പലതരം പഴങ്ങളുടെയും വിളനിലമാണ് എടപ്പാൾ കോലൊളമ്പ് കൊരട്ടിക്കൽ മുബാറക് ഇബ്രാഹിമിന്റെ പുരയിടം. ബ്രസീലിൽ വ്യാപകമായി കാണപ്പെടുന്ന അകായിബറി പോലും സ്വന്തം വീട്ടുപറമ്പിൽ ഇദ്ദേഹം വളർത്തിയിട്ടുണ്ട്. മുബാറക് ഇബ്രാഹിമും ഭാര്യയും അധ്യാപികയുമായ റൗഫിനയും ശ്രദ്ധാപൂർവം ഈ കൃഷിയെ പരിപാലിക്കുന്നു.
അകായിബറി ഒരിക്കലും വിപണിയിൽ വാങ്ങാൻ കിട്ടില്ല. പറിച്ചെടുത്താൽ മണിക്കൂറുകൾക്കകം ഇത് കേടായിപ്പോകും. ലോകത്ത് ഏറ്റവും കലോറിമൂല്യമുള്ള പഴങ്ങളിലൊന്നായ ഇത് കാപ്പിക്കുരുവുമായി ചേർത്തുണക്കി പൊടിച്ചുണ്ടാക്കുന്ന അകായി കോഫി ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ജനപ്രിയ പാനീയമാണ്. ഇതിന്റെ കുപ്പിയിലാക്കിയ ജ്യൂസും അമേരിക്കയിലെയും യൂറോപ്പിലെയും മാർക്കറ്റുകളിൽ സുലഭമാണ്.
നമ്മുടെ കവുങ്ങുപോലെ നീളത്തിൽ വളരുന്ന മരത്തിൽ കവുങ്ങിൻ പൂക്കുല പോലെത്തന്നെയാണ് ഇതു കുലയ്ക്കുന്നതും. മുബാറക്കിന്റെ വീട്ടിൽ മരം അധികം വലുതാകുംമുൻപുതന്നെ കുലയിട്ടു.
മുബാറക്കിന്റെ തോട്ടത്തിലെ പഴങ്ങൾ
ഇതുമാത്രമല്ല മുബാറക്കിന്റെ തോട്ടത്തിലെ അദ്ഭുതങ്ങൾ. ജമൈക്കയിൽനിന്നുള്ള ബറാബ, ബാങ്കോക്ക് ചാമ്പക്ക, ഇൻഡൊനീഷ്യ, മലേഷ്യ, തായ്ലാൻഡ് എന്നിവിടങ്ങളിലുള്ള റംബുട്ടാൻ, വിയറ്റ്നാം പീനട്ട്, മിലിറ്ററി സപ്പോട്ട (ഇന്ത്യൻ സൈന്യത്തിന്റെ യൂണിഫോമിന്റെ നിറമായതിനാലാണ് ഈ പേരുവന്നത്), ഇൻഡൊനീഷ്യൻ ചെറുനാരങ്ങ, തൊലിയുൾപ്പെടെ കഴിക്കാവുന്ന ഇറ്റാലിയൻ ഓറഞ്ച് എന്നിങ്ങനെ തോട്ടത്തിൽ വിദേശയിനം പഴങ്ങൾ ഒരുപാടുണ്ട്.
എട്ടുവർഷത്തോളം വിദേശത്ത് ജോലിചെയ്ത മുബാറക് നാട്ടിലെത്തി പാലക്കാട് മാക്സൺ ട്രില്ലേഴ്സ് എന്ന കാർഷിക കമ്പനിയിൽ ജോലിചെയ്തപ്പോഴാണ് ഗൾഫിൽനിന്നുദിച്ച മോഹങ്ങൾക്ക് സാക്ഷാത്കാരം നൽകിയത്. ഇവിടത്തെ ജോലിക്കിടയിൽ ഇത്തരം പഴങ്ങളുടെ വിത്തും തൈകളും ശേഖരിച്ച് വീട്ടിലെത്തിക്കും.
