2018-ലെ പ്രളയത്തിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നശിച്ചതോടെ കർഷകർ പലരും ആത്മഹത്യയുടെ വക്കിലായിരുന്നു. ആ ദുരിതത്തിൽനിന്ന് കരകയറാൻ പലരും ഇക്കുറി ഇരട്ടി കൃഷിയിറക്കി. എന്നാൽ മഴയവിടെയും വില്ലനായി. ആർത്തുപെയ്ത മഴ നശിപ്പിച്ചത് കൃഷി മാത്രമല്ല, കർഷകജീവിതങ്ങളായിരുന്നു.
കർഷകരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് സർക്കാർ. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ തെക്കേഗോപുരനടയിൽ ഉദ്ഘാടനം ചെയ്ത കർഷകസാന്ത്വനം പച്ചക്കറി വിൽപ്പനമേള വെറുമൊരു മേളയല്ല. പ്രളയം ബാധിച്ചയിടങ്ങളിലെ കർഷകരുടെ കണ്ണീരൊപ്പാനുള്ള സർക്കാരിന്റെ ശ്രമമാണിത്.
കണ്ടുമടങ്ങരുതീ മേള
നിങ്ങൾ വാങ്ങുന്ന ഓരോ പച്ചക്കറിക്കും കർഷകരുടെ ജീവന്റെ വിലയുണ്ട്. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിലിന്റെ (വി.എഫ്.പി.സി.കെ.) നേതൃത്വത്തിൽ മറ്റത്തൂർ, പരിയാരം, മാള, കുഴൂർ, മരോട്ടിച്ചാൽ എന്നീ സ്വാശ്രയ കർഷകസമിതികളിലെ പ്രളയബാധിതരായ കർഷകരുടെ പച്ചക്കറികളാണ് കർഷകസാന്ത്വനം മേളയിലുള്ളത്.
ഉയരത്തിലുള്ള കൃഷിയിടങ്ങളിലെയും വെള്ളമധികം കയറാത്ത പറമ്പുകളിലെ വിളകളുമാണ് ഇവിടെയുള്ളത്. വെള്ളപ്പൊക്കം അതിജീവിച്ച വിളകൾ. സെപ്റ്റംബർ രണ്ടുവരെയാണ് വില്പനമേള.
വാങ്ങൂ ഈ അതിജീവനവിളകൾ
നേന്ത്രക്കായയും കുമ്പളവും പാവയ്ക്കയും പച്ചമുളകുമെല്ലാമടങ്ങിയ പച്ചക്കറികൾ. മറ്റത്തൂർ സ്വാശ്രയ കർഷകസമിതി 530 കിലോഗ്രാം മത്തനും 110 കിലോവെള്ളരിയും 250 കിലോ ഒന്നാം തരം കുന്പളവും 300 കിലോരണ്ടാം തരം കുന്പളവും 4.5 കിലോ കോടാലി വലിയ മുളകുമാണെത്തിച്ചത്.
മരോട്ടിച്ചാൽ സമിതി 73 കിലോ പാവയ്ക്കയും കുഴൂർ സമിതിയിൽനിന്ന് 374 കിലോ ചേനയും 125 കിലോ നേന്ത്രക്കായയും 10 കിലോ കറിനാരങ്ങയുമാണ് എത്തിച്ചത്. മാള സ്വാശ്രയ കർഷകസമിതിയിലെ കർഷകർ 52 കിലോ വെണ്ടയ്ക്കയും 20 കിലോ വഴുതനയും പരിയാരം സമിതി 658.5 കിലോ നേന്ത്രക്കായയും 122.6 കിലോ ചേനയും 13 കിലോ വാഴക്കുടപ്പനുമെത്തിച്ചു.
ഇനി പ്രതീക്ഷ നെൽകൃഷിയിൽ
എന്റെ കൃഷിയിടം ഇപ്പോൾ കണ്ടാൽ കൃഷിയുണ്ടായിരുന്നെന്ന് തോന്നില്ല. പ്രളയത്തിൽ ലക്ഷങ്ങളുടെ നാശമാണുണ്ടായത്. അതിൽനിന്ന് കരകയറാനാണ് ഇക്കുറി വാഴയും ചേനയും കൃഷി ചെയ്തത്. എന്നാൽ മഴ ഇക്കുറിയും ചതിച്ചു. ഇനി ഏക പ്രതീക്ഷ നെൽകൃഷിയിലാണ്- വളരെ ദുഃഖത്തോടെയാണ് കുഴൂരിലെ കർഷകനായ പുതുവാക്കോട് സന്തോഷ് ഇക്കാര്യം പറഞ്ഞത്.
