മീൻ വളർത്തിയാൽ രണ്ടുണ്ട് കാര്യം. മീനും കിട്ടും മീൻകുളത്തിലെ വെള്ളം പമ്പ് ചെയ്ത് പച്ചക്കറിയും കൃഷിചെയ്യാം. ഈ കൃഷിരീതി വിജയകരമായി പ്രാവർത്തികമാക്കുകയാണ് വടകര, മേമുണ്ടയിലെ റിട്ട. സഹകരണ ബാങ്ക് ജീവനക്കാരൻ ചൈത്രത്തിൽ ഗോപാലകൃഷ്ണൻ.
മൂന്ന് കുളങ്ങളിൽ ഗിഫ്റ്റ് തിലാപ്പിയ എന്ന മീൻ വളരുമ്പോൾ ഈ കുളത്തിലെ വെള്ളം പമ്പുചെയ്ത് പറമ്പിലാകെ പച്ചക്കറിയും കൃഷിചെയ്യുന്നു ഇദ്ദേഹം. ഈ വർഷമാണ് വിപുലമായി പച്ചക്കറി കൃഷി ചെയ്യുന്നത്. മീൻകുളത്തിലെ വെള്ളം ആഴ്ചയിൽ രണ്ടുദിവസമാണ് പച്ചക്കറികൾക്ക് നൽകുന്നത്. ഇതുതന്നെ പ്രധാനവളം. മോശമല്ലാത്ത വിളവ് ഇതിനകം കിട്ടി.
വില്യാപ്പള്ളി സഹകരണബാങ്ക് ജീവനക്കാരനായിരുന്ന ഇദ്ദേഹം മൂന്നുവർഷംമുമ്പാണ് വിരമിച്ചത്. ഇതിനുശേഷമാണ് പതിയെ കൃഷിയിലേക്ക് ഇറങ്ങിയത്. വീടിനോടുചേർന്നുള്ള പറമ്പിൽ മീൻവളർത്തൽ തുടങ്ങിയത് കഴിഞ്ഞവർഷമാണ്. മുറ്റത്തുൾപ്പെടെ നാലുകുളങ്ങൾ ഇതിനായി കുഴിച്ചു. അടിവശത്ത് ടാർപോളിൻ ഷീറ്റ് വിരിച്ചാണ് വെള്ളംനിറച്ചത്. കൂരാച്ചൂണ്ടിലെ ഒരു ഫാമിൽനിന്ന് ഗിഫ്റ്റ് തിലാപ്പിയ മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങി.
കഴിഞ്ഞ ഓണത്തിന് കുറച്ച് വിളവെടുത്തിരുന്നു. പതിനായിരം രൂപയുടെ മീൻ വിറ്റു. പ്രാദേശികമായി തന്നെയാണ് വിപണി. വിഷവുവിന് വിളവെടുക്കാൻപാകത്തിൽ മൂന്ന് കുളങ്ങളിൽ അറുന്നൂറോളം മീനുണ്ട്. കുഞ്ഞുങ്ങളെ ഇടാനാണ് ഒരു കുളം. തിലാപ്പിയയ്ക്ക് കിലോയ്ക്ക് 250 രൂപ വിലയുണ്ട്.
നാല് കുളങ്ങളിലെയും വെള്ളം പച്ചക്കറികൃഷിയിടത്തിലേക്ക് പമ്പ് ചെയ്യാൻ നാല് മോട്ടോറുകൾ ഉണ്ട്. മീൻവിസർജ്യം അടങ്ങിയ വെള്ളം വളത്തിനുതുല്യമാണ്. ഇത് കൃത്യമായ ഇടവേളകളിൽ കൃഷിയിടത്തിലേക്ക് പമ്പ് ചെയ്യും. കിണറിൽനിന്ന് വെള്ളം കുളത്തിലേക്കും പമ്പ് ചെയ്യും.
കയ്പ്പ, പൊട്ടിക്ക, പടവലം, ചീര, കുമ്പളം, പയർ, വഴുതിന എന്നിവയാണ് കൃഷിചെയ്യുന്നത്. ചാണകവും ഗോമൂത്രവും വളമായി ഉപയോഗിക്കും. രണ്ട് പശു വീട്ടിലുണ്ട്. കൂടാതെ 25 കോഴികളും. മഴക്കാലത്ത് കൃഷിചെയ്യാൻ മഴമറയും ഒരുക്കിയിട്ടുണ്ട് ഇദ്ദേഹം.
