കൈപ്പറമ്പിലെത്തും മുൻപ് വിളിച്ചപ്പോൾ ഉണ്ണികൃഷ്ണൻ പറഞ്ഞു, ഹരേകൃഷ്ണ ക്ഷേത്രത്തിനടുത്തേയ്ക്ക് വരൂ. വീടിനു മുന്നിൽ ഞാൻ മകനെ നിർത്താം. ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇടറോഡിലേയ്ക്ക് കയറി അല്പം മുന്നോട്ട് പോയപ്പോൾ ഇരുവശത്തും വിശാലമായ തെങ്ങിൻപറമ്പുകൾ. വീടുകൾ കുറവ്. യാതൊരു ഭയവുമില്ലാതെ റോഡരികിലൂടെ ചിക്കിചികയുന്ന നാലു മയിലുകൾ. കാത്തുനിന്നയാളെ കണ്ട് വണ്ടിയിൽനിന്ന് പുറത്തിറങ്ങിയപ്പോൾ മുന്നിൽ അതിരുകൾ കെട്ടാതെ വിശാലമായി കിടക്കുന്ന പറമ്പ്. അവിടെനിന്ന് താഴോട്ടൊരു വഴി. മുറ്റത്തിനു മുന്നിൽ ചെറിയൊരു തൊഴുത്ത്.
അതിനുമപ്പുറം നീണ്ട വരാന്തകളോടു കൂടി തലയുയർത്തി നിൽക്കുകയാണ് നൂറ്റാണ്ട് പിന്നിട്ട ആ കർഷകഭവനം. വീടിനു മുന്നിൽത്തന്നെ കാത്തുനിൽക്കുന്നുണ്ട് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ദേശീയ പുരസ്കാരം നേടിയ കർഷകനും കുടുംബവും.
ഉണ്ണികൃഷ്ണൻ കൈപ്പറമ്പ് എന്നറിയപ്പെടുന്ന ഇദ്ദേഹം ചൊവ്വാഴ്ചയാണ് നൂതന കൃഷിരീതി പിന്തുടരുന്ന കർഷകർക്കുള്ള ദേശീയ പുരസ്കാരം ഡൽഹിയിൽ പോയി ഏറ്റുവാങ്ങിയത്. തൃശ്ശൂർ ജില്ലയിൽ നിന്നൊരു കർഷകൻ ഈ പുരസ്കാരം നേടുന്നത് ഇതാദ്യമായാണ്.
ഉണ്ണികൃഷ്ണൻ തന്റെ പച്ചക്കറി തോട്ടത്തിൽ
കമ്പിവേലികെട്ടിയ പറമ്പിനുള്ളിലേയ്ക്ക് ചെറിയ ഇരുമ്പുഗേറ്റ് തുറന്ന് കടക്കുമ്പോൾ സ്വീകരിച്ചത് മോട്ടോറിന്റെ മുരളിച്ച. തൊട്ടുപിന്നാലെ കാഴ്ചകളെത്തിത്തുടങ്ങി. കായ്ച്ചുതുടങ്ങിയ കുള്ളൻ തെങ്ങുകൾ, അവയ്ക്കിടയിൽ ഇലമറകൾക്കിടയിൽ ബൾബുകൾ തൂക്കിയപോലെ കായ്കൾ നിറഞ്ഞ ജാതി.
നട്ടുച്ചവെയിലിന്റെ ചൂടിലും ജലസമൃദ്ധമായ കിണർ. ഉണ്ണികൃഷ്ണൻ പറഞ്ഞു: ഡ്രിപ് ഇറിഗേഷനാണ് ഞാൻ പിന്തുടരുന്നത്; ഒപ്പം കൃത്യതാ കൃഷിയും. ഓരോ ചെടിക്കും അവയ്ക്കാവശ്യമായതു മാത്രം നൽകണം. ഏറുകയുമരുത്, കുറയുകയുമരുത്. ഈ തെങ്ങുകൾക്ക് താഴെ നനവില്ലെന്ന് കരുതി നന പോരെന്ന് തോന്നേണ്ട. മുകളിലേയ്ക്ക് നോക്കൂ, ഇതിനു വേണ്ടതെല്ലാം കിട്ടുന്നുണ്ടെന്ന് ഈ തല പറയുന്നില്ലേ...