വെള്ളപ്പൊക്കത്തോടെ വാഴക്കുലകളിൽ നിറവ്യത്യാസമുണ്ടായി. വാങ്ങാനാളുകളില്ല. കിലോയ്ക്ക് 50 രൂപ കിട്ടേണ്ടിടത്ത് 29 രൂപയാണ് കിട്ടിയത്. കർഷകർ തകർന്നുപോവാൻ ഇനിയെന്ത് വേണം?- സന്തോഷ് ചോദിച്ചു. വായ്പകൾ നിരവധിയുണ്ട്. അതെല്ലാം എങ്ങനെയടയ്ക്കുമെന്ന് ഒരു ധാരണയുമില്ല.
കഴിഞ്ഞ പ്രളയത്തിലെ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം മുഴുവനും ഇതുവരെ ലഭിച്ചതുമില്ല. ചേന ഇക്കുറി ഇരട്ടി കൃഷി ചെയ്തിരുന്നു. എല്ലാം നഷ്ടപ്പെട്ടു. മൂന്നുകോടി രൂപയുടെ വരെ വരുമാനം ലഭിച്ചിരുന്നതാണ് കുഴൂർ സ്വാശ്രയ കർഷകസമിതിക്ക്. കൃഷി മാത്രം ഉപജീവനമാർഗമാക്കിയവരാണ് ഇവിടെയുള്ളവർ.- സന്തോഷ് പറഞ്ഞു.
നശിച്ചത് ആയിരക്കണക്കിന് വാഴകൾ
ആയിരക്കണക്കിന് വാഴകളും പച്ചക്കറികളുമാണ് കുറ്റിക്കാട് ഭാഗത്ത് വെള്ളത്തിലായത്. പാടത്തുവെച്ച 500 വാഴകളാണ് നശിച്ചതെന്ന് കുറ്റിക്കാട് കിഴക്കൂടൻ ആന്റോ പറഞ്ഞു. രണ്ടായിരത്തിലധികം വാഴകൾ നശിച്ചവരുണ്ട്. ഇതിന് പുറമേയാണ് വെണ്ടയും പാവലും പാവയ്ക്കയും ചേനയുമെല്ലാം നഷ്ടപ്പെട്ടത്. കൃഷിനാശമുണ്ടായ കർഷകരിൽ പലരും മാനസികവിഷമത്തിലാണെന്ന് ആന്റോ പറഞ്ഞു. ധനസഹായത്തിന് അപേക്ഷിച്ച് കാത്തിരിക്കുകയാണ് എല്ലാവരും.
പാവലും പയറും റമ്പൂട്ടാനും വെള്ളത്തിലായി
പരിയാരം ഭാഗത്ത് 62 ഹെക്ടറിലാണ് കൃഷിനാശമുണ്ടായത്. വാഴ, കപ്പ, റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ, പാവൽ, പച്ചപ്പയർ, വെണ്ട എന്നിവയെല്ലാം വെള്ളത്തിൽ നശിച്ചുവെന്ന് കർഷക പ്രതിനിധി വി.കെ. ചാക്കോ പറഞ്ഞു. വെള്ളപ്പൊക്കം അതിജീവിച്ച വിളകളാണ് പരിയാരം സ്വാശ്രയ കർഷകസമിതിയിലെ കർഷകർ മേളയ്ക്കെത്തിച്ചത്.
സാന്ത്വനമെത്തിച്ച് കർഷകർ
പ്രളയദുരിതത്തിൽപെട്ട് ശ്വാസം മുട്ടി പിടയുന്നതിനിടയിലും ദുരിതബാധിതർക്ക് കാരുണ്യമെത്തിച്ച് മാതൃകയായിരിക്കുകയാണ് മറ്റത്തൂർ സ്വാശ്രയ കർഷകസമിതി. ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി 50,000 രൂപ വിലവരുന്ന 2372 കിലോ പച്ചക്കറികളാണ് സമിതി ക്യാമ്പുകളിലെത്തിച്ചത്.
1000 കിലോ നേന്ത്രനും 750 കിലോ കുമ്പളവും 200 കിലോമത്തനും 100 കിലോ വെള്ളരിയും 200 കിലോ കപ്പയും 100 കിലോ ചേനയും 22 കിലോ നാളികേരവുമാണ് ഇവർ നൽകിയത്.
