമായി സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ നെല്ല് ഉത്പാദിപ്പിച്ച ജില്ലയാണ് പാലക്കാട്. സപ്ലൈകോയുടെ കണക്കനുസരിച്ച് പാലക്കാട്ടുനിന്ന് 646 കോടിയുടെ 2.45 ലക്ഷം ടൺ നെല്ലാണ് 2018-'19 സീസണിൽ സംഭരിച്ചത്. നെല്ലെടുപ്പിന് രജിസ്റ്റർചെയ്ത 89,111 കർഷകരുമുണ്ട് ജില്ലയിൽ.
Content Highlights: Farmers From Palakkad District Do Not Get Agriculture Loan Relaxation