അച്ഛൻ പകർന്ന കൃഷിപാഠം
ഏതാണ്ട് ഒൻപത് വർഷമായിട്ടേയുള്ളൂ ഞാൻ ഈ രംഗത്തേക്കിറങ്ങിയിട്ട്. ചുരുങ്ങിയ കാലംകൊണ്ട് പഠിച്ചതേറെയാണ്. ആകെയുള്ള പത്തേക്കർ ഒന്നര ഏക്കറിൽ മാത്രമാണ് പച്ചക്കറികൃഷി. 11-ാം വയസ്സിൽ തുടങ്ങി 83 വർഷം കർഷകനായി ജീവിച്ച അച്ഛൻ വടക്കുഞ്ചേരി പ്രഭാകരൻ നായർ പകർന്നുതന്ന ഊർജം ചെറുതല്ല. ഞാനീ ലോകത്തേയ്ക്കെത്തിയ സന്തോഷം അനുഭവിച്ചശേഷമാണ് അച്ഛൻ മരിച്ചത് -ഉണ്ണികൃഷ്ണന്റെ മുഖത്ത് അഭിമാനം.
അവാർഡിലേയ്ക്ക് വഴികാട്ടിയവർ
ആദ്യകാലത്ത് കൃഷിപാഠം പകർന്ന കൃഷി ഓഫീസർമാരായ ടി.പി. ബൈജു, റാഫേൽ, ഇപ്പോഴുള്ള മായാദേവി, കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞന്മാരായ ഡോ. നാരായണൻകുട്ടി, ഡോ. ബെറിൽ, ഡോ. ജയരാജ് എന്നിവർക്കു കൂടിയുള്ളതാണ് എനിക്ക് ലഭിച്ച പുരസ്കാരം. കാർഷിക സർവകലാശാല തന്നെയാണ് ഈ അവാർഡിനായി എന്റെ പേര് ശുപാർശ ചെയ്തത്. നിലം ഒരുക്കിത്തരാനും മറ്റ് സഹായങ്ങൾക്കുമായി ഒപ്പമുള്ള മൂന്നുപേരുടെ അധ്വാനം കൂടി ഈ നേട്ടത്തിന് പിന്നിലുണ്ട്. ഒപ്പം കുടുംബത്തിന്റെ പൂർണ പിന്തുണയും. ജൈവകൃഷി മാത്രം പിന്തുടരുന്നത് നാട്ടുകാരോടുള്ള സ്നേഹം കൊണ്ടും.
അമ്മ സുമതിയമ്മയ്ക്കും ഭാര്യ ലതയ്ക്കും മകൻ ആദിത്യകൃഷ്ണയ്ക്കും ഒപ്പം അനുജനും കുടുംബത്തിനും കൂടിയുള്ളതാണീ പുരസ്കാരം. ശാസ്ത്രീയമായി കൃഷിചെയ്താൽ നഷ്ടമാവില്ല എന്നതാണ് ഞാൻ പഠിച്ച പാഠം. ഈ രംഗത്തെ പുതിയ പരീക്ഷണങ്ങൾ സ്വീകരിച്ച് മുന്നേറുക എന്നുതന്നെയാണ് ആഗ്രഹിക്കുന്നത് - ഈ 53-കാരന്റെ വാക്കുകളിൽ നിറഞ്ഞ ആത്മാർഥത.
ഈ തോട്ടത്തിൽ ആറ് ഷിഫ്റ്റ്
ഷിഫ്റ്റ് സമ്പ്രദായത്തിലുള്ള പച്ചക്കറികൃഷിയാണ് ഈ കർഷനെ വ്യത്യസ്തനാക്കുന്നത്. കൈപ്പറമ്പ് പുത്തൂരിലുള്ള വീടിന് മുന്നിലെ പറമ്പിലും പുറകിലെ പാടത്തുമായി വർഷത്തിൽ ആറു തവണയായി കൃഷിയിറക്കും. ഒന്ന് വിളവെടുക്കുമ്പോഴേയ്ക്കും അടുത്തത് കായ്ച്ചുതുടങ്ങിയിരിക്കും. അതായത് വർഷത്തിൽ 365 ദിവസവും ഉണ്ണികൃഷ്ണന്റെ പച്ചക്കറിത്തോട്ടം സമൃദ്ധം.
