Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കേരകര്‍ഷകരേ ഇതിലേ...വാങ്ങാം, രണ്ടുവര്‍ഷംകൊണ്ട് കായ്ക്കുന്ന ഗംഗാബോണ്ടംകേരകര്‍ഷകരേ ഇതിലേ...വാങ്ങാം, രണ്ടുവര്‍ഷംകൊണ്ട് കായ്ക്കുന്ന ഗംഗാബോണ്ടം

$
0
0
വിത്തുഗുണം പത്ത് ഗുണമാണ്. അതിനാൽ കർഷകന് നല്ല വിത്തിനങ്ങൾ നൽകി സഹായിക്കുകയാണ് മാതൃഭൂമി കാർഷികമേള. പത്തനംതിട്ടയിലെ ശബരിമല ഇടത്താവളത്തിലാരംഭിച്ച കാർഷികമേള വരുന്ന ആറുദിനങ്ങൾ കൂടിയുണ്ടാകും.

വിവിധ ഇനങ്ങളിലുള്ള തെങ്ങിൻ തൈകൾ, 30 ലധികം ഇനത്തിലുള്ള പ്ലാവിൻ തൈകൾ, മാവിൻ തൈകൾ തുടങ്ങി നാനാവിധത്തിലുള്ള ഫല വൃക്ഷങ്ങളാൽ നിറഞ്ഞിരിക്കുകയാണ് മാതൃഭൂമി കാർഷികമേള. രണ്ടുവർഷം കൊണ്ട് കായ്ക്കുന്ന ഗംഗം ബോണ്ടം തെങ്ങിനമാണ് തൈകളുടെ പവലിയനിലെ പ്രധാന ആകർഷണം. അത്യുൽപ്പാദന ശേഷിയുള്ള ഈ തെങ്ങിൻ തൈക്കാണ് ആവശ്യക്കാരേറെ.

രണ്ടരവർഷം കായ്ക്കുന്ന മലേഷ്യൻ കുള്ളൻ എന്നറിയപ്പെടുന്ന തെങ്ങിൻ തൈയ്ക്ക് മൂന്നര അടി വരയെ പൊക്കം വെക്കൂ. ഒരുകുലയിൽ അറുപതിൽ അധികം തേങ്ങ കായ്ക്കുന്ന കേരഗംഗയും ഇവിടുണ്ട്. മാത്രമല്ല, ഗ്രാമഗംഗ, ഗോദാവരി, ചാവക്കാടൻ കുള്ളൻ ഇങ്ങനെ നീളുന്നു തെങ്ങിൻ തൈകളിലെ വൈവിധ്യങ്ങൾ.

തേൻവരിക്ക മുതൽ പ്രശാന്തിവരെ

ആറുമാസം കൊണ്ട് കായ്ഫലം ലഭിക്കുന്ന ആയുർ ജാക്ക് പ്ലാവ്, തേൻവരിക്ക, വിയറ്റ്നാം സൂപ്പർ ഏർലി, മലേഷ്യൻ ജെ 33, പ്രശാന്തി തുടങ്ങി വിവിധ ഫല വൃക്ഷങ്ങളും കാർഷിക മേളയിലുണ്ട്. 30 മാസം കൊണ്ട് കായ്ക്കുന്ന പ്ലാവിൽ 25 ചക്കകൾ വരെ ഉണ്ടാകും. മരത്തിന്റെ തായ്ത്തടിയിലാണ് ഇവ ഉണ്ടാകുക.

മാവുകളിലും നിറയെ വൈവിധ്യങ്ങളുണ്ട്. തായ് ലൻഡ് മാവും ആഫ്രിക്കൻ മാവും എന്നും കായ്ക്കുന്ന നാടൻ മാവുവരെ മേളയിലുണ്ട്. കൂടാതെ രണ്ട് വർഷം കൊണ്ട് കായയ്ക്കുന്ന ലോഗൻ, ബെൽറ്റപ്പിൻ, മൂവാണ്ടൻ, മല്ലിക, മൽഗോവ, സ്വീറ്റമ്പഴം, എന്നിവയും മേളയിലുണ്ട്.

ഗാബ്, കശുമാവ്, അമ്പഴം, പിസ്ത, ആപ്പിൾ, ചെറുനാരങ്ങ, കുറ്റി കറിവേപ്പ്, മുരിങ്ങ, സ്ട്രോബ്രറി പേര, ഗോൾഡൻ ജാതി തുടങ്ങി വീടിനലങ്കരമായ എല്ലാം പൂച്ചെടികളും ചെറുവൃക്ഷങ്ങളും മേളയിൽനിന്നും കുറഞ്ഞചെലവിൽ സ്വന്തമാക്കാം. മണ്ണുത്തിയിലെ ജനത ഗാർഡൻസിന്റെ പവലിയനിലാണ് ഇത്തരത്തിലുള്ള വൈവിധ്യ കാഴ്ചകൾ.

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>