കുറ്റ്യാടിപ്പുഴയുടെ തീരത്തെ എടവരാട് ഒതേച്ചമണ്ണിൽ അമ്മദിന്റെ കൃഷിയിടം വിളകളാൽ സമൃദ്ധമാണ്. വർഷങ്ങളുടെ പ്രവാസത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോൾ കാർഷികമേഖലയിൽ ഒരു കൈനോക്കാൻ തന്നെയായിരുന്നു തീരുമാനം.
2008-ലാണ് ദുബായിലെ ജീവിതം മതിയാക്കി അമ്മദ് നാട്ടിലെത്തിയത്. ആദ്യംമുതലുണ്ടായിരുന്ന കൃഷി അതോടെ വിപുലമാക്കി. ഇപ്പോൾ ആടുവളർത്തലാണ് പ്രധാനം. 40-ഓളം ആടുകളെ വളർത്തി മികച്ച വരുമാനം അമ്മദിനെ തേടിയെത്തുന്നു.
നേരത്തേ 20 പശുക്കളുള്ള ഫാമുണ്ടായിരുന്നു. അതിനുശേഷമാണ് ആടുവളർത്തലിൽ ശ്രദ്ധകേന്ദ്രീകരിച്ചത്. കൊമേഴ്സ്യൽ ഗോട്ടറി യൂണിറ്റിനുള്ള ഒരുലക്ഷം രൂപയും ആടുവളർത്തലിൽ സർക്കാർ സബ്സിഡിയായി കഴിഞ്ഞവർഷം അമ്മദിന് ലഭിച്ചു. അഞ്ചു പശുക്കളും പോത്തും ഇതിനൊപ്പംതന്നെ വളർത്തുന്നുണ്ട്. 30 മുതൽ 40 ലിറ്റർവരെ പാൽ സൊസൈറ്റിയിൽ വിൽപ്പനയ്ക്കായി എത്തിക്കും.
ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീരകർഷകനെന്ന പുരസ്കാരവും 2013-14 വർഷം അമ്മദിനെ തേടിയെത്തി. 2018-19 വർഷത്തിൽ ആത്മ പദ്ധതിയിൽ സമ്മിശ്രകൃഷിയിലെ മികവിന് ബ്ലോക്ക് തലത്തിലെ അംഗീകാരവും അമ്മദിനായിരുന്നു.
നല്ല മത്സ്യത്തിനായി അമ്മദ് വേറെയെവിടെയും പോകാറില്ല. മുറ്റത്ത് ടാങ്കിൽ കട്ല, രോഹു, നെട്രോ എന്നിവയെല്ലാം ഇഷ്ടംപോലെയുണ്ടാകും. കൃഷിയിടത്തിൽ മറ്റൊരിടത്ത് നൂറു കോഴികളും താറാവുകളുമാണ്. വീട്ടുപറമ്പിലും പാടത്തുമായി സമ്മിശ്ര കൃഷിയാണ് അമ്മദിന്റേത്.
മൂന്ന് ഏക്കർ സ്ഥലത്ത് പുഞ്ചകൃഷിയിറക്കിയിട്ടുണ്ട്. 600 നേന്ത്രവാഴയും നൂറ് തെങ്ങും കവുങ്ങുമുണ്ട്. പാടത്തും പറമ്പിലുമായി പച്ചക്കറികൾ സമൃദ്ധമായി വളരുന്നു. വെള്ളരി, മത്തൻ, മുളക്, തക്കാളി, ചീര, വെണ്ട, വഴുതിന എന്നിങ്ങനെ ഇനങ്ങൾ ഒട്ടേറെ. ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ് കൃഷി വേറെ.
ലെച്ചി, സപ്പോട്ട, റമ്പുട്ടാൻ, പേരക്ക, ബട്ടർ, ചെറുനാരങ്ങ, മാവ് എന്നിങ്ങനെയുള്ള ഫലവൃക്ഷങ്ങളിൽ നിറയെ പഴങ്ങൾ കാണാം. ബയോഗ്യാസിൽനിന്നുള്ള സ്ലറിതന്നെയാണ് പറമ്പിലെ നല്ല വളം. കൃഷിസ്ഥലത്തെല്ലായിടത്തും പൈപ്പിലൂടെ ആവശ്യത്തിന് ഇതെത്തുന്നു.
ബയോഗ്യാസ് ഉപയോഗിച്ച് പാചകവും നടന്നുകിട്ടും. അമ്മദിന്റെ കൃഷിക്ക് എല്ലാ പിന്തുണയുമായി ഭാര്യ സുബൈദ ഒപ്പമുണ്ട്. മക്കളായ ഷെഫീഖ്, ഷെഫീന റാഫി, ഷംനാദ് എന്നിവരെല്ലാം വിദേശത്താണ്.