വിളവെടുക്കാൻ പാകമായ തണ്ണിമത്തനുകൾ. അതിനുമപ്പുറം കായ്ച്ചുതുടങ്ങിയ പയർവള്ളികൾ. എല്ലായിടത്തും തുള്ളിനന മാത്രം. കീടങ്ങളെ നിയന്ത്രിക്കാനുള്ള ട്രൈക്കോ കാർഡ് അവിടവിടെയായി സ്ഥാപിച്ചിട്ടുണ്ട്. വീടിനു പുറകിലെ കൊയ്തൊഴിഞ്ഞ പാടത്ത് വിഷുവിനായുള്ള വെള്ളരിത്തൈകൾ തലപൊക്കിത്തുടങ്ങുന്നു. ഒപ്പം പയറുമുണ്ട്. വെള്ളരി ബുക്കിങ് ഇപ്പോഴേ പൂർത്തിയായി.
ഓരോ തവണയും കൃഷിയിറക്കുന്നതിന് മുൻപ് മണ്ണിന്റെ ഗുണനിലവാരം പരിശോധിക്കും. കുറവുള്ള മൂലകം നിക്ഷേപിക്കും. അതിനുശേഷം ആട്ടിൻകാഷ്ഠം, കോഴിക്കാഷ്ഠം തുടങ്ങിയ ജൈവവളങ്ങളും മണ്ണിരക്കമ്പോസ്റ്റും ചേർത്ത് ബെഡ് തയ്യാറാക്കും. അതിനു മുകളിൽ നിശ്ചിത അകലത്തിൽ തുളകളിട്ട പോളിത്തീൻ ഷീറ്റ് വിരിച്ചശേഷമാണ് വിത്തിടുക.
ഓരോ സുഷിരത്തിലും വിത്തിടും. അവിടെ മാത്രം തുള്ളിനനരീതിയിലൂടെ വെള്ളമെത്തിക്കും. ഇതുകൊണ്ട് വെള്ളത്തിന്റെ ദുരുപയോഗം കുറയും; നന കൂടുകയുമില്ല. പച്ചക്കറികൾക്ക് ഒരു ദിവസം ഒരു ലിറ്റർ വെള്ളം മാത്രമേ ആവശ്യമുള്ളൂ. 130 ദിവസത്തിനുള്ളിൽ വിളവെടുപ്പും നടക്കും - ഉണ്ണികൃഷ്ണൻ തന്റെ കൃഷിപാഠങ്ങൾ വിശദീകരിച്ചു.
വരമ്പുകൾക്കിടയിൽ നീളത്തിൽ വലകെട്ടി പയറും കയ്പയുമെല്ലാം പടർത്തുന്ന വെർട്ടിക്കൽ കൃഷിരീതിയാണ് മറ്റൊരു പരീക്ഷണം. ഈ രീതിയിൽ കൃഷിചെയ്താൽ കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതൽ വിളവുണ്ടാക്കാം.
Content Highlights: Success story Unnikrishnanwho bags indian council of agricultural research award
അതിനുമപ്പുറം നീണ്ട വരാന്തകളോടു കൂടി തലയുയർത്തി നിൽക്കുകയാണ് നൂറ്റാണ്ട് പിന്നിട്ട ആ കർഷകഭവനം. വീടിനു മുന്നിൽത്തന്നെ കാത്തുനിൽക്കുന്നുണ്ട് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ദേശീയ പുരസ്കാരം നേടിയ കർഷകനും കുടുംബവും.
ഉണ്ണികൃഷ്ണൻ കൈപ്പറമ്പ് എന്നറിയപ്പെടുന്ന ഇദ്ദേഹം ചൊവ്വാഴ്ചയാണ് നൂതന കൃഷിരീതി പിന്തുടരുന്ന കർഷകർക്കുള്ള ദേശീയ പുരസ്കാരം ഡൽഹിയിൽ പോയി ഏറ്റുവാങ്ങിയത്. തൃശ്ശൂർ ജില്ലയിൽ നിന്നൊരു കർഷകൻ ഈ പുരസ്കാരം നേടുന്നത് ഇതാദ്യമായാണ്.
