Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ഈ 300 ഏക്കറില്‍ കൃഷി നടന്നിട്ട് മുപ്പതുവര്‍ഷം; മുത്തൂര്‍ പാടശേഖരം പുല്ല് മൂടിഈ 300 ഏക്കറില്‍ കൃഷി നടന്നിട്ട് മുപ്പതുവര്‍ഷം; മുത്തൂര്‍ പാടശേഖരം പുല്ല് മൂടി

$
0
0
സർക്കാർ വിവിധ ആനുകൂല്യങ്ങളുമായി മുന്നിട്ടിറങ്ങിയിട്ടും കൃഷിയില്ലാതെ 300 ഏക്കറിലധികം പാടശേഖരം. തിരുവല്ല നഗരസഭയിലും പെരിങ്ങര പഞ്ചായത്തിലുമായാണ് മൂന്ന് പതിറ്റാണ്ടായി തരിശുകിടക്കുന്ന പാടങ്ങൾ. പരസ്പരം അതിര് പങ്കിടുന്ന മുത്തൂർ, പുതുക്കരി, കുട്ടങ്കരി, പെരുന്തുരുത്തി കിഴക്ക് തുടങ്ങിയ പാടശേഖരങ്ങളാണ് കൃഷി കാക്കുന്നത്.

തിരുവല്ലയിൽ നിന്നും ചങ്ങനാശ്ശേരിക്കുള്ള റെയിൽപ്പാതയുടെ ഇരുവശങ്ങളിലുമായാണ് വിസ്തൃതമായ പാടങ്ങൾ. പലയടുക്കായി പുല്ലുകൾവളർന്ന് അതിര് നിശ്ചയിക്കാനാവാത്തവിധമാണ് ഇപ്പോൾ പാടത്തിന്റെ കിടപ്പ്.

മുണ്ടകൻ കൊയ്ത കാലം

വർഷത്തിൽ രണ്ട് കൃഷിവരെ പാടശേഖരങ്ങളിൽ നടന്നിരുന്നതായി പഴയ കർഷക തൊഴിലാളികൾ ഓർമിക്കുന്നു. കുളപ്പാല അടക്കമുള്ള വിത്തിനങ്ങളാണ് കൃഷി ചെയ്തിരുന്നത്. 1986 വരെ മുഴുവൻ പാടത്തും കൃഷിയിറക്കി. പലയിടത്തും ഭൂമി നികത്തൽ വന്നതോടെ കൃഷി മങ്ങി. തൊഴിലാളിക്ഷാമം, കൂലിക്കൂടുതൽ, കൃഷി നഷ്ടം തുടങ്ങിയ കാരണങ്ങളാൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു.

വീണ്ടെടുക്കാം കൃഷി

ഏറ്റവുമധികം പാടശേഖരങ്ങളുള്ള നഗരസഭകളിൽ ഒന്നാണ് തിരുവല്ല. കഴിഞ്ഞവർഷം നഗരസഭയിലുൾപ്പെടുന്ന കവിയൂർ പുഞ്ചയിൽ കൃഷി തുടങ്ങിയിരുന്നു. പാടങ്ങൾ തരിശായതോടെ നഗരപ്രദേശത്തെ തോടുകളിൽ വെള്ളം കെട്ടിനിന്ന് മലിനമായി മാറി. മുത്തൂർ പാടങ്ങളിൽകൂടി കൃഷി തുടങ്ങിയാൽ ജലസേചന പ്രക്രിയയുടെ ഭാഗമായി തോടുകൾ തെളിയും. മുത്തൂർ മേഖലയിൽ കൃഷിയിറക്കുകയെന്ന ആവശ്യവുമായി ചില കർഷകർ മുന്നോട്ടുവന്നിട്ടുണ്ട്.

തോടുകൾ പ്രധാനം

നഗരസഭയുടെ ഒന്ന്, രണ്ട് വാർഡുകളിലാണ് നിലത്തിന്റെ ഭൂരിഭാഗവും. പെരുന്തുരുത്തി കിഴക്ക് പാടശേഖരം പെരിങ്ങര പഞ്ചായത്തിലും. പന്നിക്കുഴിത്തോട്, കുറ്റപ്പുഴത്തോട് എന്നിവ വഴിയാണ് ഇവിടേക്ക് ജലസേചനം നടത്തേണ്ടത്.

കവിയൂർ പുഞ്ചയിലേക്ക് കറ്റോട് ചീപ്പുവഴി കയറ്റുന്ന വെള്ളം കുറ്റപ്പുഴ തോടുവഴിയാണ് പുറത്തേക്ക് തള്ളുന്നത്. മുത്തൂർ പാടശേഖരങ്ങൾക്ക് ഈ വെള്ളം പ്രയോജനപ്പെടുത്താനാകും. കൃഷിക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയെടുക്കണം. നാല് മോട്ടോർ തറകളാണ് മുമ്പ് ഉണ്ടായിരുന്നത്.

ഇവയുടെ അസ്തിവാരംപോലും ഇപ്പോഴില്ല. വൈദ്യുതി കണക്ഷനടക്കം ലഭ്യമാക്കണം. പാടത്തിലേക്ക് വെള്ളമെത്തിക്കാൻപറ്റും വിധം തോട് തെളിച്ചെടുത്താൽ ഈ വർഷം തന്നെ കൃഷിയിറക്കാൻ കഴിയുമെന്ന് കർഷകർ പറയുന്നു.

Content Highlights:Paddy Farming In Pathanamthitta

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>