Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ഏലം വിപണിയില്‍ ഉണര്‍വ്ഏലം വിപണിയില്‍ ഉണര്‍വ്

$
0
0
കട്ടപ്പന: വിളവെടുപ്പുകാലത്തിനൊപ്പം മഴയും ലഭിച്ചത് ഏലം വിപണിയിൽ ഉണർവിന് കാരണമായി. ഏലം രണ്ടാംഘട്ട വിളവെടുപ്പുകാലത്തു തന്നെ ഇടമുറിയാതെ മഴ ലഭിച്ചതിനാൽ ഉണങ്ങിയ ഏലയ്ക്കായും പച്ചക്കായും അധികമായി വിപണിയിലെത്താൻ തുടങ്ങിയെന്ന് വ്യാപാരികൾ പറയുന്നു. ഈർപ്പമുള്ള കാലാവസ്ഥയിൽ ഉണങ്ങിയ ഏലയ്ക്ക സൂക്ഷിച്ചു വച്ചാൽ ഗുണനിലവാരം കുറയുമെന്നതും മികച്ച മഴ ലഭിച്ചതിനാൽ ആടുത്തഘട്ടം മികച്ച വിളവ് ഏലത്തിനു ലഭിക്കുമെന്ന പ്രതീക്ഷയും വിപണിയിലേയ്ക്ക് കൂടുതൽ ഏലയ്ക്ക എത്താൻ കാരണമായി.

ഹൈറേഞ്ചിൽ പ്രധാനമായും കുമളി, കട്ടപ്പന കമ്പോളത്തിലാണ് ഏലം വ്യാപാരം കൂടുതലായി നടക്കുന്നത്. മൊത്ത വ്യാപാരികൾ ഇവിടെ നിന്ന് നേരിട്ട് കൊൽക്കത്ത, ഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്കു കയറ്റി അയയ്ക്കുകയാണ് പതിവ്. ഉത്തരേന്ത്യയിലെ വിവിധ സുഗന്ധ ദ്രവ്യ നിർമാണ കമ്പനികളും ജില്ലയിൽ നിന്ന് ഏലയ്ക്ക ശേഖരിക്കുന്നുണ്ട്. പുറ്റടി സ്പൈസസ് പാർക്കിൽ നടക്കുന്ന ഇ ലേലത്തിൽ പതിയുന്ന ഏലയ്ക്കായുടെ അളവും വർദ്ധിച്ചു.

നിലവിൽ മികച്ചവില ഏലത്തിന് ലഭിക്കുന്നുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ഉത്പാദനം മുൻവർഷത്തേക്കാൾ കുറഞ്ഞതും പണിച്ചെലവു കൂടിയതും തിരിച്ചടിയായെന്ന് കർഷകർ പറയുന്നു. എന്നാൽ വിളവെടുപ്പു സമയത്ത് വിലയിടിയുന്ന സാഹചര്യം ഒഴിവായത് കർഷകർക്ക് ആശ്വാസമായി.

പച്ച ഏലയ്ക്ക കിലോയ്ക്ക് 160 രൂപ മുതൽ 180 വരെ ലഭിക്കുന്നുണ്ട്. ശനിയാഴ്ച പുറ്റടി സ്പൈസസ് പാർക്കിൽ നടന്ന ഇ ലേലത്തിൽ 1569 രൂപ വരെ ഏലയ്ക്കായ്ക്ക് ലഭിച്ചിരുന്നു. കട്ടപ്പന കമ്പോളത്തിലും ശരാശരി 1200 രൂപ ലഭിക്കുന്നുണ്ട്. ഉത്പാദനം വർധിച്ച സാഹചര്യത്തിലും ഏലത്തിന് മികച്ച വില ലഭിക്കുന്നതിനാലും ഓണം വിപണിയിലും ചലനമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഹൈറേഞ്ചിലെ വ്യാപാരികൾ.

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>