Content Highlights:A Success Story of Growing Cattle From Perambra
2008-ലാണ് ദുബായിലെ ജീവിതം മതിയാക്കി അമ്മദ് നാട്ടിലെത്തിയത്. ആദ്യംമുതലുണ്ടായിരുന്ന കൃഷി അതോടെ വിപുലമാക്കി. ഇപ്പോൾ ആടുവളർത്തലാണ് പ്രധാനം. 40-ഓളം ആടുകളെ വളർത്തി മികച്ച വരുമാനം അമ്മദിനെ തേടിയെത്തുന്നു.
നേരത്തേ 20 പശുക്കളുള്ള ഫാമുണ്ടായിരുന്നു. അതിനുശേഷമാണ് ആടുവളർത്തലിൽ ശ്രദ്ധകേന്ദ്രീകരിച്ചത്. കൊമേഴ്സ്യൽ ഗോട്ടറി യൂണിറ്റിനുള്ള ഒരുലക്ഷം രൂപയും ആടുവളർത്തലിൽ സർക്കാർ സബ്സിഡിയായി കഴിഞ്ഞവർഷം അമ്മദിന് ലഭിച്ചു. അഞ്ചു പശുക്കളും പോത്തും ഇതിനൊപ്പംതന്നെ വളർത്തുന്നുണ്ട്. 30 മുതൽ 40 ലിറ്റർവരെ പാൽ സൊസൈറ്റിയിൽ വിൽപ്പനയ്ക്കായി എത്തിക്കും.
ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീരകർഷകനെന്ന പുരസ്കാരവും 2013-14 വർഷം അമ്മദിനെ തേടിയെത്തി. 2018-19 വർഷത്തിൽ ആത്മ പദ്ധതിയിൽ സമ്മിശ്രകൃഷിയിലെ മികവിന് ബ്ലോക്ക് തലത്തിലെ അംഗീകാരവും അമ്മദിനായിരുന്നു.
നല്ല മത്സ്യത്തിനായി അമ്മദ് വേറെയെവിടെയും പോകാറില്ല. മുറ്റത്ത് ടാങ്കിൽ കട്ല, രോഹു, നെട്രോ എന്നിവയെല്ലാം ഇഷ്ടംപോലെയുണ്ടാകും. കൃഷിയിടത്തിൽ മറ്റൊരിടത്ത് നൂറു കോഴികളും താറാവുകളുമാണ്. വീട്ടുപറമ്പിലും പാടത്തുമായി സമ്മിശ്ര കൃഷിയാണ് അമ്മദിന്റേത്.
മൂന്ന് ഏക്കർ സ്ഥലത്ത് പുഞ്ചകൃഷിയിറക്കിയിട്ടുണ്ട്. 600 നേന്ത്രവാഴയും നൂറ് തെങ്ങും കവുങ്ങുമുണ്ട്. പാടത്തും പറമ്പിലുമായി പച്ചക്കറികൾ സമൃദ്ധമായി വളരുന്നു. വെള്ളരി, മത്തൻ, മുളക്, തക്കാളി, ചീര, വെണ്ട, വഴുതിന എന്നിങ്ങനെ ഇനങ്ങൾ ഒട്ടേറെ. ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ് കൃഷി വേറെ.
ലെച്ചി, സപ്പോട്ട, റമ്പുട്ടാൻ, പേരക്ക, ബട്ടർ, ചെറുനാരങ്ങ, മാവ് എന്നിങ്ങനെയുള്ള ഫലവൃക്ഷങ്ങളിൽ നിറയെ പഴങ്ങൾ കാണാം. ബയോഗ്യാസിൽനിന്നുള്ള സ്ലറിതന്നെയാണ് പറമ്പിലെ നല്ല വളം. കൃഷിസ്ഥലത്തെല്ലായിടത്തും പൈപ്പിലൂടെ ആവശ്യത്തിന് ഇതെത്തുന്നു.
ബയോഗ്യാസ് ഉപയോഗിച്ച് പാചകവും നടന്നുകിട്ടും. അമ്മദിന്റെ കൃഷിക്ക് എല്ലാ പിന്തുണയുമായി ഭാര്യ സുബൈദ ഒപ്പമുണ്ട്. മക്കളായ ഷെഫീഖ്, ഷെഫീന റാഫി, ഷംനാദ് എന്നിവരെല്ലാം വിദേശത്താണ്.
Content Highlights:A Success Story of Growing Cattle From Perambra