കറുകച്ചാൽ: നാലര ഏക്കർ റബ്ബർതോട്ടത്തിൽ പാഷൻഫ്രൂട്ട് കൃഷി നടത്തി വിജയാഥ രചിച്ച് റിട്ട അധ്യാപകൻ. കറുകച്ചാൽ പാലമറ്റം കാവാലം വീട്ടിൽ ജോസഫ് ലൂയിസ് (78) ആണ് റബ്ബറിന് ഇടവിളയായി പുതിയ പരീക്ഷണം ആരംഭിച്ചത്. അഞ്ചുവർഷം പ്രായമുള്ള റബ്ബർമരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റിയ ശേഷം പന്തലിട്ടാണ് കൃഷി തുടങ്ങിയത്.
ആദ്യഘട്ടത്തിൽ 1000 തൈകളാണ് നട്ടത്. ആറുമാസത്തിനുള്ളിൽ കായ്ച്ചുതുടങ്ങി. പ്രത്യേക പരിചരണമോ സംരക്ഷണമോ ആവശ്യമില്ലാത്തതിനാൽ ദിവസവും കായ്കൾ ഉണ്ടാകും. വയലറ്റ്, പച്ച നിറങ്ങളിലുള്ള പാഷൻഫ്രൂട്ടുകളാണ് ജോസഫിെന്റ തോട്ടത്തിലുള്ളത്. ദിവസവും 100 കിലോയോളം വിളവെടുക്കും. പാഷൻ ഫ്രൂട്ടിന് ആവശ്യക്കാർ ഉള്ളതിനാൽ തോട്ടത്തിൽ നേരിട്ടെത്തി വാങ്ങുന്നവരുമുണ്ട്.
80 രൂപ മുതൽ 90 രൂപ വരെ കിലോയ്ക്ക് ലഭിക്കും. മിച്ചം വരുന്ന പഴങ്ങളുടെ പൾപ്പ് യന്ത്രത്തിെന്റ സഹായത്തോടെ വേർതിരിച്ചെടുത്ത് ജ്യൂസ്, സ്ക്വാഷ് എന്നിവയും ജോസഫ് നിർമിക്കുന്നുണ്ട്. ഇത് പ്രാദേശിക വിപണിയിൽ വിറ്റഴിക്കും. ഒറ്റത്തവണ കൃഷി ചെയ്താൽ ആറു വർഷത്തോളം പാഷൻഫ്രൂട്ട് വിളവെടുക്കാം. മഴക്കാലമെന്നോ വേനൽക്കാലമെന്നോ വ്യത്യാസമില്ലാതെ നിത്യവും വിളവ് നൽകുന്നതിനാൽ നല്ല ആദായം നേടിയെടുക്കാനും കഴിയുന്നുണ്ട്.
ദിവസവും പൂക്കുന്നതിനാൽ തോട്ടത്തിൽ തേനീച്ചകൾ ധാരാളമായി എത്തും. തോട്ടത്തിനുള്ളിൽ 150 തേനീച്ചപ്പെട്ടികളാണ് ജോസഫ് സ്ഥാപിച്ചിട്ടുള്ളത്. വരും വർഷം 100 പെട്ടികൾകൂടി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. കഷ്ടപ്പെടാൻ മനസുണ്ടെങ്കിൽ ചുരുങ്ങിയ മുതൽമുടക്കിൽ മുന്തിയ ലാഭം നേടാൻ ഏതൊരാൾക്കും പാഷൻഫ്രൂട്ട് കൃഷിയിലൂടെ കഴിയുമെന്നാണ് ജോസഫ് ലൂയിസ് പറയുന്നത്.
Content Highlights:Passion fruit farming at Karukachal,Kottayam
ആദ്യഘട്ടത്തിൽ 1000 തൈകളാണ് നട്ടത്. ആറുമാസത്തിനുള്ളിൽ കായ്ച്ചുതുടങ്ങി. പ്രത്യേക പരിചരണമോ സംരക്ഷണമോ ആവശ്യമില്ലാത്തതിനാൽ ദിവസവും കായ്കൾ ഉണ്ടാകും. വയലറ്റ്, പച്ച നിറങ്ങളിലുള്ള പാഷൻഫ്രൂട്ടുകളാണ് ജോസഫിെന്റ തോട്ടത്തിലുള്ളത്. ദിവസവും 100 കിലോയോളം വിളവെടുക്കും. പാഷൻ ഫ്രൂട്ടിന് ആവശ്യക്കാർ ഉള്ളതിനാൽ തോട്ടത്തിൽ നേരിട്ടെത്തി വാങ്ങുന്നവരുമുണ്ട്.
80 രൂപ മുതൽ 90 രൂപ വരെ കിലോയ്ക്ക് ലഭിക്കും. മിച്ചം വരുന്ന പഴങ്ങളുടെ പൾപ്പ് യന്ത്രത്തിെന്റ സഹായത്തോടെ വേർതിരിച്ചെടുത്ത് ജ്യൂസ്, സ്ക്വാഷ് എന്നിവയും ജോസഫ് നിർമിക്കുന്നുണ്ട്. ഇത് പ്രാദേശിക വിപണിയിൽ വിറ്റഴിക്കും. ഒറ്റത്തവണ കൃഷി ചെയ്താൽ ആറു വർഷത്തോളം പാഷൻഫ്രൂട്ട് വിളവെടുക്കാം. മഴക്കാലമെന്നോ വേനൽക്കാലമെന്നോ വ്യത്യാസമില്ലാതെ നിത്യവും വിളവ് നൽകുന്നതിനാൽ നല്ല ആദായം നേടിയെടുക്കാനും കഴിയുന്നുണ്ട്.
ദിവസവും പൂക്കുന്നതിനാൽ തോട്ടത്തിൽ തേനീച്ചകൾ ധാരാളമായി എത്തും. തോട്ടത്തിനുള്ളിൽ 150 തേനീച്ചപ്പെട്ടികളാണ് ജോസഫ് സ്ഥാപിച്ചിട്ടുള്ളത്. വരും വർഷം 100 പെട്ടികൾകൂടി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. കഷ്ടപ്പെടാൻ മനസുണ്ടെങ്കിൽ ചുരുങ്ങിയ മുതൽമുടക്കിൽ മുന്തിയ ലാഭം നേടാൻ ഏതൊരാൾക്കും പാഷൻഫ്രൂട്ട് കൃഷിയിലൂടെ കഴിയുമെന്നാണ് ജോസഫ് ലൂയിസ് പറയുന്നത്.
Content Highlights:Passion fruit farming at Karukachal,Kottayam