ഉണ്ണികൃഷ്ണൻ തന്റെ പച്ചക്കറി തോട്ടത്തിൽ
കമ്പിവേലികെട്ടിയ പറമ്പിനുള്ളിലേയ്ക്ക് ചെറിയ ഇരുമ്പുഗേറ്റ് തുറന്ന് കടക്കുമ്പോൾ സ്വീകരിച്ചത് മോട്ടോറിന്റെ മുരളിച്ച. തൊട്ടുപിന്നാലെ കാഴ്ചകളെത്തിത്തുടങ്ങി. കായ്ച്ചുതുടങ്ങിയ കുള്ളൻ തെങ്ങുകൾ, അവയ്ക്കിടയിൽ ഇലമറകൾക്കിടയിൽ ബൾബുകൾ തൂക്കിയപോലെ കായ്കൾ നിറഞ്ഞ ജാതി.
നട്ടുച്ചവെയിലിന്റെ ചൂടിലും ജലസമൃദ്ധമായ കിണർ. ഉണ്ണികൃഷ്ണൻ പറഞ്ഞു: ഡ്രിപ് ഇറിഗേഷനാണ് ഞാൻ പിന്തുടരുന്നത്; ഒപ്പം കൃത്യതാ കൃഷിയും. ഓരോ ചെടിക്കും അവയ്ക്കാവശ്യമായതു മാത്രം നൽകണം. ഏറുകയുമരുത്, കുറയുകയുമരുത്. ഈ തെങ്ങുകൾക്ക് താഴെ നനവില്ലെന്ന് കരുതി നന പോരെന്ന് തോന്നേണ്ട. മുകളിലേയ്ക്ക് നോക്കൂ, ഇതിനു വേണ്ടതെല്ലാം കിട്ടുന്നുണ്ടെന്ന് ഈ തല പറയുന്നില്ലേ...
അച്ഛൻ പകർന്ന കൃഷിപാഠം
ഏതാണ്ട് ഒൻപത് വർഷമായിട്ടേയുള്ളൂ ഞാൻ ഈ രംഗത്തേക്കിറങ്ങിയിട്ട്. ചുരുങ്ങിയ കാലംകൊണ്ട് പഠിച്ചതേറെയാണ്. ആകെയുള്ള പത്തേക്കർ ഒന്നര ഏക്കറിൽ മാത്രമാണ് പച്ചക്കറികൃഷി. 11-ാം വയസ്സിൽ തുടങ്ങി 83 വർഷം കർഷകനായി ജീവിച്ച അച്ഛൻ വടക്കുഞ്ചേരി പ്രഭാകരൻ നായർ പകർന്നുതന്ന ഊർജം ചെറുതല്ല. ഞാനീ ലോകത്തേയ്ക്കെത്തിയ സന്തോഷം അനുഭവിച്ചശേഷമാണ് അച്ഛൻ മരിച്ചത് -ഉണ്ണികൃഷ്ണന്റെ മുഖത്ത് അഭിമാനം.
അവാർഡിലേയ്ക്ക് വഴികാട്ടിയവർ
ആദ്യകാലത്ത് കൃഷിപാഠം പകർന്ന കൃഷി ഓഫീസർമാരായ ടി.പി. ബൈജു, റാഫേൽ, ഇപ്പോഴുള്ള മായാദേവി, കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞന്മാരായ ഡോ. നാരായണൻകുട്ടി, ഡോ. ബെറിൽ, ഡോ. ജയരാജ് എന്നിവർക്കു കൂടിയുള്ളതാണ് എനിക്ക് ലഭിച്ച പുരസ്കാരം. കാർഷിക സർവകലാശാല തന്നെയാണ് ഈ അവാർഡിനായി എന്റെ പേര് ശുപാർശ ചെയ്തത്. നിലം ഒരുക്കിത്തരാനും മറ്റ് സഹായങ്ങൾക്കുമായി ഒപ്പമുള്ള മൂന്നുപേരുടെ അധ്വാനം കൂടി ഈ നേട്ടത്തിന് പിന്നിലുണ്ട്. ഒപ്പം കുടുംബത്തിന്റെ പൂർണ പിന്തുണയും. ജൈവകൃഷി മാത്രം പിന്തുടരുന്നത് നാട്ടുകാരോടുള്ള സ്നേഹം കൊണ്ടും.
അമ്മ സുമതിയമ്മയ്ക്കും ഭാര്യ ലതയ്ക്കും മകൻ ആദിത്യകൃഷ്ണയ്ക്കും ഒപ്പം അനുജനും കുടുംബത്തിനും കൂടിയുള്ളതാണീ പുരസ്കാരം. ശാസ്ത്രീയമായി കൃഷിചെയ്താൽ നഷ്ടമാവില്ല എന്നതാണ് ഞാൻ പഠിച്ച പാഠം. ഈ രംഗത്തെ പുതിയ പരീക്ഷണങ്ങൾ സ്വീകരിച്ച് മുന്നേറുക എന്നുതന്നെയാണ് ആഗ്രഹിക്കുന്നത് - ഈ 53-കാരന്റെ വാക്കുകളിൽ നിറഞ്ഞ ആത്മാർഥത.
