കർഷകർക്ക് ആഘോഷമാകേണ്ട ദിനമാണ് ചിങ്ങം ഒന്ന്. ഇത്തവണ പക്ഷേ, കണ്ണീർക്കാലമാണ്. കഴിഞ്ഞപ്രളയവും വരൾച്ചയും വീണ്ടുമെത്തിയ പ്രളയവും കാർഷികകേരളത്തിന്റെ നടുവൊടിച്ചു. ആദ്യ പ്രളയത്തിൽ സർവവും നഷ്ടപ്പെട്ടതിന്റെ വേദന മാറുംമുമ്പ് വരൾച്ച. വിളകൾ ഉണങ്ങിനശിച്ചും പുതിയവ ഇറക്കാൻ പറ്റാതെയും മറ്റൊരു ദുരിതം.
കാലവർഷം വൈകിയെങ്കിലും മഴ കിട്ടിയപ്പോൾ പ്രതീക്ഷയായിരുന്നു. ഒരു വിളയെങ്കിലും ചെയ്യാനുള്ള ഒരുക്കംതുടങ്ങി നെൽക്കർഷകർ. ഓണവിപണി സ്വപ്നംകണ്ട് വാഴ, പച്ചക്കറിക്കർഷകർ. കഴിഞ്ഞ പ്രളയത്തിലെ നഷ്ടം നികത്താമെന്നു കരുതിയ നാണ്യവിള കർഷകർ... വീണ്ടുമെത്തിയ പേമാരി എല്ലാം തകർത്തെറിഞ്ഞു. സകല വിളകൾക്കും കനത്തനാശം വിതച്ച പേമാരി കാർഷിക കേരളത്തിന്റെ പ്രതീക്ഷകൾ തല്ലിക്കൊഴിച്ചു.
നശിച്ചത് 31,015 ഹെക്ടർ കൃഷി, നഷ്ടം 1166.42 കോടി
മഴക്കെടുതിയിൽ സംസ്ഥാനത്ത് ഓഗസ്റ്റ് 14 വരെ നശിച്ചത് 31,015 ഹെക്ടർ കൃഷി. 1,21,675 കർഷകർക്കാണ് വിളകൾ നഷ്ടമായത്. ആകെ സാമ്പത്തികനഷ്ടം 1166.42 കോടി. നെൽക്കൃഷിക്കാണ് കൂടുതൽ നാശം. 19,495 ഹെക്ടറിൽ നെൽക്കൃഷി നശിച്ചു. ആകെ നാശത്തിന്റെ 62.8 ശതമാനം. പാലക്കാടും ആലപ്പുഴയിലുമാണ് കൂടുതൽ നാശം.
ലക്ഷ്യമിട്ടതിന്റെ 67 ശതമാനം സ്ഥലത്തുമാത്രമാണ് വരൾച്ചമൂലം ഒന്നാംവിള ഇറക്കാനായത്. അതിൽ പാതിയും വെള്ളപ്പൊക്കത്തിൽ നശിച്ചതോടെ ഇത്തവണ ഉത്പാദനം നാമമാത്രമാവും. നെല്ലുകഴിഞ്ഞാൽ ഏറ്റവുമധികം നാശം വാഴക്കൃഷിക്കാണ്. 5204 ഹെക്ടർ വാഴക്കൃഷി നശിച്ചു. ഇതിൽ 3832 ഹെക്ടറിലെ 95.8 ലക്ഷം കുലച്ച വാഴകളും ഉൾപ്പെടും. ഓണവിപണി ലക്ഷ്യമിട്ട് ഒരുക്കിയ വാഴകളാണ് നശിച്ചത്. ഇതോടെ ഓണത്തിന് ഏത്തക്കായയ്ക്ക് ക്ഷാമം നേരിടും. വിലയും കൂടും.
മറ്റു വിളനാശം(ഹെക്ടറിൽ)
തെങ്ങ് 399
പച്ചക്കറി 1863
കുരുമുളക് 245
റബ്ബർ 295
മരച്ചീനി 1159
ഇഞ്ചി 178
ഏലം 561
കാപ്പി 21
കൊക്കോ 18
കവുങ്ങ് 866
ജാതി 144
കഴിഞ്ഞ പ്രളയം: ഇനിയും നൽകാൻ 80 കോടി
2018-ലെ പ്രളയത്തിൽ 1,47,018 ഹെക്ടർ കൃഷി നശിച്ചു. 3,88,752 കർഷകർക്ക് അവരുടെ വിളകൾ നഷ്ടപ്പെട്ടു. ഈ കൃഷിനാശത്തിന് സർക്കാർ മാനദണ്ഡമനുസരിച്ചുള്ള നഷ്ടപരിഹാരംപോലും പലയിടത്തും നൽകിയിട്ടില്ല.
വിളകൾക്കുള്ള നഷ്ടപരിഹാരവും സംസ്ഥാന വിള ഇൻഷുറൻസ് പ്രകാരമുള്ള തുകയും ചേർത്ത് ഇതുവരെ കൊടുത്തത് 160 കോടി രൂപയാണ്. 80 കോടികൂടി നൽകാനുണ്ട്.
