Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

പ്രളയത്തില്‍ നശിച്ചത് 3000 ഹെക്ടര്‍ പച്ചക്കറിക്കൃഷി; ഓണവിപണിയെ ബാധിക്കില്ലപ്രളയത്തില്‍ നശിച്ചത് 3000 ഹെക്ടര്‍ പച്ചക്കറിക്കൃഷി; ഓണവിപണിയെ ബാധിക്കില്ല

$
0
0
പ്രളയത്തിൽ സർക്കാരിന്റെ ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയിൽപ്പെട്ട 3000 ഹെക്ടർ കൃഷിയിടം നശിച്ചു. പയർ, പടവലം, പാവൽ പോലെ നെൽപ്പാടങ്ങളിലെ കൃഷിക്കാണ് കൂടുതൽ നാശം. വാഴക്കൃഷിയും വൻതോതിൽ നശിച്ചു. ആദ്യ കണക്കെടുപ്പനുസരിച്ച് 1251 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. കണക്കെടുപ്പു തുടരുന്നതിനാൽ നഷ്ടത്തിന്റെ കണക്ക് ഇനിയും ഉയരും.

ഓണത്തിന് വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പിൽനിന്ന് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി ആവിഷ്കരിച്ചത്. പച്ചക്കറി ഉത്പാദനത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുക എന്ന ഉദ്ദേശ്യത്തോടെ 65 ലക്ഷം കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയിരുന്നത്ത്.

പച്ചക്കറിവിത്ത് പാക്കറ്റുകൾ, തൈകൾ, ഗ്രോബാഗ് യൂണിറ്റുകൾ എന്നിവ ഇതിന്റെ ഭാഗമായി നൽകിയിരുന്നു. ഏകദേശം 30,000 ഹെക്ടർ സ്ഥലത്ത് ഓണത്തിന് പച്ചക്കറിക്കൃഷി സാധ്യമാക്കി കുറഞ്ഞത് 2.2 ലക്ഷം മെട്രിക് ടൺ പച്ചക്കറി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.

കഴിഞ്ഞവർഷം നടപ്പാക്കിയ പദ്ധതി കൂടുതൽ വിപുലപ്പെടുത്താനായി ഈവർഷം ഒരുകോടി പച്ചക്കറിവിത്ത് പാക്കറ്റാണ് വിതരണംചെയ്തത്. രണ്ടുകോടി പച്ചക്കറിത്തൈകളും സൗജന്യമായി നൽകിയിരുന്നു. ഇടവപ്പാതിമഴയിൽ ഇവ പലയിടത്തും നശിച്ചുപോയി.

കെടുതിയെ അതിജീവിച്ച കൃഷിയിടങ്ങളിൽനിന്ന് എത്രയളവിൽ പച്ചക്കറി കിട്ടുമെന്നകാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. പാലക്കാട്ടാണ് കൂടുതൽ കൃഷിനാശമുണ്ടായിരിക്കുന്നത്.

പ്രളയം ഓണവിപണിയെ ബാധിക്കില്ല

കഴിഞ്ഞവർഷത്തെ പ്രളയത്തിലേതുപോലെ ഇക്കുറി പച്ചക്കറിക്കൃഷിക്ക് നാശം സംഭവിച്ചിട്ടില്ല. അതിനാൽ ഓണത്തിന് ഒരുമുറം പച്ചക്കറി വിഭവങ്ങൾ ന്യായവിലയ്ക്ക് വില്പനയ്ക്കെത്തുമെന്ന് ഉറപ്പാണ്.

-വി.എസ്.സുനിൽകുമാർ, കൃഷിമന്ത്രി

Content Highlights:Flood Affected Vegetable Farming Across Kerala

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>