Content Highlights: Success story of farmer Gopalakrishnan from Kozhikode
മൂന്ന് കുളങ്ങളിൽ ഗിഫ്റ്റ് തിലാപ്പിയ എന്ന മീൻ വളരുമ്പോൾ ഈ കുളത്തിലെ വെള്ളം പമ്പുചെയ്ത് പറമ്പിലാകെ പച്ചക്കറിയും കൃഷിചെയ്യുന്നു ഇദ്ദേഹം. ഈ വർഷമാണ് വിപുലമായി പച്ചക്കറി കൃഷി ചെയ്യുന്നത്. മീൻകുളത്തിലെ വെള്ളം ആഴ്ചയിൽ രണ്ടുദിവസമാണ് പച്ചക്കറികൾക്ക് നൽകുന്നത്. ഇതുതന്നെ പ്രധാനവളം. മോശമല്ലാത്ത വിളവ് ഇതിനകം കിട്ടി.
വില്യാപ്പള്ളി സഹകരണബാങ്ക് ജീവനക്കാരനായിരുന്ന ഇദ്ദേഹം മൂന്നുവർഷംമുമ്പാണ് വിരമിച്ചത്. ഇതിനുശേഷമാണ് പതിയെ കൃഷിയിലേക്ക് ഇറങ്ങിയത്. വീടിനോടുചേർന്നുള്ള പറമ്പിൽ മീൻവളർത്തൽ തുടങ്ങിയത് കഴിഞ്ഞവർഷമാണ്. മുറ്റത്തുൾപ്പെടെ നാലുകുളങ്ങൾ ഇതിനായി കുഴിച്ചു. അടിവശത്ത് ടാർപോളിൻ ഷീറ്റ് വിരിച്ചാണ് വെള്ളംനിറച്ചത്. കൂരാച്ചൂണ്ടിലെ ഒരു ഫാമിൽനിന്ന് ഗിഫ്റ്റ് തിലാപ്പിയ മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങി.
കഴിഞ്ഞ ഓണത്തിന് കുറച്ച് വിളവെടുത്തിരുന്നു. പതിനായിരം രൂപയുടെ മീൻ വിറ്റു. പ്രാദേശികമായി തന്നെയാണ് വിപണി. വിഷവുവിന് വിളവെടുക്കാൻപാകത്തിൽ മൂന്ന് കുളങ്ങളിൽ അറുന്നൂറോളം മീനുണ്ട്. കുഞ്ഞുങ്ങളെ ഇടാനാണ് ഒരു കുളം. തിലാപ്പിയയ്ക്ക് കിലോയ്ക്ക് 250 രൂപ വിലയുണ്ട്.
നാല് കുളങ്ങളിലെയും വെള്ളം പച്ചക്കറികൃഷിയിടത്തിലേക്ക് പമ്പ് ചെയ്യാൻ നാല് മോട്ടോറുകൾ ഉണ്ട്. മീൻവിസർജ്യം അടങ്ങിയ വെള്ളം വളത്തിനുതുല്യമാണ്. ഇത് കൃത്യമായ ഇടവേളകളിൽ കൃഷിയിടത്തിലേക്ക് പമ്പ് ചെയ്യും. കിണറിൽനിന്ന് വെള്ളം കുളത്തിലേക്കും പമ്പ് ചെയ്യും.
കയ്പ്പ, പൊട്ടിക്ക, പടവലം, ചീര, കുമ്പളം, പയർ, വഴുതിന എന്നിവയാണ് കൃഷിചെയ്യുന്നത്. ചാണകവും ഗോമൂത്രവും വളമായി ഉപയോഗിക്കും. രണ്ട് പശു വീട്ടിലുണ്ട്. കൂടാതെ 25 കോഴികളും. മഴക്കാലത്ത് കൃഷിചെയ്യാൻ മഴമറയും ഒരുക്കിയിട്ടുണ്ട് ഇദ്ദേഹം.
Content Highlights: Success story of farmer Gopalakrishnan from Kozhikode