അപൂർവ ഔഷധ സസ്യമായ മൂട്ടിപ്പഴത്തെക്കുറിച്ച് അറിയാൻ കൃഷിവകുപ്പ് മന്ത്രി സുനിൽകുമാറെത്തി. വണ്ണപ്പുറം അമ്പലപ്പടിയിലെ മലേക്കുടിയിൽ ബേബി ജോർജിന്റെ കൃഷിയിടത്തിലാണ് മന്ത്രി എത്തിയത്. തിരുവനന്തപുരം, ഇടുക്കി, വയനാട് ജില്ലകളിലെ വനാന്തരങ്ങളിൽ വ്യാപകമായി വളരുന്ന ഇവ ഒരു കർഷകന്റെ കൃഷിയിടത്തിൽ കാണുന്നത് ആദ്യമായാണെന്ന് മന്ത്രി പറഞ്ഞു.
150 മരങ്ങളാണ് ബേബിയുടെ കൃഷിസ്ഥലത്തുള്ളത്. അതിൽ ആറ് മരങ്ങളാണ് കായ്ക്കുന്നത്. തൈ നട്ടുകഴിഞ്ഞാൽ നാലുവർഷം കൊണ്ട് കായ്ക്കുമെന്ന് ബേബി പറഞ്ഞു. കൊടുംവനത്തിലുണ്ടാകുന്ന ഈ മരത്തിന്റെ തൈ 30 വർഷം മുമ്പ് ഒരു ആദിവാസിയാണ് ബേബിയുടെ ജ്യേഷ്ഠന് നൽകിയത്. മരത്തിന്റെ തടിയിലാണ് പഴം കായ്ക്കുന്നത്. രണ്ടു മാസം മുമ്പ് കാർഷിക സർവകലാശാലയിലെ ഡോ. സി.ആർ.എൽസി മൂട്ടിപ്പഴമരം പരിശോധിച്ചിരുന്നു.
ഇതിന്റെ തൈ അന്ന് മന്ത്രിക്ക് ബേബി നൽകിയിരുന്നു. ഇതോടെയാണ് കൃഷി നേരിൽ കാണാൻ മന്ത്രി താത്പര്യം പ്രകടിപ്പിച്ചത്. കേരളത്തിന്റെ തനതായ മൂട്ടിപ്പഴം ആദിവാസികളാണ് പ്രധാനമായും വളർത്തുന്നത്. ധാരാളം ഔഷധ ഗുണമുള്ളതാണ് ഈ പഴമെന്നു വിവിധപഠനങ്ങളിൽ തെളിയിച്ചതിനാൽ ഇവയെ പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്തം സർക്കാരിന് ഉണ്ടെന്ന് മന്ത്രി സുനിൽ കുമാർ പറഞ്ഞു. നേര്യമംഗലം ഫാമിൽ ഇതിനായി 100 തൈകൾ നട്ടുവളർത്തി പരിപാലിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇളംദേശം ബ്ലോക്ക് എ.ഡി.എ. ടീന എബ്രഹാം, ജില്ലാ കൃഷി ഓഫീസർ ആൻസി ജോൺ, കാർഷിക യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ സി.ആർ. എൽസി, കൃഷി ഓഫീസർ പിന്റു റോയ്, പഞ്ചായത്ത് മെമ്പർ ജഗദമ്മ വിജയൻ, രാഷ്ട്രീയ നേതാക്കളായ കെ.കെ.ശിവരാമൻ, പി.എം.അബ്ബാസ്, അനിൽ പയ്യാനിക്കൽ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Content Highlights:Agriculture Minister V.S. Sunil Kumar Taste Rare Medicinal Fruit In Idukki
150 മരങ്ങളാണ് ബേബിയുടെ കൃഷിസ്ഥലത്തുള്ളത്. അതിൽ ആറ് മരങ്ങളാണ് കായ്ക്കുന്നത്. തൈ നട്ടുകഴിഞ്ഞാൽ നാലുവർഷം കൊണ്ട് കായ്ക്കുമെന്ന് ബേബി പറഞ്ഞു. കൊടുംവനത്തിലുണ്ടാകുന്ന ഈ മരത്തിന്റെ തൈ 30 വർഷം മുമ്പ് ഒരു ആദിവാസിയാണ് ബേബിയുടെ ജ്യേഷ്ഠന് നൽകിയത്. മരത്തിന്റെ തടിയിലാണ് പഴം കായ്ക്കുന്നത്. രണ്ടു മാസം മുമ്പ് കാർഷിക സർവകലാശാലയിലെ ഡോ. സി.ആർ.എൽസി മൂട്ടിപ്പഴമരം പരിശോധിച്ചിരുന്നു.
ഇതിന്റെ തൈ അന്ന് മന്ത്രിക്ക് ബേബി നൽകിയിരുന്നു. ഇതോടെയാണ് കൃഷി നേരിൽ കാണാൻ മന്ത്രി താത്പര്യം പ്രകടിപ്പിച്ചത്. കേരളത്തിന്റെ തനതായ മൂട്ടിപ്പഴം ആദിവാസികളാണ് പ്രധാനമായും വളർത്തുന്നത്. ധാരാളം ഔഷധ ഗുണമുള്ളതാണ് ഈ പഴമെന്നു വിവിധപഠനങ്ങളിൽ തെളിയിച്ചതിനാൽ ഇവയെ പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്തം സർക്കാരിന് ഉണ്ടെന്ന് മന്ത്രി സുനിൽ കുമാർ പറഞ്ഞു. നേര്യമംഗലം ഫാമിൽ ഇതിനായി 100 തൈകൾ നട്ടുവളർത്തി പരിപാലിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇളംദേശം ബ്ലോക്ക് എ.ഡി.എ. ടീന എബ്രഹാം, ജില്ലാ കൃഷി ഓഫീസർ ആൻസി ജോൺ, കാർഷിക യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ സി.ആർ. എൽസി, കൃഷി ഓഫീസർ പിന്റു റോയ്, പഞ്ചായത്ത് മെമ്പർ ജഗദമ്മ വിജയൻ, രാഷ്ട്രീയ നേതാക്കളായ കെ.കെ.ശിവരാമൻ, പി.എം.അബ്ബാസ്, അനിൽ പയ്യാനിക്കൽ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Content Highlights:Agriculture Minister V.S. Sunil Kumar Taste Rare Medicinal Fruit In Idukki