പാഷൻ ഫ്രൂട്ട് കൃഷിയിലൂടെ ജീവിതമാകെ മധുരതരമാക്കിയിരിക്കുകയാണ് കോട്ടയം പാലമറ്റത്തെ ജോസഫ് ലൂയീസ് കാവാലം എന്ന വിമുക്തതഭടനായ കർഷകൻ. അഞ്ചേക്കർ സ്ഥലത്താണ് ഇദ്ദേഹത്തിന്റെ കൃഷിയിടം.
തൈ റബറുകൾക്ക് ഇടവിളയായി തുടങ്ങിയ പാഷൻ വളർത്തൽ വിജയകരമാണെന്നു കണ്ട് തോട്ടത്തിലാകെ വ്യാപിപ്പിക്കുകയായിരുന്നു. റബർ തൈകളുടെ മുകൾ ഭാഗം രണ്ടാൾ ഉയരത്തിൽ മുറിച്ചുനീക്കി വലയുപയോഗിച്ച് പന്തൽ നിർമ്മിച്ചു.ഒപ്പം ആയിരത്തോളം ചുവട് പാഷൻ ഫ്രൂട്ട് തൈകൾ പ്ലാന്റേഷൻ കോർപ്പറേഷനിൽ നിന്നു വാങ്ങി നട്ടു.
ചാണകം, കടലപിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയവയാണ് വളമായി നൽകുന്നത്. അഞ്ചു മാസം കൊണ്ട് പാഷൻ ഫ്രൂട്ട് നിറയെ ഫലമണിഞ്ഞു.ദിവസേന ഇരുനൂറു കിലോയിലേറെ കായ്കൾ വിളവെടുക്കുന്നു. ഇവ കിലോയ്ക്ക് എൺപതു രൂപ നിരക്കിൽ വിൽപന നടത്തുന്നു.ഒപ്പം പൾപ്പിൽ നിന്ന് മൂല്യവർദ്ധിത ഉൽപന്നമായ ജ്യൂസും നിർമ്മിച്ച് വിപണിയിലെത്തിക്കുന്നു.
ജൈവ രീതിയിലുള്ള കൃഷിയായതിനാൽ പാഷൻ ഫ്രൂട്ടും, ജ്യൂസും വാങ്ങാൻ ഒട്ടേറെ പേർ തോട്ടത്തിൽ നേരിട്ടെത്തുന്നതായി ജോസഫ് പറയുന്നു.
വേനൽക്കാലത്ത് ജലസേചനം നൽകുന്ന തൊഴികെ കാര്യമായ പരിചരണം പാഷൻ ഫ്രൂട്ട് കൃഷിക്ക് ആവശ്യമില്ല. വിളവു കുറഞ്ഞാൽ വള്ളിതലപ്പുകൾ മുറിച്ചു വിട്ടാൽ വീണ്ടും പടർന്നു വളരും ഇങ്ങനെ അഞ്ചു വർഷം വരെ വിളവെടുപ്പാകാം.
പാഷൻ ഫ്രൂട്ടിന്റെ പൂക്കളിൽ പരാഗണം സുഗമമായി നടക്കാൻ അൻപതോളം തേനീച്ച പെട്ടികളും തോട്ടത്തിൽ സ്ഥാപിച്ചിട്ടുണ്ട്. തേൻ വിൽപനയിലൂടെ അധികവരുമാനവും ലഭിക്കുന്നു .ജീവിതത്തിന്റെ സായംകാലം പാഷൻ ഫ്രൂട്ട് കൃഷിക്കായി സമർപ്പിച്ചിരിക്കുന്ന ജോസഫിന് സഹായിയായി കോന്നി സ്വദേശി രാജനുമുണ്ട്. ഫോൺ: 9446065781 .
തൈ റബറുകൾക്ക് ഇടവിളയായി തുടങ്ങിയ പാഷൻ വളർത്തൽ വിജയകരമാണെന്നു കണ്ട് തോട്ടത്തിലാകെ വ്യാപിപ്പിക്കുകയായിരുന്നു. റബർ തൈകളുടെ മുകൾ ഭാഗം രണ്ടാൾ ഉയരത്തിൽ മുറിച്ചുനീക്കി വലയുപയോഗിച്ച് പന്തൽ നിർമ്മിച്ചു.ഒപ്പം ആയിരത്തോളം ചുവട് പാഷൻ ഫ്രൂട്ട് തൈകൾ പ്ലാന്റേഷൻ കോർപ്പറേഷനിൽ നിന്നു വാങ്ങി നട്ടു.
ചാണകം, കടലപിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയവയാണ് വളമായി നൽകുന്നത്. അഞ്ചു മാസം കൊണ്ട് പാഷൻ ഫ്രൂട്ട് നിറയെ ഫലമണിഞ്ഞു.ദിവസേന ഇരുനൂറു കിലോയിലേറെ കായ്കൾ വിളവെടുക്കുന്നു. ഇവ കിലോയ്ക്ക് എൺപതു രൂപ നിരക്കിൽ വിൽപന നടത്തുന്നു.ഒപ്പം പൾപ്പിൽ നിന്ന് മൂല്യവർദ്ധിത ഉൽപന്നമായ ജ്യൂസും നിർമ്മിച്ച് വിപണിയിലെത്തിക്കുന്നു.
ജൈവ രീതിയിലുള്ള കൃഷിയായതിനാൽ പാഷൻ ഫ്രൂട്ടും, ജ്യൂസും വാങ്ങാൻ ഒട്ടേറെ പേർ തോട്ടത്തിൽ നേരിട്ടെത്തുന്നതായി ജോസഫ് പറയുന്നു.
വേനൽക്കാലത്ത് ജലസേചനം നൽകുന്ന തൊഴികെ കാര്യമായ പരിചരണം പാഷൻ ഫ്രൂട്ട് കൃഷിക്ക് ആവശ്യമില്ല. വിളവു കുറഞ്ഞാൽ വള്ളിതലപ്പുകൾ മുറിച്ചു വിട്ടാൽ വീണ്ടും പടർന്നു വളരും ഇങ്ങനെ അഞ്ചു വർഷം വരെ വിളവെടുപ്പാകാം.
പാഷൻ ഫ്രൂട്ടിന്റെ പൂക്കളിൽ പരാഗണം സുഗമമായി നടക്കാൻ അൻപതോളം തേനീച്ച പെട്ടികളും തോട്ടത്തിൽ സ്ഥാപിച്ചിട്ടുണ്ട്. തേൻ വിൽപനയിലൂടെ അധികവരുമാനവും ലഭിക്കുന്നു .ജീവിതത്തിന്റെ സായംകാലം പാഷൻ ഫ്രൂട്ട് കൃഷിക്കായി സമർപ്പിച്ചിരിക്കുന്ന ജോസഫിന് സഹായിയായി കോന്നി സ്വദേശി രാജനുമുണ്ട്. ഫോൺ: 9446065781 .