ഈ തോട്ടത്തിൽ ആറ് ഷിഫ്റ്റ്
ഷിഫ്റ്റ് സമ്പ്രദായത്തിലുള്ള പച്ചക്കറികൃഷിയാണ് ഈ കർഷനെ വ്യത്യസ്തനാക്കുന്നത്. കൈപ്പറമ്പ് പുത്തൂരിലുള്ള വീടിന് മുന്നിലെ പറമ്പിലും പുറകിലെ പാടത്തുമായി വർഷത്തിൽ ആറു തവണയായി കൃഷിയിറക്കും. ഒന്ന് വിളവെടുക്കുമ്പോഴേയ്ക്കും അടുത്തത് കായ്ച്ചുതുടങ്ങിയിരിക്കും. അതായത് വർഷത്തിൽ 365 ദിവസവും ഉണ്ണികൃഷ്ണന്റെ പച്ചക്കറിത്തോട്ടം സമൃദ്ധം.
വിളവെടുക്കാൻ പാകമായ തണ്ണിമത്തനുകൾ. അതിനുമപ്പുറം കായ്ച്ചുതുടങ്ങിയ പയർവള്ളികൾ. എല്ലായിടത്തും തുള്ളിനന മാത്രം. കീടങ്ങളെ നിയന്ത്രിക്കാനുള്ള ട്രൈക്കോ കാർഡ് അവിടവിടെയായി സ്ഥാപിച്ചിട്ടുണ്ട്. വീടിനു പുറകിലെ കൊയ്തൊഴിഞ്ഞ പാടത്ത് വിഷുവിനായുള്ള വെള്ളരിത്തൈകൾ തലപൊക്കിത്തുടങ്ങുന്നു. ഒപ്പം പയറുമുണ്ട്. വെള്ളരി ബുക്കിങ് ഇപ്പോഴേ പൂർത്തിയായി.
ഓരോ തവണയും കൃഷിയിറക്കുന്നതിന് മുൻപ് മണ്ണിന്റെ ഗുണനിലവാരം പരിശോധിക്കും. കുറവുള്ള മൂലകം നിക്ഷേപിക്കും. അതിനുശേഷം ആട്ടിൻകാഷ്ഠം, കോഴിക്കാഷ്ഠം തുടങ്ങിയ ജൈവവളങ്ങളും മണ്ണിരക്കമ്പോസ്റ്റും ചേർത്ത് ബെഡ് തയ്യാറാക്കും. അതിനു മുകളിൽ നിശ്ചിത അകലത്തിൽ തുളകളിട്ട പോളിത്തീൻ ഷീറ്റ് വിരിച്ചശേഷമാണ് വിത്തിടുക.
ഓരോ സുഷിരത്തിലും വിത്തിടും. അവിടെ മാത്രം തുള്ളിനനരീതിയിലൂടെ വെള്ളമെത്തിക്കും. ഇതുകൊണ്ട് വെള്ളത്തിന്റെ ദുരുപയോഗം കുറയും; നന കൂടുകയുമില്ല. പച്ചക്കറികൾക്ക് ഒരു ദിവസം ഒരു ലിറ്റർ വെള്ളം മാത്രമേ ആവശ്യമുള്ളൂ. 130 ദിവസത്തിനുള്ളിൽ വിളവെടുപ്പും നടക്കും - ഉണ്ണികൃഷ്ണൻ തന്റെ കൃഷിപാഠങ്ങൾ വിശദീകരിച്ചു.
വരമ്പുകൾക്കിടയിൽ നീളത്തിൽ വലകെട്ടി പയറും കയ്പയുമെല്ലാം പടർത്തുന്ന വെർട്ടിക്കൽ കൃഷിരീതിയാണ് മറ്റൊരു പരീക്ഷണം. ഈ രീതിയിൽ കൃഷിചെയ്താൽ കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതൽ വിളവുണ്ടാക്കാം.
Content Highlights: Success story Unnikrishnanwho bags indian council of agricultural research award