പൂക്കളുടെയും ചെടികളുടെയും മനോഹാരിതയിൽ മനം കവരാത്തവരുണ്ടാകുകയില്ല. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന വിനോദവും പൂന്തോട്ട പരിപാലനം തന്നെ .വീട്ടുമുറ്റത്തെ ചെറിയ പൂന്തോട്ടങ്ങളിൽ തുടങ്ങി ഓഫീസുകളിലും വൻകിട സ്ഥാപനങ്ങളുടെ അകത്തളങ്ങൾ വരെ ഇന്ന് ചെടികൾ വളർത്തി തുടങ്ങിയിരുന്നു.
എറണാകുളം, തിരുവാങ്കുളത്തെ ഡയാന ജോർജ് എന്ന വീട്ടമ്മ വീട്ടുവളപ്പിൽ പച്ചക്കറികളും, ചെടികളും വളർത്തിയായിരുന്നു തുടക്കം. കോട്ടയത്തെ കാർഷിക പൈതൃകമുള്ള കുടുംബത്തിൽ ജനിച്ച ഇവർ വിദേശയാത്രക്കിടെ അകത്തളങ്ങളിലെ പൂന്തോട്ടങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞ് അവയെ കുറിച്ച് കൂടുതൽ പഠിച്ചു.
അകത്തളങ്ങളിലേയ്ക്ക് യോജിച്ച ചെടികൾ വിദേശത്തുനിന്ന് ഉൾപ്പെടെ ശേഖരിച്ചു. അവ നാട്ടിലെ പരിസ്ഥിതിക്കനുരൂപമായി വളർത്തി. തുടർന്ന് അവയെ കുറിച്ച് നവ മാധ്യമങ്ങളിൽ എഴുതി. ഇവ കണ്ട് അന്വേഷിച്ച ഓഫീസുകളിൽ ചെടികൾ എത്തിച്ചു നൽകി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
ഇന്ന് കമ്പനികളുടെ കേന്ദ്രമായ കാക്കനാട്ടെ സ്ഥാപനങ്ങളിൽ മിക്കവയിലും ഇവരുടെ ചെടികൾ സ്ഥാനം പിടിച്ചു കഴിഞ്ഞു. ചെടികൾക്ക് സ്വയം ജലം നൽകാൻ കഴിവുള്ള ചെടിച്ചട്ടികളിൽ, ജൈവവളങ്ങൾ കലർത്തിയ പ്രത്യേക മിശ്രിതത്തിൽ ഭാഗിക വെയിലിൽ വളരുന്ന ഇലച്ചെടികളും പൂച്ചെടികളും നടുന്നു. ഇവയ്ക്ക് പരിചരണവും കുറച്ചു മതി.
ചെടികളോടുള്ള പ്രണയം മൂലം ഐ.ടി കമ്പനിയിലെ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും ഉദ്യാന പരിപാലനത്തിൽ ശ്രദ്ധിക്കുന്ന ഡയാന പറയുന്നത് ചെടികൾക്കിടയിലെ ജീവിതം മാനസിക ഉല്ലാസത്തിന് സഹായകരവും, ചെറിയ വരുമാനമാർഗ്ഗവുമാണെന്നാണ്. ഡയാനക്ക് പിന്തുണയുമായി ഐ.ടി ഉദ്യോഗസ്ഥനായ ജോർജിനുമുണ്ട്.
Content Highlights:Interior Gardening- Success Story Of A Women
എറണാകുളം, തിരുവാങ്കുളത്തെ ഡയാന ജോർജ് എന്ന വീട്ടമ്മ വീട്ടുവളപ്പിൽ പച്ചക്കറികളും, ചെടികളും വളർത്തിയായിരുന്നു തുടക്കം. കോട്ടയത്തെ കാർഷിക പൈതൃകമുള്ള കുടുംബത്തിൽ ജനിച്ച ഇവർ വിദേശയാത്രക്കിടെ അകത്തളങ്ങളിലെ പൂന്തോട്ടങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞ് അവയെ കുറിച്ച് കൂടുതൽ പഠിച്ചു.
അകത്തളങ്ങളിലേയ്ക്ക് യോജിച്ച ചെടികൾ വിദേശത്തുനിന്ന് ഉൾപ്പെടെ ശേഖരിച്ചു. അവ നാട്ടിലെ പരിസ്ഥിതിക്കനുരൂപമായി വളർത്തി. തുടർന്ന് അവയെ കുറിച്ച് നവ മാധ്യമങ്ങളിൽ എഴുതി. ഇവ കണ്ട് അന്വേഷിച്ച ഓഫീസുകളിൽ ചെടികൾ എത്തിച്ചു നൽകി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
ഇന്ന് കമ്പനികളുടെ കേന്ദ്രമായ കാക്കനാട്ടെ സ്ഥാപനങ്ങളിൽ മിക്കവയിലും ഇവരുടെ ചെടികൾ സ്ഥാനം പിടിച്ചു കഴിഞ്ഞു. ചെടികൾക്ക് സ്വയം ജലം നൽകാൻ കഴിവുള്ള ചെടിച്ചട്ടികളിൽ, ജൈവവളങ്ങൾ കലർത്തിയ പ്രത്യേക മിശ്രിതത്തിൽ ഭാഗിക വെയിലിൽ വളരുന്ന ഇലച്ചെടികളും പൂച്ചെടികളും നടുന്നു. ഇവയ്ക്ക് പരിചരണവും കുറച്ചു മതി.
ചെടികളോടുള്ള പ്രണയം മൂലം ഐ.ടി കമ്പനിയിലെ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും ഉദ്യാന പരിപാലനത്തിൽ ശ്രദ്ധിക്കുന്ന ഡയാന പറയുന്നത് ചെടികൾക്കിടയിലെ ജീവിതം മാനസിക ഉല്ലാസത്തിന് സഹായകരവും, ചെറിയ വരുമാനമാർഗ്ഗവുമാണെന്നാണ്. ഡയാനക്ക് പിന്തുണയുമായി ഐ.ടി ഉദ്യോഗസ്ഥനായ ജോർജിനുമുണ്ട്.
Content Highlights:Interior Gardening- Success Story Of A Women