കഴുത്തറ്റം വെള്ളം; വാഴയിലത്തുമ്പ് മാത്രം കാണാം
കൃഷിയിടങ്ങളിൽ കഴുത്തറ്റം വെള്ളം മാത്രമാണ്. വാഴയിലത്തുമ്പുകൾ മാത്രം മുകളിൽ കാണാം. മനസ്സ് തകർന്നുപോവും ഈ കാഴ്ച കണ്ടാൽ- വി.എഫ്.പി.സി.കെ. ജില്ലാ മാനേജർ എ.എ. അംജയുടെ വാക്കുകളിൽ അറിയാം കർഷകർ അനുഭവിച്ച വേദന.
ജില്ലയിൽ മാത്രം 500 ഹെക്ടർ കൃഷിയാണ് നശിച്ചത്. കരുവന്നൂരിൽ പോയത് വഞ്ചിയിലാണ്. വിള നഷ്ടം നോക്കി ബോധ്യപ്പെടാൻ പലയിടത്തും എത്താനാവാത്ത സ്ഥിതിവന്നു. കുഴൂരിൽ പകുതിവരെയെത്തി മടങ്ങേണ്ട അവസ്ഥയുമുണ്ടായി. കുമരനെല്ലൂർ, മുണ്ടത്തിക്കോട് എന്നിവയെല്ലാം പച്ചക്കറി കേന്ദ്രമായിരുന്നു.
ചാലക്കുടി നേന്ത്രവാഴ കൃഷിയിലും കുഴൂർ പേരുകേട്ടത് ചേനകൃഷിയിലുമായിരുന്നു. എല്ലാം നശിച്ചു. ഓണക്കാലത്ത് കുഴൂർ ചേനയെന്ന ബ്രാൻഡ് ഒഴിവാക്കാനാവാത്തതായിരുന്നു. മറ്റത്തൂരിൽ ടൺ കണക്കിന് കുമ്പളങ്ങയും വെള്ളരിയും നശിച്ചു. രണ്ടുലക്ഷം മുടക്കി നാലുലക്ഷം തിരിച്ചുപിടിക്കാമെന്നും വായ്പകൾ അടച്ചുതീർക്കാമെന്നും കരുതിയതാണ് കർഷകർ.
വി.എഫ്.പി.സി.കെ. യുടെ കീഴിൽ 27 സ്വാശ്രയ കർഷകസമിതികളിലായി 7000-ത്തോളം കർഷകരുണ്ട്. 397 സ്വാശ്രയകർഷക സംഘങ്ങളുമുണ്ട്.
Content Highlights:Karshaka Santhwanam Vegetable Market
കർഷകരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് സർക്കാർ. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ തെക്കേഗോപുരനടയിൽ ഉദ്ഘാടനം ചെയ്ത കർഷകസാന്ത്വനം പച്ചക്കറി വിൽപ്പനമേള വെറുമൊരു മേളയല്ല. പ്രളയം ബാധിച്ചയിടങ്ങളിലെ കർഷകരുടെ കണ്ണീരൊപ്പാനുള്ള സർക്കാരിന്റെ ശ്രമമാണിത്.
കണ്ടുമടങ്ങരുതീ മേള
നിങ്ങൾ വാങ്ങുന്ന ഓരോ പച്ചക്കറിക്കും കർഷകരുടെ ജീവന്റെ വിലയുണ്ട്. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിലിന്റെ (വി.എഫ്.പി.സി.കെ.) നേതൃത്വത്തിൽ മറ്റത്തൂർ, പരിയാരം, മാള, കുഴൂർ, മരോട്ടിച്ചാൽ എന്നീ സ്വാശ്രയ കർഷകസമിതികളിലെ പ്രളയബാധിതരായ കർഷകരുടെ പച്ചക്കറികളാണ് കർഷകസാന്ത്വനം മേളയിലുള്ളത്.
ഉയരത്തിലുള്ള കൃഷിയിടങ്ങളിലെയും വെള്ളമധികം കയറാത്ത പറമ്പുകളിലെ വിളകളുമാണ് ഇവിടെയുള്ളത്. വെള്ളപ്പൊക്കം അതിജീവിച്ച വിളകൾ. സെപ്റ്റംബർ രണ്ടുവരെയാണ് വില്പനമേള.