ഭാര്യയും രണ്ടു മക്കളുംകൂടി ആവശ്യമായ ജൈവവളങ്ങളെല്ലാമിട്ട് മരമാകുന്നതുവരെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ പരിചരിക്കും. പരിചരണത്തിന്റെ മിടുക്കുകൊണ്ടാകണം എട്ടുവർഷംകൊണ്ട് കുലയ്ക്കുന്ന അകായിബറി നാലുവർഷം കൊണ്ടാണ് കുലച്ചത്.
Content Highlights:Rare brazilian Palm attract locals In Malappuram
അകായിബറി ഒരിക്കലും വിപണിയിൽ വാങ്ങാൻ കിട്ടില്ല. പറിച്ചെടുത്താൽ മണിക്കൂറുകൾക്കകം ഇത് കേടായിപ്പോകും. ലോകത്ത് ഏറ്റവും കലോറിമൂല്യമുള്ള പഴങ്ങളിലൊന്നായ ഇത് കാപ്പിക്കുരുവുമായി ചേർത്തുണക്കി പൊടിച്ചുണ്ടാക്കുന്ന അകായി കോഫി ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ജനപ്രിയ പാനീയമാണ്. ഇതിന്റെ കുപ്പിയിലാക്കിയ ജ്യൂസും അമേരിക്കയിലെയും യൂറോപ്പിലെയും മാർക്കറ്റുകളിൽ സുലഭമാണ്.
നമ്മുടെ കവുങ്ങുപോലെ നീളത്തിൽ വളരുന്ന മരത്തിൽ കവുങ്ങിൻ പൂക്കുല പോലെത്തന്നെയാണ് ഇതു കുലയ്ക്കുന്നതും. മുബാറക്കിന്റെ വീട്ടിൽ മരം അധികം വലുതാകുംമുൻപുതന്നെ കുലയിട്ടു.
മുബാറക്കിന്റെ തോട്ടത്തിലെ പഴങ്ങൾ
ഇതുമാത്രമല്ല മുബാറക്കിന്റെ തോട്ടത്തിലെ അദ്ഭുതങ്ങൾ. ജമൈക്കയിൽനിന്നുള്ള ബറാബ, ബാങ്കോക്ക് ചാമ്പക്ക, ഇൻഡൊനീഷ്യ, മലേഷ്യ, തായ്ലാൻഡ് എന്നിവിടങ്ങളിലുള്ള റംബുട്ടാൻ, വിയറ്റ്നാം പീനട്ട്, മിലിറ്ററി സപ്പോട്ട (ഇന്ത്യൻ സൈന്യത്തിന്റെ യൂണിഫോമിന്റെ നിറമായതിനാലാണ് ഈ പേരുവന്നത്), ഇൻഡൊനീഷ്യൻ ചെറുനാരങ്ങ, തൊലിയുൾപ്പെടെ കഴിക്കാവുന്ന ഇറ്റാലിയൻ ഓറഞ്ച് എന്നിങ്ങനെ തോട്ടത്തിൽ വിദേശയിനം പഴങ്ങൾ ഒരുപാടുണ്ട്.
എട്ടുവർഷത്തോളം വിദേശത്ത് ജോലിചെയ്ത മുബാറക് നാട്ടിലെത്തി പാലക്കാട് മാക്സൺ ട്രില്ലേഴ്സ് എന്ന കാർഷിക കമ്പനിയിൽ ജോലിചെയ്തപ്പോഴാണ് ഗൾഫിൽനിന്നുദിച്ച മോഹങ്ങൾക്ക് സാക്ഷാത്കാരം നൽകിയത്. ഇവിടത്തെ ജോലിക്കിടയിൽ ഇത്തരം പഴങ്ങളുടെ വിത്തും തൈകളും ശേഖരിച്ച് വീട്ടിലെത്തിക്കും.
ഭാര്യയും രണ്ടു മക്കളുംകൂടി ആവശ്യമായ ജൈവവളങ്ങളെല്ലാമിട്ട് മരമാകുന്നതുവരെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ പരിചരിക്കും. പരിചരണത്തിന്റെ മിടുക്കുകൊണ്ടാകണം എട്ടുവർഷംകൊണ്ട് കുലയ്ക്കുന്ന അകായിബറി നാലുവർഷം കൊണ്ടാണ് കുലച്ചത്.
Content Highlights:Rare brazilian Palm attract locals In Malappuram