ഇതിൽ 43 കോടി ദുരിതാശ്വാസ നിധിയിൽനിന്നുള്ള നഷ്ടപരിഹാരവും 37 കോടി വിള ഇൻഷുറൻസ് പ്രകാരം നൽകാനുള്ളതുമാണ്.
Content Highlights: Farmers Day,Kerala will rebuild agriculture after Kerala Flood 2019
കാലവർഷം വൈകിയെങ്കിലും മഴ കിട്ടിയപ്പോൾ പ്രതീക്ഷയായിരുന്നു. ഒരു വിളയെങ്കിലും ചെയ്യാനുള്ള ഒരുക്കംതുടങ്ങി നെൽക്കർഷകർ. ഓണവിപണി സ്വപ്നംകണ്ട് വാഴ, പച്ചക്കറിക്കർഷകർ. കഴിഞ്ഞ പ്രളയത്തിലെ നഷ്ടം നികത്താമെന്നു കരുതിയ നാണ്യവിള കർഷകർ... വീണ്ടുമെത്തിയ പേമാരി എല്ലാം തകർത്തെറിഞ്ഞു. സകല വിളകൾക്കും കനത്തനാശം വിതച്ച പേമാരി കാർഷിക കേരളത്തിന്റെ പ്രതീക്ഷകൾ തല്ലിക്കൊഴിച്ചു.
നശിച്ചത് 31,015 ഹെക്ടർ കൃഷി, നഷ്ടം 1166.42 കോടി
മഴക്കെടുതിയിൽ സംസ്ഥാനത്ത് ഓഗസ്റ്റ് 14 വരെ നശിച്ചത് 31,015 ഹെക്ടർ കൃഷി. 1,21,675 കർഷകർക്കാണ് വിളകൾ നഷ്ടമായത്. ആകെ സാമ്പത്തികനഷ്ടം 1166.42 കോടി. നെൽക്കൃഷിക്കാണ് കൂടുതൽ നാശം. 19,495 ഹെക്ടറിൽ നെൽക്കൃഷി നശിച്ചു. ആകെ നാശത്തിന്റെ 62.8 ശതമാനം. പാലക്കാടും ആലപ്പുഴയിലുമാണ് കൂടുതൽ നാശം.
ലക്ഷ്യമിട്ടതിന്റെ 67 ശതമാനം സ്ഥലത്തുമാത്രമാണ് വരൾച്ചമൂലം ഒന്നാംവിള ഇറക്കാനായത്. അതിൽ പാതിയും വെള്ളപ്പൊക്കത്തിൽ നശിച്ചതോടെ ഇത്തവണ ഉത്പാദനം നാമമാത്രമാവും. നെല്ലുകഴിഞ്ഞാൽ ഏറ്റവുമധികം നാശം വാഴക്കൃഷിക്കാണ്. 5204 ഹെക്ടർ വാഴക്കൃഷി നശിച്ചു. ഇതിൽ 3832 ഹെക്ടറിലെ 95.8 ലക്ഷം കുലച്ച വാഴകളും ഉൾപ്പെടും. ഓണവിപണി ലക്ഷ്യമിട്ട് ഒരുക്കിയ വാഴകളാണ് നശിച്ചത്. ഇതോടെ ഓണത്തിന് ഏത്തക്കായയ്ക്ക് ക്ഷാമം നേരിടും. വിലയും കൂടും.
മറ്റു വിളനാശം(ഹെക്ടറിൽ)
തെങ്ങ് 399
പച്ചക്കറി 1863
കുരുമുളക് 245
റബ്ബർ 295
മരച്ചീനി 1159
ഇഞ്ചി 178
ഏലം 561
കാപ്പി 21
കൊക്കോ 18
കവുങ്ങ് 866
ജാതി 144
കഴിഞ്ഞ പ്രളയം: ഇനിയും നൽകാൻ 80 കോടി
2018-ലെ പ്രളയത്തിൽ 1,47,018 ഹെക്ടർ കൃഷി നശിച്ചു. 3,88,752 കർഷകർക്ക് അവരുടെ വിളകൾ നഷ്ടപ്പെട്ടു. ഈ കൃഷിനാശത്തിന് സർക്കാർ മാനദണ്ഡമനുസരിച്ചുള്ള നഷ്ടപരിഹാരംപോലും പലയിടത്തും നൽകിയിട്ടില്ല.
വിളകൾക്കുള്ള നഷ്ടപരിഹാരവും സംസ്ഥാന വിള ഇൻഷുറൻസ് പ്രകാരമുള്ള തുകയും ചേർത്ത് ഇതുവരെ കൊടുത്തത് 160 കോടി രൂപയാണ്. 80 കോടികൂടി നൽകാനുണ്ട്.
ഇതിൽ 43 കോടി ദുരിതാശ്വാസ നിധിയിൽനിന്നുള്ള നഷ്ടപരിഹാരവും 37 കോടി വിള ഇൻഷുറൻസ് പ്രകാരം നൽകാനുള്ളതുമാണ്.
Content Highlights: Farmers Day,Kerala will rebuild agriculture after Kerala Flood 2019