വാങ്ങൂ ഈ അതിജീവനവിളകൾ
നേന്ത്രക്കായയും കുമ്പളവും പാവയ്ക്കയും പച്ചമുളകുമെല്ലാമടങ്ങിയ പച്ചക്കറികൾ. മറ്റത്തൂർ സ്വാശ്രയ കർഷകസമിതി 530 കിലോഗ്രാം മത്തനും 110 കിലോവെള്ളരിയും 250 കിലോ ഒന്നാം തരം കുന്പളവും 300 കിലോരണ്ടാം തരം കുന്പളവും 4.5 കിലോ കോടാലി വലിയ മുളകുമാണെത്തിച്ചത്.
മരോട്ടിച്ചാൽ സമിതി 73 കിലോ പാവയ്ക്കയും കുഴൂർ സമിതിയിൽനിന്ന് 374 കിലോ ചേനയും 125 കിലോ നേന്ത്രക്കായയും 10 കിലോ കറിനാരങ്ങയുമാണ് എത്തിച്ചത്. മാള സ്വാശ്രയ കർഷകസമിതിയിലെ കർഷകർ 52 കിലോ വെണ്ടയ്ക്കയും 20 കിലോ വഴുതനയും പരിയാരം സമിതി 658.5 കിലോ നേന്ത്രക്കായയും 122.6 കിലോ ചേനയും 13 കിലോ വാഴക്കുടപ്പനുമെത്തിച്ചു.
ഇനി പ്രതീക്ഷ നെൽകൃഷിയിൽ
എന്റെ കൃഷിയിടം ഇപ്പോൾ കണ്ടാൽ കൃഷിയുണ്ടായിരുന്നെന്ന് തോന്നില്ല. പ്രളയത്തിൽ ലക്ഷങ്ങളുടെ നാശമാണുണ്ടായത്. അതിൽനിന്ന് കരകയറാനാണ് ഇക്കുറി വാഴയും ചേനയും കൃഷി ചെയ്തത്. എന്നാൽ മഴ ഇക്കുറിയും ചതിച്ചു. ഇനി ഏക പ്രതീക്ഷ നെൽകൃഷിയിലാണ്- വളരെ ദുഃഖത്തോടെയാണ് കുഴൂരിലെ കർഷകനായ പുതുവാക്കോട് സന്തോഷ് ഇക്കാര്യം പറഞ്ഞത്.
വെള്ളപ്പൊക്കത്തോടെ വാഴക്കുലകളിൽ നിറവ്യത്യാസമുണ്ടായി. വാങ്ങാനാളുകളില്ല. കിലോയ്ക്ക് 50 രൂപ കിട്ടേണ്ടിടത്ത് 29 രൂപയാണ് കിട്ടിയത്. കർഷകർ തകർന്നുപോവാൻ ഇനിയെന്ത് വേണം?- സന്തോഷ് ചോദിച്ചു. വായ്പകൾ നിരവധിയുണ്ട്. അതെല്ലാം എങ്ങനെയടയ്ക്കുമെന്ന് ഒരു ധാരണയുമില്ല.
കഴിഞ്ഞ പ്രളയത്തിലെ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം മുഴുവനും ഇതുവരെ ലഭിച്ചതുമില്ല. ചേന ഇക്കുറി ഇരട്ടി കൃഷി ചെയ്തിരുന്നു. എല്ലാം നഷ്ടപ്പെട്ടു. മൂന്നുകോടി രൂപയുടെ വരെ വരുമാനം ലഭിച്ചിരുന്നതാണ് കുഴൂർ സ്വാശ്രയ കർഷകസമിതിക്ക്. കൃഷി മാത്രം ഉപജീവനമാർഗമാക്കിയവരാണ് ഇവിടെയുള്ളവർ.- സന്തോഷ് പറഞ്ഞു.
നശിച്ചത് ആയിരക്കണക്കിന് വാഴകൾ
ആയിരക്കണക്കിന് വാഴകളും പച്ചക്കറികളുമാണ് കുറ്റിക്കാട് ഭാഗത്ത് വെള്ളത്തിലായത്. പാടത്തുവെച്ച 500 വാഴകളാണ് നശിച്ചതെന്ന് കുറ്റിക്കാട് കിഴക്കൂടൻ ആന്റോ പറഞ്ഞു. രണ്ടായിരത്തിലധികം വാഴകൾ നശിച്ചവരുണ്ട്. ഇതിന് പുറമേയാണ് വെണ്ടയും പാവലും പാവയ്ക്കയും ചേനയുമെല്ലാം നഷ്ടപ്പെട്ടത്. കൃഷിനാശമുണ്ടായ കർഷകരിൽ പലരും മാനസികവിഷമത്തിലാണെന്ന് ആന്റോ പറഞ്ഞു. ധനസഹായത്തിന് അപേക്ഷിച്ച് കാത്തിരിക്കുകയാണ് എല്ലാവരും.
