Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ഉള്ളിവിലയെ ബ്രിട്ടോയ്ക്ക് തെല്ലും പേടിയില്ല; അരയേക്കര്‍ സ്ഥലത്തിപ്പോള്‍ ഉള്ളിക്കൃഷിയാണ്ഉള്ളിവിലയെ ബ്രിട്ടോയ്ക്ക് തെല്ലും പേടിയില്ല; അരയേക്കര്‍ സ്ഥലത്തിപ്പോള്‍ ഉള്ളിക്കൃഷിയാണ്

$
0
0
പൊന്നുംവിലപോലെ ഉള്ളിവില കുതിച്ചുയരുന്നുണ്ടെങ്കിലും എരുത്തേമ്പതി മണിയാർകളത്തെ എസ്. ബ്രിട്ടോയെ അതൊന്നും ബാധിക്കുന്നില്ല. വീട്ടാവശ്യത്തിനുള്ള ചെറിയ ഉള്ളി ബ്രിട്ടോ വിളയിച്ചെടുക്കുന്നുണ്ട്. ജില്ലയിൽ അന്യമാവുന്ന ഉള്ളിക്കൃഷി 10വർഷമായി ഇടവിളയായായി ഇദ്ദേഹം ചെയ്യുന്നു.

അഞ്ചേക്കറോളം സ്ഥലത്ത് പല സീസണുകളിലായി കപ്പ, വാഴ, ചേന, മഞ്ഞൾ തുടങ്ങി പല കൃഷികൾ ബ്രിട്ടോ ചെയ്യുന്നുണ്ട്. പ്രധാന കൃഷികളിൽ വിളവെടുപ്പായതിനാൽ അരയേക്കറോളം സ്ഥലത്താണ് ഇപ്പോൾ ഉള്ളിക്കൃഷി.

പ്രത്യേകമുണ്ടാക്കിയ വരമ്പിൽ മണ്ണുകൂട്ടി അതിൽ വിത്ത് ഉള്ളി നടും. കടയിൽ നിന്നുംമറ്റും കിട്ടുന്നവയിൽ ശരാശരി വലിപ്പമുള്ള ഉള്ളികളാണ് വിത്തായി ഉപയോഗിക്കുന്നത്. കൃത്യമായ ഇടവേളകളിൽ നനയ്ക്കും. വളമായി ചാണകം വിതറും. ഇതാണ് ആകെയുള്ള പരിപാലനം.

85-90 ദിവസത്തിനുള്ളിൽ വിളവെടുക്കാനാവും. ഒരുകിലോഗ്രാം ഉള്ളിനട്ടാൽ പത്ത് കിലോഗ്രാംവരെ ഉത്പാദിപ്പിക്കാനാവുമെന്നും ഫെബ്രുവരി പകുതിയോടെ കൃഷിയിറക്കിയാൽ ഒരുവർഷത്തിനകം മൂന്നുതവണവരെ കൃഷി നടത്താനാവുമെന്നും ബ്രിട്ടോ പറയുന്നു.

നിലത്തുെവക്കാതെ ഇടപ്പന്തലൊരുക്കി അടിയിൽനിന്നും മുകളിൽനിന്നും കാറ്റുതട്ടുന്ന വിധത്തിൽ സൂക്ഷിച്ചാൽ മൂന്നുമാസംവരെ ഉള്ളി കേടാകാതെ ഇരിക്കും. കഴിഞ്ഞ സീസണിലെടുത്ത് സൂക്ഷിച്ചുവെച്ച ഉള്ളിയാണ് ഇപ്പോഴും ബ്രിട്ടോ വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നത്. കഴിഞ്ഞസീസൺവരെ കിലോഗ്രാമിന് 30രൂപ നിരക്കിൽ സമീപത്തെ വീട്ടിലുള്ളവർക്കും പാടത്ത് പണിക്കുവരുന്നവർക്കും ഉള്ളി വിറ്റിരുന്നു. ഇപ്പോൾ നല്ല വിലയായെങ്കിലും വിൽക്കാനുള്ളത് ഇല്ല.

ലാഭമില്ല

മഴയും മണ്ണിലെ ഈർപ്പവുമാണ് ഉള്ളിക്കൃഷിയുടെ പ്രധാന പ്രശ്നമെന്ന് ബ്രിട്ടോ പറയുന്നു. മഴപെയ്താൽ ഉള്ളി ചീഞ്ഞുപോകും. ഒറ്റയടിക്ക് മുഴുവൻ നഷ്ടപ്പെടും. നഷ്ടംവരുമോയെന്ന പേടികൊണ്ടാണ് പലരും ഉള്ളിക്കൃഷി ചെയ്യാത്തത്. സ്ഥിരവിലയില്ലാത്തതും പ്രശ്നമാണ്. മുമ്പ് എരുത്തേമ്പതി, വടകരപ്പതി, കൊഴിഞ്ഞാമ്പാറ ഭാഗങ്ങളിൽ ഉള്ളിക്കൃഷിയുണ്ടായിരുന്നു.

തമിഴ്നാട്ടിൽനിന്നടക്കം ഉളളിവരവ് കൂടുകയും ഇവിടെ ഉത്പാദിപ്പിക്കുന്ന ഉള്ളിക്ക് ആവശ്യക്കാർ കുറയുകയും ചെയ്തതോടെ കർഷകർ മറ്റ് പച്ചക്കറികളിലേക്ക് തിരിഞ്ഞു. നിലവിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് ഉള്ളിക്കൃഷിചെയ്യുന്നത്. അതും ഇടവിളയായിട്ടാണ്. അവനവന്റെ ആവശ്യത്തിന് വീട്ടിൽപ്പോലും കൃഷി ചെയ്യാവുന്ന വിളയാണ് ഉള്ളിയെന്നും മനസ്സുമാത്രം മതിയെന്നും ബ്രിട്ടോ പറയുന്നു.

Content Highlights:Onion Farming In Kerala

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>