പാവലും പയറും റമ്പൂട്ടാനും വെള്ളത്തിലായി
പരിയാരം ഭാഗത്ത് 62 ഹെക്ടറിലാണ് കൃഷിനാശമുണ്ടായത്. വാഴ, കപ്പ, റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ, പാവൽ, പച്ചപ്പയർ, വെണ്ട എന്നിവയെല്ലാം വെള്ളത്തിൽ നശിച്ചുവെന്ന് കർഷക പ്രതിനിധി വി.കെ. ചാക്കോ പറഞ്ഞു. വെള്ളപ്പൊക്കം അതിജീവിച്ച വിളകളാണ് പരിയാരം സ്വാശ്രയ കർഷകസമിതിയിലെ കർഷകർ മേളയ്ക്കെത്തിച്ചത്.
സാന്ത്വനമെത്തിച്ച് കർഷകർ
പ്രളയദുരിതത്തിൽപെട്ട് ശ്വാസം മുട്ടി പിടയുന്നതിനിടയിലും ദുരിതബാധിതർക്ക് കാരുണ്യമെത്തിച്ച് മാതൃകയായിരിക്കുകയാണ് മറ്റത്തൂർ സ്വാശ്രയ കർഷകസമിതി. ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി 50,000 രൂപ വിലവരുന്ന 2372 കിലോ പച്ചക്കറികളാണ് സമിതി ക്യാമ്പുകളിലെത്തിച്ചത്.
1000 കിലോ നേന്ത്രനും 750 കിലോ കുമ്പളവും 200 കിലോമത്തനും 100 കിലോ വെള്ളരിയും 200 കിലോ കപ്പയും 100 കിലോ ചേനയും 22 കിലോ നാളികേരവുമാണ് ഇവർ നൽകിയത്.
കഴുത്തറ്റം വെള്ളം; വാഴയിലത്തുമ്പ് മാത്രം കാണാം
കൃഷിയിടങ്ങളിൽ കഴുത്തറ്റം വെള്ളം മാത്രമാണ്. വാഴയിലത്തുമ്പുകൾ മാത്രം മുകളിൽ കാണാം. മനസ്സ് തകർന്നുപോവും ഈ കാഴ്ച കണ്ടാൽ- വി.എഫ്.പി.സി.കെ. ജില്ലാ മാനേജർ എ.എ. അംജയുടെ വാക്കുകളിൽ അറിയാം കർഷകർ അനുഭവിച്ച വേദന.
ജില്ലയിൽ മാത്രം 500 ഹെക്ടർ കൃഷിയാണ് നശിച്ചത്. കരുവന്നൂരിൽ പോയത് വഞ്ചിയിലാണ്. വിള നഷ്ടം നോക്കി ബോധ്യപ്പെടാൻ പലയിടത്തും എത്താനാവാത്ത സ്ഥിതിവന്നു. കുഴൂരിൽ പകുതിവരെയെത്തി മടങ്ങേണ്ട അവസ്ഥയുമുണ്ടായി. കുമരനെല്ലൂർ, മുണ്ടത്തിക്കോട് എന്നിവയെല്ലാം പച്ചക്കറി കേന്ദ്രമായിരുന്നു.
ചാലക്കുടി നേന്ത്രവാഴ കൃഷിയിലും കുഴൂർ പേരുകേട്ടത് ചേനകൃഷിയിലുമായിരുന്നു. എല്ലാം നശിച്ചു. ഓണക്കാലത്ത് കുഴൂർ ചേനയെന്ന ബ്രാൻഡ് ഒഴിവാക്കാനാവാത്തതായിരുന്നു. മറ്റത്തൂരിൽ ടൺ കണക്കിന് കുമ്പളങ്ങയും വെള്ളരിയും നശിച്ചു. രണ്ടുലക്ഷം മുടക്കി നാലുലക്ഷം തിരിച്ചുപിടിക്കാമെന്നും വായ്പകൾ അടച്ചുതീർക്കാമെന്നും കരുതിയതാണ് കർഷകർ.
വി.എഫ്.പി.സി.കെ. യുടെ കീഴിൽ 27 സ്വാശ്രയ കർഷകസമിതികളിലായി 7000-ത്തോളം കർഷകരുണ്ട്. 397 സ്വാശ്രയകർഷക സംഘങ്ങളുമുണ്ട്.
Content Highlights:Karshaka Santhwanam Vegetable Market